Connect with us

Video Stories

കോവിന്ദ!

Published

on

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദലിതനെ നിയോഗിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സേവാഗ്രാമത്തിലുണ്ടായിരുന്ന ആന്ധ്രയിലെ ദലിത് നേതാവ് ചക്രയ്യ ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞത് അദ്ദേഹത്തിന്റെ ഓര്‍മ ദിവസം. ഗാന്ധിജിയുടെ പ്രസ്ഥാനം തുടര്‍ച്ചയായി അധികാരത്തിലുണ്ടായിട്ടും 1997ല്‍ മാത്രമാണ് ഒരു ദലിതന് ഏറ്റവും വലിയ ഭരണഘടനാ തസ്തികയില്‍ ഇരിക്കാന്‍ അസരമൊരുങ്ങിയത്. അതും ഇന്നത്തേതിന് ഏതാണ്ട് സമാനമായ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍. കേരളത്തിലെ കോട്ടയം ഉഴവൂര്‍ ഗ്രാമക്കാരന്‍ കോച്ചേരില്‍ രാമന്‍ നാരായണന്‍ 90 ശതമാനം വോട്ട് നേടി പത്താമത് ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തുമ്പോള്‍ പരാജയപ്പെടേണ്ടിവന്നത് സ്വയമ്പന്‍ ബ്രാഹ്മണനായ ടി.എന്‍ ശേഷനായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.
ഇപ്പോള്‍ മറ്റൊരു ദലിതന്‍ രാഷ്ട്രപതി ഭവന്‍ കയറുന്നത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലെ ചില കുറുക്കന്‍ കരുനീക്കങ്ങളുടെ ഫലമായി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശി രാംനാഥ് കോവിന്ദ് എന്ന അഗ്മാര്‍ക്ക് സംഘ്പരിവാറുകാരന്‍ ബീഹാറിന്റെ പുത്രനായി പ്രസിഡന്റ് പദവി ഉറപ്പാക്കുമ്പോള്‍ സാക്ഷാല്‍ ബീഹാറിന്റെ പുത്രി പാറ്റ്‌നക്കാരിയെയാണ് നേരിടേണ്ടിവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത കോര്‍പറേറ്റ് രാഷ്ട്രീയ ചുരിക വീശലുകള്‍ക്ക് ഇരയാകുന്ന വേളയില്‍ ദലിത് മുഖത്തിന് താല്‍ക്കാലികമായെങ്കിലും പ്രാധാന്യം കൈവരികയാണ്.
കെ.ആര്‍ നാരായണനുമായി രാംനാഥ് കോവിന്ദിന് താരതമ്യങ്ങള്‍ വളരെ കുറയും. കേരള സര്‍വകലാശാലയിലെ റാങ്കോടെയുള്ള വിജയത്തിന് ശേഷം ഡല്‍ഹിയിലെത്തി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേരുകയും ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞന്‍ എന്ന ഖ്യാതി നേടുകയും ചെയ്ത നാരായണന്‍ എവിടെ? 1984ലെ തെരഞ്ഞെടുപ്പിലേക്ക് ഇന്ദിരാഗാന്ധി കണ്ടെത്തി ലോക്‌സഭയിലേക്ക് അയച്ച കേന്ദ്രമന്ത്രിയായ നാരായണന്‍. ഉപരാഷ്ട്രപതി സ്ഥാനവും കടന്ന് രാഷ്ട്രപതിപദവിയെ റബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ച നാരായണന്‍. രണ്ട് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് വഴങ്ങാതിരുന്ന, കേരളത്തിലെ മുന്നണികള്‍ ഐകകണ്‌ഠ്യേന പാസാക്കിയ ആദിവാസി ഭൂ നിയമ ബില്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ ദലിത് സ്വത്വത്തിന്റെ വീറ് കാണിച്ച നാരായണന്‍.
കോവിന്ദ് ലക്ഷണമൊത്ത ബി.ജെ.പിക്കാരന്‍. ഉത്തര്‍ പ്രദേശിലെ സാധാരണ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ലഖ്‌നോവിലെ ഡി.എ.വി കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും തുടര്‍ന്ന് നിയമബിരുദവും നേടി സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് ഡല്‍ഹിയിലെത്തിയ കോവിന്ദ് അനുബന്ധ തസ്തികകളേ കിട്ടൂവെന്നായപ്പോള്‍ അഭിഭാഷക ജോലിയിലേക്ക് തിരിയുകയായിരുന്നു. അത് ജനതാപാര്‍ട്ടിക്കാലം. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകനായി. ബി.ജെ.പി രൂപവത്കരിച്ചപ്പോള്‍ മുതല്‍ അവിടെയുണ്ട്. ഒരിക്കല്‍ പോലും ശ്രദ്ധാകേന്ദ്രമായില്ലെങ്കിലും അച്ചടക്കമുള്ള സംഘിയായി അദ്ദേഹം നിലകൊണ്ടിട്ടുണ്ട്- ആപത്ത് കാലത്ത് എടുത്തു വീശാവുന്ന ഒരു ദലിത് ഉറുമിയായി. ദലിതര്‍ക്കു നേരെയുള്ള വിവേചനവും ആക്രമണവും നിത്യേന വാര്‍ത്തയാവുകയും എവിടെയും സംഘ്പരിവാറിലെ സവര്‍ണര്‍ പ്രതികളാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ബി.ജെ.പിക്ക് ദലിതനെ ആവശ്യമായിരുന്നു. ബി.ജെ.പി മാത്രം വിചാരിച്ചാല്‍ രാഷ്ട്രപതിക്കസേരയില്‍ ഒരാളെ ഇരുത്താന്‍ കഴിയില്ലെന്നിരിക്കെ വിശേഷിച്ചും. ബി.ജെ.പിയിലെ ആവനാഴിയിലെ അമ്പ് ഏതെന്ന് തിരിച്ചറിഞ്ഞ് ചെറുക്കാന്‍ കാത്തിരുന്ന പ്രതിപക്ഷ നിരയെ അസ്തപ്രജ്ഞരാക്കിയാണ് കോവിന്ദ് പാറ്റ്‌നയിലെ രാജ്ഭവനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത്. കോവിന്ദിന്റെ ദലിതത്വത്തേക്കാള്‍ പ്രതിപക്ഷ നിരയെ കുഴക്കിയത് ബീഹാറിലെ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ചുവടു മാറ്റമായിരുന്നു. ആസന്നമായ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ദലിതരെ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ 2015ല്‍ കോവിന്ദയെ ബീഹാറിലേക്ക് ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ എതിര്‍ത്തത് മുഖ്യന്‍ നിധീഷ് തന്നെയാണ്. കോവിന്ദയുടെ നിയോഗം സഫലമായില്ല. ഒരു കാലത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യു. മോദി വിരുദ്ധനാകുന്നതും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് – ജെ.ഡി.(യു.)- ആര്‍.ജെ.ഡി വിശാല സഖ്യം രൂപപ്പെട്ടതും പൊടുന്നനെയായിരുന്നല്ലോ. കോവിന്ദിനെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തുകയും ബീഹാറിന്റെ പുത്രനെന്ന് വിശേഷിപ്പിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത് പ്രതിപക്ഷ നിരയെ ഞെട്ടിച്ച നിധീഷിന് അതേ നാണയത്തില്‍ മറുപടി കൊടുത്തുവെന്ന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ആശ്വസിക്കാം. മീരാകുമാര്‍ ദലിതയാണ്, ബീഹാറിന്റെ ഒന്നാം തരം മകളുമാണ്.
ബി.ജെ.പിയുടെ വക്താവായും പ്രവര്‍ത്തിച്ച കോവിന്ദിനെ 1990ല്‍ യു.പിയിലെ ഗതംപൂറില്‍ നിന്ന് ലോക്‌സഭയിലേക്കും 2007ല്‍ ഭോഗ്നിപൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിപ്പിച്ചു. രണ്ടിടത്തും തോറ്റപ്പോള്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യസഭയിലേക്ക് അയച്ചതും യു.പിയില്‍ നിന്ന്. രാജ്യസഭ ഹൗസിങ് കമ്മിറ്റി ചെയര്‍മാന്‍, പാര്‍ലിമെന്റിന്റെ പെട്രോളിയം നാച്വറല്‍ ഗ്യാസ്, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങിയ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. കല്‍ക്കത്ത ഐ.ഐ.എം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം, ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരുന്ന കോവിന്ദ് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. പ്രധാനമന്ത്രി പദം കൊതിച്ച അദ്വാനിക്ക് രാഷ്ട്രപതിയെങ്കിലും ആവാമെന്നോര്‍ത്തതാണ്. അതും ഇപ്പോള്‍ കോവിന്ദ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending