Connect with us

Video Stories

കേന്ദ്ര സര്‍ക്കാറിന്റെ കുറ്റസമ്മതം

Published

on

റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ കാട്ടുകൊള്ളയുടെ കുറ്റസമ്മതമാണ് നടത്തിയിരിക്കുന്നത്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വിവാദം കത്തിപ്പടരുമെന്നു കണ്ടറിഞ്ഞ് കുതറിയോടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ കുരുക്കില്‍ കുരുങ്ങുകയാണ്. വിമാനങ്ങളുടെ വില നിര്‍ണയത്തിലും സോവറിന്‍ ഗ്യാരണ്ടിയിലും നിയമനടപടികള്‍ ഇന്ത്യയില്‍നിന്നും മാറ്റിയതിലും അന്തിമ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം പടപ്പുറപ്പാട് തുടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രസക്തിയേറെയാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന തത്വം പൂര്‍ണമായും പുലര്‍ന്നുകാണുന്ന തരത്തിലേക്കാണ് റഫാല്‍ അഴിമതിക്കഥകളുടെ ചുരുളുകള്‍ അഴിഞ്ഞുകൊണ്ടിരികുന്നത്. ഇടപാടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനം ബലപ്പെടുന്ന നിരവധി തെളിവുകളുടെ കൂമ്പാരങ്ങള്‍ക്കുമുമ്പില്‍ കാലിടറുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു തെറ്റ് മൂടിവെക്കാന്‍ നൂറു കളവുകള്‍ നിരത്തി നിവൃത്തിയില്ലാതെ നിന്നു വിയര്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന് ഇതിലും വലിയ നാണക്കേട് വേറെയില്ല.
റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ തുടക്കം മുതല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട്‌പെടുകയാണ്. കരാറില്‍ തര്‍ക്കമുണ്ടായാല്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥയും ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്ന ഞെട്ടിപ്പിക്കുന്ന സ്ഥിരീകരണമാണ് സുപ്രീംകോടതി മുമ്പാകെ സമ്മതിച്ചിട്ടുള്ളത്. ഇത് രാജ്യ താത്പര്യം ഹനിക്കുന്നതും ഗുരുതരമായ പ്രതിരോധ പിഴവുകള്‍ക്ക് കാരണമാവുന്നതുമാണ് എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ’36 റഫാല്‍ വിമാനങ്ങളും അനുബന്ധ സേവനങ്ങളും ഇന്ത്യക്ക് നല്‍കണമെന്നാണ് കേന്ദ്രം ഫ്രാന്‍സുമായുള്ള കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വ്യവസ്ഥ ഫ്രാന്‍സ് പാലിക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഇതുസംബന്ധിച്ച സോവറിന്‍ ഗ്യാരണ്ടി ഔദ്യോഗികമായി ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് മാത്രമാണ് ഇക്കാര്യത്തില്‍ രേഖയായുള്ളത്’: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ കാതലാണിത്. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ സോവറിന്‍ ഗ്യാരണ്ടി നിര്‍ബന്ധമാണ് എന്ന് നിയമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗ്യാരണ്ടി നല്‍കാനാകില്ലെന്ന ഫ്രാന്‍സിന്റെ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നല്ലേ ഇതില്‍ നിന്നു മനസിലാക്കേണ്ടത്? ഇതിന്റെ പരിപൂര്‍ണ ഉത്തരാവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലാതെ മറ്റാരാണ്? ഇതിന്പുറമെ കരാറില്‍ തര്‍ക്കമുണ്ടായാല്‍ സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥക്ക് പകരം ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദാസോയും തമ്മില്‍ പരിഹരിക്കുക എന്ന രീതിയില്‍ വ്യവസ്ഥ വെട്ടിയെഴുതിയതിന്റെ പിന്നിലെ ചേതോവികാരമെന്താണ്? കരാറില്‍ അഴിമതി ഉണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള ഹരജികളില്‍ വിധി വരാനിരിക്കെ കേന്ദ്ര സര്‍ക്കാറിനെ വളഞ്ഞിട്ടുപിടിക്കാന്‍ ഇക്കാര്യങ്ങള്‍ മാത്രം മതിയെന്ന കാര്യം തീര്‍ച്ചയാണ്.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് ഇന്ത്യാഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമുള്ള ഫ്രാന്‍സ്വ ഒലാന്ദയുടെ വാക്കുകള്‍ പുച്ഛിച്ചുതള്ളിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി പാവം പിള്ള ചമയുകയാണ്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍തന്നെ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതത്തിനപ്പുറം ഒരു ഫലവും കണ്ടില്ലെന്നു മാത്രം. വിമാന വില 5.2 ബില്യണില്‍നിന്നും 8.2 ബില്യണാക്കിയത് നരേന്ദ്ര മോദിയാണെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ചുരുളുകള്‍ നിവര്‍ത്തിയാല്‍ ഇനിയും ദുരൂഹതകളുടെ പുകച്ചുരുളുകള്‍ കാണാന്‍ കഴിയും. ഇക്കാര്യങ്ങളെല്ലാം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല എന്നതാണ് വാസ്തവം. സോവറിന്‍ ഗ്യാരണ്ടി വാങ്ങണമെന്ന നിയമമന്ത്രാലയത്തിന്റെയും എയര്‍ അക്വിസിഷന്‍ വിഭാഗന്റെയും നിര്‍ദേശം പാടെ തള്ളുകയായിരുന്നു. ഇതിനുപിന്നില്‍ സ്ഥാപിത താത്പര്യത്തിന്റെ സംരക്ഷണമായിരുന്നുവെന്നു ബോധ്യപ്പെടാന്‍ അതിബുദ്ധി ആവശ്യമില്ല. ഇടപാടിലെ നിയമനടപടികള്‍ സര്‍ക്കാരുകള്‍ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മാറ്റിയതാണ് കരാറിലെ പ്രധാന പൊളിച്ചെഴുത്ത്. ആര്‍ബിട്രേഷന്‍ നിയമപ്രകാരം നിയമ നടപടി ഇന്ത്യയിലാകണമെന്ന നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം നിരസിച്ച് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് മാറ്റിയത് കൊടുംകൊള്ളയുടെ സൗകര്യത്തിനു മാത്രമാണ്. നെഗോസിയേഷന്‍ കമ്മിറ്റിയെ തള്ളി വിലപേശലിനായി ഫ്രാന്‍സിലെത്തിയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനെ വിചാരണ ചെയ്താലറിയാം കരാറിലെ മറിമായങ്ങളത്രയും. ഇതെല്ലാം മനസിലാക്കിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനുനേരെ ചോദ്യശരങ്ങളുയര്‍ത്തിയത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയത്തില്‍ മാറ്റം വരുത്തിയത് എന്തിനായിരുന്നുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടി മുട്ടുവിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി പുതിയ കരാര്‍ പ്രഖ്യാപിച്ചത് എങ്ങിനെയെന്ന കോടതിയുടെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാറിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വാണിജ്യപരമായ മാനദണ്ഡങ്ങളില്‍ എന്തിന് മാറ്റം വരുത്തി എന്നതായിരുന്നു കോടതിയുടെ അതിപ്രധാന ചോദ്യങ്ങളിലൊന്ന്. ഓഫ്‌സെറ്റ് കരാറും മുഖ്യ കരാറും ഒരുമിച്ചാണ് പോകുന്ന കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ ആശങ്ക എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യവും കേന്ദ്ര സര്‍ക്കാറിന്റെ മര്‍മത്തിലാണ് മുറിവേല്‍പിച്ചിട്ടുള്ളത്. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുകണ്ടു തന്നെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചത്. ഇതു മനസിലാക്കേണ്ട സാമാന്യബോധം പോലും പ്രധാനമന്ത്രിക്കില്ലാതെ പോയതാണ് രാജ്യത്തിന്റെ ശാപം. തികച്ചും സുതാര്യവും സുരക്ഷിതപൂര്‍ണവുമായി നടക്കേണ്ട തന്ത്രപ്രധാന കരാറാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെ പൊളിച്ചെഴുതിയത്. ഈ കൊടും പാതകത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പോരാട്ടം നയിക്കേണ്ട സന്ദര്‍ഭമാണിത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending