Connect with us

Video Stories

കേരളം സ്റ്റാലിന്റെ റിപ്പബ്ലിക്കുമല്ല

Published

on

ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന്‍ ഉസ്മാനെയാണ് പൊലീസ് സംഘം അതിക്രൂരമായി മര്‍ദിച്ച് ആസ്പത്രിയിലാക്കിയിരിക്കുന്നത്. അടുത്തിടെയായി സംസ്ഥാനത്തെ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന കസ്റ്റഡി കൊലപാതകം അടക്കമുള്ള കിരാതപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചവരെയാകെ തീവ്രവാദികളാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കേരളത്തിന്റെ മഹിതമായ രാഷ്ട്രീയ സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അത്യന്തം ലജ്ജാകരമായ ഒന്നാണ്.
റമസാന്‍ വ്രതമെടുത്ത ഉസ്മാന്‍ മാതാപിതാക്കള്‍ക്ക് മരുന്ന ്എത്തിച്ചുകൊടുത്തശേഷം വീടിനടുത്തുള്ള കവലയിലേക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി ചെന്നതായിരുന്നു. അപ്പോഴാണ് മഫ്തിയില്‍ എസ്.ഐയുടെ സ്വകാര്യകാറില്‍ എ.എസ്.ഐ അടങ്ങുന്ന പൊലീസ്‌സംഘം ഉസ്മാന്റെ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഉരസിയത്. അമിതവേഗതയില്‍ വന്ന കാര്‍ തെറ്റായി നിര്‍ത്തിയിട്ട മറ്റൊരു ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നിതിനിടെ ഉസ്മാന്റെ ബൈക്കിലിടിക്കുകയായിരുന്നുവത്രെ. ഇതുകണ്ട ഉസ്മാന്‍ കാറിലുണ്ടായിരുന്നവരോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് പൊലീസും ഉസ്മാനുമായി അടിപിടിയായി. പൊലീസുകാരാണെന്ന് മനസ്സിലാകാതെയായിരുന്നു ഇതെല്ലാം. തുടര്‍ന്ന് പൊലീസ്‌സംഘം ഉസ്മാനെ കാറില്‍ പിടിച്ചിട്ട് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. വാരിയെല്ലും മുഖവും പൊട്ടി ചോരയൊലിച്ചു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും പൊലീസ്‌സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് പൊലീസുകാരാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നാണ് ഉസ്മാനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായത്. ആസ്പത്രിയില്‍നിന്ന് പക്ഷേ പരിക്കില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു.
ഇതുസംബന്ധിച്ച് വ്യാഴാഴ്ച നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചു. ആലുവ അംഗം കോണ്‍ഗ്രസിലെ അന്‍വര്‍സാദത്താണ് പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇതിനു നല്‍കിയ മറുപടി പൊലീസിനെ പരോക്ഷമായി ന്യായീകരിക്കുന്നത് മാത്രമല്ല, പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയവര്‍ തീവ്രവാദികളാണെന്നും പ്രതിപക്ഷം അവരെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നുമായിരുന്നു. പരിക്കേറ്റ ഉസ്മാന് റമസാന്‍ നോമ്പുണ്ടായിരുന്നുവെന്ന് സാദത്ത് പറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ആലുവ സ്വതന്ത്രറിപ്പബ്ലിക്കല്ലെന്നും പൊലീസിനെ ആദ്യം അടിച്ചത് ഉസ്മാനാണെന്നും പ്രതിഷേധിക്കാനെത്തിയവരില്‍ ഒരാള്‍ കളമശ്ശേരി ബസ് കത്തിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ യു.എ.പി.എ കേസിലെ പ്രതി ഇസ്മയില്‍ ഉസ്മാന്റെ പിതൃസഹോദരന്റെ മകനാണ്. അതുകൊണ്ടാണ് താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നതെന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്മയില്‍ മാത്രമല്ല, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുടെയൊക്കെ പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇസ്മയിലിനെ ചൂണ്ടി പ്രതിഷേധക്കാരും ആലുവയിലെ ജനങ്ങളും പ്രതിപക്ഷവും തീവ്രവാദികളാണെന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചതിനെ എങ്ങനെയാണ് ന്യായീകിരക്കാനാകുക? പരിക്കേറ്റ വ്യക്തി, പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞിരിക്കുന്ന നോമ്പുകാരനെന്ന് പറഞ്ഞതിനെ എന്തിനായിരുന്നു മതത്തിന്റെയും തീവ്രവാദത്തിന്റെയും പരിവേഷം നല്‍കാന്‍ പിണറായി വിജയന്‍ മുന്നോട്ടുവന്നത്? ഇതിനുപിന്നില്‍ മൃദുഹിന്ദുത്വത്തിന്റെ പേരില്‍ നാലുവോട്ട് തന്റെ പെട്ടിയില്‍ വീഴട്ടെ എന്ന ഗൂഢലക്ഷ്യമായിരുന്നില്ലേ? ഇനി സമരക്കാരൊക്കെ തീവ്രവാദികളാണെന്ന് വെച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളുള്ളത് സി.പി.എമ്മിലാണെന്ന് പറയേണ്ടിവരും. പൊതുമുതല്‍ നശിപ്പിക്കല്‍ മുതല്‍ ആശയഎതിരാളികളെ ഇത്രയെണ്ണം കൊലപ്പെടുത്തിയ കൂട്ടര്‍ കേരളത്തില്‍ സി.പി.എമ്മകാരും ആര്‍.എസ്.എസ്സുകാരുമല്ലേ. തൊട്ടടുത്ത പറവൂരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ച ഇസ്‌ലാം മതപ്രബോധകരെ ജയിലിലിടച്ചപ്പോഴും സിലബസിലെ പിശകിന് പീസ്ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം.എം.അക്ബറിനെ അറസ്റ്റുചെയ്ത് സ്‌കൂളുകള്‍ക്ക് താഴിട്ടപ്പോഴും പ്രയോഗിച്ച തന്ത്രത്തിന് താടിവെച്ചവന്‍ മുസ്‌ലിമാകുമ്പോള്‍ കൂടുതല്‍ സൗകര്യപ്രദം! ഇനി ഉസ്മാന്റെ ബന്ധു ഇസ്മയില്‍ ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാണെങ്കില്‍ അതെന്തിന് വേണ്ടിയായിരുന്നു? ഇതേ പിണറായിവിജയന്‍ 2009ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിനെതിരെ പൊന്നാനിയില്‍ പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിക്കൊപ്പം പരസ്യമായി വേദി പങ്കിട്ട് വോട്ട് പിടിച്ചതോ? മറ്റുള്ളവര്‍ തൊട്ടാല്‍ വിഷവും താന്‍ തൊട്ടാലത് അമൃതും എന്ന പിണറായിയുടെ നയം പഴയ പാര്‍ട്ടി സെക്രട്ടറിയുടെ പ്രേതം ഇപ്പോഴും മുഖ്യമന്ത്രിയില്‍ കുടികിടക്കുന്നുണ്ടെന്നതിനുള്ള ഒന്നാംതരം തെളിവാണ്. പരിക്കേറ്റയാളെയും അയാളുടെ കുടുംബത്തെയും പ്രതിപക്ഷത്തെയും താറടിക്കാന്‍ തന്റെ പൊലീസ് എഴുതിത്തന്ന കുറിപ്പ് അതേപടി നിയമസഭയില്‍ വായിച്ച മുഖ്യമന്ത്രിക്ക് അടിയന്തരാവസ്ഥാക്കാലത്ത് തന്നെ മര്‍ദിച്ചെന്നുപറയുന്ന പൊലീസിനെ സ്‌നേഹിക്കുന്ന തരത്തില്‍ ‘സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം’ ബാധിച്ചുവോ?
പിണറായി ‘സ്വതന്ത്ര റിപ്പബ്ലിക്കില്‍’ രണ്ടുവര്‍ഷത്തിനിടെ നടന്നത് ഇരുപതിലധികം രാഷ്ട്രീയക്കൊലപാതകങ്ങള്‍. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം രേഖപ്പെടുത്തിയ വര്‍ഷം പിണറായി അധികാരമേറ്റ 2016 ആയിരുന്നു -7,07,870 കേസുകള്‍. 2017ല്‍ കേസുകളുടെ എണ്ണം 6,52,904. ഈവര്‍ഷം മാര്‍ച്ചുവരെ മാത്രം 1,53,031. പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന് പറയുന്ന പിണറായിവിജയന്‍ തന്റെ കീഴില്‍ രണ്ടുവര്‍ഷം കൊണ്ട് പൊലീസ് നടത്തിയ അക്രമങ്ങളും അഴിമതിയും കണ്ടില്ലെന്ന് നടിച്ചാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ മലയാളിസമൂഹം. ജോസഫ്സ്റ്റാലിന്റെ റിപ്പബ്ലിക്കല്ല കേരളം. ചെങ്ങന്നൂരിലെ വോട്ടാണ് പിണറായിയുടെ ധാര്‍ഷ്ട്യത്തിന് പിന്നിലെങ്കില്‍ ആ ദിവാസ്വപ്‌നത്തിന് ഏതാനുംമാസത്തിന്റെ ആയുസ്സേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending