Connect with us

Video Stories

ജലീല്‍ കേരളത്തിന്റെ മാര്‍ക്ക്ദാന മന്ത്രിയോ

Published

on


കേരളവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ കുറച്ചുകാലമായി ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണെന്ന് കേവലം പ്രതിപക്ഷം മാത്രമായി ഉന്നയിക്കുന്ന പരാതിയല്ല. തലമുറകളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിദ്യാഭ്യാസം എന്ന പരിപാവനമായ വിഷയത്തില്‍ കേരളംഭരിക്കുന്ന സര്‍ക്കാരിന്റെ ജാഗ്രത എത്രമാത്രമുണ്ടെന്നതിന് തെളിവാണ് വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസവകുപ്പുകള്‍ക്കും അവയുടെ മന്ത്രിമാര്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍. ഈഗണത്തിലെ ഏറ്റവുംപുതിയതും അതേസമയം അതീവഗുരുതരവുമായ പരാതിയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സര്‍വകലാശാലകളുടെ അക്കാദമിക അധികാരപരിധിയില്‍ അവിഹിതമായും നിയമവിരുദ്ധമായും ഇടപെട്ട് താനുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ യഥേഷ്ടം മാര്‍ക്ക്ദാനം നടത്തിയെന്ന ആരോപണമാണിത്. സര്‍വകലാശാലയിലെ തോറ്റ 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുമാര്‍ക്ക്‌വീതംനല്‍കി വിജയിപ്പിച്ചുവെന്നത് കേരളത്തിന്റെയോ രാജ്യത്തിന്റെതന്നെയോ ചരിത്രത്തില്‍ അത്യപൂര്‍വതയാണ്.
സംസ്ഥാനത്തെ സാങ്കേതിസര്‍വകലാശാലക്കാണ് എഞ്ചിനീയറിംഗ്-ബി.ടെക് കോഴ്‌സുകളുടെയും പരീക്ഷയുടെയും നിയന്ത്രണ-മേല്‍നോട്ടച്ചുമതലയെങ്കിലും സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷനടത്തുന്നതും ഫലംപ്രഖ്യാപിക്കുന്നതും അതാത് സര്‍വകലാശാലകളാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഈവര്‍ഷം ഫെബ്രുവരിയില്‍ നടന്ന മന്ത്രിതല ഫയല്‍അദാലത്തിലാണ് മാര്‍ക്ക്ദാനം നടന്നിരിക്കുന്നത്. കോതമംഗലം സ്വാശ്രയകോളജിലെ കായംകുളം സ്വദേശിനിയായ ബി.ടെക് വിദ്യാര്‍ത്ഥിനിയാണ് ഒരുമാര്‍ക്ക്കൂടി കൂട്ടിനല്‍കിയാല്‍ തനിക്ക് വിജയിക്കാമെന്നും അതുവഴി ബി.ടെക്ബിരുദം ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലയെ സമീപിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍വകലാശാലാപരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ മറുപടി. നേരത്തെതന്നെ നാഷണല്‍സര്‍വീസ് സ്‌കീമിലെ സേവനത്തിന്റെ പേരില്‍ പ്രസ്തുതവിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നതാണ്. വൈസ്ചാന്‍സലറും വിദ്യാര്‍ത്ഥിയുടെ അപേക്ഷതള്ളി. എന്നിട്ടും ഒരുമാര്‍ക്കിന്റെ കുറവില്‍ പാസാകാതിരുന്നതിനാലാണ് കുട്ടി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ വീണ്ടുംസമീപിച്ചത്.
എന്നാല്‍ പരാജിതയായ കുട്ടിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന പിടിവാശി ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് പിന്നീടുനടന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളില്‍ പരിക്ഷാഭവനോ പാസ്‌ബോര്‍ഡിനോ മാത്രമാണ് ഇടപെടാന്‍ അധികാരമെന്നിരിക്കെയാണ് വകുപ്പുമന്ത്രി നേരിട്ട് ഒരുകുട്ടിക്ക് വേണ്ടി അവിഹിതഇടപെടല്‍ നടത്തിയത്. കുട്ടിയുടെ അപേക്ഷ സര്‍വകലാശാല തള്ളിയിട്ടും മാര്‍ക്ക് കൂട്ടിനല്‍കിയെന്നത് അതീവഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ പ്രത്യേകഅദാലത്തിലാണ് കുട്ടി അപേക്ഷയുമായി എത്തിയത്. ഇവിടെ കുട്ടിയുടെ നാട്ടുകാരന്‍കൂടിയായ മന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയും ബന്ധുവായ സിന്‍ഡിക്കേറ്റംഗവും ചേര്‍ന്ന് മാര്‍ക്ക്ദാനം നടത്തുകയായിരുന്നു. ഒരുമാര്‍ക്ക് ചോദിച്ച കുട്ടിക്ക് അത് നല്‍കിയാല്‍ നിയമവിരുദ്ധമാകുമെന്ന് കണ്ട് മോഡറേഷന്‍ എന്നപേരില്‍ ഒരുവിഷയത്തില്‍ തോറ്റകുട്ടികള്‍ക്കെല്ലാം അഞ്ചുവീതംമാര്‍ക്ക് മോഡറേഷന്‍ നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ പഠിച്ച്പരീക്ഷയെഴുതിയ മറ്റ് കുട്ടികളോടുള്ള കടുത്ത അപരാധമാണിത്. ഒരുകുട്ടിക്ക് മാത്രം മാര്‍ക്ക്‌നല്‍കിയാല്‍ പരാതിയുയരുമെന്നതാകാം മന്ത്രിയെയും ഭരണാനുകൂല സിന്‍ഡിക്കേറ്റിനെയും ഇത്തരമൊരുനടപടിക്ക് പ്രേരിപ്പിച്ചത്. ഇതിനുള്ള അധികാരം നിയമപരമായി സിന്‍ഡിക്കേറ്റിനോ മന്ത്രിക്കോ ഇല്ലെന്ന് അറിയാതെയാവില്ല ഇത് ചെയ്തത്. മുമ്പും ഇതേമന്ത്രി സംസ്ഥാനന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ എം.ഡിയായി തന്റെ പിതൃസഹോദരപുത്രനെ വഴിവിട്ട് നിയമിക്കുകയും ലക്ഷങ്ങള്‍ ശമ്പളംനല്‍കി അത് ശരിയെന്ന് വാദിച്ചുനില്‍ക്കുകയും ചെയ്തശേഷം ഗത്യന്തരമില്ലാതെ സര്‍വീസില്‍നിന്ന് പറഞ്ഞുവിടുകയുമായിരുന്നു. ഇതില്‍ ശിക്ഷ ഏറ്റുവാങ്ങാനോ രാജിവെക്കാനോ മന്ത്രിയെ പുറത്താക്കാനോ മുഖ്യമന്ത്രിയും ഭരണമുന്നണിയും തയ്യാറായില്ല. ഇതാണ് ഇവിടെയും മന്ത്രിയെയും അദ്ദേഹത്തിന്റെ അടുപ്പക്കാരയും മാര്‍ക്ക്ദാനമെന്ന വിദ്യാഭ്യാസവകുപ്പ് കണ്ട അത്യന്തംഹീനമായ തട്ടിപ്പിന് പ്രചോദനം നല്‍കിയിട്ടുള്ളത്. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല ആവശ്യപ്പെട്ടപ്രകാരം സര്‍ക്കാര്‍ ജുഡീഷ്യല്‍അന്വേഷണത്തിന് തയ്യാറാകുകയും തത്പദവി രാജിവെക്കുകയുമാണ് മന്ത്രി ജലീല്‍, താന്‍ സത്യപ്രതിജ്ഞചെയ്ത ഭരണഘടനയോടും നിയമത്തോടും സത്യസന്ധതയുണ്ടെങ്കില്‍ ചെയ്യേണ്ടത്. കേരളത്തിലെ മഹത്തുക്കളായ വ്യക്തിത്വങ്ങളിരുന്ന കസേരയിലാണ് തിനിരിക്കുന്നതെന്ന ഓര്‍മയെങ്കിലും മന്ത്രിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. കിന്‍ഡര്‍ഗാര്‍ട്ടനില്‍പോലും മാര്‍ക്ക്‌നല്‍കുന്നത് കുട്ടിയുടെ പ്രകടനം വിലയിരുത്തിയാണ്. അതാകട്ടെ പരീക്ഷാഫലത്തിലൂടെയും. കുട്ടികളുടെ പഠനനിലവാരവും പരീക്ഷയുടെ കാഠിന്യവുംമറ്റും പരിഗണിച്ച് ആവശ്യമെന്നുകണ്ടാല്‍ കാലാകാലങ്ങളില്‍ വിജയശതമാനം വര്‍ധിപ്പിക്കാനായി മോഡറേഷന്‍ എന്നപേരില്‍ അല്‍പം മാര്‍ക്ക് കൂട്ടിനല്‍കുക പതിവുള്ളതാണ്. എസ്.എസ്.എല്‍.സിയിലും മറ്റും ഈസംവിധാനം നിലനിന്നിരുന്നെങ്കിലും വിജയശതമാനം വര്‍ധിച്ചതോടെ ഇതിന്റെ ആവശ്യമില്ലാതെയായി. എന്നാല്‍ അവിടെയും ഫലം പുറത്തുവരുന്നതിന് മുമ്പല്ലാതെ അതിനുശേഷം ചില കുട്ടികളുടെ വിജയത്തിനായിമാത്രം മോഡറേഷനോ ഗ്രേസ്മാര്‍ക്കോ നല്‍കുകപതിവില്ല.
ഉന്നതവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നിയമപരമായും ഭരണപരമായും ധാര്‍മികമായും ഉത്തരവാദിത്തപ്പെട്ട ഒരുമന്ത്രിയും ഭരണകക്ഷിഅനുകൂലികളടങ്ങുന്ന സിന്‍ഡിക്കേറ്റും ചേര്‍ന്ന് 125 ഓളം കുട്ടികള്‍ക്ക് നല്‍കിയ മാര്‍ക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേന്മയുടെ മകുടത്തില്‍ തറച്ച അമ്പാണ്. വിദ്യഭ്യാസത്തെക്കുറിച്ച് വിദേശങ്ങളില്‍പോലുമുള്ള മികച്ചപ്രതിച്ഛായയാണ് ഇതുമൂലം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോമാത്രമല്ല, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തെയും ക്ഷമയെയുമൊക്കെയാണ് മാര്‍ക്ക്ദാനത്തിലൂടെ കെ.ടി ജലീലും കൂട്ടരും പരിഹസിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന് മൊത്തമായി ഉണ്ടായിരുന്ന മന്ത്രിപദവിയെ ഉന്നതവിദ്യാഭ്യാസ മാര്‍ക്ക്ദാനത്തിനുള്ള പദവിയായി തരംതാഴ്ത്തിയവര്‍ക്ക് കേരളത്തിലെ അക്കാദമികസമൂഹവും വിദ്യാര്‍്ത്ഥികളും ഒരിക്കലും മാപ്പുതരില്ല. അല്‍പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ തൊടുന്യായങ്ങള്‍ പറഞ്ഞുനില്‍ക്കാതെ രാജിവെച്ച് സത്യസന്ധമായ അന്വേഷണംനേരിടുകയാണ് മന്ത്രി ചെയ്യേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending