Connect with us

Video Stories

പ്രളയസമാനം ഒഴുകട്ടെ ആശ്വാസം

Published

on

 

രണ്ടുമാസത്തോളമായി ഇടതടവില്ലാതെ പെയ്യുന്ന പേമാരിയില്‍ കൊടുംപ്രളയവും തത്‌സംബന്ധിയായ ആള്‍നാശവും വസ്തുനാശനഷ്ടങ്ങളും നേരിട്ടുവരികയാണ് കേരളം. 2500 മില്ലിമീറ്റര്‍ മഴയായി ജൂണില്‍ കനത്തുതുടങ്ങുന്ന കാലവര്‍ഷം ജൂലൈപകുതിയോടെ വര്‍ഷിച്ചുതീരുകയാണ് പതിവെങ്കില്‍, സമുദ്രത്തിലെ അരഡസനോളം ന്യൂനമര്‍ദപ്രതിഭാസങ്ങള്‍ കാരണം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ ചരിത്രത്തിലെ ഏറ്റവുംകൊടിയ കെടുതികളിലൊന്നാണ് പശ്ചിമഘട്ടത്തിനുകീഴിലെ കൊച്ചുതാഴ്‌വരയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. കൊല്ലവര്‍ഷം 1999, അഥവാ ക്രിസ്തുവര്‍ഷം 1924ലാണ് കേരളംകണ്ട ചരിത്രത്തിലെ ഏറ്റവുംവലിയ പ്രളയമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍, നൂറ്റമ്പതോളം മനുഷ്യരെയും കോടിക്കണക്കിന് സ്വത്തുവകകളെയുമാണ് വെറുംരണ്ടുമാസംകൊണ്ട് കാലവര്‍ഷം കവര്‍ച്ചചെയ്തിരിക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഭരണകൂടത്തിനും സന്നദ്ധസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ജനങ്ങള്‍ക്ക് പൊതുവായും ചെയ്യാനുള്ളത് ഇനിയും നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ കൈമെയ്മറന്ന് പരിശ്രമിക്കുകയും ഇതിനകം ദുരിതത്തിലായവരെ കൈപിടിച്ച് സംരക്ഷിക്കുക എന്നതുമാണ്.
കഴിഞ്ഞയാഴ്ച അല്‍പം ശമിച്ചെന്നുകരുതിയ മഴയാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കേരളത്തെ പ്രത്യേകിച്ചും കിഴക്കന്‍പ്രദേശങ്ങളെ മുക്കിക്കുളഞ്ഞത്. മലയോരങ്ങളിലും താഴ്‌വരകളിലും താഴ്ന്നപ്രദേശങ്ങളിലും ജീവിക്കുന്നവരാണ് ദുരന്തത്തിനിരയായവരിലേറെയും. രണ്ടുദിവസത്തിനകം മാത്രം 23 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കുത്തിയൊഴുകിയെത്തിയ പേമാരിയില്‍ പ്രളയജലം കൊണ്ടുപോയത് നിരാലംബരായ നിരവധികുടുംബങ്ങളെയാണ്. ഇടുക്കിഅടിമാലിയിലെ അഞ്ചംഗകുടുംബം നിമിഷങ്ങള്‍കൊണ്ട് മണ്ണിനടിയിലായി. നിലമ്പൂരിലും മലമ്പുഴയിലും ഉരുള്‍പൊട്ടലുണ്ടായതില്‍ പത്തോളംപേര്‍ വേറെയും മരിച്ചു. വയനാട്ജില്ല തീര്‍ത്തും ഒറ്റപ്പെട്ടു. കോഴിക്കോടും മലപ്പുറത്തും നിന്നുള്ള വയനാടന്‍ചുരപാതകള്‍ മലയിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മലപ്പുറത്ത് വണ്ടൂരില്‍ കരകവിഞ്ഞെത്തിയ പുഴയില്‍ പ്രധാനപാത നടുവെ തകര്‍ന്നത് ദുരന്തതീവ്രതയുടെ പ്രതീകാത്മകതയായി. മലപ്പുറംജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഏതാണ്ട് യുദ്ധസമാനമായ അവസ്ഥയിലാണ്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശത്തുനിന്നെത്തിയ പ്രളയജലം നഗരത്തിലേക്കെത്തുന്നതിനും മലമ്പുഴയില്‍നിന്നുള്ള പ്രധാനകുടിവെള്ള കുഴല്‍ പൊട്ടുന്നതിനും കാരണമായി. നഗരത്തില്‍ ഒരാഴ്ചത്തേക്ക് കുടിവെള്ളം മുടങ്ങുന്നത് വലിയവെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി ഉണ്ടാതയതാണിവയെന്ന് തീര്‍ത്തുപറയാനാകില്ല. ജൂണില്‍ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ പതിനാലുപേരുടെ മരണത്തിനും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്നതിനും കാരണമായ ഉരുള്‍പൊട്ടലില്‍നിന്ന് നാം വേണ്ടത്രപാഠം പഠിച്ചില്ലെന്നുവേണം ബുധന്‍, വ്യാഴം ദിവസങ്ങളിലെ ഉരുള്‍പൊട്ടല്‍ പരമ്പരകള്‍ തെര്യപ്പെടുത്തുന്നത്. മലടിവാരങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതില്‍ ഭരണകൂടം അക്ഷന്തവ്യമായ അനാസ്ഥയാണ് വരുത്തിയത്. ഇതിലൂടെയാണ് ഇത്രയുംപേരുടെ മരണം സംഭവിക്കാനിടയായത്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാപ്രവചനക്കാരുടെ മുന്നറിയിപ്പ്. പാലക്കാട് ,വയനാട്, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ താരതമ്യേന ഇരുപത്തഞ്ചുശതമാനത്തിലധികം മഴയാണ് ഇത്തവണ വര്‍ഷിച്ചിരിക്കുന്നത്. വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയിരുന്ന പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ഇതൊരു ആശ്വാസമാണെങ്കിലും ഇതിലൂടെ സംഭവിച്ച നാശനഷ്ടങ്ങളുടെ കോടികള്‍ എങ്ങനെയാണ് തിരിച്ചുപിടിക്കുക എന്നത് ആലോചിക്കാന്‍പോലും വയ്യാത്ത അവസ്ഥയാണിപ്പോള്‍. ചെറുകിട-ഇടത്തരം കുടുംബങ്ങളില്‍ ഇനി തീപുകയണമെങ്കില്‍ ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ളവ വാങ്ങണം. ഇതിനുള്ള തുക എവിടെന്ന്, ആരുവഹിക്കും. കേന്ദ്രസര്‍ക്കാരിലെ മന്ത്രിമാര്‍ ജൂലൈഅവസാനം കുട്ടനാട്, കോട്ടയം ജില്ലകളില്‍ നടത്തിയ സന്ദര്‍ശനമല്ലാതെ ഇതുവരെയും മറ്റൊരു നീക്കമുണ്ടായിട്ടില്ല.പ്രളയപഠനസംഘവും വന്നുപോയി. കുട്ടനാട്ടെ ആയിരംകോടിയുടെ നഷ്ടപ്രദേശത്ത് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയതുപോലുമില്ല. അതീവഗുരുതരമാണ് സ്ഥിതിയെന്ന് വിലയിരുത്തിയ മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥസംഘവും എന്തുകൊണ്ട് ദുരന്തബാധിതപ്രദേശങ്ങളിലേക്ക് ഇനിയും എത്തിനോക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നു. സി.പി.എം പോലൊരു കേഡര്‍പാര്‍ട്ടിയില്‍നിന്ന് ഈ നിര്‍ണായകസന്ധിയില്‍ കാണേണ്ട പെരുമാറ്റരീതിയല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും മുസ്്‌ലിംലീഗും മറ്റും രക്ഷാപ്രവര്‍ത്തനങ്ങളുമായി ഇറങ്ങുമ്പോള്‍ മന്ത്രിസഭാവികസനത്തെക്കുറിച്ചും അധികാരത്തിന്റെ അപ്പക്കഷണം പങ്കിടുന്നതിനെക്കുറിച്ചുമാണ് ഭരണമുന്നണിയുടെ ഉല്‍കണ്ഠ.
26 കൊല്ലത്തിലാദ്യമായും നിര്‍മാണത്തിനുശേഷം മൂന്നാംതവണയുമാണ് ഇടുക്കി ചെറുതോണിഅണക്കെട്ട് ഇപ്പോള്‍ തുറന്നുവിടേണ്ടിവന്നിട്ടുള്ളത്. ഇടമലയാറും കക്കിയും കൂടി തുറന്നതോടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നദിയായ പെരിയാര്‍ കരകവിഞ്ഞുതുടങ്ങിയിരിക്കുന്നു. ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് വഴി ആലുവയിലേക്കെത്തിയ മലവെള്ളം എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ കാല്‍ഭാഗം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏലൂര്‍ വ്യവസായ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന നാശത്തെക്കുറിച്ച് വേണ്ട മുന്‍കരുതലുകള്‍ നാം ഇനിയും എടുത്തിട്ടില്ല. വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം പരമാവധി ശേഖരിച്ചുവെക്കാന്‍ തിടുക്കം കാട്ടുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് മറ്റുതരത്തില്‍ വരുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഒരു ഉല്‍കണ്ഠയുമില്ലെന്ന ്‌വരുന്നത് തികച്ചും അപമാനകരമാണ്. ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ വൈകിയത് ഇതിനൊരു ഉദാഹരണം മാത്രം. ഈ സന്നിഗ്ധഘട്ടം പരസ്പരആരോപണങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമുള്ള സമയമല്ലെന്ന് അറിയാമെങ്കിലും ഭരണാധികാരികളില്‍ വേണ്ടത്ര ആര്‍ജവവും മുന്‍കരുതലുകളും എടുക്കുന്നതിന് ഇത് മതിയാകുമെങ്കില്‍ ആകട്ടെ എന്ന സദുദ്ദേശ്യം മാത്രമാണുള്ളത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നാലുലക്ഷം രൂപ വര്‍ധിപ്പിക്കുകയും വീടുകള്‍ തകര്‍ന്നവര്‍ക്കും പുനരധിവാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും അടിയന്തിരമായി ആശ്വാസസഹായം എത്തിക്കുകയുമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇപ്പോള്‍ ചെയ്യാനുള്ളത്. കൂടുതല്‍ ജാഗ്രവത്തായ പരിസ്ഥിതിഅനുകൂല ആവാസവ്യവസ്ഥിതിയാണ് നാമെല്ലാവരും സ്വീകരിക്കേണ്ടതെന്നാണ് ഇപ്പോഴത്തെ ദുരന്തം നമ്മെ ആകെ ഉണര്‍ത്തുന്നത്. ഒറീസയുടെയും ബംഗ്ലാദേശിന്റെയും അവസ്ഥയില്‍ കാലാവസ്ഥാവ്യതിയാനത്തില്‍ തകര്‍ന്നമരുന്നൊരു ദുസ്ഥിതിയിലേക്ക് കേരളവും മാറിക്കൂടാ. അതിനുള്ള സുചിന്തിതവും ദീര്‍ഘദൃഷ്ടിയുള്ളതുമായ തീരുമാനങ്ങളാണ് എല്ലാവരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending