Connect with us

Video Stories

സ്‌റ്റെന്റിന്റെ വിലക്കുറവ് രോഗികള്‍ക്ക് കിട്ടണം

Published

on

ഹൃദ്രോഗികള്‍ക്കുള്ള കൊറോണറി സ്‌റ്റെന്റിന്റെയും ഡ്രഗ് എല്യൂട്ടിംഗ് സ്‌റ്റെന്റിന്റെയും വില കുറച്ചിട്ട് മാസമൊന്ന് കഴിഞ്ഞിട്ടും അതിന്റെ ഗുണഫലം രോഗികള്‍ക്ക് കിട്ടുന്നില്ല എന്ന വാര്‍ത്തകള്‍ അത്യധികം വേദനാജനകമായിരിക്കുന്നു. ഇരുതരം സ്റ്റെന്റുകളുടെയും വില യഥാക്രമം 7260 രൂപയും 29600 രൂപയുമായി നിശ്ചയിച്ചത് 2017 ഫെബ്രുവരി 13നായിരുന്നു. കോടതിനിര്‍ദേശപ്രകാരം എണ്‍പത്തഞ്ച് ശതമാനമാണ് വില ഒറ്റയടിക്ക് കുറച്ചത്. നാനൂറിരട്ടി ലാഭമാണ് ഇവക്ക് കമ്പനികള്‍ ഈടാക്കിവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആറുലക്ഷം സ്റ്റെന്റുകളാണ് വിറ്റതെന്ന് അറിയുമ്പോള്‍ കമ്പനികളുടെ കൊള്ള എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ ഉപയോഗിക്കുന്നവയില്‍ 95 ശതമാനവും വന്‍വിലയുള്ള ഡ്ര്ഗ് എല്യൂട്ടിംഗ് സ്‌റ്റെന്റുകളുമാണ്.

മുമ്പ് ഇവയൊന്നിന് യഥാക്രമം 45,100, 1,21400 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേലുള്ള വിധിയെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലകുറക്കുന്നതിനുള്ള തീരുമാനമെടുത്തത്. വിവിധ തലങ്ങളിലുള്ള പഠനത്തിന്റെ ശേഷമാണ് കേന്ദ്രസര്‍ക്കാരിനുകീഴിലെ ഏജന്‍സിയായ ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി വില നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാലിപ്പോള്‍ സ്വകാര്യആസ്പത്രികളും മരുന്നുനിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് വിലനിയന്ത്രണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ വിലസംബന്ധിച്ച് കമ്പനികളുടെ നിലപാട് വിചിത്രമാണ്. ഈ നിരക്കില്‍ ഡ്രഗ് എല്യൂട്ടിംഗ് സ്‌റ്റെന്റുകളും ബയോഡീഗ്രേഡബിള്‍ സ്‌റ്റെന്റുകളും വില്‍ക്കാനാകില്ലെന്നാണ് അവരുടെ ന്യായം. ഇത്തരം സ്‌റ്റെന്റുകള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനും നീക്കം നടക്കുന്നുണ്ട്. സ്വകാര്യ ആസ്പത്രികള്‍ വിലനിയന്ത്രണം അട്ടിമറിക്കാനായി ഹൃദയശസ്ത്രക്രിയക്കായി പാക്കേജ് സംവിധാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുചെലവുകള്‍ എന്ന ഗണത്തില്‍ പെടുത്തി സ്റ്റെന്റിന് എത്രവില ഈടാക്കിയെന്ന് അറിയിക്കാതിരിക്കാനാണിത്. പുതിയ പശ്ചാത്തലത്തില്‍ ഗുണനിലവാരം കുറയ്ക്കാനും ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരേ ബ്രാന്‍ഡിനുതന്നെ വിവിധ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്.
ഹൃദയധമനികള്‍ അടഞ്ഞതിനാല്‍ തടസ്സപ്പെടുന്ന രക്തചംക്രമണം സുഗമമാക്കുന്നതിനായാണ് രോഗികളില്‍ സ്റ്റെന്റ് ഘടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഭക്ഷണത്തിലെ വിഷാംശവും മാറിയ ആഹാരരീതികളും കാരണം ഹൃദ്രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 110 പേര്‍ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ( ഐ.സി.എം.ആര്‍) കണക്ക്. ആളോഹരിചികില്‍സാചെലവ് 1987ല്‍ 88 രൂപയുണ്ടായിരുന്നത് 2014ല്‍ 5029 രൂപയായി. സര്‍ക്കാര്‍ മേഖലയുടെ തളര്‍ച്ച മുതലാക്കുന്നത് സ്വകാര്യകഴുത്തറുപ്പന്‍ ചികില്‍സാസ്ഥാപനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വാര്‍ഷികമൊത്തവരുമാനത്തിന്റെ 1.1 ശതമാനം മാത്രമാണ് ചെലഴിക്കുന്നത്. ഇതേസമയം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്പത്രികളുടെ എണ്ണം കുതിച്ചുയര്‍ന്നു. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം എന്നിവ പണ്ട് കേട്ടുകേള്‍വി മാത്രമായിരുന്നെങ്കില്‍ ഇന്നിതാ നമ്മുടെ ഓരോവീടുകളിലും കരാളഹസ്തവുമായി അവ തലനീട്ടിയിരിക്കുന്നു. നിത്യദാനചെലവിനുപോലും പ്രയാസപ്പെടുന്നവര്‍ക്ക് മാരകരോഗങ്ങളുടെ ചികില്‍സ ആലോചിക്കാന്‍ പോലും കഴിയാത്തതായിരിക്കുന്നു. ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലുള്ളവരാണ് തിരുവനന്തപുരത്തെ റീജീണല്‍കാന്‍സര്‍ പോലുള്ളവയില്‍ നിത്യേന ചെലവുകുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ചികില്‍സക്കായി കൂടുതലും എത്തുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം സ്റ്റെന്റുകളുടെ വിലനിയന്ത്രണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചോദ്യമുന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, സി.എന്‍ ജയദേവന്‍ എന്നിവര്‍ക്ക് കേന്ദ്രരാസവസ്തുസഹമന്ത്രി മന്‍സൂഖ് മണ്ഡോവിയ നല്‍കിയ മറുപടിയില്‍ വിലനിയന്ത്രണം സംബന്ധിച്ച് രോഗികളുടെയും കുടുംബങ്ങളുടെയും പരാതികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് അറിയിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്ത് 62 സ്റ്റെന്റ് നിര്‍മാണകമ്പനികളാണുള്ളത്. വിദേശകമ്പനികള്‍ വേറെയും. ഓണ്‍ലൈന്‍, ടോള്‍ഫ്രീ നമ്പറുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കെതിരെ പരാതിപ്പെടുക എന്നത് സാധാരണരോഗികളെസംബന്ധിച്ച് ഏറെ വിഷമകരമായതാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പാണ് നടപടിയെടുക്കാന്‍ കൂടുതല്‍ അനുയോജ്യമായത്. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ അറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് പരിശോധന ആരംഭിച്ചിട്ടുപോലുമില്ല. കമ്പനികളുടെ ആഴ്ചയിലെ നിര്‍മാണം, വില്‍പന സംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. കൃത്രിമം കാട്ടുന്ന ഔഷധനിര്‍മാതാക്കളുടെ നേരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. സ്റ്റെന്റിന് അധികവില ഈടാക്കിയതിന് രാജ്യത്ത് ആരോഗ്യമന്ത്രാലയത്തിന് മുപ്പതോളം സ്വകാര്യ ആസ്പത്രികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളുമായി ഒത്തുകളിച്ച് സ്വകാര്യ ആസ്പത്രികള്‍ വന്‍തോതില്‍ ചികില്‍സാചെലവ് കൂട്ടുന്നതായി നേരത്തെതന്നെ ആരോപണം നിലവിലുള്ളതാണ്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളാണെങ്കിലും ആയതിലേക്ക് പണം സ്വരൂപിക്കപ്പെടുന്നത് പാവപ്പെട്ടവരടക്കമുള്ള രോഗികളുടേതാണ് എന്നതാണ് ഗൗരവമായിട്ടുള്ളത്.
രാജ്യത്ത് മരുന്ന്, ചികില്‍സ എന്നിവ വന്‍ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ കമ്മീഷനും വന്‍ലാഭവും കൈപ്പറ്റാന്‍ വന്‍ലോബി തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെ പങ്കുപറ്റുന്നവരില്‍ സര്‍ക്കാരിലെതന്നെ ചിലരുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. അല്ലെങ്കില്‍ സ്റ്റെന്റിന്റെ പേരിലുള്ള പകല്‍കൊള്ളക്ക് കടിഞ്ഞാണിടാന്‍ ഒരു പൗരന്റെ ഹര്‍ജിയും കോടതിഇടപെടലും വേണ്ടിവരുമായിരുന്നില്ല. കച്ചവടത്തില്‍ ലാഭം അനിവാര്യമാണെന്നത് ശരിതന്നെ. എന്നാലത് പാവപ്പെട്ടവരെയും മാരകരോഗം ബാധിച്ചവരെയും അവരുടെ കുടുംബങ്ങളെയും പിച്ചിച്ചീന്തുന്ന തരത്തിലുള്ള കൊള്ളലാഭമാകുന്നത് ഒരു നിലക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മാനുഷികമുഖമുള്ള ചികില്‍സാസംവിധാനങ്ങളും ഔഷധനയവും എന്നത് ഈ നൂറ്റാണ്ടിലും അപ്രാപ്യമായിരിക്കുന്നു എന്നത് നാല്‍പത് ശതമാനത്തോളം ദരിദ്രരുള്ള നാടിനെസംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending