Connect with us

Video Stories

‘രാജ്യത്തിന് സമാധാനം കൊടുക്കില്ലേ?’

Published

on

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ രാജ്യത്തെ ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ. എപ്പോഴും എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും’ എന്നാണ് ഇന്നലെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരിച്ചുചോദിച്ചത്. രാമജന്മഭൂമി മന്ദിര്‍ നിര്‍മാണ്‍ ന്യാസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഹര്‍ജിക്കാരനായ അമര്‍നാഥ് മിശ്ര. ഈ ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിച്ച അഞ്ചുലക്ഷം രൂപയുടെ ചെലവ് നല്‍കേണ്ടതില്ലെന്നും കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരിക്കുന്നു. എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയിലെ തര്‍ക്ക വിധേയമായിട്ടുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പിക്കണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ നേരത്തെയുള്ള ആവശ്യം. അതിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മൊത്തമുളള 67.7 ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് ബാബരി മസ്ജിദ് നിലനിന്ന ചെറിയ സ്ഥലത്തിനുചുറ്റും കൈക്കലാക്കുകയും പൂജാദി കര്‍മങ്ങളോ ക്ഷേത്രത്തിന്റെ ഇതര ഭാഗങ്ങളോ കെട്ടാനാണ് സംഘ്പരിവാരം ഗൂഢമായി ലക്ഷ്യമിട്ടിരിക്കുന്നത്.

അഞ്ഞൂറാണ്ടുകളോളം പഴക്കമുള്ള മുസ്‌ലിംപള്ളി തകര്‍ത്ത സംഘടനയുമായി ബന്ധപ്പെട്ടവരിലൊരാളാണ് പൂജ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ രാജ്യത്തെ നിലവിലുള്ള ശാന്തമായ അന്തരീക്ഷം തകരുമെന്നാണ് ന്യായമായും ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന സംശയം. ഇത് പറയാന്‍ കോടതിയെ നിര്‍ബന്ധിപ്പിച്ചത് നിലവില്‍ അവിടെ രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളവരും അവിടെ ക്ഷേത്രം പണിയുമെന്ന് വരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവെച്ചവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും തീട്ടൂരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ തകര്‍ക്കാന്‍ ഏതായാലും തങ്ങള്‍ തയ്യാറല്ല എന്ന അതിദീര്‍ഘമായ വീക്ഷണമാണ് സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിന് അവരെ എത്ര പ്രശംസിച്ചാലും അധികമാകുമെന്ന്‌തോന്നുന്നില്ല.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനുചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതല്ലാത്ത ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. അവര്‍ ഈ വര്‍ഷം ആദ്യം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തര്‍ക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മേല്‍ ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ മനസ്സിലെ യഥാര്‍ത്ഥ ഉദ്ദേശ്യമാണ് ഹര്‍ജിക്കാരനിലൂടെ വ്യക്തമായിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീംകോടതി അനുരഞ്ജനത്തിന് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്ന പശ്ചാത്തലമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് ഏവര്‍ക്കുമറിയാം. അതനുസരിച്ച് മൂന്ന് പ്രമുഖ വ്യക്തികള്‍ കോടതിയുടെ അനുമതിയോടെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന കോടതിയുടെ നിര്‍ദേശം തന്നെ രാജ്യത്ത് ഇതിന്റെ പേരില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അതിടയാക്കരുതെന്ന് കരുതിയാകും. എന്നാല്‍ ഇതേ അവസരത്തില്‍ തര്‍ക്കത്തിലില്ലാത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് ഒരു ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിയുടെ ഉദ്ദേശ്യത്തെ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. തികച്ചും വിശ്വാസപരമായാണ് പൂജ ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലെ അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പുസമയത്ത് വിശേഷിച്ചും സംഘര്‍ഷം തീര്‍ത്ത് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഹര്‍ജിക്കാരനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന വ്യക്തമാണ്. സത്യത്തില്‍ സംഘ്പരിവാരം തന്നെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ന്യായമായും പറയേണ്ടിവരും. പ്രത്യേകിച്ചും മതം പറഞ്ഞ് വോട്ടുതട്ടാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാക്കളുടെ പശ്ചാത്തലത്തില്‍.

1992 ഡിസംബര്‍ ആറിലെ അത്യന്തം ഹീനമായ ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം ചാര്‍ത്തിയിട്ടും ഇതുവരെയും അതിന്റെ പുനര്‍നടപടികള്‍ ഇപ്പോഴും മുടന്തിനീക്കുകയാണ് സി.ബി.ഐ. രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യേക താല്‍പര്യാര്‍ത്ഥമാണ് ഇതെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ അയോധ്യാതര്‍ക്കത്തെ പരമാവധി രാഷ്ട്രീയമായി ഉയര്‍ത്തിനിര്‍ത്തുകയാണ് ബി.ജെ.പി ഈ ഘട്ടത്തില്‍ ഉന്നംവെക്കുന്നതെന്ന ്‌വ്യക്തം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് രാജ്യത്തെ അതിശക്തമായ മതേതരത്വ-ജനാധിപത്യ സംവിധാനം കാരണം അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണ്. അപ്പോഴാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ രാമക്ഷേത്രനിര്‍മാണം എടുത്തിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് മതം ദുരുപയോഗിക്കരുതെന്ന് വ്യക്തമായി സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശിച്ചിട്ടും ക്ഷേത്ര വിഷയം ഒരുളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബി.ജെ.പി നേതാക്കള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം രാജ്യമോ മതമോ അധികാരമോ എന്നതാണ് വിഷയം. ഇന്നലെ സുപ്രീംകോടതി പച്ചക്കല്ലെങ്കിലും ബി.ജെ.പി നേതാക്കളോട് പരോക്ഷമായെങ്കിലും ആരാഞ്ഞത് ഇതേ ചോദ്യമാണെന്ന് അന്നം ഭക്ഷിക്കുന്ന എല്ലാവര്‍ക്കും സാമാന്യമായി അറിയാനാകും.

മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയും അതുവഴി ഈഘട്ടത്തില്‍ അധികാരത്തില്‍ തുടരാന്‍ കഴിയുകയുമാണ് മോദിയും അമിത്ഷായും ആര്‍.എസ്.എസ്സും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് വാദിച്ചവരാണ് സംഘ്പരിവാരം എന്നതിനാല്‍ ഇപ്പോഴത്തെ ലക്ഷ്യവും തികഞ്ഞ ഹിന്ദുത്വ അജണ്ടയില്‍ ഉള്‍പ്പെട്ടതാണെന്ന് പറയാതിരിക്കാനാകില്ല. റിട്ട. സുപ്രീംകോടതി ജഡ്ജി ഖലീഫുല്ല തലവനായി ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരെയാണ് മാര്‍ച്ച് എട്ടിന് സുപ്രീംകോടതി അനുരഞ്ജനത്തിന് ഏല്‍പിച്ചിരിക്കുന്നത്. അവരെ അവരുടെ സൗകര്യത്തിന് ആ കടമ നിര്‍വഹിക്കുന്നതിനുപകരം വിഷയം കുത്തിപ്പൊക്കി വീണ്ടും എരിതീയില്‍ എണ്ണയൊഴിക്കാനാണ് ചിലര്‍ പരിശ്രമിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തികഞ്ഞ ധാര്‍ഷ്ട്യവും രാജ്യദ്രോഹവുമല്ലാതെന്ത് വിശേഷിപ്പിക്കാനാണ്?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending