Connect with us

Video Stories

മോദിയുടെ വഴിയേ പിണറായിയും

Published

on


കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് ഒരാഴ്ചമുമ്പ് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പൊലീസ്‌സേന പിടികൂടിയ കൗമാരം കടന്നിട്ടില്ലാത്ത രണ്ട് വിദ്യാര്‍ത്ഥികളെ മാവോവാദികളായി മുദ്രകുത്തിയും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവാ യു.എ.പി.എ നിയമം ചാര്‍ത്തിയും തുറുങ്കിലടച്ച സംഭവം സി.പി.എമ്മിന്റെ പുരോഗമനപുറംപൂച്ചിനെ പച്ചക്ക് പുറത്തുചാടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലായ ഇരുവരും. ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പൊലീസെന്ന് വിശേഷിപ്പിച്ച സ്വന്തം നേതാവ് കാള്‍മാര്‍ക്‌സിന്റെ നയമാണ് കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ സ്വന്തം അണികള്‍ക്കെതിരെ ഇപ്പോള്‍ അത്യാവേശത്തോടെ നടപ്പാക്കുന്നതെന്നതാണ് ഇതിലെ കൗതുകകരമായ വൈരുധ്യം. താഹഫസലും അലന്‍ ശുഹൈബും മാവോവാദികളാണെന്നും സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും പതാകയും പുസ്തകങ്ങളും ആക്രമണതന്ത്രങ്ങളുടെ വിവരങ്ങളും പ്രതികളുടെ പക്കല്‍നിന്ന് ലഭിച്ചതായും പൊലീസ്പറയുന്നു. മാധ്യമ പ്രവര്‍ത്തനവും നിയമവുമാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളെന്നിരിക്കെ, അവര്‍ക്ക് ഇത്തരം ലഘുലേഖകളും പുസ്തകങ്ങളും അനിവാര്യമാണ്. ഈ ഒരൊറ്റക്കാരണംകൊണ്ട് 20 വയസ്സിനു താഴെ മാത്രമുള്ള വിദ്യാര്‍ത്ഥികളെ കരിനിയമം ചുമത്തി സ്ഥിരമായി തുറുങ്കിലടക്കാനുള്ള തീരുമാനം പിണറായി സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് തുറന്നുകാട്ടുന്നത്.
നവംബര്‍ ഒന്നിനായിരുന്നു ഈ അറസ്റ്റെങ്കില്‍ അതിന് രണ്ടുദിവസം മുമ്പാണ് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊലപ്പെടുത്തിയത്. എന്നാല്‍ വ്യാജഏറ്റുമുട്ടലിലൂടെയാണ് കൂട്ടക്കൊലയെന്ന് ഭരണ ഘടകകക്ഷിയായ സി.പി.ഐ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ആണയിടുന്നു. കേരളത്തില്‍ മാവോവാദികള്‍ തഴച്ചുവളരുകയാണെന്നും അവരെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും വരുത്തുകയായിരുന്നു മഞ്ചക്കണ്ടി കൂട്ടക്കൊലയുടെ ഉദ്ദേശ്യമെങ്കില്‍ അതേ ലക്ഷ്യംതന്നെയാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഞായറാഴ്ച യോഗംചേര്‍ന്ന് കേസില്‍ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും പൊലീസും കോടതിയില്‍ യു.എ.പി.എ ചുമത്തി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും പ്രോസിക്യൂഷന്‍ കോടതിയില്‍ അനുകൂലമായി സത്യവാങ്മൂലം നല്‍കിയതും പാര്‍ട്ടിയും സര്‍ക്കാരും വെവ്വേറെ വഴിക്കാണെന്നതിന്റെ തെളിവാണ്. മന്ത്രിമാരായ എ.കെ ബാലനും ജി. സുധാകരനും യു.എ.പി.എ ചുമത്തിയതിനെതിരെ രംഗത്തുവന്നു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പൊലീസിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. പ്രതികളെ നേരിട്ടറിയാവുന്ന പന്തീരാങ്കാവ് സി.പി.എം പ്രാദേശിക കമ്മിറ്റി പൊലിസ് നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് പൊലീസിനെ പിന്തുണക്കുന്നതാണ്. മാവോവാദികളെ ആട്ടിന്‍കുട്ടികളായി കാണരുതെന്നും അവര്‍ക്ക് ‘നല്ല പരിവേഷം’ ചാര്‍ത്തരുതെന്നുമാണ് പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. പൊലീസിനും ആഭ്യന്തര വകുപ്പിനും കുലുക്കമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്. തങ്ങളെ അധികാരത്തിലേക്ക് അയച്ച പാര്‍ട്ടിക്കാരോടും മുന്നണിയോടും പൊതുജനങ്ങളോടുമുള്ള പ്രതികാരമാണിത്.
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവ കാലത്താണ് ഇടതുപക്ഷം എന്ന പദം ഉല്‍ഭവംകൊള്ളുന്നത്. സ്ഥിതിസമത്വത്തിനും നീതിക്കുംവേണ്ടി വാദിക്കുന്നവരായിരുന്നു അന്ന് ഫ്രഞ്ച് പാര്‍ലമെന്റിലെ ഇടതു പക്ഷത്തിരുന്നവര്‍. എന്നാല്‍ ഇത്തരം മഹനീയ ചിന്തകള്‍ക്ക് അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഊടും പാവും നല്‍കിയവരായിരുന്നു പിന്നീടുവന്ന കമ്യൂണിസ്റ്റുകള്‍. സമൂഹമാറ്റത്തിന് ക്ഷമയുടെയും ശാന്തിയുടെയും സഹനത്തിന്റെയും ജനാധിപത്യത്തിന്റെയും മാര്‍ഗമല്ല, സായുധ കലാപമാണ് വേണ്ടതെന്നായിരുന്നു ഇക്കൂട്ടരുടെ കാഴ്ചപ്പാട്. ഇതിന്റെ പതിപ്പാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. 1946-48 കാലത്ത് കേരളത്തിലെ പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തെലുങ്കാനയിലും ഭരണകൂടത്തിനും ജന്മിത്വത്തിനുമെതിരെ സായുധ കലാപം നടത്തിയവരുടെ പിന്‍മുറക്കാര്‍ പക്ഷേ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ജനാധിപത്യരീതി പിന്തുടര്‍ന്നുകൊണ്ട് പല തവണയായി രാജ്യത്ത് അധികാരത്തില്‍വന്നു. ജനകീയ ജനാധിപത്യ വിപ്ലവം എന്ന ഓമനപ്പേരിലായിരുന്നു ഇത്. ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെതുങിന്റെയും സോവിയറ്റ് യൂണിയനിലെ വിപ്ലവ നായകന്‍ വ്‌ളാഡിമിര്‍ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും പോരാട്ട രീതികള്‍ പ്രയോഗവത്കരിക്കുന്ന നക്‌സലൈറ്റുകളും മാവോവാദികളുമാണ് കമ്യൂണിസ്റ്റുകളുടെതന്നെ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് ഇപ്പോള്‍ ഇരയാകേണ്ടിവന്നിരിക്കുന്നതെന്നത് ഏറെ വൈരുധ്യാത്മകമായിരിക്കുന്നു.
ആഗസ്തില്‍ പതിനേഴാം ലോക്‌സഭയുടെ ഒന്നാം സമ്മേളനത്തിലാണ് യു.എ.പി.എ ഭേദഗതിയുള്‍പ്പെടെ രാജ്യത്തെ ബാധിക്കുന്ന ഇരുപതിലധികം ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷമുപയോഗിച്ച് അപ്പംപോലെ പാസാക്കിയെടുത്തത്. ഇതില്‍ യു.എ.പി.എ ഭേദഗതിക്കെതിരെ വോട്ടു ചെയ്യാനുണ്ടായത് കേരളത്തില്‍നിന്ന് മുസ്‌ലിംലീഗിന്റെ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു. സി.പി.എം അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കരിനിയമമെന്ന് ആക്ഷേപിക്കുകയും അതേസമയം അധികാരത്തിലിരുന്നുകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അത് പ്രയോഗിക്കുകയും ചെയ്യുന്ന സി.പി.എം നിലപാട് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് സമാനമാണ്. ബി.ജെ.പി ഭരിക്കുമ്പോള്‍ രാജ്യത്ത് യു.എ.പി.എ മൂലം അറസ്റ്റിലാക്കപ്പെട്ട് വിചാരണപോലും നേരിടാതെ ജയിലുകളില്‍ കഴിയുന്നവര്‍ നൂറുകണക്കിനാണ്. മുസ്‌ലിംകള്‍ അധികമുള്ള ജമ്മുകശ്മീര്‍, അസം എന്നിവിടങ്ങളിലാണ് ഇതിലധികവും. ഇതിന് സമാനമാണ് ഭേദഗതിക്കുശേഷമുള്ള കേരളത്തിലെ ആദ്യഅറസ്റ്റ്. കൂട്ടക്കൊലയെയും അറസ്റ്റിനെയും പിന്തുണക്കാന്‍ ബി.ജെ.പി രംഗത്തുണ്ടെന്നതുമതി മോദിയുടെ അതേവഴിയേയാണ് പിണറായി സര്‍ക്കാരും ചലിക്കുന്നതെന്ന് തിരിച്ചറിയാന്‍. ഒന്നുകില്‍ അണികളെ യഥാര്‍ത്ഥ കമ്യൂണിസത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ജനാധിപത്യാശയങ്ങളോട് അവരില്‍ താല്‍പര്യം ജനിപ്പിക്കുക. രണ്ടുമില്ലാതെ ബി.ജെ.പി തെളിക്കുന്ന വഴിയേ മുസ്്‌ലിംകളാദി പൗരന്മാരെ തോക്കുകൊണ്ടും കല്ലറകള്‍കൊണ്ടും നാമാവശേഷമാക്കിക്കളയാമെന്ന് ധരിക്കുന്നത് കടന്നകൈയാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending