Connect with us

Video Stories

കേരള ശേഷന്‍

Published

on


‘കേരളത്തിലെ ജനങ്കളെ നാന്‍ അഭിനന്ദിക്കുന്നു. മുപ്പത് വറ്ഷത്തിനുശേഷം കേരളത്തിലെ ജനങ്ങള് ഏറ്റവും കൂടുതല് വോട്ട് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍. 77.68 ശതമാനം. ഇത് കാണിക്കുന്നത് അവരുടെ വലിയ അളവിലുള്ള റാഷ്ട്രീയ ബോധ്യമാണ്. സമാധാണപറമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.’ ടീക്കാറാം മീണ ഇത് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ട് അഞ്ചുദിവസമായതേ ഉള്ളൂ. കേരളത്തില്‍ കഴിഞ്ഞകാലത്തൊന്നുമില്ലാത്ത തരത്തില്‍ ഈ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പൊലീസിലടക്കം കള്ളവോട്ടിന്റെ നിരവധി കഥകളാണ് പുറത്തുവന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യഓഫീസര്‍ ടീക്കറാം മീണക്ക് നേരത്തെ പറഞ്ഞതില്‍ ചെറിയ മാറ്റിപ്പറച്ചില്‍ നടത്തേണ്ടിവന്നു. ‘ശെറിയ ശെറിയ പ്രശ്‌നങ്ങള്‍ അവിടെയുമിവിടെയും നടന്നിട്ടുണ്ടാകാം. അതുകൊണ്ട് എല്ലാതും ശറിയായില്ല എന്ന് പറയാന്‍ കഴിയില്ല!’ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ മീണ പറയും.
മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തില്‍ ഐ.എ.എസ് സേവനം തുടങ്ങിയിട്ട്. 1988 ബാച്ച് ഐ.എ.എസ്സുകാരനായ മീണ മലപ്പുറത്ത് സബ് കലക്ടറായി ആരംഭിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അംപയര്‍ പദവിവരെ എത്തി. 2018 മാര്‍ച്ചിലാണ് സി.ഇ.ഒ ആയി നിയമിതനായത്. കേന്ദ്രത്തിലേക്ക് പോകുന്ന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് മീണയെ ഈ കസേരയിലേക്ക് ആനയിച്ചത്. തിരുവനന്തപുരത്ത് പോളിങ് ബൂത്തില്‍ കൈക്ക് വോട്ട് ചെയ്തപ്പോള്‍ താമര ചിഹ്നത്തിലേക്ക് പോയെന്ന് വിവിപാറ്റ് യന്ത്രത്തില്‍ കണ്ടതായി പരാതിപ്പെട്ട യുവാവിനെതിരെ കേസെടുക്കാന്‍ മീണ ഉത്തരവിട്ടു. മീണ പറഞ്ഞു: എനിക്കെന്ത് ശെയ്യാന്‍ കഴിയും. നിയമം അങ്ങനെയാണ്. വെക്തിപറമായി പറഞ്ഞാല്‍ ഈ നിയമത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം നാന്‍ ഒറ്റക്ക് ശെയ്യുന്നതല്ലല്ലോ. എന്തെങ്കിലും തെറ്റ് കണ്ടാല്‍ നടപടിയെടുക്കും.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മുകാരുടെ കള്ളവോട്ട് ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി മീണ പറഞ്ഞു: കള്ളവോട്ട് നടന്നിട്ടുണ്ട്. ഒന്ന് ഒരു സി.പി.എം പഞ്ചായത്ത് മെംബറാണ്. അവര്‍ അന്വേഷണം കഴിയുന്നതുവരെ മാറി നില്‍ക്കണം. മറ്റ് രണ്ടു പേര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാസെക്രട്ടറിയുമൊക്കെ മീണക്കെതിരെ തിരിഞ്ഞു. മീണ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും താളത്തിന് തുള്ളുകയാണെന്ന് കോടിയേരി ആക്ഷേപിച്ചു. മീണ നയം വ്യക്തമാക്കി. എനിക്ക് ഏത് പാര്‍ട്ടിയാണെന്ന് അറിയേണ്ട കാര്യമില്ല. ആറ് തെറ്റ് ചെയ്താലും നിയമം നിയമത്തിന്റെ വഴിക്ക് പോകും. മുസ്്‌ലിംലീഗിനെതിരെ പരാതി വന്നപ്പോഴും ഇതുതന്നെയായിരുന്നു മീണയുടെ നിലപാട്. ടി.എന്‍ ശേഷന് സമാനമാണ് മീണയുടെ കേരളത്തിലെ ഇപ്പോഴത്തെ ജനകീയത.
മുപ്പതു കൊല്ലത്തിനിടെ മീണയില്‍ ആകെ ഉണ്ടായ മാറ്റം അല്‍പം തടിവെച്ചുവെന്നതുമാത്രം. തന്റെ ഗുരു താന്‍ മാത്രമാണെന്ന് മീണ പറയുന്നു. പിന്നെ പിതാവിന്റെ ധൈര്യവും. രാജസ്ഥാനിലെ സവായ് മധേപൂര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍നിന്നാണ് ഐ.എ.എസ് പട്ടം നേടി രാജ്യത്തെ സേവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. നിരക്ഷരനായ പിതാവിന് തനിക്കുവേണ്ടി ജ്യേഷ്ഠന്റെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ സഹിച്ച കദനത്തിന് കണക്കില്ല. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കുന്നവരോട് മീണ ചിരിച്ചുകൊണ്ടുപറയും, നിയമം നടപ്പാക്കുകയാണ് എന്റെ ജോലി. എന്തുതന്നെ വന്നാലും അത് ഞാന്‍ ശെയ്യും. ഈ നിശ്ചയദാര്‍ഢ്യത്തിനുപിന്നില്‍ മറ്റൊരു രഹസ്യവുമുണ്ട്. ഇന്നുവരെ കൈക്കൂലിയോ അനര്‍ഹമായതെന്തെങ്കിലുമോ കൈകൊണ്ട് തൊട്ടിട്ടില്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡിലും പ്രധാനമന്ത്രിയുടെ ആസൂത്രണ സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്രയും കാര്‍ക്കശ്യം പുലര്‍ത്തുന്ന ഐ.എ.എസ്സുകാര്‍ കേരളത്തില്‍ അധികമില്ല. ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ ചെല്ലുകയും സഹോദരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ചെയ്യുന്ന മീണയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ കൊണ്ടാടുകയാണ്. നിലത്തിരുന്നേ ഭക്ഷണം കഴിക്കൂ എന്നതാണ് അതിലൊന്ന്.
മുമ്പൊരിക്കല്‍ തൃശൂരില്‍ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ മീണയാണ് പ്രാസംഗികരില്‍ ഒരാള്‍. അല്ലാഹു അക്ബര്‍ എന്നാല്‍ അക്ബര്‍ ആണ് മഹാന്‍ എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം തട്ടിവിട്ടു. പോരേ പൂരം. സദസ്സ് ഊറിച്ചിരിക്കവെ മുഖ്യാതിഥി ഡോ.സാക്കിര്‍ നായിക്ക് അദ്ദേഹത്തെ തിരുത്തുകയും മീണ തെറ്റ് ഏറ്റുപറയുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയോട് ഉടക്കേണ്ടിവന്നപ്പോള്‍, പിള്ള തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചുവെന്ന് തുറന്നടിച്ചതും മീണ. ആര് വിരട്ടിയാലും അടുത്ത തെരഞ്ഞെടുപ്പുവരെ തുടരുമെന്ന് മീണ പറയുന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending