Connect with us

Video Stories

വനിതാ മിതിലില്‍ മലക്കം മറിയുന്നവരോട്

Published

on

വനിതാ മതിലില്‍ മലക്കം മറിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഭരണകൂട നയവൈകല്യത്തിന്റെയും ക്രമവിരുദ്ധ ക്രയവിക്രയത്തിന്റെയും സ്വയം കുഴിതോണ്ടിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അമ്പത് കോടി രൂപ ചെലവഴിക്കുമെന്ന് ഹൈക്കോടതില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ മഷിയുണങ്ങും മുമ്പാണ് ഇന്നലെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു മൂക്കുകുത്തി വീണത്. മുന്നില്‍ രൂപപ്പെട്ട മഹാഗര്‍ത്തത്തിലേക്കു ആപതിക്കുമെന്ന ഭയപ്പാടാണ് വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകം. പാര്‍ട്ടി പരിപാടി ചുളുവില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള കള്ളക്കളി പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി രക്ഷക പരിവേഷമണിഞ്ഞു രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടി രൂപയില്‍ നിന്നാണ് മതില്‍ പണിയാന്‍ പണം നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മാത്രമല്ല, വനിതാമതിലുമായി ബന്ധപ്പെട്ട് ആദ്യം ഇറക്കിയ ഉത്തരവില്‍ പണം അനുവദിക്കാന്‍ ധനകാര്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ശക്തമായ ആക്ഷേപം ഉന്നയിച്ചതോടെ പിന്നീട് സര്‍ക്കാര്‍ നിര്‍ദേശം ഒഴിവാക്കി മുഖംമിനുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് വനിതാമതിലിന് പൊതുപണം ചെലവഴിക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്. ഇതും ചോദ്യം ചെയ്യപ്പെട്ടതോടെ വീണ്ടും കരണംമറിയാനായിരുന്നു സര്‍ക്കാറിന്റെ ഗതി. ഈ ‘കുട്ടിക്കുരങ്ങ് കളി’ കളങ്കിതന്റെ മുട്ടുവിറക്കും എന്ന പഴമൊഴിയെ കൂടുതല്‍ അന്വര്‍ത്ഥമാകുകയാണ്.
വനിതാമതിലിനായി 50 കോടി ചെലവിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവച്ച തുകയാണ് 50 കോടിയെന്നും അതില്‍നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ഉപയോഗിക്കില്ലെന്നും അദ്ദേഹം ആണയിട്ടു പറയുന്നുണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിന് പൊതുപണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്? സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടിയില്‍നിന്ന് വനിതാമതിലിന് ആവശ്യമായ പണം ചെലവഴിക്കുമെന്നാണല്ലോ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന ന്യായവും സര്‍ക്കാര്‍ ഹൈകോടതിക്കു മുമ്പില്‍ നിരത്തിയിരുന്നു. വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഡിസംബര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചതായിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ച് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഒടുവില്‍ കള്ളക്കളി കയ്യോടെ പിടികൂടിയപ്പോള്‍ കൈകഴുകാനാണ് മുഖ്യമന്ത്രി ഇന്നലെ സര്‍ക്കാര്‍ ഫണ്ട് തള്ളി നിലപാട് വ്യക്തമാക്കിയത്. വനിതാ മതിലിനു സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ ഭയപ്പാടും മുഖ്യമന്ത്രിമന്ത്രിയെ പിടികൂടിയതിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്നലത്തെ കരണംമറിച്ചിലെന്നു വ്യക്തം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്ക് വകയിരുത്തിയ 50 കോടിയില്‍ നിന്നാണ് പണം കണ്ടെത്തുന്നതെന്നും പദ്ധതിക്ക് തുക നീക്കിവക്കുമെന്നു പറഞ്ഞത് സാമ്പത്തിക വര്‍ഷം കഴിയും മുമ്പ് നടപ്പാക്കേണ്ടതുണ്ടെന്നുമാണ് സാമൂഹിക നീതി അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറഞ്ഞിരുന്നത്. ഒരു രാത്രി കൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു ചെപ്പടിവിദ്യയാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്? ഉത്തരം തേടിപ്പോയാല്‍ ഇതൊന്നുമല്ല നിലപാടു മാറ്റത്തിന്റെ സാംഗത്യമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യമാണ്.
സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന് ബജറ്റില്‍ അനുവദിച്ച 20 കോടി രൂപയുടെ സ്ഥിതി എന്താണെന്നു മനസിലാക്കിയാല്‍ സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം വീണ്ടും വെളിച്ചത്താകും. ബജറ്റില്‍ തുക പ്രഖ്യാപിച്ചതിനു ശേഷം 20 കോടിയില്‍നിന്ന് ആകെ ചെലവഴിച്ചത് ആറു കോടി രൂപ മാത്രമാണ്. എന്നിട്ടാണ് ബാക്കി തുക ചെലവഴിക്കാന്‍ വനിതാമതില്‍ എന്ന വെളിപാട് സര്‍ക്കാറിനുണ്ടായത്!. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അനുവദിച്ച 12 കോടിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കേവലം 264.94 ലക്ഷം രൂപ മാത്രമാണ്. -22 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേയാണ് ഈ കെടുകാര്യസ്ഥത എന്നോര്‍ക്കണം. 2018 ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 68-ാം ഖണ്ഡികയിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ വകയിരുത്തിയത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. സ്ത്രീ വിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാട്ടുന്ന ശക്തമായ ആശയ പ്രചാരണം സമൂഹത്തില്‍ ആരംഭിക്കണമെന്നും ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാവികസന വകുപ്പടക്കമുള്ള ഏജന്‍സികള്‍ മുഖ്യപങ്കുവഹിക്കുമെന്നും ബജറ്റില്‍ അവകാശപ്പെട്ടിരുന്നു.
‘നിര്‍ഭയ’ പദ്ധതിക്കായി ഏഴു കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ആകെ ചെലവഴിച്ചത് 300.24 ലക്ഷം രൂപ മാത്രമാണ്. അതായത് 43 ശതമാനം തുക. ലിംഗ സമത്വത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ 17.51 ലക്ഷം രൂപമാത്രമേ സര്‍ക്കാറിന് ചെലവഴിക്കാന്‍ സാധിച്ചുള്ളൂ. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെ സ്ത്രീ ശാക്തീകരണത്തിന് തൊണ്ടകീറി വീമ്പിളക്കുന്ന സര്‍ക്കാര്‍ വനിതാ മതിലെന്ന മേനി നടിച്ച് സ്വയം അപഹാസ്യരാവുകയാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയുള്ള മറ്റേത് പരിപാടിയും പോലെ ഒന്നാണിതെന്നു അസന്നിഗ്ധമായി നിലപാടെടുത്തവര്‍ക്ക് വീഴ്ച ബോധ്യപ്പെട്ടപ്പോള്‍ സ്വയം തിരുത്തേണ്ടിവന്നുവെന്നത് സ്വാഭാവികമായി കണ്ടുകൂടാ. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സ്വന്തം അജണ്ടക്ക് സര്‍ക്കാറിന്റെ നിറം പകരാനുള്ള വൃഥാശ്രമം അങ്ങേയറ്റത്തെ നാണക്കേടാണുണ്ടാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചലച്ചിത്രോത്സവത്തോടും കലോത്സവത്തോടും വനിതാമതിലിനെ താരതമ്യം ചെയ്തവര്‍ ഒടുവില്‍ പറഞ്ഞ വാക്ക് തൊണ്ടതൊടാതെ തന്നെ വിഴുങ്ങിയത് നന്നായി. അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള അവകാശ ലംഘനത്തിനും നീതിന്യായ വ്യവസ്ഥിതിയോടുള്ള നെറികേടിലും ഇതിലും വലിയ ഗതികേടില്‍ സര്‍ക്കാര്‍ വീണുപതിച്ചേനെ. പണം ചെലവഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വനിതാമതിലുണ്ടാക്കുന്ന വര്‍ഗീയ വേര്‍തിരിവെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending