Connect with us

Video Stories

നവഫാസിസത്തിന്റെ ക്രിമിനല്‍ വാഴ്ച

Published

on


ലോകാസമസ്താ സുഖിനോ ഭവന്തു: ഉദ്‌ഘോഷിക്കുന്നവരുടെ രാഷ്രീയവക്താക്കള്‍ ഭരിക്കുമ്പോള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് പേക്കൂത്ത് നടത്താനുള്ള ഇടമായി മാറുകയാണോ ഇന്ത്യാരാജ്യം. രാജ്യത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ നിരയിലെ ഒടുവിലത്തേതാണ് ഇന്നലെ ബീഹാറില്‍ അരങ്ങേറിയത്. പ്രമുഖ ഹിന്ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അവരുടെ വീട്ടില്‍കയറി അക്രമി നിറയൊഴിച്ച് കൊലപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. സഹരണ്‍പൂരിലെ വീടിനടുത്ത് പശുവിനെ കൂട്ടമായി അഴിച്ചുവിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി ദൈനിക്ജാഗരണ്‍ പത്രത്തിന്റെ ലേഖകന്‍ ആശിഷ്, സഹോദരന്‍ അസുതോഷ് എന്നിവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആദ്യവിവരമെങ്കിലും കൂടുതല്‍ അന്വേഷണത്തിലേക്കെത്തുമ്പോള്‍ സംഭവത്തിനുപിന്നില്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മഹിപാല്‍ എന്നയാളാണ് പ്രതി. പ്രതിയെ നിതീഷ്‌സര്‍ക്കാരിന്റെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള കോട്‌വാളിലെ പാല്‍സംഭരണകേന്ദ്രത്തിനരികെ ആണ് പശുക്കളുടെ കൂട്ടം. എന്നാല്‍ ദൈനിക്ജാഗരണില്‍ മഹിപാലിനെതിരെ ആശിഷ് എഴുതിയ വാര്‍ത്തകളാണ് കൊലപാതകത്തിന് കാരണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്‍, തെലുങ്കാന, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി കഴിഞ്ഞവര്‍ഷംമാത്രം പതിനാറോളം മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെനടന്ന ഇരട്ട അരുംകൊലകള്‍. മാധ്യമപ്രവര്‍ത്തനം പേടിസ്വപ്‌നമാകുന്ന നിലയിലേക്ക് മോദിഭരണകൂടം രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണിപ്പോള്‍.
ഭരണക്കാര്‍ ഒത്താശചെയ്യുന്ന കൊലപാതകപരമ്പരകള്‍ വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ നിത്യസംഭവമായിരിക്കവെ, ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നതിനെ തള്ളിക്കളയാനാവില്ല. ഇതേ ബീഹാറില്‍തന്നെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കഴിഞ്ഞമാസം ഇതേപത്രത്തിലെ മറ്റൊരുമാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നത്. മധുബനി ജില്ലയില്‍ ജൂലൈ 29ന്‌നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരവെയാണ് ഇന്നലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഏതാണ്ട് അതേരീതിയില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. മുപ്പത്താറുകാരനായ പ്രദീപ് മണ്ഡലാണ് അന്ന് കൊല്ലപ്പെട്ടത്. ദൈനിക് ജാഗരന്റെ മധുബനിയിലെ പ്രാദേശികലേഖനായിരുന്നു പ്രദീപ്. തികഞ്ഞ ഗൂഢാലോചനയാണ് അവിടെ നടന്നതെന്നാണ് വ്യക്തമായിരുന്നത്. വീണ്ടും അതേപത്രത്തിന്റെതന്നെ ലേഖകനെയും സഹോദരനെയും കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായത് സര്‍ക്കാരിന്റെ തലപ്പത്തുള്ളവരിലെ സ്വാധീനമോ പണമോ ആകാം.
2017 ഒക്ടോബറിലും ദൈനിക്ജാഗരണിന്റെ തന്നെ ഒരുമാധ്യമപ്രവര്‍ത്തകന്‍ അക്രമികളാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രാജേഷ്മിശ്ര എന്നയാളാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഇവിടെയും സര്‍ക്കാരിന്റെ അനാസ്ഥയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. ബംഗളൂരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിനടത്തുവെച്ച് വെടിവെച്ചുകൊന്നതിലെ പ്രതികളെതേടിയുള്ള അന്വേഷണം മൂന്ന് സ്വതന്ത്രചിന്തകരുടെയും എഴുത്തുകാരുടെയും കൊലപാതകത്തിലേക്കാണ്. നടന്‍ കമല്‍ഹാസന്‍ പറഞ്ഞതുപോലെ ,ഹൈന്ദവഭീകരതയാണ് ഇതിനുപിന്നിലെന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടശേഷം പ്രതിയെ രക്ഷിക്കാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ വെപ്രാളവും നാം നേരില്‍കണ്ടതാണ്.
കഴിഞ്ഞമാസം 29നാണ് ഉത്തര്‍പ്രദേശില്‍ ടോറസ്‌ലോറി ഇടിച്ച് ഉന്നാവ് ലെംഗികാതിക്രമക്കേസിലെ വാദിയുടെ രണ്ട് അമ്മായിമാര്‍ക്ക് ജീവന്‍നഷ്ടപ്പെടുകയും ഇരക്കും അഭിഭാഷകനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബി.ജെ.പി എം.എല്‍.എ സെന്‍ഗര്‍ ആണ് ഇതിലെ പ്രതി. ആദ്യം കൈമലര്‍ത്തിയ പൊലീസും യോഗി സര്‍ക്കാരും ശക്തമായ തെളിവുകള്‍ പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സന്നദ്ധമായത്. 2017ല്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സെന്‍ഗര്‍ ഇരയുടെ പിതാവിനെതിരെ കള്ളക്കേസെടുത്ത് പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും അന്വേഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയതിനുശേഷം കഴിഞ്ഞ രണ്ടൂമൂന്നു വര്‍ഷമായി അരങ്ങേറുന്ന കൊലപാതകങ്ങള്‍കൊണ്ട് സര്‍ക്കാര്‍രേഖകളില്‍ രാജ്യത്തെ ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായിരിക്കുകയാണ് ഈ സംസ്ഥാനം. തൊട്ടുതാഴെതന്നെയാണ് ബീഹാറും. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമൊന്നും രക്ഷയില്ലാത്ത അവസ്ഥ വന്നിട്ട് കുറച്ചുനാളായി. കൊലപാതകങ്ങള്‍ നടത്തിയാല്‍ സംരക്ഷിക്കാനാളുണ്ടെന്ന ഉറച്ചവിശ്വാസമാണ് അക്രമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്. ദാദ്രി കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ യു.പിയിലെ ബുലന്ദ്ഷഹറില്‍ കൃത്രിമമായി കലാപമുണ്ടാക്കി അതിനിടയില്‍ വെടിവെച്ചുകൊന്നതും അധികകാലമായിട്ടില്ല. ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരുടെ പിന്തുണയാണ് ഇതിനെല്ലാം കാരണമെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല.
അടുത്തിടെയായി ബി.ജെ.പിക്കാരും സംഘപരിവാരുകാരും പ്രതികളായിട്ടുള്ള കേസുകളില്‍ അതിസുന്ദരമായി അവര്‍ തലയൂരിപ്പോരുന്ന സംഭവങ്ങള്‍ നാം കണ്ടും കേട്ടും അമ്പരന്നിരിക്കുകയാണ്. 2017ല്‍ ഹരിയാനയിലെ കാലിവ്യാപാരി പഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി ഭരിക്കുന്നകാലത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രതികള്‍ക്കു വേണ്ടിയാണെന്നാണ് കഴിഞ്ഞയാഴ്ച വന്ന കോടതിവിധി നമ്മോട് വിളിച്ചുപറഞ്ഞത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവായി ഹാജരാക്കിയത്. ഇതിന്മേല്‍ ആറുപ്രതികളെയും വെറുതെ വിടുകയായിരുന്നു. സംഝോത എക്പ്രസ്, മക്കമസ്ജിദ്, മാലേഗാവ് എന്നീ സ്‌ഫോടനങ്ങള്‍ തുടങ്ങി സംഘപരിവാറുകാര്‍ പ്രതികളായ രാജ്യത്തെ പ്രമാദമായ ഭീകരപ്രവര്‍ത്തനക്കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. മാലേഗാവ് കേസിലെ പ്രതിയായ പ്രജ്ഞസിംഗ് താക്കൂറിന് കഴിഞ്ഞ മേയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരിപ്പോള്‍ ഭോപ്പാലില്‍നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗവും. കൊലക്കേസില്‍ ജയിലില്‍ കിടന്നയാള്‍ രാജ്യത്തിന്റെ ക്രമസമാധാനചക്രം തിരിക്കുമ്പോള്‍ ഇതിലപ്പുറം നടക്കുമെന്ന് കരുതുന്നവരെന്തുപിഴച്ചു!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending