Connect with us

Video Stories

സെന്റോസ ഉടമ്പടി തരുന്ന ശുഭസന്ദേശം

Published

on

 

ലോകത്തെ രണ്ട് ശക്തരായ ഭരണാധികാരികള്‍ ഇന്നലെ സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ ഒത്തുചേര്‍ന്നപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ തുടര്‍ന്നുവരുന്ന ആയുധ പരീക്ഷണങ്ങളുടെയും വാക്‌യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതുപോലെയായില്ല കാര്യങ്ങളുടെ അന്ത്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജോണ്‍ ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ ഇന്നലെ ഒപ്പുവെച്ച സമാധാന ഉടമ്പടി മേഖലയിലും ലോകത്താകെയും ജനതക്ക് ശാന്തിയുടെ പുതിയ കവാടം തുറന്നുതരുമെന്നുതന്നെയാണ് നേതാക്കളുടെ വാക്കുകള്‍ പകരുന്ന പ്രത്യാശ. സിംഗപ്പൂരിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ശുഭാന്തരീക്ഷം സൃഷ്ടിക്കാനായി തന്റെ പിറന്നാളാഘോഷം മൂന്നു ദിവസം മുമ്പുതന്നെ നടത്താന്‍ തയ്യാറായത് പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് അകമ്പടിയായാണ് ചൊവ്വാഴ്ച ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഉത്തരകൊറിയ ഒരു വര്‍ഷം മുമ്പ് നടത്തിയ ആയുധ പരീക്ഷണമാണ് മേഖലയിലും അമേരിക്കയിലും ആശങ്ക വര്‍ധിപ്പിച്ചത്. ഇവരുടെ കയ്യിലുള്ള ആണവായുധ ശേഖരം ഇല്ലാതാക്കിയില്ലെങ്കില്‍ സാമ്പത്തിക ഉപരോധം തുടരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ലോക സമൂഹത്തിന്റെ പ്രതിഷേധങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ഇരുനേതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് വേദി നിശ്ചയിച്ചെങ്കിലും പൊടുന്നനെ ട്രംപ് പിന്മാറിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും വീണ്ടും വഴങ്ങിയതിന്റെ ഫലമാണ് ഇന്നലത്തെ കരാര്‍. സെന്റോസ ദ്വീപിലെ നാലരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രൂപീകരിക്കപ്പെട്ട കരാറിനെ സമഗ്രവും പ്രതീക്ഷക്ക് വകയുള്ളതെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തമ്മില്‍ നല്ലബന്ധം സ്ഥാപിച്ചുകഴിഞ്ഞു. ജനങ്ങള്‍ക്ക് ഇനി സന്തോഷിക്കാം-‘ ട്രംപ് പറയുന്നു. കൊറിയന്‍ ഉപദ്വീപില്‍ ആണവായുധം ഇല്ലാതാക്കുന്നതിന് കരാര്‍ സഹായകമാകുമെന്ന പ്രത്യാശയാണ് കിം പ്രകടിപ്പിച്ചിരിക്കുന്നത്. കാലം മാറുകയാണെന്നും കിം പറഞ്ഞു. ദക്ഷിണകൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് പറയുന്നത് വിശ്വസിച്ചാല്‍ അത് ലോകത്തിന്റെതന്നെ നേട്ടമാണ്.
2017 ജൂലൈയിലാണ് ഉത്തരകൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചത്. അമേരിക്കയുടെ വന്‍നഗരങ്ങളില്‍ ചെന്നെത്താവുന്ന തരം മിസൈലാണിത്. സെപ്തംബറില്‍ 160 കിലോടണ്‍ ഭാരമുള്ള ഹൈഡ്രജന്‍ബോംബ് പരീക്ഷണവും കിം നടത്തി. ഇതിനൊക്കെ കാരണം അമേരിക്കയുടെയും മറ്റും ഭീഷണിതന്നെയെന്നതാണ് കൗതുകകരം. ഉത്തരകൊറിയയെപോലെ ചെറിയൊരുരാജ്യം അമേരിക്കയെന്ന ലോക വന്‍ ശക്തിയുമായി ഏറ്റുമുട്ടാന്‍ തയ്യാറാകുന്നതിനെ പലരും പരിഹസിച്ചെങ്കിലും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ കിമ്മിന് പ്രതീക്ഷക്ക് ഇടം നല്‍കി. മുപ്പത്തേഴുകാരനായ സ്വേച്ഛാധിപതിയെങ്കിലും രാജ്യത്തിന്റെ ഏതാണ്ട് മുഴുവന്‍ തന്നെ പിന്തുണ അമേരിക്കക്കെതിരെ കിമ്മിനുണ്ട്. ദക്ഷിണ കൊറിയയുമായി അര നൂറ്റാണ്ടിലധികംകാലമായി തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ കിം കാണിച്ച ആര്‍ജവവും വിശാലമനസ്‌കതയുമാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കയെ വരുതിയിലാക്കിയത്. ആജന്മ ശത്രുവെന്ന ്കരുതിയിരുന്ന ദക്ഷിണകൊറിയയുമായി ചരിത്രപരമായ കരാറില്‍ ഏപ്രിലില്‍ ഒപ്പുവെച്ച കിം അതിന്റെ പ്രസിഡന്‍് മൂണ്‍ ജെ.ഇന്നിനെ തന്നെ ട്രംപുമായി കൂടിക്കാഴ്ചക്കുള്ള മധ്യസ്ഥനായും സമ്മതിച്ചത് ലോക ജനതയില്‍ കൗതുകം ഉളവാക്കിയിരുന്നു. ഉച്ചകോടിക്കായി ദക്ഷിണകൊറിയയും സിംഗപ്പൂരും വഹിച്ച പങ്കാളിത്തം മാതൃകാപരമാണ്. രണ്ടു മാസം മുമ്പാണ് യു.എസുമായുള്ള ചര്‍ച്ചക്കെന്നോണം കിം തങ്ങളുടെ പക്കലുള്ള ആണവായുധങ്ങളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തതായി പ്രഖ്യാപിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വാര്‍ത്ത ശരിയെന്ന് വെളിപ്പെടുത്തിയതോടെയാണ് ട്രംപിന്‌മേല്‍ ചര്‍ച്ചക്കുള്ള സമ്മര്‍ദം മുറുകിയത്. കരാര്‍ കൊറിയയില്‍ ആണവ നിരായുധീകരണത്തിന് വഴിമരുന്നിടുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. എങ്കിലും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലും പരസ്യപ്രഖ്യാപനത്തിലും വേണ്ടത്ര ഈര്‍ജസ്വലതയും സൗമ്യതയും കാണാനായില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഫെഡറേഷനിലെ ആഡം മൗണ്ടിന്റെ നിരീക്ഷണത്തില്‍ കരാറിന് വേണ്ടത്ര ഊര്‍ജമില്ല. ഉപരോധം തത്കാലം തുടരുമെന്ന പ്രഖ്യാപനവും ആശങ്ക അകറ്റുന്നില്ല. എങ്കിലും ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ചയും ആശയ സംവാദവും ഭാവിയില്‍ മെച്ചപ്പെട്ട സഹകരണത്തിന് വഴിവെച്ചേക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷയും ആഗ്രഹവും.
ലോകം ഒരൊറ്റഗ്രാമമായി ചുരുങ്ങുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ കാലത്ത് എഴുന്നൂറു കോടിയിലെ പകുതിയോളം പേര്‍ പട്ടിണിയിലും പരിവട്ടങ്ങളിലുമായി കഴിയുമ്പോഴാണ് ഏതാനും ചില അല്‍പബുദ്ധികളുടെ കാരണത്താല്‍ അവരുടെ നിലനില്‍പുതന്നെ വെല്ലുവിളി നേരിടുന്നത്. യുദ്ധങ്ങളും വെട്ടിപ്പിടിത്തങ്ങളും ഗതകാല ശാപമായി പുതിയ സാംസ്‌കാരികലോകം കരുതുമ്പോള്‍ ട്രംപിനെപോലുള്ള വിടുവായന്മാര്‍ വലിയൊരു സമ്പത്തിനെയും ആയുധ ശേഖരത്തെയും നിയന്ത്രിക്കാനെത്തുന്നതാണ് ഇന്നിന്റെ ആശങ്ക. മറ്റുള്ള രാജ്യങ്ങള്‍ ആയുധശേഖരം കുറക്കണമെന്നും പാരിസ്ഥിക സന്തുലനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന അമേരിക്കക്ക് ഇതൊന്നും ബാധകമല്ല. ലോകത്ത് കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ പാരമ്പര്യം പേറുന്നവരാണ് അമേരിക്കക്കാര്‍. എത്രയെത്ര ജനതകളെയാണ് ഇവര്‍ പരസ്പരം വേര്‍പിരിച്ചതും. സത്യാനന്തര കാലത്ത് ഇത്തരം നേതാക്കള്‍ ചെറു രാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക വിരട്ടലുകളുമായി രംഗത്തുവരുമ്പോള്‍ ചെറുക്കാനും വേണ്ടിവന്നാല്‍ സായുധം നേരിടാനും ശീതസമര കാലത്തേതുപോലെ മറുചേരിയില്‍ ചൈനയെയും റഷ്യയെയും പോലുള്ള രാജ്യങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.കേവലശുദ്ധവാദത്തേക്കാള്‍ പരസ്പരമുള്ള തുല്യമായ ബലാബലത്തിനുതന്നെയാണ് ശാന്തി നല്‍കാന്‍ കഴിയുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ദുര്‍ബലനെ അടിച്ചൊതുക്കുന്നകാലം ഇനി തിരിച്ചുവരില്ലെന്ന് ട്രംപും അമേരിക്കയും തിരിച്ചറിയണം. കഴിഞ്ഞദിവസം നടന്ന ജി-ഏഴ് ഉച്ചകോടിയില്‍ അമേരിക്കക്കെതിരെ സ്വന്തം സഖ്യകക്ഷികളായ യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങള്‍ പോലും ട്രംപിന്റെ ഇറക്കുമതി നയത്തിനെതിരെ രംഗത്തുവന്നിരിക്കുമ്പോള്‍ അമേരിക്കന്‍ തീട്ടൂരം ഇനിയും വിലപ്പോകില്ലെന്നുതന്നെയാണ് പടരുന്ന സന്ദേശം. ആയുധംകൊണ്ട് പകരം വീട്ടാമെന്ന് തെറ്റിദ്ധരിക്കുന്ന ട്രംപും ഒരുപരിധിവരെ കിമ്മും പഠിക്കേണ്ട പാഠമാണിത്. കാലഘട്ടത്തിന്റെ ശാന്തിയുടെ വിളിയാളം കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകുകയാണ് അടിയന്തിരമായി വേണ്ടത്. അതിനുള്ള മുന്നോടിയാകട്ടെ സെന്റോസ ഉടമ്പടി. വൈറ്റ് ഹൗസിലേക്ക് കിമ്മിനെ ക്ഷണിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവന ശുഭസൂചകമാണ്. തോന്നിയപോലെ വാക്കുമാറുന്ന ട്രംപും സ്വേച്ഛാധിപതിയായ കിമ്മും കരാര്‍ അതേപടി പാലിക്കാന്‍ തയ്യാറായേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അതിലേക്ക് ഇരുനേതാക്കളെയും എത്തിക്കുക എന്ന ദൗത്യമാണ് ഐക്യരാഷ്ട്രസഭക്കും ലോകസമൂഹത്തിനും മുന്നില്‍ ബാക്കിയുള്ളത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending