Connect with us

Video Stories

പ്രവാസിയോട് വേണോ ഈ കൊടുംക്രൂരത

Published

on


പതിനഞ്ചുകോടിയോളംരൂപ മുടക്കി നിര്‍മാണംപൂര്‍ത്തിയാക്കിയ വ്യാവസായിക കെട്ടിടത്തിന് തദ്ദേശസ്ഥാപനം നല്‍കേണ്ട ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കേരളത്തിലെ പ്രവാസിസംരംഭകന് ജീവന്‍ ഒടുക്കേണ്ടിവന്നിരിക്കുന്നു. ആഫ്രിക്കന്‍രാജ്യമായ നൈജീരിയയില്‍ ഒന്നരപതിറ്റാണ്ട് ജോലിചെയ്ത് കുടുംബത്തെയും സ്വന്തംനാടിനെയും സേവിച്ച മലയാളിയോട് കേരളത്തിലെ ഇടതുപക്ഷ ഭരണാധികാരികള്‍ ചെയ്ത ഈ ക്രൂരതക്ക് സമമായി പ്രവാസരംഗത്ത് മറ്റുവല്ലതുമുണ്ടോ. 15 കൊല്ലത്തെ തന്റെ നീക്കിയിരിപ്പായ 15 കോടി മുടക്കിയത് സ്വന്തംവരുമാനത്തിനുമാത്രം വേണ്ടിയല്ലെന്നും നിരവധിപേര്‍ക്ക് തൊഴില്‍ലഭിക്കുന്ന സംരംഭമാണ് അതെന്നും മനസ്സിലാക്കാതെയോ, അതോ ചിലരുടെ സങ്കുചിതകക്ഷിരാഷ്ട്രീയവും അധികാരപ്രമത്തതയുമാണോ ഈ മരണത്തിനുത്തരവാദികള്‍. രണ്ടാമതുപറഞ്ഞതുതന്നെയാണ് കണ്ണൂര്‍ ബക്കളത്ത് കൊറ്റാളി പാറയില്‍സാജന്റെ (49) കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തം. പ്രവാസികള്‍ കേരളത്തിന്റെ സമ്പത്താണെന്നും നിക്ഷേപസൗഹദമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആണയിടുന്ന ഇടതുപക്ഷത്തിന്റെ ഭീകരമുഖമാണ് ഈ ദാരുണസംഭവത്തിലൂടെ ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണില്‍ചോരയില്ലാത്ത കമ്യൂണിസ്റ്റുകള്‍ക്കല്ലാതെ ഇത് ചെയ്യാനാകില്ല. ചുവപ്പുനാടയെന്നാല്‍ ആളെകൊല്ലുന്ന ചുവപ്പുകയറാണെന്ന്് അറിയാതിരുന്നതാണ് സാജന് പിണഞ്ഞ തെറ്റ്. ഇവിടെയാണത്രെ വര്‍ഗീയതവീഴുന്നതും വികസനം വാഴുന്നതും!
സി.പി.എം കുത്തകഗ്രാമമായ ബക്കളത്താണ് സാജന്‍ കണ്‍വന്‍ഷന്‍സെന്ററും വില്ലകളും നിര്‍മിച്ചത്. എന്നാല്‍ പ്ലാന്‍അനുസരിച്ചല്ല കെട്ടിടം പണിതതെന്നുപറഞ്ഞ് അത് പൊളിക്കാന്‍ ആന്തൂര്‍ നഗരസഭാഅധികൃതര്‍ നോട്ടീസ്‌നല്‍കി. ഇതേതുടര്‍ന്ന് മുനി.ചെയര്‍പേഴ്‌സന്‍ ഉള്‍പെടെയുള്ള നഗരസഭാ അധികാരികളെയും സി.പി.എമ്മിന്റെ മന്ത്രിയെയും ജില്ലാനേതാക്കളെയും സമീപിച്ചിട്ടും സാജന് നീതിഅകലെയായിരുന്നു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കെട്ടിടത്തിന് ഉടമസ്ഥാവകാശരേഖ നല്‍കില്ലെന്നത്രെ മുനി.ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമളയുടെ ഭീഷണി. സി.പി.എംകേന്ദ്രകമ്മിറ്റി അംഗമായ എം.ഗോവിന്ദന്റെ ഭാര്യകൂടിയാണ് അധ്യാപികയായ ശ്യാമള. കഴിഞ്ഞ ഒക്ടോബറില്‍ ടൗണ്‍പ്ലാനിംഗ് അധികൃതര്‍ പരിശോധനനടത്തി കുറ്റമില്ലെന്ന ്‌റിപ്പോര്‍ട്ട്് നല്‍കിയിട്ടുപോലും നഗരസഭ ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് കണ്‍വന്‍ഷന്‍സെന്ററിന് രേഖനല്‍കാതെ പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ആന്തൂര്‍നഗരസഭയില്‍ കൗണ്‍സിലര്‍മാരെല്ലാം സി.പി.എമ്മുകാരാണ് എന്നത് സാജന് നീതിനീളാന്‍ കാരണമായെന്നാണ് വിവരം. ഭാര്യയും രണ്ടുമക്കളുമുള്ള മുന്‍പ്രവാസിവ്യവസായിയോട് കാട്ടേണ്ട നീതിയാണോ ഇത്?
കോടികള്‍ പ്രവാസികളില്‍നിന്ന് പിരിവെടുത്തും വായ്പയെടുത്തും സംസ്ഥാനസര്‍ക്കാര്‍ പുനര്‍നിര്‍മിക്കുന്ന കേരളത്തില്‍ അവര്‍ക്ക് ഇടതുമുന്നണിനല്‍കുന്ന പ്രതിഫലമാണോ ഈജീവഹാനി. സാജന് രേഖനല്‍കുകയും അദ്ദേഹം ജീവിച്ചിരിക്കുകയും കണ്‍വന്‍ഷന്‍സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടം എന്തിനാണ് സി.പി.എം തല്ലിക്കെടുത്തിയത്. മറ്റൊരുപാര്‍ട്ടിയുടെ പ്രവര്‍ത്തകന് പോയിട്ട് അനുഭാവിക്കുപോലും വഴിനടക്കാന്‍ ഭയക്കേണ്ട സാഹചര്യമാണ് കണ്ണൂരിലെ പലഗ്രാമങ്ങളിലുമുള്ളത്. ഇതിന്റെഭാഗമായാണ് അരിയില്‍ഷുക്കൂറും ഫസലും ശുഹൈബും കാസര്‍ക്കോട്ടെ ശരത്‌ലാലും കൃപേഷുമൊക്കെ കൊല്ലപ്പെട്ടത്. പ്രവാസകാലത്ത് അത്യാധ്വാനം ചെയ്തുണ്ടാക്കിയ പണം ജന്മനാടിനുവേണ്ടി ചെലവഴിക്കാന്‍ തയ്യാറായിട്ടും ഇതാണവസ്ഥയെങ്കില്‍ പിന്നെ പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ച് പിണറായിസര്‍ക്കാരിനും സി.പി.എമ്മിനും നാവടിക്കാന്‍ അവകാശമില്ല. പ്രവാസികൂട്ടായ്മക്കും കേരളവികസനത്തിനുമായി രൂപീകരിച്ച കേരളലോകസഭയും പ്രവാസിച്ചിട്ടിയും കിഫ്ബിയുമൊക്കെ പ്രവാസികളെ കറവപ്പശുവാക്കുന്നവ മാത്രമാണെന്നാണ് ഇതുകൊണ്ടൊക്കെ വ്യക്തമാക്കപ്പെടുന്നത്. വ്യവസായസംരംഭകര്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് പരിതപിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് വന്നവരെപോലും ഇങ്ങനെയാണ് സ്വീകരിക്കുന്നതെങ്കില്‍ പിന്നെന്തുപറയാനാണ്. ഇവിടുത്തെതന്നെ വ്യാപാരിവ്യവസായികളോടുള്ള കമ്യൂണിസ്റ്റുകാരുടെ വിരോധവും പറയാനുണ്ടോ ?
മാന്ദ്യത്തിനിടയിലും ലക്ഷംകോടിയാണ് ഓരോവര്‍ഷവും മലയാളി ഇന്നുംകേരളത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളോളം മറുനാടുകളില്‍ മരുഭൂമിയിലും കഠിനകാലാവസ്ഥയിലും അധ്വാനിച്ചുണ്ടാക്കിയ പണം കേരളത്തില്‍ മുടക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്നുവരുന്നത് എത്രനാണക്കേടാണ്. മൂന്നുപതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രവാസിയുടെ കദനകഥകള്‍ വര്‍ണിച്ചുകൊണ്ട് ഇറങ്ങിയ മലയാളസിനിമ കേരളം മനസ്സാ ഉള്‍ക്കൊണ്ടത്. ഓരോഫയലും ഓരോ ജീവിതമാണെന്ന് 2016ല്‍ അധികാരമേറ്റെടുക്കുമ്പോഴും പിന്നീട് പലപ്പോഴും ആവര്‍ത്തിച്ച മുഖ്യമന്ത്രിക്ക് എന്തേ സ്വന്തംപാര്‍ട്ടിക്കാര്‍ അടക്കിഭരിക്കുന്ന തദ്ദേശസ്ഥാപനത്തോട് ഈസന്ദേശം ഉള്‍ക്കൊള്ളാന്‍ പറയാനായില്ല. 2018 ഫെബ്രുവരിയില്‍ കൊല്ലംപുനലൂരില്‍ സുഗതന്‍ എന്ന പ്രവാസിസംരംഭകന് സ്വന്തംവര്‍ക്ക്‌ഷോപ്പിനകത്ത് തീകൊളുത്തിമരിക്കേണ്ടിവന്ന സംഭവം കമ്യൂണിസ്റ്റുകാരന്‍ മറന്നാലും പ്രവാസികള്‍ക്ക് മറക്കാനാകില്ല. നിലംനികത്തിയതാണെന്ന് പറഞ്ഞായിരുന്നു ഇടതുമുന്നണിക്കാര്‍ വര്‍ക്ക്‌ഷോപ്പിനുമുന്നില്‍ കൊടികെട്ടി പണി മുടക്കിച്ചത്.
ജീവിതത്തിന്റെ പകലറുതിയോളം അന്യനാട്ടില്‍ ജീവിതംഹോമിക്കേണ്ടിവരുന്ന മലയാളിക്ക് നാട്ടിലെ രാഷ്ട്രീയക്കാരെ നേരിട്ടുപരിചയപ്പെടുന്നത് അവര്‍ ബക്കറ്റും രസീതുമായിവരുന്ന ഗള്‍ഫ്‌നാടുകളില്‍ വെച്ചാണ്. അവരുടെ വിയര്‍പ്പുമണക്കുന്ന കാശല്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ടെങ്കിലും സ്വന്തംജീവന്‍പോലും തട്ടിയെടുക്കപ്പെടുമെന്ന് ആരും നിനയ്ക്കില്ല. ഇതരരാഷ്ട്രീയാശയക്കാരെയും വിരുദ്ധാഭിപ്രായത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെപോലും കൊന്നുതള്ളുന്ന സി.പി.എം കാപാലികരാഷ്ട്രീയത്തിന് സാജന്റെ മരണവും അതിലൊന്നുമാത്രമായാല്‍ അല്‍ഭുതപ്പെടാനില്ല. പ്രവാസിവ്യവസായത്തിനും പുനരധിവാസത്തിനും വേണ്ടി ഓരോ ബജറ്റ്പ്രസംഗത്തിലും ആവര്‍ത്തിക്കുന്നതല്ലാതെ വന്‍കിട മാളുകളും പെട്ടിക്കടകളുമല്ലാതെ നാളിതുവരെയും കാര്യമായ വ്യവസായംതുടങ്ങാന്‍ ഏതെങ്കിലുംപ്രവാസിക്ക് കേരളത്തില്‍ കഴിഞ്ഞിട്ടുണ്ടോ. ഗള്‍ഫിലെയും അമേരിക്കയിലെയും അസ്വസ്ഥകളും കരിനിയമങ്ങളുംകൊണ്ട് നാട്ടിലേക്ക് വെച്ചുപിടിക്കുന്ന മലയാളികളോട് ഇടതുസര്‍ക്കാരും നോട്ടുനിരോധനത്തിലൂടെയും നികുതികളിലൂടെയും കേന്ദ്രസര്‍ക്കാരും വെച്ചുനീട്ടുന്ന ഈ വിഷത്താലങ്ങളാണ് തങ്ങളുടെ കേരളത്തിലെ രാഷ്ട്രീയത്തെ നിരാകരിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇക്കൂട്ടര്‍ക്ക് കഴിയുമോ ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending