Connect with us

Video Stories

ആനത്തഴമ്പ്

Published

on

രാഷ്ട്രീയത്തില്‍ ജയിച്ച ആദ്യത്തെ മലയാള സിനിമാക്കാരനാകാന്‍ കീഴൂട്ട് ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേഷ്‌കുമാറിനെ തുണച്ചത് സിനിമയല്ല, അച്ഛന്റെ രാഷ്ട്രീയവും ജാതി പിന്‍ബലവും ആണ്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും മുന്നണി മാറിയപ്പോഴും ജയിച്ചുകയറാനും അച്ഛനേക്കാള്‍ മിടുക്കുണ്ടെന്ന് മകന്‍ തെളിയിക്കുക തന്നെ ചെയ്തു. അധികാരത്തിലിരിക്കെ നടത്തിയ അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആദ്യത്തെ നേതാവെന്ന ഖ്യാതി അച്ഛന്‍ കൊണ്ടുനടക്കുമ്പോള്‍ രണ്ടു തവണ മന്ത്രിയാവാനൊത്തിട്ടും അഴിമതിയാരോപണം ഗണേഷനെതിരെ ഉയര്‍ന്നില്ല. ആര്‍ക്കും നേരെയാക്കാനാവാത്ത കെ.എസ്.ആര്‍.ടി.സിക്ക് തെല്ലെങ്കിലും ഒരു നല്ല കാലമുണ്ടായിരുന്നത് ഗണേഷിന്റെ കാലത്താണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഗതാഗത വകുപ്പില്‍ കുടികിടപ്പവകാശം കിട്ടിയ എന്‍.സി.പിയിലെ രണ്ടു നിയമസഭാംഗങ്ങളും രണ്ടു കാരണങ്ങളാല്‍ രാജിവെക്കുകയും പരസ്പരം രാജിയാവാതിരിക്കുകയുംചെയ്ത വേളയില്‍ ഇതും പറഞ്ഞ് അച്ഛന്‍ എ.കെ.ജി സെന്ററോളം പോയിരുന്നുവെന്ന് വാര്‍ത്ത നല്‍കിയത് അഞ്ചലില്‍ ജനപ്രതിനിധിക്ക് വഴിമാറിക്കൊടുക്കാത്ത ഒരുത്തനെ നാലു പൂശിയതിനെ വലിയ അപരാധമായി കൊട്ടിപ്പാടിയ മാധ്യമങ്ങള്‍ തന്നെയാണ്. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് പറയുന്ന മുഖ്യമന്ത്രി പിണറായിയോട് ഗണേഷിന് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി. ഇപ്പോള്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതിനും ഗണേഷ് പഴി കേള്‍ക്കുകയാണ്. പൊതു പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ ഇതിലും വലുത് കേള്‍ക്കുമെന്ന് ഒട്ടേറെ കേട്ട ഗണേഷിന് നന്നായറിയാം.
ആനകളെ വാഴിക്കുന്ന തറവാട്ടുകാരനാണ് ബാലകൃഷ്ണപ്പിള്ള. പണ്ടാണെങ്കില്‍ മാടമ്പിയെന്നൊക്കെ കമ്യൂണിസ്റ്റുകാര്‍ വിളിക്കും. മാനേജ്‌മെന്റിന്റെ ചൊല്‍പടിക്ക് നില്‍ക്കാത്ത വാളകത്തെ മാസ്റ്ററുടെ മലദ്വാരത്തില്‍ പാര കയറ്റിയെന്ന് പറഞ്ഞായിരുന്നു കുറെ കാലം ആ കുടുംബത്തിന് നേരെ ആക്ഷേപം ചൊരിഞ്ഞത്. പിണറായിയുടെ ഭരണത്തില്‍ വാദിക്കും പ്രതിക്കും തുല്യ നീതിയാണ്. ബാലകൃഷ്ണപ്പിള്ളയെ കേസ് നടത്തി ജയിലിലടച്ച വി.എസ് അച്യുതാനന്ദനും ജയിലില്‍ ഗോതമ്പുണ്ട തിന്ന ബാലകൃഷ്ണപ്പിള്ളക്കും ക്യാബിനറ്റ് റാങ്കാണ്. മാടമ്പിക്ക് വഴിമാറിക്കൊടുക്കാത്തതിനായിരുന്നില്ല, ഗണേഷന്‍ ചെറുപ്പക്കാരനെയും അമ്മയെയും തെറിവിളിച്ചതും മര്‍ദിച്ചതും. ജനപ്രതിനിധിയെ മാനിക്കാത്തതിനാണ്. സ്ത്രീത്വത്തെ അപമാനിക്കുംവിധം ആക്ഷേപിച്ചുവെന്ന് അമ്മ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതിക്കാര്‍ക്കെതിരെ കേസെടുത്തു. ഇപ്പോള്‍ പൊലീസിന്റെ ശീലം അതാണല്ലോ.
ദിലീപിന്റെ സ്വന്തം ആളാണ് ഗണേഷ് എന്ന് കരുതണ്ട. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷല്‍ നല്‍കിയ കേസില്‍ ദിലീപിനെ കൈവിടാന്‍ ഗണേഷിന് കഴിയില്ല. നാലു തെരഞ്ഞെടുപ്പിലും ഗണേഷിന്‌വേണ്ടി പ്രചാരണത്തിനെത്തിയ താരങ്ങളില്‍ പ്രമുഖന്‍ ദിലീപാണ്. എതിരെ ജഗദീഷായിട്ടു പോലും ഗണേഷന്റെ വേദിയിലെത്തിയ മോഹന്‍ലാലും കൂറുകാട്ടി. കോടതി ശിക്ഷ വിധിക്കും വരെ ദിലീപിനെ കുറ്റക്കാരനായി കാണാന്‍ ആവില്ലെന്ന് നിയമം തന്നെ പറയുന്നുണ്ട്. പക്ഷേ പരാതിക്കാരിയും ഇരയും സ്വന്തം സഹപ്രവര്‍ത്തകയാണെന്ന് മാത്രം അമ്മക്ക് പ്രശ്‌നമാകുന്നില്ല.
1964ല്‍ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കിയവരില്‍ പ്രമുഖനാണ് ബാലകൃഷ്ണപ്പിള്ള. ഒടുവില്‍ ബി. എന്ന ഗ്രൂപ്പിന്റെ മാത്രം നേതാവായെങ്കിലും അരിയിട്ട് വാഴ്ചക്ക് ഒരു കുറവുമില്ല. പാര്‍ട്ടിക്ക് മുന്നണി ഏതായാലും അനുവദിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് മറ്റൊരാള്‍ക്ക് കൊടുക്കേണ്ടിവരുന്നല്ലോ എന്ന ഖിന്നത തീര്‍ക്കാനാണ് 2001ല്‍ പത്തനാപുരത്ത് മകന്‍ ഗണേഷനെ നിര്‍ത്തിയത്. നല്ല നിലയില്‍ ജയിച്ചെന്ന് മാത്രമല്ല അത് നിലനിര്‍ത്തുകയും ചെയ്തു. രണ്ടു തവണ മന്ത്രിയായി. അച്ഛന്‍ കൈകാര്യം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അച്ഛനേക്കാള്‍ കേമനായപ്പോള്‍ പെരുന്തച്ഛന്‍ കോംപ്ലക്‌സ് ഉണര്‍ന്നുവെന്നാണ് പറയുന്നത്, മകനെ രാജിവെപ്പിച്ച് അച്ഛന്‍ സ്ഥാനമേറ്റു. രണ്ടാമത് മന്ത്രിയായപ്പോഴും കാലാവധി തീര്‍ക്കാനായില്ല. രണ്ടാംതവണ സ്ഥാനം തെറിപ്പിച്ചത് ഭാര്യ യാമിനി തങ്കച്ചിയായിരുന്നു. അവര്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കി. ആദ്യം മന്ത്രിയായപ്പോള്‍ താഴെയിറക്കാന്‍ ഓടി നടക്കുകയായിരുന്നല്ലോ അച്ഛന്‍. രണ്ടാമത്തെ സര്‍ക്കാറിന്റെ അവസാന കാലത്ത് മകനെ മന്ത്രിയാക്കാത്തതില്‍ കെറുവിച്ചാണ് പ്രമാണി ചെങ്കൊടിയേന്തിയത്.
സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്നാണ് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. 21 താളുകളുള്ള സരിതയുടെ കത്തിന് അഞ്ചു പേജിന്റെ അനുബന്ധം എഴുതിച്ചേര്‍ത്തത് ഗണേഷാണെന്നായിരുന്നു ബിജുവിന്റെയും ഫെന്നിയുടെയും ആരോപണം. ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ കത്തിനെ കുറിച്ച് ആരോപണത്തിന്റെ നിജസ്ഥിതി എളുപ്പം കണ്ടെത്താവുന്നതായിരുന്നിട്ടും ഇതുവരെ ആരും മുതിര്‍ന്നു കണ്ടില്ല. മന്ത്രി മന്ദിരത്തില്‍ ബിജു മന്ത്രിയെ അടിച്ചുവെന്ന് ഭാര്യ യാമിനി പറഞ്ഞിരുന്നു. സാമ്പത്തിക സംവരണം ഏര്‍പെടുത്തിയും മുന്നാക്കക്കാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണാനുകൂല്യം നല്‍കിയും പിണറായി സര്‍ക്കാറിനെ നയിക്കുന്നത് ബാലകൃഷ്ണപ്പിള്ളയും മകനുമാണ്. അതു കൊണ്ടുതന്നെയാണ് പെരുന്ന സഖാവ് ഇടപെട്ട് തല്ലു കേസ് പഞ്ചായത്താക്കാന്‍ പൊലീസ്‌കൂടി മുന്‍കൈ എടുത്തത്. കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യസ്ഥം വഹിച്ച ഗണേഷിനെ കൈവിടാന്‍ സി.പി.എമ്മിന് കഴിയില്ല.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending