Connect with us

Video Stories

വികല നേതൃത്വത്തിന് കേരളം കീഴടങ്ങണോ ?

Published

on

ദൈവിക-മതവിശ്വാസാചാരങ്ങള്‍ പരിപാവനമാണ്. വ്യക്തിയുടെ ചിന്തയും ശീലവുമായി ബന്ധപ്പെട്ടതാണത്. സഹജീവികളിലൊരാളുടെയും സൈ്വര്യജീവിതത്തിന് അത് തടസ്സമായിക്കൂടാത്തതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആ വൈകാരികപ്രശ്‌നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള്‍ സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. അത്തരമൊന്നാണ് ശബരിമല പ്രശ്‌നത്തില്‍ കുറച്ചുനാളുകളായി നാം കേരളീയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് വ്യാഴാഴ്ച സംഭവിച്ച അനിഷ്ടകരമായ സംഭവവും അതിന്മേല്‍ കേരളത്തിലെ മൂന്നരക്കോടിയോളം ജനത ഇന്നലെ അനുഭവിക്കേണ്ടിവന്ന ദുരിതവുമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഇതെഴുതുമ്പോള്‍പോലും ഏതുനിമിഷമാണ് മറ്റൊരു ഹര്‍ത്താലാഹ്വാനം മലയാളിയുടെ തലയില്‍ ഇടിത്തീസമാനം വന്നുപതിക്കുക എന്ന് പറയാനാവാത്ത സ്ഥിതിയെക്കുറിച്ച് എന്തെഴുതാനാണ്!
തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് വയല്‍വീട്ടില്‍ നാല്‍പത്താറുകാരനായ വേണുഗോപാലന്‍നായര്‍ സെക്രട്ടറിയേറ്റ് നടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.40ഓടെ നടത്തിയ ആത്മഹത്യാശ്രമവും തുടര്‍ന്നുണ്ടായ വൈകീട്ടത്തെ ദാരുണമരണവും അത് മുതലെടുക്കാന്‍ ബി.ജെ.പി നേതൃത്വം നടത്തിയ ഹര്‍ത്താലാഹ്വാനവും തെളിയിക്കുന്നത്, കേരളസംസ്ഥാനം നാളിതുവരെ കാണാത്ത രീതിയിലുളള നെറികെട്ട രാഷ്ട്രീയമാണ്. ജനജീവിതത്തിന് നേര്‍ക്കുള്ള തോന്ന്യാസവും. തന്റെ മരണത്തിന് ശബരിമലവിശ്വാസവുമായോ അവിടുത്തെ ഇപ്പോഴത്തെ യുവതീപ്രവേശനവിവാദവുമായോ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നാണ് പൊലീസിന് അദ്ദേഹം കൊടുത്ത മൊഴി. എന്നാല്‍ ഇത് ശരിയല്ലെന്നും ശബരിമലപ്രശ്‌നവുമായി മരണത്തിന് ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി സംസ്ഥാനഘടകം വാദിച്ചത്. ബി.ജെ.പി നടത്തിവരുന്ന സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരപ്പന്തലിലേക്കാണ് വേണുഗോപാലന്‍നായര്‍ ആളിപ്പടരുന്ന തീയുമായി ഓടിക്കയറിയത് എന്ന ഒറ്റക്കാരണം കൊണ്ട് പൊതുസമൂഹത്തെ മുഴുവന്‍ രണ്ടുദിവസമായി മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തുതരം രാഷ്ട്രീയമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്നലെ പ്രബുദ്ധകേരളത്തില്‍ നടന്നത്. വേണുഗോപാലന്‍നായര്‍ ശരീരത്തില്‍ സ്വയം പെട്രോള്‍ ഒഴിച്ചശേഷം തീവെച്ചതാണെന്നാണ് പറയുന്നത്. മുമ്പ് ശബരിമല പ്രവേശനവിവാദവുമായി ബന്ധപ്പെട്ട നാമജപസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനല്ലെന്ന് ഇതിനകം വ്യക്തമായിട്ടുമുണ്ട്. എന്നിട്ടും ബി.ജെ.പി സംസ്ഥാനനേതൃത്വം സംസ്ഥാനവ്യാപകമായി ഇവ്വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നത് തികച്ചും വേദനാജനകവും ലജ്ജാകരവുമായി. ഒരു മധ്യവയസ്‌കന്റെ ദാരുണമരണം തീര്‍ത്ത ഞെട്ടലില്‍നിന്ന് ജനങ്ങള്‍ മുക്തരാകുംമുമ്പേയാണ് സംസ്ഥാനതലത്തിലൊരു ഹര്‍ത്താലിന് വികലനേതൃത്വം തയ്യാറായത് .
വേണുഗോപാലന്‍നായര്‍ക്ക് കുടുംബപരമായി ചില പ്രശ്‌നങ്ങളുണ്ട്. വിവാഹമോചിതനാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളയാളുമല്ല. ആത്മഹത്യാശ്രമത്തിന് കാരണം ജീവിതം മടുത്തതാണെന്നാണ് പൊലീസിനോട് വേണുഗോപാലന്‍നായര്‍ പറഞ്ഞിരിക്കുന്നത്. ഇയാള്‍ക്ക് ഇടയ്ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു.അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിന് ശബരിമല പ്രവേശവുമായി ബന്ധമുണ്ടെന്ന് പറയുന്നത് എന്തര്‍ഥത്തിലാണ്. ശബരിമലപ്രവേശനത്തിനെതിരായ ബി.ജെ.പി സമരപ്പന്തലിലേക്കാണ് ഇയാള്‍ തീഗോളമായി ഓടിയെത്തിയത് എന്നത് ചില ദുരൂഹതകള്‍ ഉണര്‍ത്തുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാള്‍ അത് നിര്‍വഹിച്ചശേഷം പിന്നീട് തൊട്ടടുത്തുകണ്ട ആളുകള്‍ക്കിടയിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയതാകാനാണ് സാധ്യത. സമരക്കാര്‍ കുടിക്കാനിരുന്ന വെള്ളം ഉപയോഗിച്ചാണത്രെ തീയണച്ചത്. അപ്പോഴേക്കും തീ അയാളുടെ ശരീരത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവസമയം ബി.ജെ.പിയുടെ സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്ന സി.കെ പത്മനാഭനും മറ്റുള്ളവരും ഉറക്കത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന ചിലര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് തടഞ്ഞില്ലായിരുന്നില്ലെങ്കില്‍ സമരപ്പന്തല്‍ മുഴുവനും കത്തുകയോ കൂടുതല്‍ ആളപായം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കേരളത്തെ മൊത്തത്തില്‍ ഇക്കൂട്ടര്‍ കലാപഭൂമിയാക്കുമായിരുന്നില്ലേ. ഇനി വേണുഗോപാലന്‍നായരെ ആത്മഹത്യാശ്രമത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്നതും വിശദാന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഈ മരണത്തിന് ഉത്തരവാദി ബി.ജെ.പി സംസ്ഥാനനേതൃത്വം തന്നെയാണെന്ന് പറയേണ്ടിവരും. വിശ്വാസപരമായ പ്രശ്‌നത്തെ നടുറോഡിലേക്ക് വലിച്ചിഴച്ച് ജനമനസ്സില്‍ തീകോരിയിട്ട് അനാവശ്യമായ ആശങ്ക വിതറിയതിനും ആ പാര്‍ട്ടിക്ക് പങ്കുണ്ട്. ദേശീയതലത്തില്‍ അടിപതറുന്ന പാര്‍ട്ടി പിടിച്ചുനില്‍പിന് ഏതറ്റംവരെയും പോകുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ മുമ്പും കണ്ടിട്ടുള്ളതാണല്ലോ. നവംബര്‍ 2ന് ശബരിമലക്കടുത്ത് പമ്പയില്‍ ശിവദാസന്‍ എന്ന മധ്യവയസ്‌കന്‍ വാഹനാപകടത്തില്‍ മരിച്ചതിന് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ഇതേ ബി.ജെ.പിയും സംഘപരിവാരവുമാണ്. രണ്ടാഴ്ച മുമ്പ് കാണാതായ ഇയാളെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഹര്‍ത്താലിന് കാരണമായി ബി.ജെ.പി പറഞ്ഞത്. അന്ന് ഹര്‍ത്താല്‍ വിവരമറിയാതെ പുറത്തിറങ്ങിയവര്‍ അനുഭവിച്ച കഷ്ടപ്പാട് ആ പാര്‍ട്ടിക്കകത്തുപോലും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. നവംബര്‍ 17ന് രാത്രി ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ ശബരിമല പ്രവേശനത്തിന് മുതിരവെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റുചെയ്തതിനെതിരെ പുലര്‍ച്ചെ മൂന്നുമണിക്ക് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരുമാണ് ബി.ജെ.പി-സംഘപരിവാര്‍ നേതൃത്വം. ഫലത്തില്‍ രണ്ടുമാസത്തിനിടെ മൂന്ന് സംസ്ഥാനഹര്‍ത്താലിന് കേരളത്തിലെ പൊതുജനം ഇരയായി. ലാത്തിച്ചാര്‍ജുകളുടെ പേരില്‍ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നടന്ന നാല് ജില്ലാതലഹര്‍ത്താലുകള്‍ വേറെയും.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി കേരളത്തിലുടനീളം സര്‍ക്കാരിനെതിരെ സമരവുമായി ഇറങ്ങിത്തിരിച്ചത്. നടതുറന്ന സമയങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങളും പൊലീസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ അക്രമവും നടത്തിയവര്‍ രണ്ടാഴ്ച മുമ്പാണ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയത്. ശബരിമലപ്രശ്‌നം ഒരു സുവര്‍ണാവസരമാണെന്ന് പാര്‍ട്ടിയോഗത്തില്‍ പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സമരം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായുള്ളതാണെന്ന് പിന്നീട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുകയായിരുന്നു ആ പാര്‍ട്ടി എന്ന് ഇതോടെ വ്യക്തമായി. മാത്രമല്ല ഇതിലൂടെ ശബരിമലയുമായോ അവിടുത്തെ വിശ്വാസവുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ ബന്ദികളാക്കാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കും അതിന്റെ പോഷകസംഘടനകള്‍ക്കും ആര് അധികാരം തന്നു? ഇവിടെയാണ് കേരളത്തിലെ സര്‍ക്കാരിനെയും വിശിഷ്യാ പൊലീസ് സംവിധാനത്തെയും കുറിച്ച് ചില ആശങ്കകള്‍ ഉയരുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് പറയുന്ന ഇടതുപക്ഷഭരണകൂടം വിധിക്ക് ശേഷം രണ്ടരമാസം കഴിഞ്ഞിട്ടും ഒരൊറ്റ യുവതിയെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വിഷയത്തിലെ ഇരട്ടത്താപ്പ് കിടക്കുന്നത്. ഒരേ സമയം അമ്മയുടെ കൂടെകിടക്കുകയും അച്ഛന്റെ കൂടെ ഉല്‍സവത്തിന് പോകുകയും വേണമെന്ന വാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. മുമ്പ് ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞതുപോലെ ‘അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന..’ എന്ന വരട്ടുവാദമാണിതും. എന്നാല്‍ തീവ്രവര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയും അവരുടെ സംഘപരിവാരവും കേരളത്തിലെ സൈ്വര്യജീവിതം തകര്‍ക്കുമ്പോള്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ മാത്രം നിസ്സഹായത പ്രകടിപ്പിക്കുകയാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും. ഇത് വനിതാമതിലിന്റെ കാര്യത്തിലുള്ള അവരുടെ നിലപാടുപോലെ സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തിനുള്ള പരോക്ഷപിന്തുണയാണ്. പുറത്ത് മതനിരപേക്ഷതയെക്കുറിച്ച് ആണയിടുന്ന നവോത്ഥാനത്തിന്റെ വ്യാജോക്തിക്കാര്‍ അകത്ത് കാവിവര്‍ഗീയതയും ഹിന്ദുത്വരാഷ്ട്രീയവുമായ പിണറായിയുടെ ഭാഷയില്‍ ‘ഒക്കച്ചങ്ങാതി’ കളിക്കുകയാണ്.
നാടിന്റെയും ജനങ്ങളുടെയും സൈ്വര്യജീവിതം ഉറപ്പവരുത്തുകയും അവരുടെ ജീവസ്വത്തുവകകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ടവര്‍ അക്രമികളുമായി സമരസപ്പെടുന്നതിനെ നവോത്ഥാനമൂല്യസംരക്ഷണമെന്നല്ല വിളിക്കേണ്ടത്; മറ്റുള്ളവര്‍ ജീവനും ജീവിതവും കൊടുത്ത് വളര്‍ത്തിയ നവോത്ഥാനചിന്തകളെയും മലയാളിയുടെ പ്രബുദ്ധതയെയും തച്ചുതകര്‍ക്കലാണ്. അക്രമികളെ പിടിച്ചുകെട്ടാന്‍ ആവില്ലെങ്കില്‍ ഭരണചക്രം കഴിവുള്ളവര്‍ക്ക് തിരിച്ചേല്‍പിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. അത്് ഏല്‍ക്കാന്‍ കേരളജനതയുടെ പിന്തുണയോടെ നാടിന്റെ സമാധാനവാഹകരായ ഐക്യജനാധിപത്യമുന്നണി ഇവിടെയുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending