Connect with us

Video Stories

കാവിയേമാന്‍

Published

on


കയ്യിലിരിപ്പ് മുഴുവന്‍ ശുദ്ധസംഘിത്തരമാണ്. കേരളത്തിലെ ഐ.പി.എസ്പ്രമുഖനായിട്ടും എന്തേ ചൊറിയുംകുത്തി വീട്ടിലിരിക്കുന്നു എന്നു ചോദിച്ചാല്‍ സ്വതവേയുള്ള തല്ലുകൊള്ളിത്തരമെന്ന് ഇങ്ങ് കോട്ടയത്തുകാര്‍ പറയും. പൊലീസ് മേധാവിയല്ലെങ്കിലും അതിനുതക്ക റാങ്കുണ്ട് മൂപ്പിലാന്. അഴിമതിക്കെതിരെ പടവാളേന്തിയിട്ടും അഴിമതിവിരുദ്ധ വീരനായ പിണറായി ഏമാന്‍ പിടിച്ചങ്ങ് സസ്‌പെന്റ് ചെയ്തുകളഞ്ഞു. ചതി. ഒന്നല്ല, മൂന്നുവട്ടം. പോരാളിക്ക് പോര് ഒഴിഞ്ഞൊരു നേരമുണ്ടോ. മുട്ടാവുന്ന മുട്ടുകളൊക്കെ മുട്ടി. ഒടുവില്‍ കൊല്ലം ഒന്നു പിന്നിടുമ്പോള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ രൂപത്തില്‍ നീതി വീട്ടിലെത്തി. നല്ല കാലത്തുണ്ടാക്കിയ നാലു പണംകൊണ്ട് പറമ്പിലിത്തിരി കപ്പയും നട്ടിരിക്കുമ്പഴാ ട്രിബ്യൂണലിന്റെ ജൂലൈ 28ലെ ഉത്തരവ്. ടിയാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് പിണറായിയോട് സി.എ.ടി ജഡ്ജി ഏമാന്‍.അതും കാത്തിരിപ്പ് തുടങ്ങിയിട്ട് ദിനം അഞ്ചായി. ന്യൂസ്‌മേക്കിംഗാണ് ജേക്കബ് തോമസിന്റെ വീക്‌നെസ്. കിടിലന്‍ ഡയലോഗ് കേട്ട് സിനിമാകൊട്ടകയിലെ പോലെ നാലു പേര്‍ കയ്യടിക്കണം. പൊലീസുകാരെയും സിവില്‍ സര്‍വീസിലെ കീഴ്ജീവനക്കാരെയും എന്തിന് അധികാര കേന്ദ്രങ്ങളെയുമൊക്കെ വിറപ്പിച്ചുനിര്‍ത്തുന്നതാണ് അതിന്റെ ഒരു ത്രില്‍. അല്ലാതെന്ത് ഐ.പി.എസ് നല്ല ഒന്നാന്തരം കാര്‍ഷിക ഗവേഷണ പണി വേണ്ടെന്നുവെച്ചിട്ടാണ് കാക്കിയണിഞ്ഞത്. സിവില്‍ സര്‍വീസില്‍ ഐ.എ.എസിന് മാര്‍ക്ക് തികഞ്ഞില്ലെങ്കില്‍ കയറ്റിവിടുന്നതാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസ്. എന്നാല്‍ പഴയ ഐ.എ.എസ് മോഹം വിട്ടൊഴിയുന്നില്ല. ഐ.എം.ജിയിലും ഗതാഗത കോര്‍പറേഷനിലുമൊക്കെയായി കാക്കിയിട്ട നേരം സര്‍വീസില്‍ നന്നേകുറഞ്ഞു. വക്കാണത്തരം കാരണം മാസാമാസം ലാവണംവിട്ട് ഓടേണ്ടിവന്നു ടിയാന്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ തലവനാക്കി നിയമിച്ചത്. കിട്ടിയ അപേക്ഷകളുടെയൊക്കെ മേലെ ചുവപ്പുമഷി കോറിയിട്ടു. അതോടെ #ാറ്റുകളും കെട്ടിടങ്ങളുമൊക്കെ പണിതീര്‍ന്നിട്ടും തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. കൊച്ചി പോലുള്ള മഹാനഗരത്തില്‍ ഇതിന്റെ പുകില്‍ പറയാനുണ്ടോ. താന്‍ ചെയ്തത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലെന്നായി ഏമാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ജേക്കബ് തോമസിന്റെ നടപടികളെ വിമര്‍ശിച്ചു. മുഖ്യമന്ത്രി അപമാനിച്ചെന്നായി ജേക്കബ്. തനിക്ക് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ അനുമതി തരണമെന്നുമായി മൂപ്പിലാന്‍. അക്കാലത്താണ് 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായെത്തുന്നത്. യു.ഡി.എഫിനെതിരെ ഹാലിളക്കിയ വീരനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി ഇരട്ടച്ചങ്ക്. പിടിച്ചങ്ങ് വിജിലന്‍സിന്റെ തലപ്പാവ് നല്‍കി. പിറ്റേന്ന് ചുകപ്പും മഞ്ഞയും കാര്‍ഡുകളുമായി വിജിലന്‍സ് തലവന്‍ പത്രക്കാര്‍ക്കുമുമ്പില്‍. കേരളത്തിലെ അഴിമതി ഇതാ എന്നെന്നേക്കുമായി അന്ത്യശ്വാസം വലിക്കാന്‍ പോകുന്നുവെന്ന് ജനം. സിവില്‍ സര്‍വീസിലെ തന്നെ തന്റെ സഹപ്രവര്‍ത്തകരിലേക്കായി അടുത്ത പ്രയോഗം. ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറി ടോം ജോസ് അടക്കമുള്ളവരെ അഴിമതിക്കേസില്‍ കുടുക്കാനായി അളവുകോലുമായി ജൂനിയര്‍മാരെ വിട്ടു. ഇതിനിടെ കര്‍ണാടകയിലും കൊച്ചിയിലുമൊക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പുറത്തായി. മുമ്പ് പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതിയും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. തന്റെ തത്തയുടെ കാലൊടിച്ചവര്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്നായി പിണറായി മുഖ്യന്‍. ഇതുപറഞ്ഞ് മാസം തികയുംമുമ്പേ സ്വജനപക്ഷപാതത്തിന് രാജിവെച്ച പിണറായിയുടെ സ്വന്തം മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുത്തു ജേക്കബിലാന്‍. കൊത്തിക്കോളൂ, മുറത്തില്‍ കയറേണ്ടെന്ന് പിണറായിയും. അതിനെതിരെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതലായി അടുത്ത പരിപാടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാരന് എഴുതാനാകില്ലെന്നൊന്നും നോക്കിയില്ല. പുസ്തകം പ്രകാശനത്തിന് വരാമെന്നേറ്റ മുഖ്യനതാ സസ്‌പെന്‍ഷനുമായി വരുന്നു. ആറു മാസത്തിനുശേഷം വീണ്ടും കിട്ടി, സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍. മൈക്ക് കിട്ടിയപ്പോള്‍ പിണറായിയും അഴിമതിക്കാരനാണെന്ന രീതിയില്‍ ഒരു തട്ട്.
23 കൊല്ലമായി താന്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്നാണ് ഏമാന്റെ താമര വിപ്ലവം പറച്ചില്‍. സ്വയം സേവനമാണ് എസ്.എസ്സെന്നും അതില്‍ അഭിമാനമുണ്ടെന്നുമായി. അറുപതാകുന്നു, ലോക്‌സഭയിലേക്കൊരു കൈ നോക്കാമെന്ന് വെച്ചപ്പോള്‍ വരട്ടെയെന്നായി ബി.ജെ.പിക്കാര്‍. ശ്രീറാം വിളിക്കുന്നതില്‍ തെറ്റില്ലെന്നും പുതിയ വെളിപാട്. ഇതുവരെ കുടിച്ചതും തിന്നതുമെല്ലാം ഇംഗ്ലീഷായിരുന്നിട്ടും സംഘ ബാധയേറ്റതുകാരണം അതിനോട് വിരക്തിയാണത്രെ. മുണ്ട് മാത്രമേ ഇനി ഉടുക്കൂ. ഷര്‍ട്ട് കേരളീയമല്ലല്ലോ എന്ന് ചോദിച്ചവരോട് യോഗമസില്‍ പെരുപ്പിക്കും. വെള്ളമുണ്ടുടുത്ത് ചെളിയുള്ള പാടത്തുകൂടി നടക്കുന്ന ചിത്രങ്ങള്‍ യഥേഷ്ടം എടുപ്പിച്ചെങ്കിലും മുണ്ട് മടക്കിക്കുത്താന്‍ കൂടിയുള്ളതാണെന്ന് പക്ഷേ പിടിയില്ല. ഏതായാലും അങ്ങ് ഡല്‍ഹിയിലെ കട്ടില് കണ്ടാണ് ഈ വിളയാട്ടമൊക്കെ. വേലിയില്‍ കിടന്ന പാമ്പാണല്ലോ ഭഗവാനേ.. എന്നാണ് മാര്‍ക്‌സിസ്റ്റുകാരുടെയും ബി.ജെ.പിക്കാരുടെയും അടക്കംപറച്ചില്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending