Connect with us

Video Stories

ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണം

Published

on

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി ഷുഹൈബ് എടയന്നൂരിനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമായതോടെ സി.ബി.ഐ അന്വേഷിക്കണമെന്ന പൊതു ആവശ്യത്തിന് പ്രസക്തിയേറുന്നു. നേതാക്കളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുകയാണ് താന്‍ ചെയ്തതെന്നും രക്ഷപ്പെടുത്തുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയെന്നുമുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കേസിനെ വഴിതിരിച്ചുവിടാനുള്ള ‘ട്വിസ്റ്റ്’ മാത്രമാണ്. ആകാശും രജിന്‍ രാജും നിരപരാധികളാണെന്നും പൊലീസ് വിളിച്ചതു പ്രകാരം സ്റ്റേഷനിലേക്കു പോകുകയായിരുന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള ആകാശിന്റെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ ദുരൂഹതകള്‍ ഇരുണ്ടുകൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍കൂടി സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ കണ്ണൂര്‍ പൊലീസിന്റെ പതിവു ഉപചാര ചടങ്ങുകളില്‍ മാത്രം ഷുഹൈബ് വധക്കേസ് ഒതുങ്ങുമെന്ന കാര്യം തീര്‍ച്ച. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാര സമരം തുടരട്ടെ എന്ന യു.ഡി.എഫ് നേതൃയോഗ തീരുമാനം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. അതിനാല്‍ സമഗ്രമായ അന്വേഷണത്തിന് കരുത്തുറ്റ ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിക്കുകയല്ലാതെ സര്‍ക്കാറിന്റെ മുമ്പില്‍ മറ്റു വഴികളില്ല. കളങ്കംപേറുന്ന രക്തരക്ഷസുകളെ പേടിച്ച്, പൊലീസ് തിരക്കഥക്ക് കാത്തുനില്‍ക്കുകയാണ് പിണറായിയുടെ ഉദ്ദേശ്യമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ തീക്കാറ്റില്‍ സര്‍ക്കാര്‍ ആടിയുലയുക തന്നെ ചെയ്യുമെന്നു ഓര്‍മപ്പെടുത്തട്ടെ.
‘ഷുഹൈബ് വധക്കേസില്‍ ആകാശും രജിനും നിരപരാധികളാണ്. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും ക്ഷേത്രത്തിലായിരുന്നു. ഇവരെ കേസില്‍ കുടുക്കിയതാണ്. പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്കു പോയപ്പോഴാണ് അറസ്റ്റു ചെയ്തത്. അല്ലാതെ ഓടിച്ചിട്ടു പിടികൂടിയതല്ല. സംഭവത്തിനു ശേഷം പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണു പാര്‍ട്ടി പറഞ്ഞത്. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. ആരോപണങ്ങള്‍ പൊലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ്. താന്‍ അന്വേഷിച്ചപ്പോഴും ആകാശിന് കേസുമായി ബന്ധമില്ലെന്നാണ് മനസിലാക്കാനായത്. ആകാശും രജിനും നല്‍കിയ മൊഴി സമ്മര്‍ദങ്ങളുടെ ഫലമാണ്. കേസില്‍ പ്രതികളെ ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംശയിക്കുന്നു.’- ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലുകള്‍ ഇവ്വിധമാണ്. ഇതു ശരിയാണെങ്കില്‍ നേരത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെയുള്ളവര്‍ ആരോപിച്ചതു പോലെ ‘ഡമ്മി’ പ്രതികളാണ് ഇപ്പോള്‍ പൊലീസ് വലയിലുള്ളത്. അങ്ങനെയെങ്കില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട എം.വി ആകാശിനെ തന്നെ ‘ഡമ്മി’യാക്കി മുഖം രക്ഷപ്പെടുത്താനായിരിക്കും സി.പി.എമ്മിന്റെ നീക്കം. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആകാശിന്റെയും രജിന്‍ രാജിന്റെയും മൊഴി നേതാക്കളെ സംരക്ഷിക്കാനുള്ള കുബുദ്ധിയായി കാണണം. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കട്ടെ എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് കേസ് നീട്ടിക്കൊണ്ടുപോകാനും വിചാരണയുടെ കാലവിളംബത്തിനിടയില്‍ ഇവര്‍ പ്രതികളല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തരാക്കിയേക്കാമെന്നുമുള്ള തിരക്കഥയാണ് സി.പി.എം ആവിഷ്‌കരിക്കുന്നത്. കേസിലെ ഗൂഢാലോചകരും യഥാര്‍ത്ഥ പ്രതികളും മാന്യന്മാരായി വിലസുകയും ‘ഡമ്മി’കള്‍ കേസും കൂട്ടുമായി പാര്‍ട്ടിയുടെ വീരപുരുഷരായി വിരാചിക്കുകയും ചെയ്യുന്ന പതിവുരീതി ഷുഹൈബ് വധത്തിലും സി.പി.എം പിന്തുടരുന്നുവെന്നര്‍ത്ഥം.
ഷുഹൈബിനെ വെട്ടിക്കൊന്ന സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഷുഹൈബിന്റെ സുഹൃത്ത് നൗഷാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആകാശിന്റെ ആകാര വടിവുള്ള ഒരാളും സംഘത്തിലില്ലായിരുന്നുവെന്നും അഞ്ചുപേരല്ല, നാല് ചെറുപ്പക്കാരാണ് കൊല നടത്തിയതെന്നും നൗഷാദ് തുറന്നു പറഞ്ഞതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ആകാശ് തില്ലങ്കേരി എങ്ങനെ പ്രതിയായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്. മാത്രമല്ല, കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കിയെന്നു അവകാശപ്പെടുന്ന അന്വേഷണത്തലവന് കൊലയാളി സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കഴിവുകേടു കൊണ്ടാണെന്നു വിശ്വസിക്കുന്നതിനേക്കാള്‍ ഭേദം ഒത്തുകളിയാണെന്ന് വിചാരിക്കുന്നതായിരിക്കും ഉചിതം. തിരച്ചിലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതികളെ പിടികൂടിയെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വാദത്തിലും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസില്‍ കുടുക്കിയെന്ന വഞ്ഞേരി രവിയുടെ വാദത്തിലും പൊരുത്തക്കേടുകള്‍ കടന്നുകൂടിയത് എങ്ങനെയാണ്? ഇതെല്ലാം കേസന്വേഷണത്തിലെ ദുരൂഹത വെളിവാക്കുന്നതാണ്. ഇക്കാര്യങ്ങളിലെ ചുരുളഴിക്കാനാണ് കേസന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന് ബലം നല്‍കാനാണ് കെ. സുധാകരന്‍ നിരാഹാര സമരം തുടരുന്നതും. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്കു വിടാമെന്ന് ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുനല്‍കിയ മന്ത്രി എ.കെ ബാലന്റെ വാക്കുകള്‍ക്ക് ചില്ലിക്കാശിന്റെ വിലയുണ്ടെങ്കില്‍ സി.ബി. ഐ അന്വേഷണത്തിന് ഉത്തരവിടേണ്ട സമയം കഴിഞ്ഞു. സര്‍വകക്ഷി യോഗമെന്ന പേരില്‍ പൊറാട്ടു നാടകം നടത്തി കണ്ണൂരില്‍ സമാധാന ജീവിതം തകര്‍ക്കുന്ന ദുര്‍ഭൂതങ്ങളെ വേദിയിലിരുത്തിയ സര്‍ക്കാര്‍ കേസന്വേഷണത്തില്‍ ആത്മാര്‍ത്ഥതയും ജാഗ്രതയുമില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇനിയൊരാളും അക്രമ രാഷ്ട്രീയത്തിന്റെ കൊലക്കത്തിയില്‍ പിടിഞ്ഞുവീണ് മരിക്കാതിരിക്കാന്‍ മാത്രം ജനാധിപത്യ പ്രതിരോധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. ഷുഹൈബിനെ ഇറച്ചിവെട്ടും വിധം നടുറോഡില്‍ കൊന്നുതള്ളിയ സി.പി.എം കാപാലികരെ അധികാര ഹുങ്കിന്റെ കരിമ്പടത്തിനുള്ളില്‍ നിന്ന് പുറത്തുകൊണ്ടുവരാനുള്ള സമരത്തില്‍ കേരളമൊന്നടങ്കം ഐക്യപ്പെടട്ടെ, സത്യസന്ധമായ അന്വേഷണത്തിനുള്ള ശക്തമായ ശബ്ദങ്ങളുയരട്ടെ, ഷുഹൈബിനും കുടുംബത്തിനും നീതി ലഭിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending