Connect with us

Video Stories

എന്നു തീരും ഈ കാവിക്കൊലവിളി

Published

on


‘പശുക്കളെ കച്ചവടം ചെയ്യുകയോ കശാപ്പുചെയ്യുകയോ ചെയ്യുന്നുവെന്ന ഊഹാപോഹങ്ങളുടെ പേരില്‍ ഹിന്ദു സംഘങ്ങള്‍ ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംകളെ, കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഈവര്‍ഷം ഇന്ത്യയിലുണ്ടായി. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ അപകടരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. ‘ഇക്കഴിഞ്ഞ ജൂണ്‍ 21ന ്പുറത്തുവന്ന അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ’ അന്താരാഷ്ട്ര രംഗത്തെ മതസ്വാതന്ത്ര്യം’എന്ന റിപ്പോര്‍ട്ടിലാണ് മേല്‍പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മുന്‍വിധിയോടെ റിപ്പോര്‍ട്ട് ചമച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രാദേശികമായ തര്‍ക്കങ്ങളിന്മേലാണ് ഈ കൊലപാതകങ്ങള്‍ മിക്കതും നടന്നതെന്നായിരുന്നു ബി.ജെ.പി മാധ്യമ വിഭാഗം തലവന്‍ അനില്‍ബലൂണി എം.പി ന്യായീകരിച്ചത്. എന്നാല്‍ ഈ പ്രസ്താവനയുടെ രണ്ടാം ദിവസം സമാനമായി ഝാര്‍ഖണ്ടില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അതിക്രൂരമായ മറ്റൊരു മുസ്്‌ലിംകൊലപാതകത്തിന്റെ വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു.
മുസ്‌ലിമായതിന്റെ പേരില്‍ രാപ്പകല്‍നീണ്ട 18 മണിക്കൂര്‍ പൊതിരെ മര്‍ദനമേറ്റ ഇരുപത്തിനാലുകാരന്‍ തബ്‌രിസ് അന്‍സാരിക്ക് ജീവന്‍തന്നെ ബലികൊടുക്കേണ്ടിവന്നിരിക്കുന്നു. ഏപ്രിലില്‍ വിവാഹിതനായ തബ്‌രിസ് മോഷണംആരോപിച്ചാണ് സംഘ്പരിവാറുകാരുടെ മത ഭ്രാന്തിന് നിര്‍ദയം ഇരയായത്. തുടരെത്തുടരെ മര്‍ദിക്കപ്പെട്ട അന്‍സാരി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശനിയാഴ്ച മരണംവരിച്ചത്. യുവാവിനെ മരണപ്പെട്ട നിലയിലാണ് കൊണ്ടുവന്നതെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു. തന്നോട് ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്ന് വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടുവെന്നാണ് തബ്‌രിസ് ഫോണില്‍ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നത്. ഇതാണോ മോദിയുടെ രണ്ടാമൂഴത്തിലും രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്‌ലിംകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇതിനാണോ രാജ്യത്തെ ഉന്നതനീതിപീഠം രാജ്യത്തെ എല്ലാ കലക്ടറേറ്റുകളിലും ആള്‍ക്കൂട്ടക്കൊലകള്‍ തടയാന്‍ നിരീക്ഷണ സമിതികള്‍ സ്ഥാപിക്കാന്‍ കല്‍പിച്ചത്?
മോദിയുടെ രണ്ടാംവരവ് രാജ്യത്തെ മത ന്യൂനപക്ഷങ്ങളിലും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ഉണ്ടാക്കിയ ഞെട്ടല്‍ ശരിവെക്കുന്ന തരത്തിലാണ് ലോക്‌സഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതുമുതല്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളോരോന്നും. മെയ് 25ന് പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ യുവതിയെയും ഭര്‍ത്താവിനെയും മരത്തില്‍ ബന്ധിച്ചായിരുന്നു ഹിന്ദുത്വ ഭീകരരുടെ ആക്രമണം. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ വിശേഷിപ്പിച്ചതുപോലെ ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരന്‍ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയാണ്. ആ അവിശുദ്ധ ആശയത്തിന്റെ പിന്മുറക്കാരാണ് മധ്യപ്രദേശിലും ഝാര്‍ഖണ്ടിലും രാജസ്ഥാനിലും ബീഹാറിലും യു.പിയിലുമൊക്കെയായി ഇന്നും മുസ്‌ലിം നരഹത്യക്ക് ചുക്കാനേന്തുന്നത്. ഇവര്‍ക്കുനേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ലോക വ്യാപ്തി വ്യക്തമാക്കുന്നതാണ് സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. മുസ്‌ലിം വിരുദ്ധ ട്രംപ് ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് എന്നതിലുപരി ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിവരങ്ങള്‍ മാത്രമാണ് ആ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്ന ബി.ജെ.പിയും സംഘ്പരിവാരവും മലര്‍ന്നുകിടന്ന് തുപ്പുകയാണ്. 2014 മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ കിരാതമായ നരഹത്യകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലത്തേതിനേക്കാള്‍ 170 ശതമാനം ആള്‍ക്കൂട്ടക്കൊലപാതകങ്ങളാണ് മോദിയുടെ ആദ്യ പാദത്തില്‍ നടന്നത്. ഭരണഘടനയെ തൊട്ടുവന്ദിച്ചുകൊണ്ട് മോദി വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് കാലെടുത്തുവെക്കുമ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടരുതേ എന്ന് ബഹുഭൂരിപക്ഷം ജനതയും പ്രാര്‍ത്ഥിച്ചതാണ് ഇന്നിതാ പൂര്‍വാധികംശക്തിയോടെ അരങ്ങേറുന്നത്.
വിവാഹിതനായി രണ്ടു മാസം മാത്രമായ യുവാവിന്റെ ജീവന്‍ കവരാന്‍ മാത്രം എന്തുതെറ്റാണ് ഇന്ത്യന്‍ പൗരനായ മുസ്‌ലിം യുവാവ് ചെയ്തത്. നിയമം നടപ്പാക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലേ. ഇസ്‌ലാമിക വിശ്വാസി ആയിപ്പോയതാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് യുവാവിനെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മോദി തലതാഴ്ത്തി വന്ദിച്ച ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മത സ്വാതന്ത്ര്യത്തെയാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ ഇവിടെ അതിക്രൂരമായി നിന്ദിച്ചിരിക്കുന്നത്. ഇതിനവര്‍ക്ക് കിട്ടിയ ധൈര്യം എവിടെനിന്നാണ്? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക്‌സഭയില്‍ ജൂണ്‍ 18ന് സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി അംഗങ്ങള്‍ വിളിച്ച ‘ജയ്ശ്രീറാം’ മുദ്രാവാക്യം തെരുവില്‍നിന്ന് പാര്‍ലമെന്റിലേക്കുവരെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കുടിയേറിക്കഴിഞ്ഞിരിക്കുന്ന സന്ദേശമാണ് വിളിച്ചോതിയത്. ഹൈദരാബാദ് എം.പി അസസുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെയായിരുന്നു ഇത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണസഭാംഗത്തിന്റെ അവസ്ഥയാണിതെങ്കില്‍ പശുവിന്റെയും ഇല്ലാത്ത മോഷണത്തിന്റെയും പേരില്‍ നിയമം കയ്യിലെടുക്കുന്ന ഭരണകക്ഷി അനുകൂലികളില്‍നിന്ന് മുഹമ്മദ് അഖ്‌ലാഖിനും പഹ്‌ലൂഖാനും ജുനൈദ്ഖാനും തബ്‌രീസിനുമൊക്കെ എന്ത് സ്വാതന്ത്ര്യമാണ് സാധ്യമാകുക? ഗുജറാത്തിലെ മുസ്‌ലിംവംശഹത്യയുടെ പ്രയോക്താക്കളെന്ന് ആരോപിക്കപ്പെട്ടവരാണ് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിപദവും ആഭ്യന്തരമന്ത്രിപദവും കയ്യേന്തുന്നത് എന്നത് രാജ്യത്തിന്റെ ഭാവിയെ നിരര്‍ത്ഥകവും ഭയചകിതവുമാക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നുപറഞ്ഞ എം.പി സാക്ഷിമഹാരാജും ഒറ്റതെരഞ്ഞെടുപ്പുമതിയെന്ന മോദിയും യു.പിയില്‍ പുറത്തിറക്കിത്തുടങ്ങിയ സംസ്‌കൃത സര്‍ക്കുലറുകളും ഹിന്ദു രാഷ്ട്ര മാര്‍ഗത്തിലെ പുതിയ നാഴികക്കല്ലുകളാണ്. ഇനിയെത്ര ദൂരമെന്നേ ഇനി അറിയാനുള്ളൂ. മതേതരജനാധിപത്യ ഇന്ത്യ പോയിട്ട് ഏതൊരു മനുഷ്യനും ഭൂമിയില്‍ മാന്യമായി ജീവിക്കാനുള്ള മൗലികാവകാശത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണ് ഇനിയും അവസാനിക്കുമെന്ന് ഒരുറപ്പുമില്ലാതെ തുടരുന്ന ഹിന്ദുത്വ ഭീകരതയുടെ കൊലവിളയാട്ടങ്ങള്‍. ഇതിനെതിരെ ചെറുവിരലനക്കാത്ത മോദിയുടെ വിവാഹമോചിതരായ മുസ്‌ലിം വനിതകളെക്കുറിച്ചുള്ള ഉത്കണ്ഠയുടെ പൊള്ളത്തരം ജനത തൊണ്ടതൊടാതെ വിഴുങ്ങണോ?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending