Connect with us

Video Stories

വെള്ളക്കെട്ട് നീക്കാന്‍ ഉത്തരവ് കൊണ്ടാകില്ല

Published

on


ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് അഞ്ചുമണിക്കൂറോളം കൊച്ചി-മധ്യതിരുവിതാംകൂര്‍ മേഖലയിലെ പേമാരി പലപ്രദേശങ്ങളെയും വെള്ളക്കെട്ടിലകപ്പെടുത്തുകയുണ്ടായി. അന്നേദിവസം ഉത്തര കേരളത്തിലെ മഞ്ചേശ്വരമടക്കം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. എറണാകുളം നഗരത്തിലെ അയ്യപ്പന്‍കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പോളിങ്ബൂത്തില്‍ മുട്ടോളം വെള്ളം ഉയര്‍ന്നതിനെതുടര്‍ന്ന് മുകള്‍ നിലയിലേക്ക് ബൂത്ത് മാറ്റി സ്ഥാപിച്ചു. മണ്ഡലത്തിലെ മറ്റു നാല് ബൂത്തുകളിലും ക്രമീകരണം നടത്തേണ്ടിവന്നു. പതിവായി 70 ശതമാനത്തിലധികം പോളിങ് നടക്കാറുള്ള എറണാകുളത്ത് അത് ഇത്തവണ 53ലേക്ക് താഴ്ന്നത് ഇതുമൂലമായിരുന്നു. എന്നാല്‍ ഇതിലും ഗുരുതരമായത് അന്നേദിവസം മുഴുവന്‍ നീണ്ടുനിന്ന വെള്ളക്കെട്ടു കാരണം കേരളത്തിന്റെ വാണിജ്യ തലസ്ഥാന നഗരിയിലെ ജനജീവിതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയാണ്. അത്യാവശ്യകാര്യങ്ങള്‍ക്കും ജോലിക്കുമായി ഇറങ്ങിയവര്‍ക്ക് വാഹനങ്ങള്‍ തള്ളിയാണ് രക്ഷപ്പെടേണ്ടിവന്നത്. സൗത്ത് റെയില്‍ വെസ്റ്റേഷനിലെ ട്രാക്ക് പതിവുപോലെ വെള്ളത്തിനടിയിലായതുകാരണം ട്രെയിനുകള്‍ റദ്ദാക്കേണ്ടിവന്നു. ഹൈക്കോടതി പരിസരം മാത്രമല്ല, കലൂര്‍ ഭാഗത്തുകൂടി കടന്നുപോകുന്ന പേരണ്ടൂര്‍ കനാലിനരികിലെ കോളനികളിലേക്ക് വെള്ളം ഇരച്ചുകയറിയെത്തിയതുമൂലം വീടുകളും അത്യാവശ്യവസ്തുക്കളുമടക്കം നശിക്കാനിടയായി. ഈ ദുരവസ്ഥ തരണം ചെയ്യുന്നതിന് ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ജീവനക്കാരും ജനപ്രതിനിധികളും സുരക്ഷാസംവിധാനങ്ങളുമൊക്കെ അക്ഷീണം പ്രവര്‍ത്തിച്ചുവെന്ന ശുഭവാര്‍ത്തയാണ് പുറത്തുവന്നത്.
എന്നാല്‍ ഇതിനിടെ നിര്‍ഭാഗ്യവശാല്‍ സംഭവപ്പിറ്റേന്ന് കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നഗരം ഭരിക്കുന്ന കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രയാസം അകറ്റാന്‍ കോര്‍പറേഷന് കഴിയാത്തതുകൊണ്ടാണ് ഇടപെടേണ്ടിവന്നതെന്നു പറഞ്ഞ കോടതി നഗരപാലികാനിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനെ പിരിച്ചുവിടണമെന്നതിലേക്കുവരെ കടുത്തഭാഷ പ്രയോഗിക്കുകയുണ്ടായി. എന്നാല്‍ കോര്‍പറേഷന്‍ മാത്രമാണോ ഇക്കാര്യത്തില്‍ ഉത്തരവാദി എന്ന ചോദ്യമാണ് ഇതിനകം കോടതി വിധിയെ പരാമര്‍ശിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികര്‍ പോലും യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിടുന്നതിനെതിരെ രംഗത്തുവന്നത് പൊതുവികാരമായി കാണണം. ഇത്രയധികം വികാരാധീനമായി ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നതിന് കാരണം അന്വേഷിക്കുമ്പോള്‍ വ്യക്തമാകുന്നത്, ഇതിനുമുമ്പും പേരണ്ടൂര്‍ കനാല്‍ കേസില്‍ കോര്‍പറേഷനെ പിരിച്ചുവിടാന്‍ കോടതി ആവശ്യപ്പെട്ടിരുന്നുവെന്ന കോടതിയുടെതന്നെ ഓര്‍മപ്പെടുത്തലാണ്.
കൊച്ചി മഹാനഗരത്തിന്റെ ഒത്തനടുക്കായി ‘ഒഴുകുന്ന’ (ഇപ്പോള്‍ പക്ഷേ ഇതൊരു മാലിന്യക്കൂമ്പാരമാണ്) പരണ്ടൂര്‍ കനാലിലെ മാലിന്യം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ ഏറെനാളായി വിചാരണയിലിരിക്കയാണ്. കലൂര്‍ വഴി കടന്നുപോകുന്ന കനാല്‍ മുമ്പുകാലത്ത് നഗരത്തിന്റെ ജലജീവനാഡിയായിരുന്നു. വര്‍ഷം കഴിയുന്തോറും നഗരത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ വന്‍കിട ഹോട്ടലുകളും ആതുരാലയങ്ങളും അടക്കമുള്ളവയില്‍നിന്ന് മാലിന്യം വഹിക്കുന്ന ഓടയായി ഈ ജലസേചനമാര്‍ഗം മാറ്റപ്പെട്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം കൊച്ചി നഗരത്തിലെ ജനസംഖ്യ 25 ശതമാനമാണ് വര്‍ധിച്ചത്. പ്രതിദശാബ്ദം 7.83 ശതമാനത്തിന്റെ വര്‍ധന. 6,77,381 ആണ് 2011ലെ സെന്‍സസ് പ്രകാരം കോര്‍പറേഷനിലെ ജനസംഖ്യ. രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മെട്രോട്രെയിന്‍ സര്‍വീസ് ഗതാഗത സൗകര്യം സുഗമമാക്കാന്‍ സഹായിച്ചെങ്കിലും, നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായതായാണ് മറ്റൊരു ആരോപണം. റോഡുകള്‍ ഉയര്‍ത്താതെയും മതിയായ മാലിന്യനിര്‍ഗമന സംവിധാനങ്ങളില്ലാതെയുമാണ് മെട്രോ പാലം കെട്ടിപ്പൊക്കിയത്്. ഇതിന്റെ ഉത്തരവാദിത്തം മെട്രോ അധികാരികള്‍ക്ക് മാത്രമല്ല, കോര്‍പറേഷനും ജില്ല-സംസ്ഥാന ഭരണകൂടങ്ങള്‍ക്കും ഏതാണ്ട് തുല്യമായിതന്നെ ഉണ്ടുതാനും. ഈ സാഹചര്യം പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാലാണെങ്കിലുമുള്ള കുറ്റപ്പെടുത്തല്‍ അതിരുകടന്നോയെന്ന് ഭയക്കേണ്ടിവരുന്നത്.
ഭരണഘടനയുടെ 73, 74 നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെപോലെ ജനാധിപത്യ സംവിധാനത്തിലാണ് ഓരോ തദ്ദേശ ഭരണസമിതിയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിനുപുറമെ (കേരളത്തില്‍ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തോളം വരും) തനതുഫണ്ട്, സംസ്ഥാന-കേന്ദ്ര പദ്ധതി വിഹിതങ്ങള്‍ എന്നിവയെല്ലാം ഓരോ തദ്ദേശസ്ഥാപനത്തിനുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കൊച്ചി ഉള്‍പെടെയുള്ള ആറ് കോര്‍പറേഷനിലും പണത്തേക്കാള്‍ ഉള്ളത് മതിയായ വിദഗ്ധ ജീവനക്കാരുടെ അഭാവമാണ്. എഞ്ചിനീയറിങ്‌വിഭാഗത്തിന്റെ കാര്യശേഷി മതിയായ തോതിലേക്ക് ഉയരുന്നില്ല. ഉള്ളവര്‍ക്കാകട്ടെ, കൊച്ചി മേയര്‍ സൗമിനിജെയിന്‍ ചൂണ്ടിക്കാട്ടിയതുപോലെ, വേണ്ടത്ര പ്രതിബദ്ധതയില്ല. അതാണ് കൊച്ചിയുടെ കാര്യത്തിലും സംഭവിക്കുന്നത്. വിദേശങ്ങളിലേതുപോലുള്ള നഗരാസൂത്രണ സംവിധാനം ഇല്ലാത്തതും ജനജീവിതം നാള്‍ക്കുനാള്‍ ദു:സഹമാകുന്നതിന് കാരണമാണ്. കോര്‍പറേഷനുകളായി ഉയര്‍ത്തപ്പെട്ട നഗരസഭകളും നഗരസഭകളായി ഉയര്‍ത്തപ്പെട്ട പഞ്ചായത്തുകളും മിക്കതിലും ഉദ്യോഗസ്ഥ വിന്യാസം പൂര്‍ണമല്ലാത്തതിനാല്‍ കൃത്യനിര്‍വഹണം വേണ്ടത്ര പര്യാപ്തമാകുന്നില്ലെന്ന പരാതി കാലങ്ങളായി നിലനില്‍ക്കുന്നു. ഇതിനെല്ലാം തദ്ദേശ സ്ഥാപങ്ങളെ പിരിച്ചുവിടുകയാണ് പരിഹാരമെന്നുവരുന്നത് വയറുവേദനക്ക് മൊട്ടയടിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തെ ഓരോ ഇഞ്ച് ഭൂമിയും തദ്ദേശ സ്വയം ഭരണസ്ഥാപനത്തിന് കീഴിലെന്നതുപോലെ സംസ്ഥാന ഭരണസംവിധാനത്തിനുകൂടി കീഴിലുള്ളതാണ്. മാലിന്യനിര്‍മാര്‍ജനം, കുടിവെള്ളവിതരണം എന്നിവയില്‍ മാത്രമല്ല, നിര്‍മാണം, ജലസേചനം, ഗതാഗതം തുടങ്ങി സകല മേഖലയിലും സംസ്ഥാന ഭരണകൂടത്തിനുകൂടി ഗൗരവമായ ഉത്തരവാദിത്തമുണ്ട്. കായലോരങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കെട്ടിട-പാത നിര്‍മാണങ്ങളും മറ്റും മരടിന്റെ കാര്യത്തില്‍ നാം അനുഭവിച്ചറിയുകയാണിന്ന്. ഇതോടൊപ്പംതന്നെ കൊച്ചി പോലുള്ള മഹാനഗരങ്ങള്‍ വലിയ നിലനില്‍പുഭീഷണി നേരിടുകയാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇതിനകം തുറന്നുകാട്ടിയിട്ടുണ്ട്. കടല്‍കയറ്റമാണ് അവയിലൊന്ന്. തീവ്രമഴയുണ്ടാകുമ്പോള്‍തന്നെ വേലിയേറ്റം ഉണ്ടാകുന്നതുകാരണം നഗരത്തിലെ അധികജലം കടലിലേക്ക് ഒഴിഞ്ഞുപോകുന്നത് തടസ്സപ്പെടുന്നു. ജനങ്ങളുടെകൂടി സമര്‍പ്പണത്തോടെ സര്‍വബന്ധിതമായ പരിഹാരമല്ലാതെ ഉത്തരവുകള്‍ കൊണ്ടുമാത്രം കൊച്ചിയിലെയെന്നല്ല, കേരളത്തിലെയും ലോകത്തെവിടുത്തെയും കാലാവസ്ഥാനുബന്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനാകില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending