Connect with us

Video Stories

കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കരുത്

Published

on

കേരളത്തിലെ പ്രമുഖ വിമാനത്താവളമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ചിറ്റമ്മനയം തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ്. കൃത്യമായി പറഞ്ഞാല്‍ 2014 മെയ് 16ന്. അന്നാണ് ഇവിടെ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൊടുന്നനെ നിര്‍ത്തിവെച്ചത്. രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുകടത്തിലും നാലും അഞ്ചും സ്ഥാനത്തുള്ള ഈ അന്താരാഷ്ട്ര വിമാനത്താവളം നിലനില്‍പിനായി ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണിപ്പോള്‍.
രാജ്യത്തെ മുസ്്‌ലിം ജനസംഖ്യയില്‍ ആറാം സ്ഥാനത്താണെങ്കിലും പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത്. ഈ വര്‍ഷം സഊദി സര്‍ക്കാര്‍ രാജ്യത്തിന് അനുവദിച്ച 1,36020 ഹജ്ജാജിമാരില്‍ 1000,20 ഹജ്ജാജിമാരെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നു പോകുന്നത് മുക്കാല്‍ ലക്ഷത്തോളം പേരാണെന്നത് കേരളത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. കഴിഞ്ഞ വര്‍ഷം 76417 പേരാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് പോയത്. കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 95693 ആണ്്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ വേറെയും. ഇതില്‍ എണ്‍പത്തഞ്ചു ശതമാനവും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരും. ആസാം പോലുള്ള സംസ്ഥാനങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കുറവ് ഹജ്ജ് അപേക്ഷകളാണ് ലഭിക്കുമ്പോഴാണിതെന്നോര്‍ക്കണം.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന കരിപ്പൂര്‍ വിമാനത്താവളത്തെ മൂന്നാം വര്‍ഷവും ഹജ്ജ് പോക്കുവരവ് (എംബാര്‍ക്കേഷന്‍) കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്ന വസ്തുതയുടെ ഗൗരവം ഓര്‍ക്കേണ്ടത്. ചന്ദ്രിക കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച പരമ്പര പ്രശ്‌നത്തിനു പിന്നിലെ കള്ളക്കളികള്‍ തുറന്നു കാട്ടുകയുമുണ്ടായി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കത്തിനെതിരെ ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്ത എം.പിമാരടക്കമുള്ള ജനപ്രതിനിധികളുടെ യു.ഡി.എഫ് പ്രതിഷേധ സംഗമം ജനവികാരം പൂര്‍ണമായും രേഖപ്പെടുത്തുന്നതും.
1998 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച കരിപ്പൂര്‍ വിമാനത്താവളം മലബാറിന്റെ ചിറകായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഗള്‍ഫ് മലയാളികള്‍ പണപ്പിരിവു നടത്തിയാണ് വിമാനത്താവളം പൊതുമേഖലയിലേക്ക് കൈമാറിയത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രദേശമെന്ന നിലക്ക് മലബാര്‍ പ്രദേശത്ത് ഒരു വിമാനത്താവളം എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. 2006 ഫെബ്രുവരി രണ്ടിനാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കരിപ്പൂരിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര വൈമാനിക സര്‍വീസുകള്‍ ആരംഭിക്കുന്നതും. ആദരണീയനായ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദ്, എം.പിമാരായ പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് തുടങ്ങിയവരുടെ പരിശ്രമമാണ് ഇതിനു വഴിവെച്ചത്. അന്നു മുതല്‍ 2015 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കരിപ്പൂര്‍. റണ്‍വേയുടെ നാനൂറു മീറ്ററില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നാണ് ആ വര്‍ഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര സേവനം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞമാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഈ വര്‍ഷവും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാനാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഹജ്ജാജിമാരുടെ വിധി.
രാജ്യത്ത് എട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിപ്പൂര്‍. ഏഴായിരം അടിമാത്രം റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കെ 9666 അടി റണ്‍വേയുള്ള കരിപ്പൂരിനെ തഴയുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലെ ഒന്നാംകിട വിമാനത്താവളമാണ് നെടുമ്പാശേരിയിലേത് എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ഹജ്ജിന്റെ കാര്യത്തില്‍ കരിപ്പൂരിനുള്ള പ്രാധാന്യം ആരും തിരസ്‌കരിക്കുമെന്ന് തോന്നുന്നില്ല. വിപുലമായ സൗകര്യങ്ങളോടെ ഒരു ഹജ്ജ് ഹൗസ് കരിപ്പൂരില്‍ സജ്ജമാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ശ്രമഫലമായാണ്. ഒരേസമയം എണ്ണൂറ് ഹാജിമാര്‍ക്ക് താമസിക്കുന്നതിനും ഹജ്ജ് വസ്ത്രമായ ഇഹ്‌റാം കെട്ടുന്നതിനുമുള്ള സൗകര്യമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഹജ്ജാജിമാരുടെകൂടെ യാത്രയാക്കാന്‍ എത്തുന്നവരുടെ എണ്ണം ഇതര യാത്രക്കാരെ അപേക്ഷിച്ച് നാലിരട്ടിയോളം വരും. നെടുമ്പാശേരിയില്‍ നിലവില്‍ മെയിന്റനന്‍സ് ഹാങ്ങറിലാണ് താല്‍കാലിക ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ഹജ്ജ് വിമാനങ്ങള്‍ക്ക് ഒരു കോടി രൂപവീതം സിയാലിന് നല്‍കുകയും വേണം. കരിപ്പൂരിന് വലിയ 747 സീരിസിലുള്ള ജംബോ ബോയിങ് വിമാനങ്ങള്‍ക്ക് വിലക്കുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം വിമാനങ്ങള്‍ കേരളത്തിന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അനുവദിച്ചത് എന്നതും കരിപ്പൂരിനെ തഴയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ്.
കരിപ്പൂരില്‍ നിന്നാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന അധ്വാനപ്രിയരായ മലയാളികള്‍ ഗള്‍ഫിലേക്കും മറ്റും നിത്യേന യാത്ര ചെയ്തുവന്നത്. സഊദി അറേബ്യ, ദുബൈ, അബൂദാബി, മസ്‌കത്ത്, ദോഹ, സലാല, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസ്. വൈപരീത്യമെന്നോണം ലണ്ടനിലേക്കും മറ്റുമുള്ളതിന്റെ എത്രയോ ഇരട്ടി തുകയാണ് ഈ യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ ഈടാക്കിവരുന്നത്. അയ്യായിരത്തിനുപകരം ഈടാക്കിയത് അമ്പതിനായിരം രൂപവരെ. കോഡ് ‘ഇ’ പദവിക്ക് അര്‍ഹതയുണ്ടായിട്ടും ‘ഡി’യില്‍ തന്നെ നിര്‍ത്താനാണ് നീക്കം. കരിപ്പൂരിലൂടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുവെന്ന പരാതിയാണ് ചില ലോബികള്‍ ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ ഇതു തടയേണ്ടത് ഇതിന് നിയോഗിക്കപ്പെട്ട അധികാരികളുടെ കടമയാണ്. പകരം എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുടുകയല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending