Connect with us

Video Stories

കുട്ടനാട്ടുകാരുടെ രക്ഷക്ക് ധാര്‍ഷ്ട്യം മതിയാകുമോ

Published

on

 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടെ ചരിത്രത്തിലെ അത്യപൂര്‍വമായ പ്രളയ ദുരന്തപ്രദേശങ്ങള്‍ നേരില്‍കാണാതിരുന്നത് തികച്ചും ലജ്ജാകരമായ ഒന്നാണ്. ജൂലൈ ഒടുവില്‍ ആരംഭിച്ച് ഒന്നര മാസമായി തിമര്‍ത്തുപെയ്ത തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ മിക്കവാറും പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും 120ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് പ്രളയത്തിനരയായി ദുരിത മുഖത്ത് ജീവന്‍ പണയപ്പെടുത്തി കഴിച്ചുകൂട്ടുന്നത്. അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് പ്രളയബാധിതരെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മതിയായ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ പോലും ലഭിച്ചില്ല. വീടുകളും സ്വത്തുവകകളും പ്രളയ ജലത്തിനടിയിലായതിനാല്‍ ഇവരുടെ പുനരധിവാസം തന്നെ വലിയ വെല്ലുവിളിയായിരിക്കയാണ്. ഇതിനിടെയാണ് ഒരു മാസത്തിനുശേഷം സംസ്ഥാന എക്‌സിക്യൂട്ടീവ് തലവന്‍ ദുരന്ത ബാധിതരെ കാണാനെത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇതാണ് ഒടുവില്‍ കുട്ടനാട്ടുകാരെ ഒന്നടങ്കം സങ്കടക്കടലിലാക്കിക്കൊണ്ട് വൃഥാവ്യായാമമായി മാറിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരിടത്തും സംസ്ഥാനത്തിന്റെ മുഖ്യന്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, പ്രതീക്ഷയോടെ കാത്തിരുന്ന ജനതയെ നോക്കി ഒരുവാക്ക് പരോക്ഷമായിപോലും പറയാതെ പല്ലിളിച്ചുകാട്ടിയാണ് അധികാരികള്‍ മടങ്ങിയത്.
രണ്ടു ദിവസം മുമ്പാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂമന്ത്രി പ്രഖ്യാപിച്ചത്. 526 കോടിയുടെ നഷ്ടം എന്നായിരുന്നു അറിയിപ്പ്. ഇതാണ് ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ അവലോകനത്തില്‍ ആയിരം കോടിയായി ഉയര്‍ന്നത്. യഥാര്‍ത്ഥത്തില്‍ റവന്യൂ-കൃഷി വകുപ്പുകള്‍ തയ്യാറാക്കിയ കണക്കിന് എത്രയോ അകലെയാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടം. അഞ്ഞൂറിലധികം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു. വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുവകകളും വസ്ത്രങ്ങളും മറ്റും നശിച്ചവയില്‍പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമാകട്ടെ വീടൊന്നിന് മൂവായിരം രൂപമാത്രവും. ഇതുതന്നെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം ഭക്ഷണം കഴിക്കാനായത് ആഴ്ചകള്‍ക്കുശേഷം സന്നദ്ധസംഘടനകള്‍ എത്തിച്ച സാധനങ്ങളാലായിരുന്നു. വൃദ്ധരും കിടപ്പുരോഗികളുമാണ് ഏറ്റവുമധികം പ്രയാസം സഹിച്ചത്. ഇവര്‍ക്ക് ആശ്രയമാകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളും എന്തിന് താലൂക്ക് ആസ്പത്രിപോലും പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുന്ന ദുസ്ഥിതിയുണ്ടായി. റവന്യൂജീവനക്കാര്‍ വിശേഷിച്ചും അടുത്തെത്തി സഹായിക്കേണ്ട വില്ലേജ് ഓഫീസര്‍മാരെ പലയിടത്തും കാണാനുണ്ടായില്ല. കുട്ടനാട്ടില്‍മാത്രം പതിനായിരത്തിലധികം ഹെക്ടര്‍ നെല്‍ കൃഷിയാണ് നശിച്ചിരിക്കുന്നത്. ലോകത്തെ സമുദ്രനിരപ്പിന് താഴെയുള്ള ഏകപ്രദേശമാണ് കായല്‍നിലങ്ങള്‍ നിറഞ്ഞ കുട്ടനാട്. ഇവിടെ ഇനി കൃഷി എന്നാണ് സാധ്യമാകുക എന്നതിനെക്കുറിച്ച് കൃഷിമന്ത്രിക്ക് പോലും ഉറപ്പില്ല. മട കുത്തുകയോ തണ്ണീര്‍മുക്കം ബണ്ട് വഴി കൂടുതല്‍ ജലം ഒഴുകിപ്പോകുന്നതുവരെ കാത്തിരിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ.
ആയിരക്കണക്കിനാളുകളും പാതകളും വ്യാപാര ധനകാര്യസ്ഥാപനങ്ങളുമൊക്കെ പ്രളയം വിഴുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഭരണകൂടം ഇല്ലെന്ന സ്ഥിതിയാണ് കുട്ടനാട്ടുകാര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അവര്‍ മുട്ടാത്ത വാതിലുകളില്ല. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരിലൊരാള്‍ സുഖചികില്‍സയിലും മറ്റൊരാള്‍ മറ്റു ജില്ലകളില്‍ പര്യടനത്തിലുമായിരുന്നു. പൊതുമരാമത്തുവകുപ്പു മന്ത്രിയുടെ ന്യായീകരണമാകട്ടെ ഇരകളെ അധിക്ഷേപിക്കുന്നതുമായി. ഇതിനിടെ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ നേരില്‍കണ്ടെങ്കിലും അദ്ദേഹവും തിരിഞ്ഞുനോക്കിയില്ല. പിന്നീടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജിജു കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇദ്ദേഹം കുമരകത്തെ പ്രളയ പുനരധിവാസ ക്യാമ്പ് സന്ദര്‍ശിക്കാതെ മടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് കേന്ദ്രമന്ത്രി ക്യാമ്പ് സന്ദര്‍ശിച്ചത്. പ്രഖ്യാപിച്ചതാകട്ടെ വെറും 80 കോടി രൂപയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സംസ്ഥാന ഭരണകക്ഷിക്കാര്‍ പക്ഷേ സ്വന്തം ഭരണാധികാരികള്‍ പ്രളയബാധിതരെ സഹായിക്കാനെത്താത്തതിനെക്കുറിച്ച് മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ജോലി പ്രളയ ബാധിതരെ സന്ദര്‍ശിക്കുകയല്ലെന്നും അവര്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണെന്നും പഴയ രാജഭരണകാലത്തെ അനുസ്മരിപ്പിക്കുമാറ് ഭരണകക്ഷിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനൊടുവിലാണ് തനിസ്വരൂപം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഹാളിലിരുന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സ്ഥലം സന്ദര്‍ശിക്കാതെ ദന്തഗോപുരത്തിലിരിക്കാനാണ് ഭരണമുഖ്യന്‍ താല്‍പര്യം കാട്ടിയത്. അമേരിക്കയില്‍ചെന്ന് അവരെ പ്രശംസിച്ച ആരോഗ്യമന്ത്രിക്ക് പോലും ഇതിനൊരു വിശദീകരണം തരാനായില്ല. പ്രളയബാധിതരെ നേരില്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിപക്ഷമൊന്നടങ്കം പ്രതിഷേധിക്കുകയും അവലോകന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുപോലും മുഖ്യമന്ത്രിക്ക് പരിഹാരം നിര്‍ദേശിക്കാനുണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് മാധ്യമ പ്രവേശനം നിഷേധിച്ചു. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പോലും ഒരുവാക്ക് ഉരിയാടാതെയാണ് സ്ഥലം കാലിയാക്കിയത്. ഇതിന് പറഞ്ഞ കാരണം മുഖ്യമന്ത്രിയുടെ ദേഹത്ത് മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് സ്പര്‍ശിച്ചു എന്നതാണ്. ഇതിലും ഭേദം കൊല്ലത്ത് ടെലികോണ്‍ഫറന്‍സ് നടത്തിയതുപോലെ സെക്രട്ടറിയേറ്റിലിരുന്നുള്ള അവലോകനമായിരുന്നു! പ്രളയമുഖത്ത് രണ്ട് ജീവനക്കാരെ നഷ്ടപ്പെട്ട സമൂഹമാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഇവരുടെ സേവനത്തെ മന്ത്രി സുധാകരന്‍ പരസ്യമായി പുകഴ്ത്തിയതുമാണ്. കേരളത്തില്‍ മുമ്പും ഒരു മുഖ്യമന്ത്രിയുടെ കൈപിടിച്ച് തിരിക്കുകയും മന്ത്രിയുടെതലയില്‍ കറുത്തതുണി ഇടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പക്ഷേ പൊതുജനത്തോട് സംവദിക്കുന്നതിന് ജനനേതാക്കള്‍ക്ക് തടസ്സമായിട്ടില്ല.
ഒരു ജനാധിപത്യഭരണാധികാരിയില്‍നിന്ന് മുമ്പ് പലതവണയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാനമായ ദരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതും അതിലൊന്നുമാത്രമായി കരുതാം. എന്നാല്‍ ഇതിലൂടെ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും കക്ഷിയും ജനങ്ങള്‍ക്ക് പകരുന്ന സന്ദേശം ഏറെ പ്രതിലോമപരമാണെന്ന് മറക്കരുത്. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് നേരിട്ടനുഭവമുള്ള മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ജനം സന്ദേഹപ്പെടുന്നത്. ഈ കൂപത്തില്‍നിന്ന് അധികാരികള്‍ എന്ന് കരകയറുന്നുവോ അന്നേ ഇവര്‍ക്കിനി രാഷ്ട്രീയ മോചനമുണ്ടാകൂ. കുട്ടനാട് ഇപ്പോള്‍ നേരിടുന്നത് വന്‍ദുരന്തത്തെയാണ്. കേവലരാഷ്ട്രീയവും ചെണ്ടയോട് സമാനമായ പരിഭവങ്ങളും മാറ്റിവെച്ച് ദുരന്തബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിപ്പോള്‍ ശ്രദ്ധിക്കേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending