Connect with us

Video Stories

വെറുപ്പ് വിറ്റ് ഇരതേടുന്ന സംഘ്പരിവാര്‍

Published

on

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരായ സംഘ്പരിവാറും ആ ആശയാടിത്തറയില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടിലുണ്ടാക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തിന് ദിവസം തോറും ഇരുട്ട് കൂടി വരികയാണ്. ഹരിയാനയില്‍ ബീഫ് തീനിയെന്നാരോപിച്ച് 16കാരനെ ട്രെയിനില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവം ഇതുവരേയുള്ളതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഭക്ഷണവും വസ്ത്രവും ഭാഷയും വിശ്വാസവുമെല്ലാം അന്യന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനും തെരുവില്‍ പേമൃഗങ്ങളെപ്പോലെ തല്ലിച്ചതക്കാനും ജീവന്‍ കവരാനുമുള്ള മാനദണ്ഡങ്ങളായി മാറുന്നതിനെ ലാഘവത്തോടെ കാണാനാകില്ല. മഹാവ്യാധികള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ ഭയവും നിസ്സഹയാവസ്ഥയും മനുഷ്യ കരങ്ങളെക്കൊണ്ടുള്ള ഈ തിന്മകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തുന്നുണ്ട്.
പെരുന്നാള്‍ വസ്ത്രങ്ങളും നോമ്പു തുറക്കാനുള്ള വിഭവങ്ങളും വാങ്ങി വരുന്ന മക്കളേയും കാത്തിരുന്ന, ഫരിദാബാദ് സ്വദേശിയായ ഒരു ഉമ്മയുടെ മുമ്പിലേക്കാണ് വ്യാഴാഴ്ച ചേതനയറ്റ മകന്റെ ശരീരം കൊണ്ടുചെന്നു വച്ചത്. അതും 16 വയസ്സ് മാത്രം പ്രായമുള്ള ജുനൈദ് എന്ന ബാലന്റെ. സഹോദരന്‍ ഹസീബിനൊപ്പം ഡല്‍ഹിയില്‍നിന്ന് സാധനങ്ങളും വാങ്ങി മത്തൗര ട്രെയിനില്‍ നാടുപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു ജുനൈദ്. തിരക്കേറിയ ട്രെയിനില്‍ 15ഓളം വരുന്ന സംഘം മതവിദ്വേഷം മാത്രം അടിസ്ഥാനമാക്കി അധിക്ഷേപിക്കുകയും പിന്നീട് അക്രമത്തിന് മുതിരുകയുമായിരുന്നു. ബീഫ് കൈവശം വച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. മതത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ പരിഹസിച്ചു. കുത്തേറ്റ് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ചോരയൊലിച്ച് കിടക്കുമ്പോഴും നാല്‍ക്കാലികളുടെ വില പോലും ലഭിക്കാതെ പോയ മനുഷ്യ ജീവന്‍ കേവലം ഒരു മരണത്തിന്റെ നൊമ്പരം മാത്രമല്ല. രാജ്യം എത്തിപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
പെരുന്നാള്‍ ദിനത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി, വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയതിന്റെ സന്തോഷം പങ്കിടാനുള്ള കാത്തിരിപ്പിലായിരുന്നു ജുനൈദിന്റെയും ഹസീബിന്റെയും കുടുംബം. കളിചിരികള്‍ മായ്ച്ചുകളഞ്ഞ്, സന്തോഷ നിമിഷങ്ങളെ അകറ്റി, സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് ആ കുടുംബത്തെ തള്ളിവീഴ്ത്താന്‍ മാത്രം രൂഢമൂലമായിപ്പോയ വെറുപ്പ് വല്ലാത്ത ഭീതിയും മുറിവും സൃഷ്ടിക്കുന്നതാണ്. പശു സംഘ്പരിവാറിന് വിശുദ്ധ മൃഗമാകുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, രാഷ്ട്രീയ നേട്ടത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ആയുധമെന്ന നിലയിലാണ്. വിശ്വാസത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഒരിക്കലും ഇതര വിശ്വാസക്കാരെ അതിന്റെ പേരില്‍ മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ നേതൃതലത്തിലുള്ളവര്‍ തന്നെ ബീഫ് കയറ്റുമതിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടും പൊള്ളലേല്‍ക്കാത്തതാണ് ഇവരുടെ വിശ്വാസങ്ങള്‍ എന്നത് കാപട്യത്തിന് തെളിവാണ്. ഏതെങ്കിലും ഒരു സമൂഹത്തില്‍പെട്ടവര്‍ മാത്രം ബീഫ് കഴിക്കുന്നവരാണെങ്കില്‍ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം ഒരു ചെറു സമൂഹത്തിന്റെയെങ്കിലും ഉള്ളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍, സംഘ്പരിവാര്‍ കുത്തിവെക്കുന്ന വെറുപ്പിന്റെ കാളകൂടം അവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവരുടെ ഹൃദയങ്ങളില്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ ഫരീദാബാദിലെ ജുനൈദ് വരെയുള്ള ഓരോ ഇരകളുടേയും കാര്യമെടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
ബീഫ് വിഷയമാക്കിയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളുടെ മത, സാമൂഹിക പശ്ചാത്തലങ്ങള്‍ മാത്രമാണ് പലപ്പോഴും പരിശോധിക്കപ്പെടുന്നത്. അതിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ കൂടി യഥാര്‍ത്ഥത്തില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കാലി വില്‍പ്പന നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഉത്തരവ് ഇതിനോട് ചേര്‍ത്തുവായിക്കണം. ഈയത്തിന്റെ അളവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി നെസ്്്‌ലേ കമ്പനിയുടെ മാഗി നിരോധിച്ചത് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി കമ്പനിക്ക് വിപണി പിടിക്കാനായിരുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് ബീഫ്. ചിതറിക്കിടക്കുന്ന ഈ വിപണി പ്രത്യക്ഷമായോ, പരോക്ഷമായോ രാജ്യത്തെ അനേക ലക്ഷം പേരുടെ ജീവിതോപാധിയാണ്. സംസ്‌കരിച്ച മാംസവും മത്സ്യവുമെല്ലാം വിപണിയിലെത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ രാജ്യത്ത് എമ്പാടുമുണ്ട്. ഇത്തരം കമ്പനികളുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുന്നതിന് പ്രധാന തടസ്സം അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ തന്നെയാണ്. ബീഫിന്റെ പേരില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും കാലി വില്‍പ്പന നിരോധിച്ച് അറവുശാലകളുടെ പ്രവര്‍ത്തനത്തിന് മൂക്കുകയറിടുകയും ചെയ്യുന്നവര്‍ ഇത്തരം കോര്‍പ്പറേറ്റ് കമ്പനികളുടെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണോ എന്നത് സംശയം മാത്രമായിരിക്കാം. ആധുനികവും യന്ത്രവല്‍കൃവുതമായ സമൂഹത്തില്‍ നിലമുഴുവാനും ചരക്കുചുമക്കുവാനും കാളകളെതന്നെ ഉപയോഗിക്കണമെന്ന് ശാഠ്യം പിടിക്കുകയും അത് മൃഗപീഡനമല്ലെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലെ യുക്തിയെ ഇതിനോട് ചേര്‍ത്തുവായിക്കണം. ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തുന്ന മൃഗങ്ങളെ, അറവിന് ഉപയോഗിക്കല്‍ മാത്രമാണ് മൃഗ പീഡനമെന്ന വാദത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. അറവിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതോടെ കാലിവളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന അനേകായിരങ്ങളുടെ ജീവിതോപാധിക്കാണ് ഭരണകൂടംതന്നെ തുരങ്കം വെക്കുന്നത്. രാഷ്ട്രീയനേട്ടത്തിനും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഒരേ സമയം ഉപയോഗിക്കാവുന്ന വജ്രായുധം മാത്രമാണ് സംഘ് പരിവാറിന് ബീഫ് എന്ന സംശയം ന്യായമായിത്തീരുന്നത് ഇവിടെയാണ്. ആ ഗുഢോദ്ദേശ്യങ്ങള്‍ വെളിച്ചത്തുവരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നുതന്നെയാണ് വിശ്വാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending