Connect with us

Video Stories

കരുവള്ളി: കാലത്തിനു മുമ്പേ നടന്ന കര്‍മയോഗി

Published

on

അറിവിന്റെ ആത്മാവറിഞ്ഞ് കര്‍മപഥങ്ങളെ അനശ്വരമാക്കിയ മഹാവ്യക്തികള്‍ ലോകത്തിനെന്നും അലങ്കാരമാണ്. അവര്‍ കൊളുത്തിവച്ച ജ്ഞാനസപര്യയിലെ ജ്യോതിര്‍ഗോളങ്ങളാണ് സമൂഹത്തിന്റെ സമുദ്ധാരണ വഴികളെ പ്രശോഭിതമാക്കുന്നത്. കേരളത്തിന്റെ വൈജ്ഞാനിക,നവോത്ഥാന മണ്ഡലങ്ങളെ സക്രിയമാക്കിയ അത്തരം ശ്രേഷ്ഠ പണ്ഡിതരില്‍ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച കരുവള്ളി മുഹമ്മദ് മൗലവി. വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ തലങ്ങളിലെ തന്റെ വിശിഷ്ട ഗുണങ്ങള്‍ സര്‍വതും സമുദായ പുരോഗതിക്കു സമര്‍പിച്ചാണ് കരുവള്ളി മുഹമ്മദ് മൗലവി കാലയവനികയിലേക്കു മറഞ്ഞത്. മലബാറിലെ പ്രഥമ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായും പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന്റെ ശില്‍പികളിലൊരാളായും സേവനമുദ്ര പതിപ്പിച്ച ആ പണ്ഡിത പ്രതിഭയുടെ വിയോഗം ഒരു സുകൃത യുഗത്തിന്റെ പര്യവസാനമാണ്. വ്യക്തി എത്രമാത്രം ജ്ഞാനിയാണോ അത്രമാത്രം സമൂഹം സഫലത കൈവരിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. വിജ്ഞാനത്തിന്റെ ഗിരിശൃംഖത്തില്‍ വിരാജിക്കുമ്പോഴും വിനയം കൈമുതലാക്കി, ലാളിത്യത്തോടെ ജീവിച്ച മുഹമ്മദ് മൗലവി ഓര്‍മകളുടെ അറകളില്‍ ഒളിമങ്ങാതെ ചിരിതൂകി നില്‍ക്കും.
പിന്നാക്കത്തിന്റെ പടുകുഴിയില്‍ നിന്ന് ഉത്ഥാനത്തിന്റെ ഉത്തുംഗതയിലേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വെട്ടിത്തീര്‍ത്ത രാജപാതക്ക് കരുത്തായി കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയര്‍പ്പുതുള്ളികളുണ്ടായിരുന്നു. സ്വാതന്ത്ര്യസമര നായകനും പ്രമുഖ പണ്ഡിതനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയില്‍ നിന്ന് ആദ്യാക്ഷരങ്ങളിലൂടെ നേടിയെടുത്ത ആര്‍ജവവും ഉമറാബാദ് ദാറുല്‍ ഉലൂമിലെ അനുഭവ പാഠവും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള പടവാളാക്കുകയായിരുന്നു മൗലവി. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കിയതില്‍ കരുവള്ളിയുടെ കര്‍മവൈഭവമുണ്ട്. കെ.എം സീതിസാഹിബില്‍ നിന്നുള്ള പ്രചോദനമാണ് കരുവള്ളിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ് തുടങ്ങിയ മുസ്്‌ലിംലീഗിന്റെ സമുന്ന നേതാക്കളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചും തന്റെ സ്വപ്‌നതുല്യമായ വീക്ഷണങ്ങള്‍ പങ്കുവച്ചും അദ്ദേഹം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിന് കളമൊരുക്കി. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന്റെയും ഇടം വലം ചേര്‍ന്ന് വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ പുഷ്‌ക്കലമാക്കി. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു, പാഴ്‌സി,ഹിന്ദി ഭാഷകളിലെ തന്റെ വൈദഗ്ധ്യം കടന്നുചെല്ലേണ്ട വഴികളെ സര്‍വാംഗീകൃതമാക്കി. അതിലൂടെ അറബി ഭാഷാ പഠനത്തെ സംസ്ഥാന പൊതുവിദ്യാഭ്യാസ മണ്ഡലത്തില്‍ അലംകൃതമാക്കി. ഭാഷാപഠനത്തിനു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളില്‍ മുണ്ടുമുറുക്കി മുന്നണിപ്പോരാളിയായി നിലകൊണ്ട കരുവള്ളി മൗലവി ഭാഷാധ്യാപന രംഗത്ത് ദീപ്തമായ മാതൃകയുടെ മഹാസൗധമാണ് പണിതുവച്ചത്. പരസഹസ്രം ശിഷ്യഗണങ്ങളിലൂടെ അതിന്റെ സുഗന്ധവും സൗകുമാര്യതയും കേരളക്കരയാകെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
1919 ഏപ്രില്‍ ഏഴിന് മക്കരപ്പറമ്പിനടുത്ത കുറുവ കരിഞ്ചാപ്പാടിയില്‍ കരുവള്ളി ഹൈദര്‍ മുസ്്‌ലിയാരുടെയും കടുങ്ങപുരം കരുവാടി ഖദീജയുടെയും മകനായാണ് ജനനം. സമുദായത്തിന്റെ ഉയര്‍ച്ചക്കായുള്ള ഉള്‍ത്തുടിപ്പുകളോരോന്നും നേരിട്ടേറ്റെടുക്കാന്‍ സൗഭാഗ്യം ലഭിച്ച അപൂര്‍വം നേതാക്കളിലൊരാളാണദ്ദേഹം. ആയിരം പൊന്‍തിങ്കള്‍ക്കല തൊട്ട കാവ്യജന്മത്തിലെ നൂറാം വയസിലും കര്‍മനൈരന്തര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വിദ്യാഭ്യാസ-നവോത്ഥാന നഭസുകളിലെല്ലാം പൂര്‍ണനിലാവിനൊത്ത മുഖപ്രസാദത്തോടെ കരുവള്ളിയുണ്ടായിരുന്നു. ജീവിതംപോലെ നൈര്‍മല്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെങ്കിലും അവയില്‍ ആശയഗാംഭീര്യം സ്ഫുരിച്ചുനിന്നിരുന്നു. ആദര്‍ശ പ്രബോധന മേഖലയെ അണയാതെ കാത്തുസൂക്ഷിക്കാന്‍ ആ വാഗ്‌വൈഭവത്തിനായി. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ തുടക്കകാലം മുതല്‍ മുഴുവന്‍ ചുവടുവെപ്പുകളിലും സജീവമായി സഞ്ചരിച്ചു. അറിവ് അന്വേഷിച്ച് കണ്ടെത്തുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ഉറച്ച നിലപാടുകളിലൂടെ ആശയങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്തു. ഉമറാബാദ് ദാറുസ്സലാം യൂണിവേഴ്‌സിറ്റിയിലെ പഠനം ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളുമായി സുദൃഢബന്ധം സ്ഥാപിക്കാന്‍ അവസരമായി. കരുവള്ളിയുടെ വാക്കുകളിലും എഴുത്തുകളിലും ചിന്തകളിലും അതിന്റെ രചനാത്മകമായ സൗന്ദര്യം പ്രകടമായിരുന്നു. അഞ്ചു ഭാഷകളിലെ നൈപുണ്യവും അനന്യസാധാരണമായ അവതരണ മികവും തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്്‌റു മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനുള്ള കമ്മിറ്റിയില്‍ മുഹമ്മദ് മൗലവിയെ അംഗമാക്കിയത്.
അറബി പാഠപുസ്തക രൂപീകരണത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരുവള്ളിയെ ചുമതലയേല്‍പിച്ചതും അദ്ദേഹത്തിന്റെ സര്‍ഗവൈഭവത്തിന്റെ സാക്ഷ്യമാണ്. 1957ല്‍ പ്രഥമ കേരള സര്‍ക്കാറിന്റെ അറബി ഭാഷാ പുസ്തക രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം.1962ല്‍ അറബി-ഉര്‍ദു എല്‍.ടി.ടി കോഴ്‌സ് ആരംഭിച്ചപ്പോള്‍ അതിന്റെ കരിക്കുലം തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതും മൗലവിയെ തന്നെ. മലപ്പുറം ജില്ലാ സാക്ഷരതാ അക്കാദമിക് കൗണ്‍സില്‍ പ്രഥമ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി, ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളെ സേവന സമ്പന്നമാക്കി. വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലും സര്‍ക്കാര്‍ സര്‍വീസ് കാര്യങ്ങളിലും പുരോഗമനപരമായ ആശയങ്ങളെ അവലംബിക്കുന്നതായിരുന്നു കരുവള്ളിയുടെ രീതി. കേരളത്തിലെ അറബി വിദ്യാഭ്യാസത്തിന് ശാസ്ത്രീയമായി അടിത്തറ പാകിയ മൗലവിയുടെ നേതൃത്വത്തില്‍ മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്ത്് പാഠപുസ്തക പരിഷ്‌കരണം നടന്നിട്ടുണ്ട്.
മദ്രാസ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ തുടര്‍ന്ന് പോന്ന കേരള എജുക്കേഷന്‍ റൂളിനെപ്പറ്റി ഏറെ അവഗാഹമുണ്ടായിരുന്ന മൗലവി അറബി ഭാഷാപഠനത്തിന്റെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1944 ല്‍ അറബിക് പണ്ഡിറ്റ് യൂണിയനും, 1959ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. അറബിക് പണ്ഡിറ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കെ.എ.ടി.എഫിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. രണ്ടു പ്രസ്ഥാനങ്ങളെയും ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനു ആത്മാര്‍ത്ഥമായ നേതൃപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അധ്യാപകരുടെ തൊഴില്‍ സുരക്ഷിതത്വത്തിന്റെയും സേവന-വേതന വ്യവസ്ഥകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന്റെയും പോര്‍നിലങ്ങളില്‍ പ്രതിബദ്ധതയോടെ പോരാട്ടങ്ങള്‍ നയിച്ചു. 1942 ല്‍ ഉര്‍ദു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതു മുതല്‍ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി 1974ല്‍ വിരമിക്കുന്നതു വരെ തന്റെ സര്‍വീസ് രേഖയില്‍ അപമാനത്തിന്റെ ഒരു ചുവന്ന മഷിത്തുള്ളിയും അടയാളപ്പെടുത്താതെ ആത്മാഭിമാനത്തോടെയാണ് സേവനമവസാനിപ്പിച്ചത്. പള്ളിയില്‍ ഖുതുബാ പ്രസംഗം നിര്‍വഹിച്ച ശേഷം പാഠപുസ്തക രചനയ്ക്കും പള്ളിക്കൂടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയ്ക്കും ഇറങ്ങിപ്പുറപ്പെട്ടിരുന്ന കരുവള്ളിയുടെ കര്‍മസാഫല്യമാണ് കേരളത്തിലെ അറബിഭാഷാ പഠനത്തിന്റെ ഇന്നത്തെ വളര്‍ച്ചയത്രയും. കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനും അറബി ഭാഷക്കും കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ സംഭാവനകള്‍ കാലമെത്ര കഴിഞ്ഞാലും സമുദായ മനസില്‍ നിറഞ്ഞുനില്‍ക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending