Connect with us

Video Stories

സ്വയം കുലംകുത്തുന്ന കമ്യൂണിസ്റ്റുകള്‍

Published

on


സ്വയംസൃഷ്ടിച്ച ധാര്‍മികതയുടെ കൊക്കൂണിനകത്ത് അടയിരിക്കുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ്റുകള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നാണ് സ്വയം അനുശാസിച്ചുവെക്കപ്പെട്ടിട്ടുള്ളത്. ചൂഷിതരായ പാവങ്ങളുടെയും തൊഴിലാളികളുടെയും മോചനം, അവരുടെ അധികാരാരോഹണം തുടങ്ങിയ ഉന്നതമായ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ശിരസാവഹിക്കുന്നവരാകയാല്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ജീവിതം അനുനിമിഷം അതീവസൂക്ഷ്മതയുള്ളതും മൂല്യവത്തായതുമായിരിക്കണമെന്ന് ആ സംഘടനകളുടെ തലപ്പത്തുള്ളവര്‍ നിഷ്‌കര്‍ഷിക്കുന്നത് സ്വാഭാവികം. ഇതൊക്കെകൊണ്ടാകണം, ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചിലര്‍ ജനകീയജനാധിപത്യവിപ്ലവത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അധികാരത്തില്‍ പങ്കുപറ്റുന്നത്. മുഖ്യധാരാകമ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും മൂന്നുസംസ്ഥാനങ്ങളില്‍ ഭരണംപിടിക്കുകയും സി.പി.ഐ കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുകയുംചെയ്തു. എന്നാല്‍ ജനപിന്തുണയുടെ കാര്യത്തില്‍ തലതിരിഞ്ഞ പിരമിഡിന്റെ ചുവട്ടിലാണ് ഇരുകമ്യൂണിസ്റ്റുപാര്‍ട്ടികളും ഇന്ന്. 63ല്‍നിന്ന് മൂന്നിലേക്കുള്ള പടവലങ്ങാവളര്‍ച്ച. മൂന്നരപതിറ്റാണ്ടോളം ഭരണംനടത്തിയ പശ്ചിമബംഗാളിലും കാല്‍നൂറ്റാണ്ട് ഭരണചരിത്രം അവകാശപ്പെടുന്ന ത്രിപുരയിലും സി.പി.എം അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തില്‍മാത്രമാണ് സി.പി.എമ്മും ഇടതുകക്ഷികളും ഇന്ന് പേരിനെങ്കിലും അവശേഷിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരൊറ്റ സീറ്റുമാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. മറ്റു രണ്ടുസീറ്റുകള്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-മുസ്്‌ലിംലീഗ് സഖ്യത്തിലും.
ഇതൊക്കെ വീണ്ടുംഓര്‍മിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് അടുത്തകാലത്തായി സി.പി.എമ്മിന്റെ അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുംനേരെ മലവെള്ളംകണക്കെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങള്‍. കണ്ണൂര്‍, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ക്ക് ലൈംഗികാരോപണത്തെതുടര്‍ന്ന് തല്‍സ്ഥാനങ്ങള്‍ ഒഴിയേണ്ടിവന്നു. പാലക്കാട്ട് യുവവനിതാഭാരവാഹിക്ക് പാര്‍ട്ടിഓഫീസിനുള്ളില്‍ ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്ന് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കേണ്ടിവന്നു. തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഡി.വൈ.എഫ്.ഐക്കാരിക്കുനേരെ പാര്‍ട്ടിനേതാവ് തന്നെയാണ് ലൈംഗികഅതിക്രമം നടത്തിയത്. പാലക്കാട്ട് ചെര്‍പുളശേരിയില്‍ സി.പി.എം പാര്‍ട്ടിഓഫീസില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. മണ്ണാര്‍ക്കാട്ടെ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ യുവതി പരാതി ഉന്നയിച്ചത്് പാര്‍ട്ടിയുടെ ഷൊര്‍ണൂര്‍ എം.എല്‍.എക്കെതിരെ. ഇതില്‍ പ്രതീക്ഷിച്ച നീതിലഭിക്കാതെ പാര്‍ട്ടിവിട്ടിരിക്കുകയാണ് വനിതാനേതാവ്. ഇതിനൊക്കെപുറമെയാണ് ഇന്നലെ പത്തനംതിട്ട, തിരുവനന്തപും ജില്ലകളില്‍ പാര്‍ട്ടിഭാരവാഹികള്‍ക്കെതിരെ സ്വന്തംപാര്‍ട്ടിക്കാര്‍ക്ക് പരാതി പറയേണ്ടിവന്നിരിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് വനിതാഅധ്യക്ഷക്കെതിരെ ചുമതലയേറ്റെടുത്തതുമുതല്‍ പാര്‍ട്ടിക്കാര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിയുന്നുവത്രെ. മറ്റൊരു ജനപ്രതിനിധിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് പത്താംക്ലാസ്‌വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റമാണ്.
ഇതിനിടെയാണ് കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച മറ്റൊരുവാര്‍ത്ത. ഗുരു നിന്ന് മൂത്രമൊഴിച്ചാല്‍ ശിഷ്യന്‍ നടന്ന് മൂത്രമൊഴിക്കുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌കോടിയേരിക്കെതിരായ ലൈംഗികപീഡനാരോപണം. ബീഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹംചെയ്ത് അതില്‍ കുഞ്ഞ് ജനിച്ചശേഷം ഉപേക്ഷിച്ചു എന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഓഷിവാര പൊലീസ് കേരളത്തില്‍ അന്വേഷണത്തിനെത്തിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് സഖാവിനെത്തേടി ഇതരസംസ്ഥാനത്തുനിന്ന് പൊലീസ്‌സംഘം കേരളത്തിലെത്തിയിട്ടുണ്ടെങ്കില്‍ മുമ്പൊക്കെ അത് ദേശവിരുദ്ധപ്രവര്‍ത്തനത്തിനോ മറ്റോ ആയിരുന്നെങ്കില്‍, ഇന്ന് വന്നിരിക്കുന്ന പൊലീസിന്റെ ഉദ്ദേശ്യം സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ഒളിവില്‍കഴിയുന്ന മകനെതിരെയുള്ള ലൈംഗികപരാതിയെക്കുറിച്ച് അന്വേഷിക്കാനാണ്. ബിനോയിക്കും എഴുതാം ത്യാഗിവര്യരായ കമ്യൂണിസ്റ്റുനേതാക്കളെപോലുള്ള ഒളിവിലെഓര്‍മകള്‍! ഇന്ത്യന്‍കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആറുപതിറ്റാണ്ടത്തെ ചരിത്രഗതിയാണിത്. ബിനോയിയും യുവതിയും ദുബൈയിലെ ഡാന്‍സ്ബാറില്‍വെച്ച് പരിചയപ്പെട്ടശേഷം ബന്ധം മുംബൈയിലും തുടര്‍ന്നെന്നുമാണ് ജൂണ്‍ 12ന് യുവതി നല്‍കിയപരാതി. അഞ്ചുകോടിരൂപ മകന്റെ ജീവിതച്ചെലവിലേക്ക് ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ബിനോയി യുവതിയെ പരിചയമുള്ളതായി സമ്മതിച്ചിട്ടുമുണ്ട്. 2009ലാണ് ബിനോയിയില്‍ യുവതിക്ക് കുഞ്ഞ് ജനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കവെയാണ് സംഭവം.അക്കാലത്തുതന്നെയാണ് കോടിയേരിയും മാതാവും ബന്ധുക്കളും പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്തെ് ആര്‍ഭാടപൂര്‍വം ബിനോയ് മറ്റൊരു യുവതിയുമായി വിവാഹം നടത്തിയതും. കോടിയേരി മന്ത്രിയായിരിക്കെ മന്ത്രിവസതിയില്‍നിന്നൊഴിഞ്ഞ് വിവാദവ്യവസായിയുടെ വീട്ടില്‍ സൗജന്യമായി താമസിച്ചുവെന്ന ആരോപണവും നിലനില്‍ക്കുകയാണ്. മറ്റൊരു മകന്‍ ബിനീഷ് കോടിയേരിക്കെതിരെ മര്‍സൂഖി എന്ന ഒരുഅറബി 13 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചതും അത് ഒത്തുതീര്‍ത്തതും മറക്കാറായിട്ടില്ല. കേരളത്തില്‍ സി.പി.എമ്മുകാര്‍ നടത്തിയ അരുംകൊലകളുടെ പട്ടികയെക്കുറിച്ച് പറയേണ്ടതില്ല. ഭരണഘടനയോട് അല്‍പമെങ്കിലും ആദരവുണ്ടെങ്കില്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയായ പിതാവെന്ന നിലക്ക് കോടിയേരി ചെയ്യേണ്ടത് പുത്രനെ നിയമത്തിനുമുന്നില്‍ എത്രയുംപെട്ടെന്ന് ഹാജരാക്കുകയാണ്.
ആളും അര്‍ത്ഥവും അധികാരവുംകൊണ്ട് ഒരുസംഘടന, അതും ഉന്നതസാമൂഹികമൂല്യങ്ങളെക്കുറിച്ച് പെരുമ്പറ മുഴക്കുന്നവര്‍, ചെളിക്കുണ്ടിലേക്ക് എത്രകണ്ട് നിപതിച്ചിരിക്കുന്നുവെന്നതിന്റെ നേര്‍സൂചകമാണ് മേല്‍സംഭവമോരോന്നും. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കുലംകുത്തികളെന്ന് വിളിക്കുന്ന സി.പി.എം നേതാക്കള്‍ തന്നെയല്ലേ ഇപ്പോള്‍ കമ്യൂണിസ്റ്റ് തറവാട്ടിന്റെ കുലംകുത്തുന്നത്? ജീവഭയംമൂലം അരുതേയെന്ന് ആംഗ്യംകാട്ടാന്‍പോലുമാളില്ലാത്ത പാര്‍ട്ടിയുടെ ഗതികേട്. സത്യസന്ധരും ശുദ്ധമനസ്‌കരുമായ അണികളെ റാഞ്ചാന്‍ തീവ്രവര്‍ഗീയപാര്‍ട്ടികള്‍ കണ്ണുനട്ടിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുനേതാക്കള്‍ക്കില്ലെങ്കിലും കേരളീയപൊതുസമൂഹത്തിനെങ്കിലുമുണ്ട്. അതാണ് മതേതരകേരളത്തെ ഇപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending