Connect with us

Video Stories

സുവിശേഷപീഡകര്‍ക്ക് സവിശേഷനീതിയോ

Published

on

പഞ്ചാബ്ജലന്ധറിലെ റോമന്‍കാത്തലിക് സഭക്ക് കീഴിലുള്ള ബിഷപ്പും മലയാളിയുമായ ഫ്രാങ്കോമുളയ്ക്കലിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള നടപടികളെടുക്കാന്‍ കേരളപൊലീസ് കാട്ടുന്ന വൈമനസ്യം ഏറെ ചോദ്യശരങ്ങളുയര്‍ത്തിവിട്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് നടത്തിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളം സ്ത്രീസുരക്ഷയുടെ നാടാക്കുമെന്നത്. എന്നാലിന്ന് ബിഷപ്പിന്റെയും മറ്റും സ്ത്രീപീഡനകേസുകളില്‍ വേണ്ടത്ര ശുഷ്‌കാന്തി എന്തുകൊണ്ടാണ് കേരളപൊലീസിന്റെയും ഇടതുപക്ഷസര്‍ക്കാരിന്റെയും കാര്യത്തിലില്ലാതെ പോകുന്നത്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസിലെ നിരവധി കന്യാസ്ത്രീകളാണ് ബിഷപ്പിന്റെ കാമകേളിക്ക് ഇരയായതായി പരാതിയുള്ളത്. 2014ല്‍ നടന്ന സംഭവത്തെക്കുറിച്ച് സഭാഅധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാലാണ് ഇരകളിലൊരാള്‍ രണ്ടുമാസംമുമ്പ് ജൂണില്‍ കേരളപൊലീസിനെ സമീപിച്ചത്. സ്ത്രീപീഡനക്കേസുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയുള്ളപ്പോഴാണ് കേരളപൊലീസിന്റെ ഈ അഴകൊഴമ്പന്‍ നടപടിയെന്നോര്‍ക്കണം.
ബിഷപ്പിനെ ചോദ്യംചെയ്യാനായി പഞ്ചാബിലേക്ക്‌പോയ കോട്ടയംപൊലീസിലെ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ദിവസങ്ങളോളം അതിന് കഴിയാത്തതെന്തുകൊണ്ടായിരുന്നു. ഒടുവില്‍ കാത്തുകാത്തിരുന്നശേഷം ജനത്തിനുമുന്നില്‍ കേരളപൊലീസും സംസ്ഥാനസര്‍ക്കാരും കാട്ടിയ നാടകം പൊളിഞ്ഞുപാളീസാകുകയും ചെയ്തിരിക്കുന്നു. കേസന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പിയുടെ് സംഘം ജലന്ധറിലുള്ള ബിഷപ്പിന്റെ വസതിയിലെത്തുന്നത് തിങ്കളാഴ്ചയാണ്. അവിടെ കാത്തുകിടന്നതാകട്ടെ മണിക്കൂറുകളും. ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഹൗസിലുണ്ടെന്നും ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അന്യസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസിന്റെ സഹകരണത്തോടെയാണ് ചോദ്യംചെയ്യാന്‍ കേരളപൊലീസ് തയ്യാറായത്. എന്നാല്‍ ബിഷപ്പിന്‌വേണ്ടി ഇരുപൊലീസ് സംവിധാനങ്ങളും പരമാവധി വിട്ടുവീഴ്ചചെയ്യുകയും താഴാവുന്നിടത്തോളം താഴുകയും ചെയ്തുവെന്ന ്മാത്രമല്ല, സ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അടിച്ച് അവശരാക്കുകയും ചെയ്തിരിക്കുന്നു. ബിഷപ്പ് നാലുമണിമുതല്‍ സ്്ഥലത്തുണ്ടെന്നായിരുന്നു ബന്ധപ്പെട്ടവരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഇത് വിശ്വസിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍, അവരില്‍ ഭൂരിപക്ഷവും കേരളത്തില്‍നിന്നുള്ളവര്‍, എത്തിയത്. എന്നാല്‍ ബിഷപ്പ് 7.45 ഓടെ മാത്രമാണ് സ്ഥലത്തെത്തിയത്. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അതിക്രൂരമായാണ് ബിഷപ്പുമായിബന്ധമുള്ള ഗുണ്ടാസംഘം ആക്രമിച്ചുപരിക്കേല്‍പിച്ചത്. മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളിലെ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഇതരസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസാണ് ഇതിന് തടയിടേണ്ടതെന്ന് കരുതിയെങ്കിലും പഞ്ചാബ് പൊലീസ് സംഘം അക്രമത്തെ കയ്യുംകെട്ടി ആസ്വദിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
പാവങ്ങള്‍ക്കുവേണ്ടി അധികാരിവര്‍ഗത്തിന്റെ കുരിശില്‍ തറക്കപ്പെട്ടതടക്കം അതിനിനിഷ്ഠൂരമായ പീഡനമുറകള്‍ക്കിരയായ ദിവ്യദൂതന്‍യേശുക്രിസ്തുവിന്റെ നാമത്തിലുള്ള പരിപാവനമായസ്ഥലത്താണ് ഈ നാണംകെട്ട അതിക്രമം നടന്നതെന്നത് കേവലം പ്രതിഷേധിച്ചുതള്ളാനുള്ളതല്ല. കേരളത്തിലെ പൊലീസിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കാളിത്തവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പുറത്തുനിന്നുള്ള
ഏതെങ്കിലും ഗുണ്ടകളല്ലെന്നും ബിഷപ്പിന്റെ അംഗരക്ഷകരാണെന്നുമുള്ള വിവരം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പറയാന്‍ കേരളസര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം ആക്രമിക്കപ്പെട്ടത് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരാണ്. യേശുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍നടന്നത് ഇതിലും ലജ്ജാവഹമായ സ്ത്രീപീഡനമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇതില്‍ അല്‍ഭുതം കൂറേണ്ട കാര്യമില്ല. ഏറെ വര്‍ഷങ്ങളായി ബിഷപ്പിനോടൊപ്പം സേവനം അനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയാണ് തിരുവസ്ത്രത്തില്‍ മാനഭംഗത്തിനിരയായത്. ബിഷപ്പ് കന്യാസ്ത്രീമഠം പതിവായി സന്ദര്‍ശിച്ചിരുന്നതായും പരാതിയുണ്ട്. പരാതികള്‍ പരിശോധിച്ചതിലും ബന്ധപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരെയും മറ്റും ചോദ്യം ചെയ്തതിലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം ബിഷപ്പിനെ പ്രതിയാക്കാന്‍ തക്ക തെളിവുകളുണ്ടെന്നതാണ്. ഇതനുസരിച്ചാണ് ഏറെ അവധാനതയോടെ സംഘം പഞ്ചാബിലെത്തിയത്. എന്നാല്‍ ഇതിനിടയില്‍പോലും ഇരയെ സ്വാധീനിക്കാന്‍ വൈദികനടക്കമുള്ള ബിഷപ്പിന്റെ പിണിയാളുകള്‍ പരിശ്രമിച്ചുവെന്ന് വ്യക്തമായതാണ്. ഇതൊക്കെ കൊണ്ട് ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ നീതി പ്രതീക്ഷിച്ച ജനത്തിനും വിശ്വാസികള്‍ക്കും കിട്ടിയിരിക്കുന്നത് ഇരട്ടപ്രഹരമാണ്.
പരാതിയും കേസും കൊണ്ട് ഒരാള്‍ കുറ്റക്കാരനാകുമെന്ന് ആര്‍ക്കും പറയാനാകില്ല. ഇന്ത്യന്‍ശിക്ഷാനിയമം അതിന് അനുവാദവും നല്‍കുന്നില്ല. ചോദ്യം ചെയ്യലും തെളിവുശേഖരണവും കോടതിയിലെ ഇഴപിരിച്ചുള്ള വിചാരണകളും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് നീതിപീഠം കുറ്റവാളിയെ കണ്ടെത്തുന്നത്. അതുവരെയും അന്വേഷണ ഏജന്‍സിക്ക് പ്രതിയെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും വേണ്ടിവന്നാല്‍ ജയിലില്‍ ഇടാന്‍ ശുപാര്‍ശ ചെയ്യാനും അധികാരാവകാശങ്ങളുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ കാര്യത്തില്‍ എളുപ്പം നടപ്പാകുന്ന ഈ നിയമം എന്തുകൊണ്ട് മതവിഭാഗത്തിന്റെ ഉന്നതന്‍ എന്നതുകൊണ്ടുമാത്രം നടക്കാതെ പോകുന്നു. ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് കേരളത്തിലെ കൊച്ചുകുട്ടിപോലും ഇതുവരെയും പറഞ്ഞതായി അറിവില്ല. എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്രയും അലംഭാവം കാണിക്കുന്നത്?ഇതിനുപിന്നില്‍ പൊലീസിനെ ഭരിക്കുന്ന സര്‍്ക്കാരിന്റെയും അതിന് ചരടുവലിക്കുന്ന രാഷ്ട്രീയകക്ഷിയുടെയും പിന്‍ബലമല്ലേ ഉള്ളതെന്ന് ന്യായമായും സംശയി്ക്കണം. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന, മതനിരപേക്ഷതയുടെ മുഖംമൂടികൊണ്ടുനടക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇതും ഇതിലപ്പുറവും വോട്ടിനുവേണ്ടി ചെയ്യാനാകും എന്നതിന് തെളിവുകള്‍ നിരവധി നമ്മുടെ മുന്നിലുണ്ട്.
ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ ചേര്‍ന്ന് കന്യാസ്ത്രീയെ അപമാനിച്ചുവെന്നകേസിലും ഇതേ അലംഭാവം കേരളജനത കണ്ടതാണ്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് സന്നദ്ധത കാട്ടിയത്. നടന്‍ ദിലീപിനും കള്ളസന്യാസി സന്തോഷ്മാധവനും ലക്ഷങ്ങള്‍ അനുയായികളുള്ള ഗുര്‍മീതിനും കിട്ടാത്ത സൗമനസ്യം നിയമത്തിന്റെയും സാമാന്യനീതിയുടെയും കാര്യത്തില്‍ എന്തുകൊണ്ട് ജലന്ധര്‍ബിഷപ്പിനെതിരെ ഉണ്ടാവുന്നുവെന്നിടത്താണ് സകലസമകാലീന ഭരണകൂടനെറികേടുകളും പകല്‍പോലെകിടക്കുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending