Connect with us

Video Stories

സാമ്പത്തിക ട്രപ്പീസ്

Published

on

അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാലബജറ്റ് പരിശോധിക്കുമ്പോള്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന വാചകമാണ് ഓര്‍മവരുന്നത്. കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം കൊണ്ട് രാജ്യത്തെ സകലരംഗത്തും പിന്നോട്ടുവലിച്ചൊരു സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിന്റെ പതിനൊന്നാംമണിക്കൂറില്‍ കണ്ണില്‍പൊടിയിടലുമായി ജനത്തിനുമുമ്പില്‍ അവതരിച്ചതിനെ തട്ടിപ്പെന്നല്ലാതെ ഈ ബജറ്റിനെ അഭിനന്ദിക്കാന്‍ ഒരു നിര്‍വാഹവുമില്ല. ചില നിയമസഭാതിരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികളെ എങ്ങനെ നേരിടാം എന്നതിന്റെ ബുദ്ധിപൂര്‍വകമായ പരീക്ഷണമാണ് മോദിസര്‍ക്കാരിന്റെ 2018-19ലെ ഇടക്കാല ബജറ്റ്. മുഴുവന്‍ ബജറ്റ് അവതരിപ്പിക്കേണ്ടത് ജൂലൈയില്‍ പുതിയ സര്‍ക്കാരാണെന്നിരിക്കെ എന്തുവേണമെങ്കിലും എങ്ങനെയും പ്രഖ്യാപിക്കാം എന്നാണ് ധനകാര്യമന്ത്രിയുടെ ചുമതലവഹിക്കുന്ന മന്ത്രി പീയൂഷ്‌ഗോയല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. വൃഥാപദ്ധതികളുടെ പെരുമഴയാണ് ബജറ്റ് നിറയെ. ഇടത്തരക്കാരെ പരമാവധി സുഖിപ്പിച്ചും കര്‍ഷകരെ പരിഹസിച്ചും എല്ലാരംഗത്തെയും തൊട്ടുതലോടിയെന്ന് വരുത്തി നടത്തിയിരിക്കുന്ന സാമ്പത്തികവ്യായാമത്തെ ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട’് എന്നല്ലാതെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടത്. ഇതുവഴി 75000 കോടിയുടെ പുതിയ നികുതിഭാരം പുതിയ സര്‍ക്കാരിന്റെ തലയിലിട്ട് രക്ഷപ്പെടുകയാണ് നരേന്ദ്രമോദിയും ഗോയലും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഭരണം ഏതായാലും കിട്ടാന്‍ പോകുന്നില്ല, പോകുന്ന പോക്കിന് വല്ലവന്റെയും തലക്കിടുക എന്ന തന്ത്രമാണ് എന്‍.ഡി.എ. സര്‍ക്കാര്‍ പയറ്റിയിരിക്കുന്നത്.
മൂന്നുകോടി വരുന്ന ഇടത്തരം വരുമാനക്കാരെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയ ബജറ്റ് രാജ്യത്തെ എണ്‍പത് ശതമാനത്തോളം വരുന്ന കര്‍ഷക-ചെറുകിട വ്യാപാര-തൊഴിലാളിമേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ആദായനികുതി ഒടുക്കാനുള്ള പരിധി പ്രതിവര്‍ഷത്തെ രണ്ടര ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏക ആശ്വാസമെങ്കില്‍ മറ്റുള്ള വിഭാഗങ്ങളുടെ കാര്യത്തില്‍ കാര്യമായ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഗ്രാറ്റുവിറ്റി തുക 30 ലക്ഷമാക്കി കൂട്ടിയതും പാവപ്പെട്ടവരോടുള്ള വിരോധമാണ്. 12കോടി ചെറുകിട കര്‍ഷകര്‍ക്ക് മെച്ചം ലഭിക്കുന്ന, പ്രതിമാസം 500 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്നതാണ് മറ്റൊരു പദ്ധതി. വര്‍ഷം മൂന്നുതവണയായാണ് പണം നിക്ഷേപിക്കുക എന്ന് ധനമന്ത്രി പറയുന്നു. മോദിസര്‍ക്കാര്‍ കഴിഞ്ഞ കാലത്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ പദ്ധതിയുടെ പരിഹാസ്യമായ രൂപമാണിത്. സ്വന്തം വിളക്ക് ചെലവിന്റെ ഒന്നരയിരട്ടി വില ലഭ്യമാക്കണമെന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഔദ്യോഗികമായി തള്ളിക്കളയുകയാണ് ഇതിലൂടെ മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വില ലഭ്യമാക്കി അവരുടെ ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് മോദിയും കൂട്ടരും ചേര്‍ന്ന് അവരെ വെറും പെന്‍ഷന്‍കാരാക്കി ചിത്രീകരിക്കുന്ന ഈ ഏര്‍പ്പാട്. രണ്ടുഹെക്ടര്‍ (ഏകദേശം അഞ്ച് ഏക്കര്‍ ) വരെ കൃഷിഭൂമിയുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കേരളത്തിലെ പോലെ ചെറുകിടകര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇത് എത്രകണ്ട് ഗുണംചെയ്യുമെന്നും മറിച്ച് ഇത് ആര്‍ക്കാണ് കൂടുതല്‍ ഗുണപ്പെടുക എന്നും പരിശോധിക്കുന്നത് ഗുണകരമാകും. അഞ്ചേക്കര്‍ കൃഷിയുള്ള ആള്‍ക്ക് പ്രതിദിനം വെറും 17 രൂപ ലഭിക്കുക എന്നത് എത്ര അപ്രായോഗികവും പരിഹാസ്യവുമാണ്. രാജ്യത്തെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം തെരുവിലിറങ്ങിയപ്പോളാണ് ഈ വൃഥാവ്യായാമം. കള്ളപ്പണം പിടിച്ച് 15 ലക്ഷംരൂപ ഓരോ ബാങ്ക്അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞവരാണിവരെന്നത് ഓര്‍ക്കുമ്പോള്‍ ചിരിവരിക സ്വാഭാവികം.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പ്രവാസിക്ഷേമം തുടങ്ങിയ നിര്‍ണായകമേഖലകളില്‍ യാതൊന്നും പുതുതായി പ്രഖ്യാപിക്കാന്‍ കഴിയാത്ത ബജറ്റ് പ്രതിരോധത്തിന് മൂന്നുലക്ഷം കോടി നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും അതെങ്ങനെയാണ് ജനക്ഷേമത്തിന് പ്രയോജനകരമാകുക എന്ന് വിശദീകരിക്കണം. വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ രണ്ടുശതമാനം കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് പൊറുതി മുട്ടുന്ന ചെറുകിടകച്ചവടമേഖലക്ക് ഇനിയും മുന്നോട്ടുവരാനാവില്ലെന്നാണ് ബജറ്റിലെ സൂചന. 45 കൊല്ലത്തിലിതാദ്യമായി രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ അനുഭവിക്കുകയാണ് ഇപ്പോഴെന്ന് കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നിട്ടും യാതൊരു വിധ പുനരുദ്ധാരണപദ്ധതിയുടെ സര്‍്ക്കാര്‍ തൊഴിലവസരങ്ങളുടെ മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല. വര്‍ഷം രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഉണ്ടാക്കിയ തൊഴില്‍നഷ്ടത്തിന്റെ ദേശീയസാമ്പിള്‍സര്‍വേറിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അവരത് മുക്കുകയായിരുന്നു. 6.1 ശതമാനമാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. നോട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യതൊഴില്‍ റിപ്പോര്‍ട്ടാണിത്. നേരത്തെതന്നെ സമ്പന്നരെയുംതിരഞ്ഞെടുപ്പിന് വേണ്ടി ഇടത്തരക്കാരെയും സുഖിപ്പിക്കുന്ന മോദിസര്‍ക്കാരിന്റെ പക്കല്‍ ഇതിനൊരു പരിഹാരവുമില്ലെന്നുള്ളതാണ് ഈ ബജറ്റും വിളിച്ചുപറയുന്നത്. അഴിമതിയുടെ കറപുരളാത്ത സര്‍ക്കാരാണിതെന്ന് അവകാശപ്പെടുന്ന ഗോയല്‍ നാല്‍പതിനായിരം കോടിയുടെ റഫാല്‍ കുംഭകോണത്തെ ജനം മറക്കുമെന്ന് സ്വപ്‌നം കാണുകയാണ്.
അസംഘടിത മേഖലക്ക് നല്‍കുമെന്ന് പറയുന്ന പെന്‍ഷന് നീക്കിവെച്ച തുകയാണ് മറ്റൊരു പരിഹാസ്യത. പത്തുലക്ഷം തൊഴിലാളികള്‍ക്ക് 500 കോടി രൂപ ! ഭാരം സംസ്ഥാനങ്ങളുടെ തലക്കിടുകയാണ് ഇതിലെ ഉന്നം. പശുസംരക്ഷണത്തിന് 750 കോടി രൂപ നീക്കിവെച്ചതും സിനിമാനിര്‍മാണത്തിന് ഏകജാലകം നടപ്പാക്കുന്നതും പൊതുമേഖലാബാങ്കുകളുടെ ഓഹരിവില്‍പന തുടരുമെന്ന് പറയുന്നതുംആരെയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതിദിനം 27 കിലോമീറ്റര്‍ റോഡ് എന്നതിനെയും മലര്‍പൊടിക്കാരന്റെ സ്വപ്‌നമായേ വിശേഷിപ്പിക്കാനാകൂ. പദ്ധതികള്‍ വേണ്ടത്ര അവധാനതയോടെ പഠിച്ച ശേഷമല്ല ബജറ്റ് തട്ടിക്കൂട്ടിയതെന്ന് വേണം ഇതിലൂടെ അനുമാനിക്കാന്‍. തൊഴിലുറപ്പ് പദ്ധതിപോലെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ക്ക് സമാനം ഒരൊറ്റ പതാകവാഹകപദ്ധതിപോലും ഈ ബജറ്റിലില്ല . ഡിജിറ്റല്‍ ഗ്രാമപദ്ധതിയും 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള മൂവായിരംരൂപയുടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും വൈദ്യുതികണക്ഷനും വ്യക്തതയില്ലാത്തതാണ്. സര്‍വേകള്‍പ്രകാരം മോദിസര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമായിരിക്കെ നടത്തിയിരുന്ന മോദി-ഗോയലാദികളുടെ സാമ്പത്തികട്രപ്പീസ് ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ തിരിച്ചറിയാന്‍ മാസങ്ങള്‍ മാത്രമേയുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending