Connect with us

Video Stories

പി.എസ്.സി ഉരുണ്ടുകളിക്കരുത്

Published

on


‘എന്തിനാണ് ഈസമരമെന്ന് മനസ്സിലാകുന്നില്ല. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമംനടക്കുന്നത്. വിശ്വസ്ഥതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനത്തെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തകര്‍ക്കുകയാണ്. യൂണിവേഴ്‌സിറ്റികോളജില്‍ പി.എസ്.സി പരീക്ഷയെഴുതിയ രണ്ടുവിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് പൊലീസ് റാങ്കുപട്ടികയില്‍ കയറി എന്നായിരുന്നു പ്രചാരണം.അത് ശരില്ലെന്ന് ഇപ്പോഴെല്ലാവര്‍ക്കും അറിയാം.’ മുഖ്യമന്ത്രി പിണറായിവിജയനാണ് ജൂലൈ 25ന് വാര്‍ത്താസമ്മേളനത്തില്‍ മേലുദ്ധരിച്ച പ്രസ്താവന നടത്തിയത്. അതുകഴിഞ്ഞ് കൃത്യം പത്താംദിവസം അതേമുഖ്യമന്ത്രി നിയോഗിച്ച കേരള പബ്ലിക്‌സര്‍വീസ്‌കമ്മീഷന്‍ ചെയര്‍മാന്‍ പറയുന്നു, പരാതികള്‍ പ്രഥമദൃഷ്ട്യാ ശരിയെന്നുകണ്ട് മൂന്നുവിദ്യാര്‍ത്ഥികളുടെ നിയമനം തടയുന്നുവെന്ന്. ഇന്നലെ പി.എസ്.സി ആസ്ഥാനത്താണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ വാര്‍ത്താലേഖകരോട് പരീക്ഷാകോപ്പിയടി വിഷയത്തില്‍ പി.എസ്.സിയുടെ ആഭ്യന്തരവിജിലന്‍സ് കുറ്റം കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ്‌മേധാവിയോട് ആവശ്യപ്പെട്ടുവെന്നും അറിയിച്ചിട്ടുണ്ട്. അപ്പോള്‍ എന്തിനായിരുന്നു ഒരു ഭരണഘടനാസ്ഥാപനത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് മുഖ്യമന്ത്രി നേര്‍വിപരീതമായ പ്രസ്താവന നടത്തിയത്. കോപ്പിയടിച്ച് ഒന്നുമുതല്‍ 33 വരെ റാങ്കുകള്‍ നേടിയവരെല്ലാം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ കുട്ടിസഖാക്കളായിരുന്നതാണോ ആരോപണം ഇത്രപെട്ടെന്ന് നിഷേധിച്ചുതള്ളാന്‍ പിണറായിവിജയനെ പ്രേരിപ്പിച്ചത്. അതും കത്തിക്കുത്ത്, വധശ്രമക്കേസില്‍ തന്റെതന്നെ പൊലീസ് അഴിക്കുള്ളില്‍ പിടിച്ചിട്ടിരിക്കുന്ന ക്രിമിനല്‍പുള്ളികള്‍ക്കുവേണ്ടി.
നിരപരാധിയായ സ്വന്തം സംഘടനയില്‍പെട്ട ഒരു വിദ്യാര്‍ത്ഥിയെ കാന്റീനില്‍ പാട്ടുപാടിയെന്നതിനായിരുന്നു ശിവരഞ്ജിത്, നസീം എന്നീ തിരുവനന്തപുരം യൂണി. കോളജ് എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് അഖില്‍ എന്ന ചെറുപ്പക്കാരനെ കുത്തിവീഴ്ത്തിയത്. നെഞ്ചിന് മാരകപരിക്കേറ്റ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇതിനെതിരെ കോളജിലെ എസ്.എഫ്.ഐയില്‍ പെട്ടവരടക്കമുള്ള വിദ്യാര്‍ത്ഥികളും കെ.എസ്.യു, എം.എസ്.എഫ് സംഘടനകളും കേരളീയ പൊതുസമൂഹവുമൊന്നടങ്കം കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുവരവെയായിരുന്നു പി.എസ്.സി പരീക്ഷയിലും പ്രസ്തുത പ്രതികള്‍ കൃത്രിമം കാട്ടി ഉയര്‍ന്ന റാങ്ക് നേടിയതായി ആരോ ശ്രദ്ധയില്‍പെടുത്തുന്നത്. ഇതിനെതിരെ പി.എസ്.സിയുടെ ഉന്നതരും മുഖ്യമന്ത്രിയും സി.പി.എം സഖാക്കളുമൊക്കെ ന്യായീകരണവാദങ്ങളുമായി രംഗത്തുവന്നു. ഇതേ പ്രതികള്‍തന്നെ കോളജ് പരീക്ഷയിലും പലതവണ തോറ്റശേഷം കൃത്രിമംകാട്ടിയാണ് വിജയിച്ചതെന്ന വാര്‍ത്തകളും പുറത്തുവന്നു. എസ്.എഫ്.ഐ യൂണിറ്റ്ഓഫീസിലും ഒന്നാം പ്രതിശിവരഞ്ജിത്തിന്റെ വീട്ടിലും നിന്ന് കണ്ടെടുത്ത രേഖകള്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മുതല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് സീലുവരെയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ വടിയുമായി ആക്രമിക്കാന്‍ വന്ന പ്രതിയുടെ അടുത്തബന്ധുക്കള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, എല്‍.ഡി.എഫിന്റെ കണ്‍വീനര്‍തന്നെ ഉത്തരക്കടലാസ് എന്നാല്‍ ഉത്തരമെഴുതാത്ത പീറക്കടലാസല്ലേ എന്ന വിതണ്ഡവാദവുമായി പരിഹാസ്യനായി രംഗത്തുവന്നു. ഇതിനെല്ലാമിടയിലാണ് പി.എസ്.സി ഇപ്പോള്‍ പ്രതികള്‍ കോപ്പിയടി നടത്തിയാണ് റാങ്ക് പട്ടികയില്‍ വന്നതെന്ന് സമ്മതിച്ചിരിക്കുന്നത്.
പി.എസ്.സിയുടെ ആഭ്യന്തരവിജിലിന്‍സ് സംവിധാനമാണ് എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കുറ്റംകണ്ടുപിടിച്ചത്. ശിവരഞ്ജിത്തിന്റെ മൊബൈലില്‍ നിന്ന് 96 തവണയം പ്രണവിന്റേതില്‍നിന്ന് 72 തവണയും പരീക്ഷാദിനത്തില്‍ സന്ദേശം പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് രണ്ടിനും 3.15നും ഇടക്കാണിത്. ഇത് കോപ്പിയടി നടത്തിയെന്നതിന് ശക്തമായ തെളിവാണ്. ഉടന്‍തന്നെ പ്രതികളുടെ റാങ്ക് റദ്ദാക്കാനും സ്ഥിരമായി വിലക്കാനും എടുത്ത തീരുമാനം ശ്ലാഘനീയംതന്നെ. അതേസമയം ഇത്തരമൊരു കത്തിക്കുത്തും ആരോപണവും ഉയര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ ക്രിമിനലുകള്‍ സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ്‌നിരയില്‍ എത്തിപ്പെടുമായിരുന്നുവെന്നത് ഏറെആകുലപ്പെടുത്തുന്നു. അതിലുപരിയാണ് കഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ ഗൃഹപാഠം നടത്തിയശേഷം പി.എസ്.സി പരീക്ഷയെഴുതാനെത്തുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ മനോവേദനകള്‍. ഭരിക്കുന്ന രാഷ്ട്രീയക്കാരായതുകൊണ്ടും ഇടതുപ്രതിനിധികളാണ് പി.എസ്.സിയിലെന്നതുകൊണ്ടും എന്തും നടക്കുമെന്നാണ് ഈസംഭവം നമ്മെ തെര്യപ്പെടുത്തുന്നത്. പിണറായിയുടെ പൊലീസിന് തന്നെയാണ് ഇനിയും ഇതേകേസ് അന്വേഷിക്കേണ്ടത് എന്നത് അതിലും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
പ്രശ്‌നത്തില്‍ പി.എസ്.സി എടുത്തിരിക്കുന്ന നിലപാട് ആടിനെ പട്ടിയാക്കുന്നതാണ്. പ്രതികള്‍ സ്മാര്‍ട്ട്‌വാച്ചുമായി വന്നിരിക്കാമെന്ന് പറയുന്ന ചെയര്‍മാന്‍, പക്ഷേ പരീക്ഷാഹാളില്‍ അവരെങ്ങനെയാണ് കോപ്പിയടിസംവിധാനവുമായി എത്തിയെന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇന്‍വിജിലേറ്ററും കൂടെപരീക്ഷയെഴുതിയവരുമാണ് ഇതിനുത്തരവാദികളെന്നും പി.എസ്.സി അല്ലെന്നും പറയുമ്പോള്‍ ആരെയൊക്കെയോ രക്ഷപ്പെടുത്താനുള്ള വിദഗ്ധനീക്കമാണ് ചെയര്‍മാന്‍ നടത്തുന്നതെന്ന് വ്യക്തം.പി.എസ്.സിയുടെ 7 പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്കുലിസ്റ്റും മരവിപ്പിക്കുമെന്നുപറയുന്ന ചെയര്‍മാന്‍ പക്ഷേ നിരപരാധികളായ മൂന്നുലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കക്ക് മറുപടിപറയുന്നില്ല. ആദ്യനൂറ് റാങ്കുകാരുടെ മൊബൈല്‍ പരിശോധിക്കുമെന്ന് പറയുമ്പോള്‍ അതെന്തുകൊണ്ട് പരാതിയുയരുന്നതിനുമുമ്പ് നടത്തിയില്ലെന്ന് ഉന്നതര്‍ മറുപടി പറയണം. ഇങ്ങനെയാണ് പി.എസ്.സിയും സര്‍വകലാശാലയും സര്‍ക്കാരുമൊക്കെ ചലിക്കുന്നതെങ്കില്‍ സാധാരണക്കാര്‍ക്ക് അവയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതിനാരാണ് ഉത്തരവാദികള്‍. ഇക്കണക്കിന് പ്രതികളുടെ കോളജ് യോഗ്യതയുംറദ്ദാക്കണം. കോപ്പിയടിച്ച് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ജോലിയും വാങ്ങാന്‍ മാത്രമല്ല, സഹജീവികളെ കുത്തിക്കൊല്ലാനും മടിയില്ലാത്തവരാക്കി അണികളെ പരുവപ്പെടുത്തിയെടുത്തവര്‍ വേണ്ടത് ജനം വെച്ചുനീട്ടിത്തന്ന കസേരകളില്‍നിന്ന് തല്‍കാലത്തേക്ക് മാറിനില്‍ക്കുകയാണ്. പി.എസ്.സി വഴിയല്ലെങ്കില്‍ മറ്റുവഴികളിലൂടെ കുറ്റവാളികള്‍ നാളെ നമ്മുടെ തലയ്ക്കുമുകളില്ലെത്തില്ലെന്നാരുകണ്ടു ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending