Connect with us

Video Stories

ഇറാനെതിരായ നീക്കം കൈവിട്ടുപോകരുത്

Published

on


മധ്യപൂര്‍വദേശത്തെ പ്രമുഖ ശക്തികളിലൊന്നായ ഇറാനുമായി കൊമ്പുകോര്‍ക്കുന്ന അമേരിക്കന്‍ ഭരണകൂട നിലപാട് നാള്‍തോറും കൂടുതല്‍ കടുപ്പത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ കൂച്ചുവിലങ്ങിട്ട് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കരഗതമാക്കുന്നതിനുള്ള നീക്കമാണ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും നടത്തുന്നത്.ആണവായുധവുമായി ബന്ധപ്പെട്ടാണ് അമേരിക്ക ആ രാജ്യത്തെ ജനങ്ങളെ ഉപരോധമെന്ന കെണിയില്‍പെടുത്തി പ്രയാസപ്പെടുത്താനും തങ്ങളുടെ വരുതിയിലാക്കാനും ശ്രമിക്കുന്നത്. ആ രാജ്യത്തെ എട്ടുകോടിയിലധികം മനുഷ്യരെ മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് ഇപ്പോഴത്തെ ഉത്കണ്ഠ.
അമേരിക്കയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി തയ്യാറാക്കിയ ആണവ നിരായുധീകരണ കരാറാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവെന്നാണ് പറയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ഒബാമ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത ഏറ്റവും മോശം കരാറെന്ന ്പറഞ്ഞ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ഇറാനുമായി ഒരു രാജ്യവും സാമ്പത്തിക വ്യാപാര ബന്ധം തുടരരുതെന്നും അവിടെ നിന്നുള്ള പ്രധാന കയറ്റുമതി വസ്തുവായ അസംസ്‌കൃത പെട്രോളിയം ആരും ഇറക്കുമതി ചെയ്യരുതെന്നുമാണ് ട്രംപിന്റെ കല്‍പന. ഇതനുസരിച്ച് കഴിഞ്ഞ സെപ്തംബറില്‍ ട്രംപ് ഭരണകൂടം ലോക രാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്ത്യയും ചൈനയും ഉള്‍പെടെയുള്ളവയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മെയ് രണ്ടു മുതല്‍ എല്ലാവിധ ഇറക്കുമതിയും ഇറാനില്‍നിന്ന ്‌നിര്‍ത്തിവെക്കണമെന്നാണ് അമേരിക്കയുടെ തീട്ടൂരം. ഇതനുസരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയിലും ചൈനയിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധന വരുത്തിയേക്കുമെന്നാണ് ആശങ്ക. അടുത്ത കാലത്തായി എണ്ണയുല്‍പാദനം ഇറാന് ഗണ്യമായി വെട്ടിക്കുറക്കേണ്ടിവന്നിരിക്കുകയാണ്. 2017ല്‍ പ്രതിദിനം 4,16,9000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചിരുന്ന ഇറാന്‍ കഴിഞ്ഞ മേയില്‍ വെറും 17,10,000 ബാരലും ഈ വര്‍ഷം മാര്‍ച്ചുവരെ പതിനായിരം ബാരലും മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ലോക രാജ്യങ്ങള്‍ ആ രാജ്യത്തുനിന്ന് എണ്ണവാങ്ങുന്നത് പടിപടിയായി നിര്‍ത്തിവെച്ചത് കാരണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍. 2025നുള്ളില്‍ ഉല്‍പാദനം ഇരട്ടിയിലധികമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ആരാജ്യം തുടക്കം കുറിച്ചിരിക്കെയാണ് അമേരിക്കയുടെ ഉപരോധ നടപടികള്‍. വരും വര്‍ഷങ്ങളില്‍ ഇറാന്റെ എണ്ണ സമ്പത്ത് കയ്യടക്കി എണ്ണ മേഖലയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയാണ് അമേരിക്ക ഉന്നംവെക്കുന്നതെന്ന ആരോപണത്തെ വെറുതെയങ്ങ് തള്ളിക്കളയാനാകില്ല.
ഇറാന്റെ സൈന്യത്തെതന്നെ ഭീകര സംഘമായാണ് കഴിഞ്ഞവര്‍ഷം അമേരിക്ക പ്രഖ്യാപിച്ചത്. തിരിച്ചടിയായി അമേരിക്കയെ ഇറാന്‍ ‘ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം’ എന്ന ്മുദ്രകുത്തുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റിലും നവംബറിലുമായി അമേരിക്കന്‍ വ്യവസായങ്ങളുമായും എണ്ണയുമായും ബന്ധപ്പെട്ട് ഉപരോധം ഏര്‍പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി ഇനിയും കൂടുതല്‍ ഉപരോധ നടപടികള്‍ ഉണ്ടാകുമെന്നാണ് ട്രംപിന്റെ സ്‌പെഷല്‍ അസിസ്റ്റന്റും ആണവ നിരോധസമിതിയുടെ തലവനുമായ ടിം മോറിസണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആണവ രംഗത്തെ ഇളവുകള്‍ യൂറോപ്പിനെ കളിയാക്കുന്നതാണെന്നാണ് മോറിസന്റെ കനത്ത വാക്കുകള്‍. അതേസമയം അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ക്ക് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ട്രംപ് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്ര പിന്തുണ നല്‍കുന്നില്ല എന്നതാണ് ഇറാന്റെ ഏക ആശ്വാസം. ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് കരാറിലൊപ്പുവെച്ച രാജ്യങ്ങളെല്ലാം പറയുന്നത്. 2015 ജൂലൈ 15ന് ഉണ്ടാക്കിയ കരാറനുസരിച്ച് ഇറാന്‍ ഘട്ടംഘട്ടമായി തങ്ങളുടെ പക്കലുള്ള ആണവായുധം നിര്‍വീര്യമാക്കുമെന്നാണ്. അമേരിക്കക്കും റഷ്യക്കും പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് കരാറിലൊപ്പിട്ടിരിക്കുന്നത്. കരാറില്‍നിന്ന് പിന്‍വാങ്ങുകയെന്നാല്‍ ഇറാന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാകും ഫലമെന്നാണ് ഈ രാജ്യങ്ങളുടെ പക്ഷം. എന്നാല്‍ ട്രംപിന്റെ സ്വതവേയുള്ള കര്‍ശന നിലപാടുകളാണ് ഇറാന്റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കരാര്‍ ഇല്ലാതായാല്‍ കൂടുതല്‍ യുറേനിയം (ആണവായുധത്തിനുള്ള അസംസ്‌കൃത മൂലകം) തങ്ങള്‍ സംഭരിക്കുമെന്നാണ ്കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ ഉപരോധങ്ങളെ ആലോചിക്കാത്തതും മന:പൂര്‍വവുമായ ഒന്നാണെന്നാണ് റഷ്യന്‍ വക്താവ് വിശേഷിപ്പിച്ചത്. കരാറുമായി ബന്ധപ്പെട്ടിട്ടുള്ള രാജ്യമല്ലെങ്കിലും ചൈനയുടെ അമേരിക്കന്‍ വിരുദ്ധ നിലപാട് ഇക്കാര്യത്തിലും ഇറാന് അനുകൂലമാണ്. കാര്യമില്ലാതെ ഒരു രാജ്യത്തെ വരിഞ്ഞുമുറുക്കരുതെന്നാണ് അവരുടെ നിലപാട്. ഇറാഖിന്റെ കാര്യത്തില്‍ മുമ്പ് സ്വീകരിച്ചതുപോലെ അമേരിക്കയുടെ ലോക പൊലീസ് ചമയലാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇസ്രാഈലിനെ പോലുള്ള രാഷ്ട്രം ഇതിനെ പിന്തുണക്കുന്നുവെന്നതുമാത്രം മതി അമേരിക്കയുടെ നിലപാടിന്റെ ഭീകരത വ്യക്തമാകാന്‍.
എന്തുതന്നെ ന്യായം പറഞ്ഞാലും ഇറാനെന്നല്ല, ഒരുരാജ്യത്തിനും ഇന്നത്തെ കാലത്ത് ആണവായുധം പോലെ എളുപ്പവും അതിവ്യാപകവുമായി നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ആയുധ ശേഖരവുമായി മുന്നോട്ടുപോകാനാകില്ല. ഇന്ത്യയുടെയും പാക്കിസ്താന്റെയും പക്കലുള്ള ആണവായുധ ശേഖരത്തെക്കുറിച്ചും ഇതിനകംതന്നെ ആശങ്കരൂപപ്പെട്ടതാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നമ്മുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനല്ലെന്നായിരുന്നു. തെരഞ്ഞെടുപ്പു ലക്ഷ്യംവെച്ചാണ് മോദി ഇത് പറഞ്ഞതെങ്കിലും പക്വതയില്ലാത്തതും മാനുഷിക നിലവാരം കുറഞ്ഞതുമായ രാഷ്ട്ര നേതാക്കളുടെ കയ്യിലെ മാരകായുധങ്ങള്‍ എത്രകണ്ട് ഭീതിദമായിരിക്കും എന്നതിന്റെ സൂചനയാണ് മോദിയുടെ മുന്‍പിന്‍നോക്കാത്ത മേല്‍വാക്കുകള്‍. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ മുദ്രാവാക്യം തന്നെയാണ് ഇറാന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കുന്നത്. ഒരുപൊട്ടിത്തെറിയിലേക്ക് പോകാതെ മധ്യേഷ്യയിലെ ഇന്നത്തെ അന്തരീക്ഷം ലഘൂകരിക്കപ്പെട്ടേ തീരൂ. ഇക്കാര്യത്തില്‍ ലോകസമൂഹം ഉണരുകയല്ലാതെ മറ്റു പോംവഴികളില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending