Connect with us

Video Stories

ശ്രേഷ്ഠ ചെട്ടിയാര്‍

Published

on


ശ്രേഷ്ഠന്‍ ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌വാദ്രയെ ഭൂമിക്കേസില്‍ പിടിച്ചകത്തിട്ടത് അടുത്തിടെയാണ്. സോണിയയെും രാഹുലിനെയും മറ്റൊരുകേസില്‍ കോടതികളില്‍ കയറ്റിയിറക്കിയതും മോദി തന്നെ. ഇപ്പോള്‍ മോദിയുടെ സി.ബി.ഐയും ഇ.ഡിയും ചെന്നിരിക്കുന്നത് മുന്‍കേന്ദ്രധനമന്ത്രികൂടിയായ പി.ചിദംബരത്തിനുനേരെയാണെന്നുമാത്രം. മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേകേസില്‍ കുരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ ഡല്‍ഹിയിലെ വസതിയില്‍ചെന്ന് തികച്ചും നാടകീയമായി അറസ്റ്റ്‌ചെയ്തത്. അടിയന്തിരാവസ്ഥാകാലത്തും മറ്റും പ്രതിപക്ഷനേതാക്കളെ കേന്ദ്രഅന്വേഷണഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തിട്ടുണ്ടെങ്കിലും വീടിന്റെ ചുറ്റുമതില്‍ ചാടിക്കയറി അറസ്റ്റുചെയ്യുന്നത് ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കല്‍പിച്ചാല്‍ എന്തുംചെയ്യുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും.
എയര്‍സെല്‍ മാക്‌സിസ്-ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് ചിദംബരത്തിന്റെ ചരിത്രപരമായ അറസ്റ്റ് നടന്നിരിക്കുന്നത്. ബദ്ധവൈരിയായ സുബ്രഹ്മണ്യന്‍സ്വാമിയാണ് 2006ല്‍ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. എന്നാല്‍ താനോ തന്റെ കുടുംബമോ ഒരുതരത്തിലും സംഭവവുമായി ഇടപെടുകയോ അവിഹിതമായി എന്തെങ്കിലും നേടുകയോ ചെയ്യാതിരുന്നിട്ടും കേന്ദ്രഏജന്‍സികള്‍ എന്തിനാണ് ഈ അറസ്റ്റ് നടത്തിയതെന്നാണ് ചിദംബരത്തിന്റെ ചോദ്യം. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുനിന്ന് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ വസ്തുതകളും കണക്കുകളുംവെച്ച് സംസാരിക്കുന്നുവെന്നതായിരിക്കാം മോദിയുടെ അനിഷ്ടത്തിന് കാരണം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞതോടെ റോബര്‍ട്ട്‌വാദ്രയില്‍നിന്ന് ചിദംബരത്തിലേക്കായി മോദിയുടെ നോട്ടം. സി.ബി.ഐയും സാമ്പത്തികകുറ്റാന്വേഷണ ഏജന്‍സിയും എന്തിനും കീഴിലുള്ളപ്പോള്‍ എന്തും നടത്താം. മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബീഹാര്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, ബി.ജെ.പി അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍, കരുണാനിധി, എ.രാജ, കനിമൊഴി, ബി.എസ് യെദിയൂരപ്പ എന്നിവരാണ് രാജ്യത്ത് അറസ്റ്റുചെയ്യപ്പെട്ട പ്രമുഖര്‍. ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സി.ബി.ഐയുടെ പൊടുന്നനെയുള്ള അറസ്റ്റ്‌നാടകം.
വ്യാജകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ച് 50.45 ലക്ഷം ഡോളര്‍ ( 40 കോടിയോളം രൂപ) കാര്‍ത്തി ചിദംബരവും കൂട്ടരും പിതാവ് ധനമന്ത്രിയായിരിക്കെ അവിഹിതമായി നേടി എന്നാണ് അന്വേഷണഏജന്‍സികളുടെ വാദം. കാര്‍ത്തിക്കും മറ്റും മുമ്പ് ജാമ്യം ലഭിച്ചിരിക്കെ ചിദംബരത്തെ മാത്രം കസ്റ്റഡിയില്‍വിട്ടതിനെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍സിബല്‍ ചോദ്യംചെയ്യുന്നു. ഏതായാലും ബുധനാഴ്ച ഒരുപകല്‍ മുഴുവന്‍ അജ്ഞാതവാസത്തിലായിരുന്ന ചിദംബരം രാത്രിഎട്ടിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ജൂണില്‍ സി.ബി.ഐ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നതാണ്. അന്നൊന്നും തന്നോട് ഇത്രവലിയ തുകയെപ്പറ്റി ചോദിച്ചിരുന്നില്ലെന്ന് ചിദംബരം പറയുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും നിഴല്‍ ഇതിനുപിന്നില്‍ മിന്നിമറയുന്നു. ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സി.ബി.ഐ മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം എന്നത് ഷായെ സംബന്ധിച്ചിടത്തോളം ഇന്ന് കിട്ടിയഅവസരം മുതലെടുക്കലാണ്. 2010ലായിരുന്നു ഷായുടെ അറസ്റ്റും ജയില്‍വാസവും. നീണ്ട ഒന്‍പതുകൊല്ലത്തിനുശേഷം വിധി കറങ്ങിവന്നിരിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയയുടന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിനുമുമ്പുതന്നെ ജോര്‍ബാഗിലെ ചിദംബരത്തിന്റെ വീട്ടിന്റെ മതിലില്‍ സി.ബി.ഐയും ഇ.ഡി.യും നോട്ടീസ് പതിച്ചത് പ്രതിപക്ഷത്തെ പ്രമുഖനേതാവിനെതിരായ അവഹേളനമായി. ക്രിമിനലിനെപോലെയായിരുന്നു രാത്രി മുന്‍ധമന്ത്രിയെ കാറില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ മോദിസര്‍ക്കാരിനെതിരെ ട്വീറ്റ്‌ചെയ്ത് പിറ്റേദിവസമാണ് ചിദംബരത്തെ അകത്താക്കിയത്. രാജ്യസഭാംഗത്തിന് നല്‍കേണ്ട പരിഗണനപോലും ചിദംബരത്തിന് നല്‍കിയില്ല.
2004 മുതല്‍ 2014 വരെ ഡോ. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുതവണയാണ് പി. ചിദംബരം ധനമന്ത്രിയായത്. നവസാമ്പത്തികനയം നടപ്പാക്കലായിരുന്നു മുഖ്യജോലി. ആഭ്യന്തരവകുപ്പും ഇടക്ക് കയ്യാളി.മുമ്പ് രാജീവ്ഗാന്ധി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. 1984 മുതല്‍ പാര്‍ലമെന്റംഗം. വിവാദങ്ങള്‍ക്കെല്ലാം പുറന്തിരിഞ്ഞ് നില്‍പ്പ്്. യൗവനകാലത്ത് ഇടതുപക്ഷഭ്രമം പിടികൂടിയെങ്കിലും 1969ല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. ഇപ്പോഴും സുപ്രീംകോടതിയിലും വിവിധഹൈക്കോടതികളിലും പ്രാക്ടീസുണ്ട്. ബി.എസ്.സിയും നിയമബിരുദവുംനേടിയെങ്കിലും പ്രിയം സാമ്പത്തികശാസ്ത്രത്തോട്. കുലീനമായ ഭാഷയും പെരുമാറ്റവുംകൊണ്ട് രാഷ്ട്രീയക്കാരിലെ മാന്യനായി അറിയപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും തരിമ്പുംവഴങ്ങാത്തത് സ്വാഭാവികം. 1996ല്‍ കോണ്‍ഗ്രസ്‌വിട്ട് തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും വൈകാതെ തിരിച്ചുവന്നു. 2009ല്‍ ശിവഗംഗയില്‍നിന്ന് വെറും 3354 വോട്ടിന് വിജയിച്ചതിനെതുടര്‍ന്നാണ് വീണ്ടും ധനമന്ത്രിയായത്. എഴുപത്തഞ്ചാംവയസ്സില്‍ ആദ്യമായി ജയിലില്‍ കിടക്കേണ്ടിവന്നതും തികഞ്ഞ നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending