Connect with us

Video Stories

വരുന്നൂ, ദുര്‍ഗ

Published

on

ചരിത്രം നല്‍കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്‌ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍ ജനത്തെയും തൊഴിലും ഊണും ഉറക്കവും മതിയാക്കി ബാങ്കുകള്‍ക്ക് മുമ്പിലും എ.ടി.എമ്മിനു മുമ്പിലും വരി നിര്‍ത്തിയ നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ സാധാരണ ജനത്തെ അണിനിരത്തുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ അമ്പേ പരാജയപ്പെട്ടിരിക്കെയാണ്, ദുര്‍ഗാ പൂജയുടെ നാട്ടില്‍ നിന്ന് മമത പറന്നെത്തുന്നത്. മനസ്സില്‍ കവിതയും കാലില്‍ ഹവായി ചെരുപ്പും തെളിമയുള്ള കോട്ടണ്‍ സാരിയുമുടുത്ത് അതിവേഗം അവര്‍ ഡല്‍ഹിയിലൂടെ നടക്കുമ്പോള്‍ നാട് ആഗ്രഹിച്ചുപോവുന്നതു തന്നെയാണ് കുനില്‍ഘോഷ് പറഞ്ഞത്, ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മോദിക്ക് പ്രതിയോഗി ദീദിയാണെന്ന്. ബംഗാളിലെ 42ല്‍ 40 ലോക്‌സഭാ സീറ്റും നേടുന്ന തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന്.
ജനാധിപത്യത്തെ കുറിച്ച് എത്ര അലമുറയിട്ടാലും ഇന്ത്യക്കാരുടെ മനസ്സിലെ വീരാരാധന മാറിയിട്ടില്ല. ആജ്ഞാപിക്കൂ കല്പിക്കൂ, ജീവന്‍ തരാന്‍ തയ്യാറാണ് എന്ന് ആവേശത്തോടെ വിളിക്കാന്‍ ഇന്നും ഒരാളെ ജനം കാത്തിരിക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തുവാരിയത് മമത എന്ന ഒറ്റയാള്‍. സി.പി.എമ്മിന് തുടര്‍ ഭരണം ഉണ്ടായാല്‍ ഇതും ബംഗാളാവുമെന്ന ഭയമായിരുന്നു മലയാള നാട്ടിലേതെങ്കില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടുപോലും കര പോയിട്ട് രണ്ടക്കവര തൊടാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലാണിന്നവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ ദേഷ്യം കൊണ്ടുതന്നെയാണ്, മോദിക്കെതിരായ പ്രക്ഷോഭത്തില്‍ സഹകരണം തേടി മമത നല്‍കിയ കത്ത് സി.പി.എം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
മോദിയും സംഘ് തന്ത്രജ്ഞരും നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് മുമ്പില്‍ അസ്ത്പ്രജ്ഞരായിരിക്കുകയാണ് പ്രതിപക്ഷം. കള്ളപ്പണ നിയന്ത്രണത്തിന് ഈ രീതി പര്യാപ്തമല്ലെന്ന് 2004ല്‍ ബി.ജെ.പി തന്നെ വ്യക്തമാക്കിയിരിക്കെ ഒട്ടും മുന്നൊരുക്കമില്ലാത്ത ഈ അതിക്രമം നാട്ടുകാരോട്, സാധാരണക്കാരില്‍ സാധാരണക്കാരോട് കാട്ടിയ മോദിയെ പിച്ചിക്കീറി ജനത്തിന് ഇട്ടുകൊടുക്കാന്‍ കെല്‍പുള്ള ഒരാളെയും ദേശീയ തലത്തില്‍ കാണാതിരിക്കുമ്പോഴാണ് മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കും പാറ്റ്‌നയിലേക്കും ലഖ്‌നോവിലേക്കും വിമാനം കയറുന്നത്. മറ്റാരുടെ കാര്യത്തിലുമില്ലാത്ത ഉല്‍ക്കണ്ഠ ബി.ജെ.പിക്കുണ്ട്താനും. ബംഗാളിലേക്ക് പട്ടാളത്തെ അയക്കാനും അവര്‍ സഞ്ചരിച്ച വിമാനത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. നോട്ട് നിരോധനം കൊള്ളയാണെന്ന് ഡോ. മന്‍മോഹന്‍ സിങും അമര്‍ത്യാസെന്നുമൊക്കെ പറഞ്ഞതിന് ശേഷവും ‘നടപ്പാക്കിയ രീതിയാണ് തെറ്റിയതെന്ന്’ പറയുന്ന കോണ്‍ഗ്രസുകാരും നിതീഷ്‌കുമാറടക്കമുള്ള നേതാക്കളും വലിയൊരു ജനകീയ പോരാട്ടത്തിന്റെ നട്ടെല്ല് ഒടിച്ചു കളയുകയാണ്.
എന്തുകൊണ്ട് മമത? സി.പി.എമ്മിനെ തുരത്തി ബംഗാളിന്റെ അമരത്തിരിക്കുന്ന മമതക്ക് ഇനി നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ഡല്‍ഹി പിടിക്കാനല്ല തേഞ്ഞ റബര്‍ ചെരിപ്പുമായി ഡല്‍ഹി തെരുവീഥിയിലൂടെ സ്‌ട്രൈക്ക് നടത്തുന്നത്, കൊല്‍ക്കത്ത കൈവിടാതിരിക്കാനാണ്. വിഭജനത്തിന്റേതടക്കം അനേകം മുറിവുകളിലൂടെ കടന്നുപോയ ബംഗാളില്‍ സാമുദായിക വൈരത്തിന് വേരുണ്ടെന്നും അത് വളര്‍ത്തി തീപിടിപ്പിക്കുകയേ വേണ്ടൂവെന്നും സംഘ്പരിവാര കുബുദ്ധികള്‍ക്കല്ലേ നന്നായറിയുക. വര്‍ഗീയ വിഷപ്പാനപാത്രങ്ങള്‍ ബംഗാളിനെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മോദിക്ക് ഉറക്കമില്ലെന്ന് ദീദി പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് ദീദിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നുകൂടിയാണ്. മമത കല്യാണം കഴിച്ചുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ഇസ്‌ലാമിലേക്ക് മാറിയെന്നും…മമതയെ ലക്ഷ്യമിട്ട സംഘ് കഥകള്‍ അവിടെ പറപറക്കുന്നു. മുസ്‌ലിം പ്രീണനം എന്ന സ്ഥിരം മുദ്രാവാക്യം മമതക്കെതിരെയും പയറ്റുന്നു.
സ്വതന്ത്ര ഇന്ത്യയിലാണ് മമത ജനിച്ചത്. 1955 ജനുവരി അഞ്ചിന്. ബാനര്‍ജി കുടുംബമെന്നാല്‍ പണ്ഡിത പൗരോഹിത്യ കുടുംബമാണ്. മമതക്ക് പതിനേഴ് വയസ്സായിരിക്കെ ചികിത്സ കിട്ടാതെ അച്ഛന്‍ പ്രൊമിലേശ്വര്‍ ബാനര്‍ജി മരിച്ചു. കമ്യൂണിസ്റ്റുകളോട് ഒരു മമതയുമില്ലാതെ വിദ്യാര്‍ഥി രാഷ്ട്രീയം കോണ്‍ഗ്രസില്‍ തുടങ്ങിയ മമത അതിവേഗം ബംഗാള്‍ കോണ്‍ഗ്രസില്‍ താരമായി. 1997ല്‍ സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കും വരെ ബംഗാളിലെ കോണ്‍ഗ്രസിലെ മുത്തച്ഛന്‍മാര്‍ക്ക് തലവേദനയായിരുന്നു ഈ തീപ്പൊരി നേതാവ്. സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച ശേഷവും കോണ്‍ഗ്രസിനോട് ഇണങ്ങിയും പിണങ്ങിയും നിന്നു. രണ്ടു തവണ കേന്ദ്ര മന്ത്രിയായി.യു.പി.എയിലും എന്‍.ഡി.എയിലും. തോന്നിയപ്പോഴൊക്കെ ഇറങ്ങിപ്പോന്നു. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ തോല്‍പിച്ചാണ് പാര്‍ലിമെന്റിലെത്തിയത്. വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത സമാജ് വാദി പാര്‍ട്ടിയിലെ ദരാഗപ്രസാദ് സരോജിനെ കോളര്‍ പിടിച്ചുന്തിയ മമതയെ 2012ല്‍ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച നൂറ്റുവരിലൊരാളാക്കി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന 2013ലെ ഏറ്റവും സത്യസന്ധയായ ഭരണാധികാരിയായും തെരഞ്ഞെടുത്തു. ഒരുവേള അണ്ണാ ഹസാരെ മമതക്കൊപ്പമായിരുന്നു. 2011ല്‍ ബംഗാളിലെ ഭരണം മമത പിടിയിലൊതുക്കിയത് തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന സി.പി.എമ്മിന്റെ വിശ്വാസം 2016ല്‍ തിരുത്തിയാണ് രണ്ടാമതും ബംഗാള്‍ മുഖ്യമന്ത്രിയായത്. ഇനി സി.പി.എമ്മിനും നില്‍ക്കേണ്ടിവരും ഇവര്‍ക്ക് പിന്നില്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending