Connect with us

Video Stories

റഷ്യ നല്‍കിയ പാഠങ്ങള്‍

Published

on

 

ഒരു മാസം ദീര്‍ഘിച്ച ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടി താഴ്ന്നപ്പോള്‍ ജേതാക്കളായി ഫ്രാന്‍സ് നെഞ്ച് വിരിച്ച് നില്‍ക്കുന്നു. പോരാട്ടവീര്യത്തിന്റെ മകുടോദാഹരണമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തും. ഏറ്റവും മികച്ച താരമായി ലുക്കാ മോദ്രിച്ചും യുവതാരമായി കൈലിയന്‍ എംബാപ്പേയും ഗോള്‍ക്കീപ്പറായി കോറിന്‍സും ടോപ് സ്‌ക്കോററായി ഹാരി കെയിനും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാല്‍പ്പന്ത് ലോകം ആഗ്രഹിച്ചതെല്ലാമാണ് റഷ്യ സമ്മാനിച്ചത്.
നിലവാരമുള്ള മല്‍സരങ്ങളും സുവര്‍ണ ഗോളുകളും സമ്മോഹന മുഹൂര്‍ത്തങ്ങളുമായിരുന്നു ഇരുപത്തിയൊന്നാമത് ഫിഫാ ലോകകപ്പിന്റെ സവിശേഷത, പരമ്പരാഗത ശക്തികളില്‍ പലരും തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ പുതിയ ശക്തികളുടെ വരവായിരുന്നു മൈതാനങ്ങളെ ത്രസിപ്പിച്ചത്. മല്‍സര നിലവാരം ഉന്നതിയിലായിരുന്നു എന്നതാണ് പ്രധാനം. ഫൈനല്‍ മല്‍സരത്തില്‍ പോലും ആറ് ഗോളുകള്‍ പിറന്നെങ്കില്‍ ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ആവേശമായിരുന്നു കളിക്കളത്തില്‍. 66 ലെ ലോകകപ്പിന് ശേഷം ഫൈനലുകള്‍ പരിശോധിച്ചാല്‍ ഗോളുകളുടെ ക്ഷാമമാണ് കണ്ടതെങ്കില്‍ റഷ്യയില്‍ അവസാന പോരാട്ടത്തില്‍ പോലും ആക്രമണ ഫുട്‌ബോളിന്റെ ശക്തിയാണ് പ്രകടമായത്. നല്ല മല്‍സരങ്ങളായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. സാധാരണ ഗതിയല്‍ ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ ജനപ്രിയ ടീമുകളുടെ മല്‍സരങ്ങള്‍ മാത്രം കണ്ടിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ പാനമയുടെ മല്‍സരത്തിന് പോലും കയ്യടിച്ചുവെന്നത് മല്‍സരങ്ങളിലെ ആവേശം കൊണ്ടായിരുന്നു. 64 മല്‍സരങ്ങളാണ് റഷ്യയില്‍ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിലെ പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടന്ന ലോകകപ്പിലെ ഒരു മല്‍സരത്തില്‍ പോലും ഗ്യാലറികളില്‍ സീറ്റ് ഒഴിഞ്ഞുകിടന്നില്ല. റഷ്യന്‍ ഭരണകൂടം ലോകത്തെ ആകര്‍ഷിക്കാനായി നടത്തിയ നയതന്ത്രപരമായ നീക്കങ്ങള്‍ പോലും ലോകകപ്പിന്റെ ജനപ്രീതി ഉയര്‍ത്തി. വിസ പ്രയാസങ്ങള്‍ അകറ്റാനായി ഫാന്‍ ഐഡി എന്ന സമ്പ്രദായം കൊണ്ടുവന്നപ്പോള്‍ വിദൂര ഇന്ത്യയില്‍ നിന്ന് പോലും ലോകകപ്പ് കാണാന്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4800 പേരെത്തി. ഉന്നതമായ നിലവാരത്തിലായിരുന്നു മിക്ക മല്‍സരങ്ങളും. ജപ്പാനും ബെല്‍ജിയവും നടന്ന പ്രി ക്വാര്‍ട്ടര്‍ പോരാട്ടം ആവേശത്തിന്റെ അത്യുജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചപ്പോള്‍ റഷ്യയും ക്രൊയേഷ്യയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്നായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ബെല്‍ജിയത്തെ നേരിട്ടപ്പോഴും സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ എതിരിട്ടപ്പോഴും പിറന്നത് നിലവാരമുള്ള ഫുട്‌ബോള്‍. കലാശപ്പോരാട്ടവും ആ വഴിയേ വന്നപ്പോള്‍ സുന്ദരമായ ഗോളുകളും റഷ്യന്‍ കാഴ്ച്ചകളെ സമ്പന്നമാക്കി. ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ മധ്യനിരക്കാരന്‍ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ഗോളായിരുന്നു ഏറ്റവും മനോഹരമായി വിശേഷിപ്പിക്കപ്പെട്ടത്. ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയുടെ ഗോള്‍, ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ചിന്റെ ഗോള്‍, നൈജീരിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസി നേടിയ ഗോള്‍, ജര്‍മനിയുടെ ടോണി ക്രൂസ് സ്വീഡനെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ നേടിയ ഫ്രീകിക്ക് ഗോള്‍, സ്‌പെയിനിനെതിരായ മല്‍സരത്തില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫ്രീകിക്കിലുടെ തന്റെ ഹാട്രിക്ക് തികച്ച ഗോള്‍-അങ്ങനെ അസംഖ്യം മികച്ച ഗോളുകള്‍.
സംഘാടനത്തിലായിരുന്നു പിഴവുകളില്ലാത്ത അച്ചടക്കം പ്രകടമായത്. ആറ് വര്‍ഷത്തോളമായി റഷ്യ നടത്തുന്ന ഒരുക്കങ്ങള്‍ അതിന്റെ ഫലപ്രാപ്തിയില്‍ മാസ്മരികമായിരുന്നു. വലിയ രാജ്യം. ദീര്‍ഘ യാത്രകള്‍, വിത്യസ്ത കാലാവസ്ഥകള്‍-പക്ഷേ ആര്‍ക്കും പ്രയാസങ്ങള്‍ വരുത്താത്ത തരത്തിലായിരുന്നു സജ്ജീകരണങ്ങള്‍. മോസ്‌ക്കോ മെട്രോ എന്ന യാത്രാ സഹായി നല്‍കിയ സേവനങ്ങള്‍ മഹത്തരമായിരുന്നു. തിരക്കേറിയ ലോകകപ്പ് കാലമായിട്ടും എവിടെയും ഗതാഗത കുരുക്കോ പ്രയാസങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മല്‍സരങ്ങളെല്ലാം അതിന്റെ കൃത്യതയിലും നിയമപ്രകാരവും നടന്നു. പ്രസിഡണ്ട് വഌഡിമിര്‍ പുട്ടിന്റെ ഭരണകൂടം ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പില്‍ ഫിഫയുടെ വലം കയ്യായി പ്രവര്‍ത്തിച്ചു.
നല്ല ഫുട്‌ബോളുമായി ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ ചാമ്പ്യന്‍ഷിപ്പിന് അത് ഏറ്റവും മികച്ച ഫിനിഷിംഗ് ടച്ചുമായി. തുടക്കം മുതല്‍ ആധികാരിക ഫുട്‌ബോളാണ് അവര്‍ കാഴ്ച്ചവെച്ചത്. ദീദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകനും ഹ്യുഗോ ലോറിസ് എന്ന നായകനും അനുഭവസമ്പന്നരായ ഒരു സംഘം താരങ്ങളുമായപ്പോള്‍ ഫ്രാന്‍സിന് അര്‍ഹിച്ച പട്ടമാണ് ഇരുപത് വര്‍ഷത്തെ ഇടവേളക്ക്് ശേഷം ലഭിച്ചത്. ക്രൊയേഷ്യ എല്ലാവരുടെയും മനം കവര്‍ന്ന ടീമായി. ആക്രമണ ഫുട്‌ബോളിന്റെ ചാരുതയിലായിരുന്നു അവരുടെ യാത്ര. എല്ലാ മല്‍സരങ്ങളും ജയിച്ച് ഫൈനല്‍ വരെയെത്തിയവര്‍ അവസാന മല്‍സരത്തിലും പോരാട്ടവീര്യവുമായി ഗ്യാലറികളുടെ പിന്തുണ നേടി. കേവലം 40 ലക്ഷം ജനസംഖ്യയുളള രാജ്യമാണ് ക്രൊയേഷ്യ എന്നോര്‍ക്കണം. അവിടെ നിന്നാണ് അവര്‍ ലോക ഫുട്‌ബോളിലെ രണ്ടാം ശക്തിയായി മാറിയത്. ബെല്‍ജിയം, ജപ്പാന്‍, ഇംഗ്ലണ്ട് എന്നിവരുടെ മികവും പ്രശംസനീയമായിരുന്നു. ചെറുപ്പക്കാരുടെ സംഘവുമായി ലോകകപ്പിന് വന്നാണ് ബെല്‍ജിയം സെമി വരെയെത്തിയത്. അവിടെ നിന്ന് മൂന്നാം സ്ഥാനവും അവര്‍ നേടി. ഏഷ്യയുടെ പ്രതിനിധികളെന്ന നിലയില്‍ ജപ്പാന്‍ നടത്തിയ വീരയാത്ര ചരിത്രമായിരുന്നു. നോക്കൗട്ടില്‍ അവര്‍ കീഴടങ്ങിയത് ബെല്‍ജിയത്തിന് കനത്ത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചായിരുന്നു.
പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍ക്കെല്ലാം റഷ്യ മരുപ്പറമ്പായിരുന്നു. അര്‍ജന്റീനയും ജര്‍മനിയും സ്‌പെയിനും അതിവേഗം മടങ്ങി. 2014 ല്‍ കപ്പുയര്‍ത്തിയ ജര്‍മനി മെക്‌സിക്കോയോട് തോറ്റാണ് തുടങ്ങിയത്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊറിയക്കാരോടും തോറ്റാണ് നാണക്കേടുമായി അവര്‍ പുറത്തായെതങ്കില്‍ തട്ടിമുട്ടി നോക്കൗട്ടിലെത്തിയ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ ഫ്രാന്‍സ് തരിപ്പണമാക്കി. സ്‌പെയിനാവട്ടെ പതിവ് ടിക്ക-ടാക്ക ഫുട്‌ബോളില്‍ റഷ്യക്കാരോട് പരാജയം വാങ്ങിയപ്പോള്‍ പോര്‍ച്ചുഗലിനും അധികദൂരം സഞ്ചരിക്കാനായില്ല. ബ്രസീല്‍ ആധികാരികത പുലര്‍ത്തി കളിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനു മുന്നില്‍ വീണു. സൂപ്പര്‍ താരങ്ങളില്‍ മെസി വലിയ ദുരന്തമായപ്പോള്‍ ക്രിസ്റ്റിയാനോ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകള്‍ സ്വന്തമാക്കി. നെയ്മറായിരുന്നു തമ്മില്‍ ഭേദം. ഇവര്‍ക്ക് പകരമായി പുതിയ താരങ്ങളാണ് വന്നത്. അന്റോണിയോ ഗ്രിസ്മാന്‍, ലുക്കാ മോദ്രിച്ച്, കൈലിയന്‍ എംബാപ്പേ, ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സുകിച്ച്, റഹീം സ്‌റ്റെര്‍ലിംഗ്, ഹാരി കെയിന്‍, അഹമ്മദ് മൂസ, പോള്‍ പോഗ്ബ തുടങ്ങിയവരെല്ലാം കളം നിറഞ്ഞ് നിന്നു.
ഇനി നാല് വര്‍ഷം കഴിഞ്ഞ് ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്. ഖത്തറാണ് വേദി. റഷ്യ നല്‍കിയ സുന്ദരചിത്രം ഖത്തറിന് മുന്നിലുണ്ട്. ഒരുക്കങ്ങളില്‍ ഇപ്പോള്‍ തന്നെ ബഹുദൂരം മുന്നിലുള്ള ഖത്തറില്‍ 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത് കാല്‍പ്പന്തിന്റെ ആഗോളീയതയില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യം ഇപ്പോഴും പിറകില്‍ തന്നെയാണ്. അടുത്ത വര്‍ഷം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആ കരുത്തില്‍ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളെ സമ്പന്നമാക്കിയാല്‍ മുന്നോട്ട് പോവാന്‍ നമുക്കാവും. കൊച്ചു രാജ്യങ്ങളായ ഐസ്‌ലാന്‍ഡും പാനമയുമെല്ലാം ലോകകപ്പ് കളിക്കുമ്പോള്‍ നമ്മള്‍ കാഴ്ച്ചക്കാരായി മാറുന്നത് ദയനീയമാണ്. ഭരണകൂടങ്ങളും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ല ഭാവിക്കായി രംഗത്തിറങ്ങിയാല്‍ ഫിഫയുടെ പിന്തുണയും ഫുട്‌ബോള്‍ പ്രേമികളുടെ നിര്‍ലോഭ മനസ്സും അവര്‍ക്കൊപ്പമുണ്ടാവും. അത്തരത്തിലുളള നല്ല ചിന്തകള്‍ക്ക് തുടക്കമായി മാറണം റഷ്യന്‍ ലോകകപ്പ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending