Connect with us

Video Stories

രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും…

Published

on

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായി മാറിയിരിക്കുകയാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിന് പതിനായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ദൂരപരിധി ബാധകമല്ലെന്നും നിശ്ചിത ജനസംഖ്യയില്ലെങ്കിലും വിനോദ സഞ്ചാര മേഖലക്ക് ഇളവ് അനുവദിക്കാമെന്നും സര്‍ക്കാറിന് മദ്യ നയം രൂപീകരിക്കാന്‍ സഹായകമായ ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇത് പാതയോരങ്ങളിലെ മദ്യശാലകളെ നിയന്ത്രിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച വിധിയെ തകിടം മറിക്കുന്നതും കേരളത്തെ ഒരു മദ്യപ്പുഴയാക്കി മാറ്റാനുതകുന്നതുമാണ്. പ്രത്യേകിച്ച് മദ്യത്തിന്റെ കാര്യത്തില്‍ അത്രയും ഉദാരസമീപനം സ്വീകരിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍.
ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യ ശാല പാടില്ലെന്ന് 2015 ഡിസംബര്‍ 15 നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. പിന്നീട് ദൂരപരിധിയില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കി 2017 മാര്‍ച്ച് 31നും മുനിസിപ്പല്‍ മേഖലകളെ ഒഴിവാക്കി ജൂലൈ 11നും കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇതോടെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണു പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കാമെന്നും ഇത്തരം പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നുമുള്ള പുതിയ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധിയുടെ ചുവടു പിടിച്ചാണ് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ പട്ടണങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പതിനായിരം എന്ന പരിധി ബാധകമല്ലെന്നും ഏതൊക്കെയാണ് ടൂറിസം മേഖലകളെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വിധിയിലുള്ളതിനാല്‍ നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ കേരളത്തില്‍ മദ്യമൊഴുകുമെന്ന് ഉറപ്പായിരിക്കുകയാണ്.
കേരളത്തില്‍ ഘട്ടംഘട്ടമായി മദ്യ നിരോധനം എന്ന വിപ്ലവകരമായ തീരുമാനമെടുക്കുകയും ആ ലക്ഷ്യത്തിലേക്ക് കൃത്യമായി നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്ത സര്‍ക്കാറായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 418 ബാറുകള്‍ ആദ്യം പൂട്ടുകയും പിന്നീട് നക്ഷത്ര ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ലൈസന്‍സ് പരിമിതപ്പെടുത്തുകയും ബാക്കിയുള്ളവക്കെല്ലാം ബീയര്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കുകയുമായിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും ബാര്‍ തുറക്കുന്ന സാഹചര്യമുണ്ടാവും. പതിനായിരത്തിനു മുകളില്‍ ജനസംഖ്യ സംസ്ഥാനത്തെ ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും നിലവിലുണ്ട്.
മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പ്രചണ്ഠമായ പ്രചാരണം നടത്തിജനങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേക്ക് കാലെടുത്തു വെച്ചത്. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് മദ്യ രാജാക്കന്മാരുമായി രഹസ്യ ബാന്ധവവും വെച്ചുപുലര്‍ത്തുകയായിരുന്നു ഈ ഭരണകൂടം. എന്നുമാത്രമല്ല അത്തരം ശക്തികളുടെ കഠിനാദ്ധ്വാനത്തിന്റെ പരിണിതഫലമാണ് പിണറായി സര്‍ക്കാര്‍ എന്നുള്ള പ്രചാരണവും ഒട്ടും അതിശയോക്തിപരമല്ല. കെ.എം മാണിക്കെതിരെ കേസ് നടത്തുകയാണെങ്കില്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകളെല്ലാം തുറന്നു നല്‍കാമെന്ന് സി.പി.എം നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നതായുള്ള ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഈ ആരോപണത്തെ ശരിവെക്കുന്നതാണ്.
ലഹരി ഉപയോഗം വര്‍ധിക്കും, ടൂറിസം വരുമാനം കുറയും തുടങ്ങിയ വാദങ്ങളായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിട്ട ബാറുകള്‍ തുറക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍. എന്നാല്‍ ബാറുകള്‍ പൂട്ടിയ സമയത്ത് ലഹരി ഉപയോഗത്തില്‍ ഒരു വര്‍ധനവും രേഖപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ക്രമാസമാധാന രംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാവുകയും ചെയ്തു. പ്രത്യേകിച്ച് ഗാര്‍ഹിക പീഡനം വന്‍തോതില്‍ കുറയുകയുണ്ടായി. ടൂറിസം മേഖലയില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ സന്ദര്‍സകരുടെ എണ്ണവും വരുമാനവും വര്‍ധിക്കുകയുണ്ടായി. ഈ ഒരു സാഹചര്യമാണ് മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയുമായി മദ്യശാലകള്‍ വ്യാപകമാക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞത്.
ബാറുടമകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനും ഖജനാവിലേക്ക് പണം കുന്നുകൂട്ടാനുമായി മുന്‍ പിന്‍ നോക്കാതെ, നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ മദ്യം സാര്‍വ്വത്രികമാക്കി കൊണ്ടിരിക്കുന്ന സര്‍ക്കാറിന് കേരള ജനതയുടെ കനത്ത പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവരും എന്ന കാര്യം അവിതര്‍ക്കിതമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത മുന്നറിയിപ്പുകളാണ് വിവിധ സാമൂഹിക സാമുദായിക സംഘടനകളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. മദ്യലോബി ആഗ്രഹിക്കുന്നതിനുമപ്പുറമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ ഉത്തരവിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളെ വീണ്ടും തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കരുതെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ ഡോ. സൂസെ പാക്യം മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാറിന്റെ മദ്യ നയമെന്നും പുതുക്കിയ മദ്യനയത്തിന്റെ ഫലം സര്‍ക്കാറിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അനുഭവിക്കേണ്ടി വരുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനായില്‍ പ്രസ്താവനയിറക്കി കഴിഞ്ഞു. വിവിധ മദ്യ വിരുദ്ധ സംഘടനകളും പ്രക്ഷോഭത്തിന്റെ പാതയിലേക്കിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നാടിനെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള ആദ്യ പ്രഹരമായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് ഈ പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending