Connect with us

Video Stories

കാവിവല്‍ക്കരണത്തിന്റെ പിന്‍വാതില്‍ പ്രവേശം തടയണം

Published

on

സംഘ്പരിവാര്‍ ആശയ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സരപരീക്ഷയുടെ മറവിലാണ് കേരളത്തിലെ സ്‌കൂളുകളില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും ശാസ്ത്ര സത്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ സ്‌കൂളുകള്‍ വഴി യഥേഷ്ടം വിതരണം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും കുറ്റകരമായ മൗനം തുടരുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും വിവാദമാവുകയും ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുസ്തകം വിതരണം ചെയ്ത ഒരു അധ്യാപകനോട് വിശദീകരണം ചോദിച്ചതായി ഡി.പി.ഐ വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെയാണ് പുസ്തകം വിതരണം ചെയ്തതെന്നാണ് ഡി.പി.ഐ ഉന്നയിക്കുന്ന അവകാശവാദം. സ്‌കൂള്‍ അധികൃതരോ പ്രധാനാധ്യാപകനോ അറിയാതെ ഒരു അധ്യാപകന് സ്വന്തം താല്‍പര്യത്തിന്റെ പുറത്ത് എങ്ങനെ ഇത്തരത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനും അതിന്റെ പേരില്‍ പണപ്പിരിവ് നടത്താനും കഴിയുന്നു എന്ന ചോദ്യത്തിന് കൂടി വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നല്‍കേണ്ടതുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ഇത്തരത്തിലുള്ള പുസ്തകം വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഒരു അധ്യാപകനെതിരെ മാത്രം നടപടി ഒതുക്കുന്നതിലെ വിദ്യാഭ്യാസ വകുപ്പിന്റെ താല്‍പര്യവും സംശയകരമാണ്.
സ്വാതന്ത്ര്യ സമരത്തേയും ദേശീയ പ്രസ്ഥാനങ്ങളേയും ദേശീയ നേതാക്കളേയും വികലമായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളില്‍ മതവിദ്വേഷം കുത്തിവെക്കുകയും ചെയ്യുന്നതാണ് അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങള്‍. 1773ല്‍ ഒരുപറ്റം സന്യാസിമാരാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ സ്വാതന്ത്ര്യ സമരം നയിച്ചതെന്നാണ് പുസതകത്തില്‍ ഒരു ഭാഗത്ത് പറയുന്നത്. ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യുകയും കൊളോണിയല്‍ ഭരണത്തെ വാഴ്ത്തിപ്പാടുകയും ചെയ്തതാണ് ആര്‍.എസ്.എസ് പാരമ്പര്യം എന്നിരിക്കെ, ഈ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച് തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിന്റെ പ്രായോജകരെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെയും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം മഹത്തുക്കളേയും അവഹേളിക്കുന്നതാണിത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രണ്ടുതവണ ആര്‍.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കറെ കണ്ട് മഹാത്മാഗാന്ധിയെ നേരിടാന്‍ സഹായം തേടിയെന്നാണ് മറ്റൊരു വാദം. ദേശീയ നേതാക്കളെ ഇവ്വിധം അവഹേളിക്കാന്‍ ഔദ്യോഗിക സര്‍ക്കാര്‍ സവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ശ്രീരാമ ജന്മസ്ഥലമായ അയോധ്യയിലും ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുരയിലും മുസ്്‌ലിംകള്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു തുടങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചെറു പ്രായത്തിലെ വിദാര്‍ത്ഥികളുടെ നിഷ്‌കളങ്ക മനസ്സില്‍ മതവൈരത്തിന്റെ വിത്തെറിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കുന്നതും മൃദുനിലപാട് സ്വീകരിക്കുന്നതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും.
യാഥാര്‍ത്ഥ്യവുമായോ ചരിത്ര സത്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത ഇത്തരം വാദങ്ങളില്‍ പലതും ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും നേരത്തെതന്നെ ഉന്നയിച്ചുവരുന്നുണ്ട്. നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുകയെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ഐതിഹ്യങ്ങളും പുരാണ കഥകളും അതിലെ കഥാപാത്രങ്ങളും ചരിത്രവസ്തുതകളാണെന്ന് വരുത്തിത്തീര്‍ക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ മാറ്റിപ്പണിയാനുമുള്ള ഗൂഢ നീക്കങ്ങള്‍ വര്‍ഷങ്ങളായി സംഘ്പരിവാര്‍ നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നടന്നുവരുന്നുണ്ട്. സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും പിന്‍വാതില്‍ വഴി അതിനുള്ള നീക്കം നടക്കുന്നുവെന്ന് വേണം ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍.
വിദ്യാഭാരതി നടത്തിവരുന്ന സംസ്‌കൃത ജ്ഞാനി പരീക്ഷക്കു വേണ്ടി തയ്യാറാക്കിയതാണ് സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള പുസ്തകം. വിദ്യാഭാരതിയുടെ സ്‌കൂളുകളില്‍ മാത്രമാണ് നേരത്തെ ഈ പരീക്ഷ നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തുടങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെ ഇത് എങ്ങനെ സാധ്യമായി എന്ന ചോദ്യം പ്രസക്തമാണ്. മൃദുസംഘ്പരിവാര്‍ നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ സംസ്ഥാനത്തിന് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കൂടി ആ ദിശയിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് ഭൂഷണമാകില്ല. ചരിത്രനിഷേധവും ശാസ്ത്രനിഷേധവും പഠിപ്പിക്കാനും മതിവിദ്വേഷം പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന്റെ താല്‍പര്യങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്നത് പോലുള്ള പമ്പര വിഡ്ഢിത്തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുസ്തക രൂപത്തില്‍ അച്ചടിച്ചുവിതരണം ചെയ്യുന്നതിലെ ഗുരുതരാവസ്ഥ കണക്കിലെടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മൗനത്തിന്റെ ഗര്‍ത്തത്തില്‍ ഒളിക്കാതെ നിലപാട് വ്യക്തമാക്കാന്‍ ഇടുതപക്ഷ സര്‍ക്കാറും വിദ്യാഭ്യാസ മന്ത്രിയും തയ്യാറാവേണ്ടതുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിലോ, കേവലം അച്ചടക്ക നടപടിയിലോ ഒതുക്കാതെ, മതവൈരം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനും ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending