Connect with us

Views

പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ സന്ദര്‍ശനം

Published

on

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഫലസ്തീനിലെത്തിയ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ആരാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീനികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കൂടെയുണ്ടാകുമെന്ന് റാമല്ലയില്‍ നിന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ലോകം ശ്രവിച്ചത്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദിയുടെ പ്രഖ്യാപനമുണ്ടായത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം നല്‍കിയാണ് ആ രാഷ്ട്രം ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

എന്നാല്‍ ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന സന്ദര്‍ശനത്തില്‍ ആ വിഷയത്തില്‍ നരേന്ദ്രമോദി നടത്തുന്ന പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു ലോകം കാതോര്‍ത്തിരുന്നത്. എന്നാല്‍ തന്ത്രപ്രധാനമായി വിഷയത്തില്‍ മൗനം പാലിച്ച മോദിയുടെ സമീപനം നിരാശപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ തന്നെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതുമായിരിക്കുകയാണ്. ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര രാജ്യം എന്നതാണ് ഫലസ്തീനികളുടെ സ്വപ്നം. ഫലസ്തീന്‍ ജനതക്ക് എക്കാലവും പിന്തുണ നല്‍കുകയും അവരുടെ വേദനകളില്‍ പങ്കാളികളാകുകയും ചെയ്ത മഹത്തായ പാരമ്പര്യം പേറുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യ.എസിന്റെ ഏകപക്ഷീയമായ പ്രസ്താവനക്കെതിരായ പരാമര്‍ശം ആ രാജ്യം സ്വാഭാവികമായും പ്രതീക്ഷിച്ചതാണ്.

ഇവിടെയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പുലര്‍ത്തിപ്പോരുന്ന ഫലസ്തീന്‍ വിഷയത്തിലുള്ള ഇരട്ടത്താപ്പ് പ്രകടമാവുന്നത്. ഫലസതീനുമായി ഉപരിപ്ലവമായ കാര്യങ്ങളില്‍ മാത്രം പിന്തുണയും സഹകരണവും പ്രഖ്യാപിക്കുകയും ഇസ്രാഈലുമായും അമേരിക്കയുമായും അതിശക്തമായ നയതന്ത്ര ബന്ധം നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന വഞ്ചനാപരമായ സമീപനമാണ് ബി.ജെ.പി ഇന്ത്യഭരിച്ചപ്പോഴെല്ലാം സ്വീകരിച്ചിട്ടുള്ളത്. നരേന്ദ്രമോദി ഫലസ്തീന്‍ മാത്രമല്ല ഇസ്രാഈലും സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. മാത്രമല്ല കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ കാലത്ത് ഇസ്രാഈലുമായി ആയുധ ബന്ധങ്ങളുണ്ടായിരുന്നെങ്കിലും അത് ഒരു ചങ്ങാത്തത്തിലേക്ക് വളര്‍ന്നത് വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്താണ്. ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി ഇസ്രാഈല്‍ സന്ദര്‍ശിച്ചതും ആ കാലയളവിലാണ്. 2000 ല്‍ എല്‍.കെ അദ്വാനിയായിരുന്നു ആ ദൗത്യം നിര്‍വഹിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ആയുധക്കച്ചവട രംഗത്തും നയതന്ത്ര രംഗത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയും ചെയ്തു.

നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ ഇസ്രാഈല്‍ ബന്ധം അരക്കിട്ടുറപ്പിക്കാനണ് അദ്ദേഹം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ സന്ദര്‍ശിച്ച അദ്ദേഹം ആരാജ്യവുമായി നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും നേതന്യാഹുവുമായുള്ള ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. ഇസ്രാഈല്‍ സന്ദര്‍ശന വേളയില്‍ ഫലസ്തീനെ അദ്ദേഹം ഒഴിവാക്കിയതും തന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ലോക നേതാക്കളെല്ലാം ഫലസ്തീന്‍ സന്ദര്‍ശനവും അതിന്റെ ഭാഗമാക്കാറുണ്ട്. ട്രംപ് പോലും ഈ കീഴ്‌വയക്കം തെറ്റിച്ചിട്ടില്ലെന്നിരിക്കെയാണ് മോദിയുടെ ഇസ്രാഈലിനോടുള്ള വിധേയത്വം കാരണം വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ സന്ദര്‍ശനം ഇസ്രാഈല്‍ സ്പര്‍ശിക്കാതെ ജോര്‍ദാന്‍ വഴിയാക്കിയതും ഇസ്രാഈലിനെ വിഷമിപ്പിക്കാതിരിക്കാനാണ്. ജോര്‍ദാന്‍ തലസ്ഥനമായ അമ്മാനില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്റര്‍ വഴിയാണ് അദ്ദേഹം രാമല്ലയിലെത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലുള്ള അകലം കുറയ്ക്കാനാണ് ഇസ്രാഈല്‍ പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ ജോര്‍ദാന്‍ വഴി റാമല്ലയിലെത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണമെങ്കിലും മോദിയുടെ മനസിലിരുപ്പ് നെതന്യാഹുവിന്റെ സംപ്തൃപ്തി മാത്രമാണ്.

ചുരുക്കത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അവിടുത്തെ ജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പവുമാണ് ഇന്ത്യ എക്കാലവും നിലകൊണ്ടത്. നെഹ്‌റുവിന്റെ കാലത്തും ഇന്ദിരാഗാന്ധിയുടെ കാലത്തുമല്ലാം ശക്തമായ പിന്തുണയാണ് ഇന്ത്യ ഫലസ്തീന് നല്‍കിയിട്ടുള്ളത്. ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നയുടന്‍ ആ രാജ്യത്തെ അംഗീകരിക്കുകയും ഇസ്രാഈലിന്റെ ക്രൂര കൃത്യങ്ങള്‍ക്കെതിരെ പൊരുതിയ യാസര്‍ അറഫാത്തിന്റെ പി.എല്‍.ഒക്ക് രാജ്യത്ത് ആസ്ഥാനം ഒരുക്കിക്കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. രണ്ടു യു.പി.എ ഗവണ്‍മെന്റുകളുടെ കാലത്തും ഈ ബന്ധം ഊഷ്മളമായി തന്നെയാണ് മുന്നേറിയത്. ഈ കാലയളവില്‍ ഇ. അഹമ്മദിലൂടെയായിരുന്നു രാജ്യം ഫലസ്തീനിനെ ചേര്‍ത്തു പിടിച്ചത്. കൃത്യമായ ഇടപെടലിലൂടെ അഹമ്മദ് ആ രാജ്യത്തിന്റെ പ്രിയപ്പെട്ടവരായിത്തീര്‍ന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഊഷ്മള ബന്ധത്തിന്റെ ശക്തമായ പാലമയി അദ്ദേഹം വര്‍ത്തിച്ചു. ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആവശ്യമില്ലാത്ത വിധം അദ്ദേഹം കാര്യങ്ങളെല്ലാം തന്റെ സ്വത സിദ്ധമായ നയതന്ത്ര മികവോടെ കൈകാര്യം ചെയ്തു. ഫലസ്തീന്‍ വിഷയത്തിലെ അഹമ്മദിന്റെ കുറ്റമറ്റ രീതിയിലുള്ള ഇടപെടല്‍ മൂലം പ്രധാനമന്ത്രിതല സന്ദര്‍ശനം പോലും അപ്രസക്തമാവുകയായിരുന്നു. അത്‌കൊണ്ട് മാത്രമാണ് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതി നരേന്ദ്ര മോദിക്ക് ലഭിച്ചത്.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ എനിക്കെന്റെ സഹോദരിയെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഇന്ത്യയില്‍ പറന്നെത്തിയ യാസര്‍ അറഫാത്തും ഇ. അഹമ്മദിന്റെ വിയോഗത്തില്‍ മലയാളികളെ പോലെ വേദനിക്കുന്ന ഫല്‌സതീന്‍ നേതൃത്വവുമെല്ലാം നമ്മുടെ രാജ്യത്തിന് ഫലസ്തീനുമായുള്ള ആത്മാര്‍ത്ഥ ബന്ധത്തിന്റെ നിദര്‍ശനങ്ങളാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാറും നരേന്ദ്ര മോദിയും ഈ പാരമ്പര്യത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമീപനങ്ങളിലെ സകല പാരമ്പര്യങ്ങളും കളഞ്ഞുകുളിച്ച് ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയെ ചെറുതാക്കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഇസ്രാഈല്‍ അമേരിക്കന്‍ അച്ചുതണ്ടിന്റെ കുയലൂത്തുകാരായി മാറുകയാണ്. ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന്‍ എന്നത് ഒരു ജനതയുടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ മുകളിലാണ്് ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ പ്രസിഡന്റ് മണ്ണുവാരിയിട്ടിരിക്കുന്നത്. സ്വപ്നം തകര്‍ന്നുപോയ, നിരാശയുടെ പുകപടലങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഒരു ജനത അതിജീവനത്തിനു വേണ്ടി പ്രതീക്ഷയോടെ കാതോര്‍ക്കുമ്പോള്‍ വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.

ഫലസ്തീന്‍ ജനത ഇപ്പോള്‍ ആഗ്രഹിക്കുന്നത് ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ ധിക്കാരപരമായ സമീപനത്തിന് ഒരു തിരുത്താണ്. അത് ആ രാജ്യം പ്രതീക്ഷിക്കുന്നത് ഇന്ത്യയെ പോലെ തങ്ങളുടെ ചിരകാല സുഹൃത്തുക്കളില്‍ നിന്നാണ്. രാജ്യം ഇക്കാലമത്രയും പുലര്‍ത്തിപ്പോന്ന അന്തര്‍ദേശീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ധീരമായി നിലപാട് പ്രഖ്യാപിക്കുയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ സന്ദര്‍ശനത്തില്‍ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം കേവല സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തന്ത്രപരമായി രക്ഷപ്പെടുന്ന സമീപനം രാജ്യത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending