Connect with us

Video Stories

അഭിമാനമായി മലപ്പുറം

Published

on

വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കഠിന പ്രയത്‌നത്തിലൂടെ ഘട്ടംഘട്ടമായ പുരോഗതി കൈവരിച്ചുവരുന്ന മലപ്പുറം ജില്ല സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ കേരളത്തിന്റെ മൊത്തം അഭിമാനപാത്രമായി മാറിയിരിക്കുന്നു. ഞായറാഴ്ച കണ്ണൂരിലെ ചൊവ്വയില്‍ സമാപിച്ച ത്രിദിന ശാസ്ത്രമേളയില്‍ 124 പോയിന്റ് നേടിയാണ് മലപ്പുറം ജില്ലയിലെ കുരുന്നുശാസ്ത്രജ്ഞന്മാര്‍ കേരളത്തിന്റെ കൗമാര ശാസ്ത്രകിരീടം സ്വായത്തമാക്കിയത്. സാമൂഹികശാസ്്ത്രം, പ്രവൃത്തിചരിചയമേള എന്നിവയിലും മലപ്പുറത്തെ കുരുന്നുകള്‍ക്കാണ് കിരീടം എന്നത് യാദൃച്ഛികമായി കൈവന്നൊരു ഭാഗ്യമല്ല. ബുദ്ധിയും കഠിനാധ്വാനവും ചാലിച്ചെടുത്ത വിജയമാണിത്. പലവിധ കാരണങ്ങളാല്‍ ഗതകാലങ്ങളില്‍ സമൂഹത്തിന്റെ അരികുചാരിനിന്നിരുന്നൊരു സമൂഹത്തിന്റെ നെറുകയിലേക്കാണ് ഭൗതിക ശാസ്ത്രരംഗത്തെ ഈ പൊന്‍തൂവല്‍ എത്തിയിരിക്കുന്നതെന്നത് ലളിതമായി കാണാവുന്ന ഒന്നല്ല. ഇതിന് അര്‍ഹരായ മിടുക്കികളെയും മിടുക്കന്മാരെയും അതിനവരെ സഹായിച്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയുമൊക്കെ അകമഴിഞ്ഞ് പ്രശംസിക്കട്ടെ.
ശാസ്ത്രമേളയിലും സാമൂഹികശാസ്ത്രമേളയിലും 118ഉം 138ഉം പോയിന്റുകളോടെ രണ്ടാംസ്ഥാനം തൃശൂരിനാണ്. മൂന്നിനത്തിലും കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. ശാസ്‌ത്രോല്‍സവത്തിന്റെ ഭാഗമായ ഗണിതശാസ്ത്രമേളയില്‍ കോഴിക്കോടിനാണ് കിരീടം. ഗണിതമേളയില്‍ ആതിഥേയരായ കണ്ണൂരിനാണ് രണ്ടാംസ്ഥാനം. നാലും തൊട്ടടുത്ത ജില്ലകളാണെന്നത് ചില സൂചകങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെങ്കിലും ഇതര ജില്ലകളേക്കാള്‍ അടിസ്ഥാന പഠനസൗകര്യങ്ങളുടെ കാര്യത്തിലുള്ള പിന്നാക്കാവസ്ഥവെച്ച് പരിശോധിക്കുമ്പോള്‍ മലപ്പുറത്തിന്റെ കുരുന്നുകള്‍ വന്‍ പ്രതീക്ഷകളാണ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്. മറ്റ് പത്തു ജില്ലകളിലെ പ്രതിഭകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് വ്യക്തിഗതമായി കാഴ്ചവെച്ചതെന്നതും കുറച്ചുകാണാനാവില്ല. ആവശ്യത്തിന് സൗകര്യവും സഹായസഹകരണങ്ങളും ലഭിച്ചാല്‍ കേരളത്തിന്റെ മക്കള്‍ ശാസ്ത്രഭൗതിക വിഷയങ്ങളില്‍ രാജ്യത്തിനും ലോകത്തിനും തന്നെ വഴികാട്ടിയാകുമെന്നാണ് ഇതുവരെയുള്ള അനുഭവം. കണ്ണൂര്‍ ചൊവ്വയില്‍ സംഭവിച്ച നേട്ടങ്ങളും രാജ്യത്തിന്റെ യശസ്സിനും ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉതകുമെന്ന് പ്രത്യാശിക്കാം.
സെക്കണ്ടറി-ഹയര്‍സെക്കണ്ടറിതല ശാസ്ത്രമേളകളില്‍ ഇതിനുമുമ്പും മലപ്പുറത്തെ കുരുന്നു ശാസ്ത്രപ്രതിഭകള്‍ തങ്ങളുടെ പാടവം തെളിയിച്ചിട്ടുണ്ട്. ശാസ്ത്ര വിദ്യാര്‍ത്ഥികളാണ് അധികവും മേളയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നതെങ്കിലും അതല്ലാത്ത വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നുണ്ടെന്നത് അഭിമാനകരമാണ്. സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയമേളകളില്‍ ഈ സാന്നിധ്യം കാണാനാകും. പ്രളയം വരുന്ന കാരണവും അതിനെ നേരിടുന്ന മാര്‍ഗങ്ങളുമൊക്കെ ഇത്തവണത്തെ ശാസ്‌ത്രോല്‍വത്തില്‍ കുരുന്നുകളുടെ കുഞ്ഞുമനസ്സുകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് പഠിക്കാനായി. അണക്കെട്ടുകളില്‍ വെള്ളം നിറയുന്നതിന്റെ അളവ് ഉപഗ്രഹ സംവിധാനം മുഖേന മുന്‍കൂട്ടി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കൗമാരശാസ്ത്രജ്ഞന്മാര്‍ കാഴ്ചവെച്ച മാതൃകാസംവിധാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായി. നിശ്ചല മാതൃകകള്‍, പ്രവൃത്തി മാതൃകകള്‍ എന്നിവയില്‍ ഒന്നാമതെത്തിയ എസ് ശ്രീലക്ഷ്മി, അനുശ്രീ അശോക്, ദേവപ്രിയ, സിദ്ധാര്‍ത്ഥ് വി. നായര്‍ എന്നിവരുടെ കഴിവുകള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. തേങ്ങയിടാന്‍ സഹായിക്കുന്ന റിമോര്‍ട്ട് സെന്‍സിങ് കോക്കബോട്ട യന്ത്രം, കാട്ടുതീ തടയുന്നതിനും വനസംരക്ഷണത്തിനുമുള്ള നൂതനമാതൃകകള്‍, ഉരുള്‍പൊട്ടല്‍ തടയുന്ന മാര്‍ഗം, പുരാതന ചരിത്രസ്ഥലികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം അളവറ്റ ആകര്‍ഷണീയതയായി.
കൗമാര പ്രതിഭകളുടെ തുടര്‍ന്നുള്ള പഠന സൗകര്യത്തിന് കൂടി സഹായമൊരുക്കുന്നിടത്തുമാത്രമേ ഈ നേട്ടം കൊണ്ടൊക്കെ ഗുണമുള്ളൂ എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ മുതിര്‍ന്നവര്‍ക്കും ഉത്തരവാദിത്തപ്പെട്ടവര്‍ക്കും വേണ്ടത്. അല്ലെങ്കില്‍ ഈ നൂതന ചിന്തയെല്ലാം കുടംകമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന പാഴ്‌വേലയായി മാറുകയേ ഉള്ളൂ. എഞ്ചിനീയറിങ് മേഖലയില്‍നിന്ന ്‌കേരളത്തില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുറത്തിറങ്ങുന്നത്. ഇവര്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമുക്കാവുന്നില്ലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പകരമോ ബി.ടെക്കും എം.ടെക്കും വരെ കഴിഞ്ഞവര്‍ വയറിങ് ജോലിക്കും അതുമായി പുലബന്ധമില്ലാത്ത പൊലീസ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്ക് എടുത്തെറിയപ്പെടുന്നു. കേവലമായ പുസ്തക പഠനം കൊണ്ടുമാത്രം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മതിയായ തോതില്‍ വികസിപ്പിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനുള്ള പ്രസക്തിയിലേക്ക് ജനശ്രദ്ധ തിരിച്ചത്. എന്നിട്ടും ഇന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നുവെന്നത് നമ്മുടെ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടാണ്. വിദ്യാഭ്യാസത്തെ തൊഴിലുമായി കൂട്ടിയിണക്കുന്ന പാശ്ചാത്യരീതിയിലുള്ള പഠന സംവിധാനമാണ് നാം പ്രയോഗവത്കരിക്കേണ്ടത്. ഗള്‍ഫ് മേഖലയില്‍ അന്നത്തിന് വകതേടി പോകുന്ന അരക്കോടിയോളം മലയാളികളില്‍ നല്ലൊരു പങ്കും അവിദഗ്ധമായ കച്ചവടമേഖലയില്‍ നിലകൊള്ളേണ്ട ഗതികേട് സംഭവിച്ചത് ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം വിദ്യാഭ്യാസ സമ്പ്രദായം മൂലമാണ്. എങ്കിലും തീര്‍ത്തും വിദ്യാഭ്യാസമില്ലാതെ സമൂഹത്തിലെ വരേണ്യരുടെ കാല്‍കീഴിലേക്ക് അമര്‍ത്തപ്പെട്ടൊരു തൊഴിലാളി ജനതക്ക് വിദ്യയുടെ നിറവെളിച്ചം നല്‍കാന്‍ സഹായിച്ചത് ദീര്‍ഘദൃക്കുകളായ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നുവെന്നത് സത്യം. കുരുന്നുമക്കള്‍ വിദ്യാലയങ്ങളില്‍ പോകുന്നതുകണ്ട് ആനന്ദക്കണ്ണീരൊഴുക്കിയ നേതാക്കളുണ്ടായിരുന്നു നമുക്ക്. ജോസഫ് മുണ്ടശ്ശേരിയും സി.എച്ച് മുഹമ്മദ് കോയയും മറ്റും നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായം പിന്നീടെപ്പോഴോ കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാനാകാതെ നമ്മെ കൈവിട്ടുപോയി. യന്ത്രവല്‍കരണത്തെ വിതണ്ഡമായി എതിര്‍ത്തും മലപ്പുറത്തെ മുസ്‌ലിം സമുദായത്തെ പകര്‍ത്തിയെഴുത്തുകാരെന്ന് ആക്ഷേപിച്ചും അധികാര കേന്ദ്രങ്ങളില്‍ വാണവരുടെ മിഥ്യാഇടതുപക്ഷ ബോധമാണ് ഇവ്വിധം പിറകോട്ടുപിടിച്ചുവലിച്ചത്. കാലപ്രയാണം തുടരുകതന്നെയാണ്. അന്യദേശങ്ങളില്‍ അവരവര്‍ക്ക് ജോലികൊടുക്കുകയെന്ന നയം അറബ് രാജ്യങ്ങള്‍ സ്വീകരിക്കുകയും പാശ്ചാത്യരാജ്യങ്ങള്‍ മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തിലേക്ക് ആണ്ടിറങ്ങുകയും ചെയ്യുമ്പോള്‍ അവശേഷിക്കുന്ന പ്രതീക്ഷയാവേണ്ടതാണ് കേരളവും ഇന്ത്യയും. ഗള്‍ഫ് പ്രവാസികളിലധികവും മലപ്പുറത്തുകാരാണെന്നതും ഇതുമായി കൂട്ടിവായിക്കണം. മലപ്പുറവും തൃശൂരും കോഴിക്കോടുമെല്ലാം ഭാവിതലമുറയിലൂടെ പറയുന്നതും അതാണ്. വിദ്യാഭ്യാസവിചക്ഷണരും അധികാരകേന്ദ്രങ്ങളും കണ്‍തുറന്നുകാണേണ്ടത് ഈ സന്ദേശമാകണം. ഈ കുരുന്നുകളാകട്ടെ ശാസ്ത്രരംഗത്തെ ഭാവിതലമുറയുടെ മാര്‍ഗദീപങ്ങള്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending