Connect with us

Video Stories

രശശീന്ദ്രനെ വിശുദ്ധനായി വാഴ്ത്തും മുമ്പ്

Published

on

അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം തെറിച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെ അനുകൂല സാഹചര്യം രൂപപ്പെട്ടാല്‍ ശശീന്ദ്രനെ വിശുദ്ധനായി വാഴ്ത്താമെന്നാണ് ഇടതുമുന്നണിയുടെ വ്യാമോഹം. കുറ്റമെല്ലാം ഫോണ്‍ വിളിച്ചയാളുടെയും പ്രക്ഷേപണം ചെയ്ത ചാനലിന്റെയും പിരടിയില്‍ മാത്രം വച്ചുകെട്ടി, ശശീന്ദ്രനെ വെള്ളപൂശി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പി.എസ് ആന്റണി കമ്മീഷന്റെ ചുവപ്പു പരവതാനിയിലാണ് പിണറായി ടീമിന്റെ പ്രതീക്ഷ. കേസ് പിന്‍വലിക്കാനും വിവാദം പുറത്തുവച്ചു പറഞ്ഞുതീര്‍ക്കാനും യുവതിയെ ശട്ടംകെട്ടിച്ചതിന്റെ സൂത്രം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകണമെന്നില്ല. രണ്ടു ദിവസത്തിനകം മന്ത്രിയുടെ കാര്യത്തില്‍ മുന്നണിയില്‍ തീര്‍പ്പുണ്ടാകുമെന്ന് എന്‍.സി.പി പ്രഖ്യാപിച്ചതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട പരുവത്തിലാണ് ഇടതുപക്ഷം. പ്രതിച്ഛായയുടെ പേരില്‍ പുളകംകൊണ്ടവര്‍ ഇപ്പോള്‍ ധാര്‍മികതക്കു പുല്ലുവില കല്‍പിക്കുന്നതു കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഇ.പി ജയരാജന്‍ എന്ന സന്തതസഹചാരിയെ തിരിച്ചെടുക്കാന്‍ കഴിയാതിരിക്കുകയും ശശീന്ദ്രന്‍ എന്ന മുന്നണിക്കാരനെ തിരുകിക്കയറ്റാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നതിന്റെ നിസ്സഹായത പിണറായിയുടെ ഇരട്ടച്ചങ്കില്‍ ഓട്ടതുളക്കുകയാണ്.

ഫോണ്‍ വിളി കേസില്‍ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആശ്വാസംകൊള്ളാന്‍ ഇടതുപക്ഷത്തിന് എന്ത് അവകാശമാണുള്ളത്? പരാതിക്കാരി ഹാജരായില്ലെന്നും ആവശ്യപ്പെട്ട തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയാണ് ആന്റണി കമ്മീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനായി കാണുന്നത്. എന്നാല്‍ ഇക്കാരണത്താല്‍ ശശീന്ദ്രനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കില്ലെന്നുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആശ്ചര്യാജനകമാണ്. പരാതിക്കാരി പിന്‍മാറുമ്പോള്‍ കേസും നിലനില്‍ക്കില്ലെന്ന തരത്തിലേക്ക് നാടകമെഴുതി തയാറാക്കിയതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ന് ഹൈക്കോടതിയില്‍ ഇത് അരങ്ങത്തെത്തിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. കേസിന്റെ മെറിറ്റും കുറ്റാരോപിതന്റെ പങ്കാളിത്തവും കൃത്യമായി വിലയിരുത്തിയാല്‍ കോടതിക്ക് ഈ കുറ്റകൃത്യത്തിന്റെ ഗൗരവത്തെ നിസ്സാരമായി വ്യാഖ്യാനിക്കാനാവില്ല. സാഹചര്യത്തെളിവുകളും ആരോപിതന്റെ അക്കാലത്തെ പ്രതികരണങ്ങളും നിലപാടുകളും അന്വേഷണ കമ്മീഷന്‍ മുഖവിലക്കെടുത്തിട്ടില്ലെങ്കിലും ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ കോടതിക്ക് കഴിയില്ല. തെല്ലും കളങ്കമില്ലെങ്കില്‍ പിന്നെ എന്തിന് തന്നെ കുടുക്കിയവര്‍ക്കെതിരെ നിയമ പോരാട്ടത്തിന് പുറപ്പെട്ടില്ല എന്ന സ്വാഭാവിക ചോദ്യത്തിന് കോടതി ഉത്തരം കണ്ടെത്തിയാലും ശശീന്ദ്രനുമേല്‍ കുരുക്ക് മുറുകുമെന്ന കാര്യം തീര്‍ച്ച.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന എന്‍.സി.പിയുടെ ആവശ്യത്തോട് രാഷ്ട്രീയമായി പൊരുത്തപ്പെടുന്നത് ഇടതു മുന്നണിയുടെ അല്‍പ്പത്തമാണ്. ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അങ്ങേയറ്റം അപഹാസ്യവുമാണ്. ശശീന്ദ്രന്‍ മന്ത്രി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ധാര്‍മികത പുലര്‍ത്തിയില്ലെന്ന കമ്മീഷന്‍ കണ്ടെത്തലിനെ വെല്ലുവിളിക്കുന്നതാണ് പിണറായിയുടെ പരാമര്‍ശം. മന്ത്രി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ നിന്ന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ പ്രത്യേകിച്ചും. ഫോണ്‍ വിളി സംപ്രേഷണം ചെയ്ത ചാനലാണ് തെറ്റുകാരെന്ന കമ്മീഷന്‍ കണ്ടെത്തല്‍ ശശീന്ദ്രനുള്ള ക്ലീന്‍ചിറ്റായാണ് പിണറായി കരുതുന്നത്. ഇത് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന കാഴ്ചപ്പാടാണ്. മാധ്യമ പ്രവര്‍ത്തകയോട് മന്ത്രി സംസാരിച്ച അശ്ലീല സംഭാഷണം കേരളം കേട്ടതാണ്. മാതൃകയാകേണ്ട മന്ത്രി മാന്യതക്കേട് കാണിക്കുകയും പിന്നീട് പുറത്തുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്താല്‍ എല്ലാം പൊറുക്കപ്പെടുമെന്നാണോ വിചാരം? ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് കമ്മീഷനു ബോധ്യപ്പെട്ടില്ലെങ്കിലും പരാതിക്കാരിയുടെ ആദ്യ പ്രതികരണത്തിലും ഇതു കേട്ട പൊതുജനങ്ങള്‍ക്കും മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. രാജ്യത്ത് പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാവാതിരിക്കാനുള്ള എന്‍.സി.പിയുടെ ഒത്തുതീര്‍പ്പ് ഫോര്‍മുലക്കു മുമ്പില്‍ ഇരട്ടച്ചങ്കും ഇടതുപക്ഷവും ഒന്നടങ്കം കുമ്പിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന്‍ രാജിവക്കേണ്ടി വന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടോ ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലൊ അല്ല അന്നത്തെ രാജി. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സദാചാരം കാത്തുസൂക്ഷിക്കാനാവാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതിന്റെ പരിണിത ഫലമായിരുന്നു. ചാനല്‍ അടച്ചുപൂട്ടണമെന്നും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പറയുന്നവര്‍ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്റെ കുറ്റം മാത്രം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? മാധ്യമ ധര്‍മം അതിരുവിട്ടെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ അവനവന്റെ ആളുകളുടെ അശ്ലീലതക്കുമേല്‍ അടയിരുന്നിട്ടാവരുത് എന്നു മാത്രം. രായ്ക്കു രാമാനം രാഷ്ട്രീയ സദാചാരവും സഭ്യതയും മര്യാദയും സ്വയം അവകാശപ്പെടുന്നവരില്‍ നിന്നു തന്നെ അറപ്പുളവാക്കുന്ന അനര്‍ത്ഥങ്ങള്‍ കാണുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending