Connect with us

Video Stories

ബാഗ്ദാദിയുടെ പതനം ഭീകരതയുടെയോ

Published

on


അന്താരാഷ്ട്ര ഭീകര സംഘടനയെന്ന് ലോകം മുദ്രകുത്തിയ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ഭൂമിയിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ക്കെല്ലാം ആശ്വാസവാര്‍ത്ത തന്നെയാണെന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. ആയിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയെന്നും ലോകത്തെ സദാസമയത്തും മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ആശങ്കപ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്തെ വ്യക്തിയും ബുദ്ധി-ആസൂത്രണ കേന്ദ്രവും ഇല്ലാതായെന്നുവരുന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കേണ്ടതുതന്നെയാണ്. ശനിയാഴ്ച സിറിയയിലെ ഇദ്‌ലിബി പ്രവിശ്യയിലെ ബാരിഷയിലെ അമേരിക്കന്‍ സ്‌പെഷല്‍ ഫോഴ്‌സിന്റെ റെയ്ഡിലാണ് ബാഗ്ദാദി സ്വയം മരണപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. തന്റെ സ്വന്തംനേട്ടമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. ബാഗ്ദാദി നായയെപ്പോലെയും ഭീരുവിനെപോലെയും മരിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സേന സിറിയയില്‍നിന്ന് പിന്‍മാറിയെന്ന് പ്രഖ്യാപിക്കപ്പെട്ട് മാസങ്ങളായിട്ടും സിറിയയില്‍ അതേ രാജ്യത്തിന്റെ സേന നടത്തിയ റെയ്ഡിനിടെ ബാഗ്ദാദി മരണപ്പെട്ടുവെന്ന് പറയുന്നത് അവിശ്വാസമാണെങ്കിലും അമേരിക്കന്‍ ഭരണത്തലവന്റെ പ്രഖ്യാപനത്തെ പരിപൂര്‍ണമായും തള്ളിക്കളയാനാവില്ല. മുമ്പ് പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിപ്പിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ ഉന്നതന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നത്.
സമാധാനം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനലക്ഷ്യം മറന്നുകൊണ്ട് ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കുകയും ഉള്‍ചേര്‍ക്കുകയും ചെയ്ത് ലോകത്തെ ആയുധത്തിന്റെയും അക്രമത്തിന്റെയും ആശങ്കയില്‍ നിര്‍ത്തുന്ന സംഘടനയായ ഐ.എസ് ഇതിനകം ലോകത്ത് പതിനായിരങ്ങളെ കൊലപ്പെടുത്തിയതായാണ് വിവരം. സിറിയയും ഇറാഖും അഫ്ഗാനിസ്ഥാനും മുതല്‍ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും അടക്കം നിരവധി രാജ്യങ്ങളിലെ കൂട്ടക്കൊലകളില്‍ ഐ.എസിന്റെ കൈകളുള്ളതായി സംഘടനതന്നെ അവകാശപ്പെട്ടതാണ്. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അറേബ്യയെയും അവിടുത്തെ വിലപ്പെട്ട എണ്ണ സമ്പത്തിനെയും സാമ്പത്തികമായി കൊള്ളയടിക്കുകയും അവിടുത്തെ ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഐ.എസ്സിന്റെ മുഖ്യ ആരോപണം. യുവാക്കളെ സായുധരാക്കി അമേരിക്കയെ പിന്തുണക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ സായുധയുദ്ധം നടത്തുകയുമാണ് ഇവര്‍. ഇതിനുമുമ്പ് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടന ഉന്നയിച്ചതും പ്രവര്‍ത്തിച്ചതും ഏതാണ്ടിതിന് സമാനമായിരുന്നു. മുമ്പ് ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈനെ കൊലപ്പെടുത്തുന്നതുവരെയെത്തിയ ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധം അറേബ്യന്‍ മേഖലയിലെ ജനതയെ വല്ലാത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടത്. ഇതിന്റെ ഫലമായി മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ മേഖലയിലാകെ അരങ്ങേറി. എണ്ണ ഖനന മേഖലയിലേക്കും സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കും അമേരിക്കയുടെ കറുത്തകൈകള്‍ കടന്നുവന്നതോടെ വലിയ പ്രതിരോധമാണ് അറേബ്യന്‍ ജനതയില്‍ ഉയര്‍ന്നുവന്നത്. ഐ. എസ് സിറിയയെയും ഇറാഖിനെയും മാത്രമല്ല, സഊദിയെകൂടി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചതോടെ സഊദിക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. ഫലം, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സഊദിക്ക് അമേരിക്കയില്‍നിന്ന് ഇപ്പോള്‍ വാങ്ങേണ്ടിവരുന്നത്. സിറിയയിലും തുര്‍ക്കിയിലും യമനിലുമെല്ലാം വലിയ തോതിലുള്ള സായുധ കലാപങ്ങളും ആക്രമണങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ ലോകം ഇരു ചേരിയിലേക്ക് വീണ്ടും മാറ്റപ്പെടുന്നു എന്ന ഭീതി പടര്‍ന്നു. ഈ പരിതസ്ഥിതിയിലാണ് അമേരിക്കയുടെ ഭരണാധിപന്‍ ഐ.എസ് തലവനെ വകവരുത്തിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കഴിയവെ ഇവരോടൊപ്പം പിടിക്കപ്പെടുമെന്നുറപ്പായതോടെ എല്ലാവരും സ്വയം നിറയൊഴിച്ച് മരണപ്പെട്ടതായാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതോടെ ലോകത്ത് സമാധാനം സാധ്യമായെന്നൊന്നും ഇതിനര്‍ത്ഥമില്ല. 2011 മേയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ഒബാമ അന്നത്തെ അല്‍ഖ്വയ്ദയുടെ തലവന്‍ ഉസാമ ബിന്‍ലാദനെ പാക്കിസ്താനിലെ അബൊട്ടാബാദില്‍വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അന്നത്തേക്കാള്‍ ഇന്ന് ട്രംപിന്റെ പ്രസ്താവനയിലെ വ്യത്യാസം താനാണ് ഇത് നടത്തിയതെന്ന അവകാശവാദമാണ്. അമേരിക്കക്ക് ലോക പൊലീസ് ചമയാനും ലോക ജനതയുടെ മുഴുവന്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടാനും കഴിയുമെങ്കിലും പശ്ചിമേഷ്യന്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കിയാലല്ലാതെ ഒരു ഭീകരത്തലവനെ ഇല്ലാതാക്കിയതുകൊണ്ടുമാത്രം തീരുന്നതല്ല അവിടുത്തെയും ലോകത്ത് അമേരിക്കാദി ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച പ്രശ്‌നങ്ങള്‍. 2014ല്‍ ഇറാഖിലെ റഖ്ഖയില്‍ രൂപംകൊണ്ട് സിറിയയിലെ മൊസൂളിലും മറ്റുമായി വ്യാപിക്കുകയും വലിയ സൈനികബലം സൃഷ്ടിക്കുകയും ചെയ്ത ഐ.എസ് സംഘടന ഇതോടെ ഇല്ലാതാകുമെന്ന കരുതാമെങ്കില്‍തന്നെയും അല്‍ഖ്വയ്ദക്കുശേഷം വ്യാപിച്ച ഭീകരത ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നത് മറക്കാനാകില്ല. മൊസൂളിലെയും മറ്റും ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ഭീകരതയും ഐ.എസും പൂര്‍ണമായും ഇല്ലാതായെന്നു ധരിക്കുന്നത് രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്ക് ട്രംപിന് ആവശ്യമായിരിക്കാമെന്ന് മാത്രം. പശ്ചിമേഷ്യയിലും ഇറാനില്‍ പ്രത്യേകിച്ചും ഖത്തറുമായുമൊക്കെ ട്രംപ് ഭരണകൂടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഏകപക്ഷീയമായ ഉപരോധങ്ങളും കരാര്‍ ലംഘനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടുന്നത് അസ്വസ്ഥതകള്‍ ഇനിയും ബാക്കിനില്‍ക്കുന്നുവെന്നുതന്നെയാണ്. ഇസ്്‌ലാമിന്റെ പേരില്‍ പോലെതന്നെ ക്രിസ്ത്യന്‍-വെള്ള മേധാവിത്വ ഭീകരതയും പതുക്കെപ്പതുക്കെയായി തലപൊക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അടുത്തിടെ സ്വീഡനിലെ മസ്ജിദിലുണ്ടായ ഭീകരാക്രമണവും കൂട്ടക്കൊലയും. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടും മതിയായ പരിഹാരം കണ്ടുകൊണ്ടുള്ളതുമായ നീക്കങ്ങളിലൂടെ മാത്രമേ ലോകത്തിനിനി ഒരടിയെങ്കിലും രാഷ്ട്രീയമായി മുന്നോട്ടുപോകാനാകൂ. അതിന് പക്ഷേ ട്രംപിനെപോലുള്ള വംശവെറിയന്മാരും ഓങ് സാങ് സൂക്കിയെയും ഷീജിപിങിനെയും നരേന്ദ്രമോദിയെയും പോലുള്ള മുസ്്‌ലിം വിരുദ്ധരും ഉണ്ടായതുകൊണ്ട് കാര്യമില്ല. ദീര്‍ഘദൃക്കുകളും സമാധാനകാംക്ഷികളുമായ ജനനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമേ ഈപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ; ആഗോള ഭീകരതയെ തുടച്ചുനീക്കാനും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending