Connect with us

News

ധൂര്‍ത്തപുത്രനില്‍ മുഖംകെട്ട് സി.പി.എം

Published

on

കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനം ഇന്ന് ദൗര്‍ബല്യങ്ങളുടെ കൂടാരമാണ്. അഴിമതിയും അധികാരമോഹവും ധാര്‍മിക മൂല്യച്യുതിയും അതിനെ അത്രയേറെ ഗ്രസിച്ചിരിക്കുന്നു. സി.പി.എമ്മാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മുഖം കെടുത്തുന്നത്. സ്വാര്‍ത്ഥതയും ധനമോഹവും കാരണം കാഴ്ച നഷ്ടപ്പെട്ട പാര്‍ട്ടി കൂടെയുള്ള മറ്റുള്ളവരെയും കൊണ്ടെത്തിക്കുന്നത് നാശത്തിലേക്കാണ്. സംസ്ഥാനത്ത് പേരുദോഷത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സി.പി.എം ഇപ്പോള്‍ ധാര്‍മികാധ:പതനത്തിന്റെ ഉത്തുംഗതയിലാണ്. അധികാരം കിട്ടുമ്പോഴെല്ലാം അവര്‍ ചെളിയില്‍ പൂണ്ടുപോകാറുണ്ട്. വര്‍ത്തമാനകാലത്ത് അഴുക്കുചാലില്‍ നീരാടുകയാണെന്ന് മാത്രം. കുറച്ചുനാളായി സി.പി. എമ്മിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് തുടരെത്തുടരെ ഉണ്ടായിരിക്കുന്നത്. അതും നാറ്റക്കേസുകള്‍. നയതന്ത്ര കാര്യാലയം വഴിയുള്ള സ്വര്‍ണക്കടത്തും തിരുവനന്തരപുരം വിമാനത്താവളം കൈവശപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് ഒത്താശ ചെയ്തതും ഉദാഹരണങ്ങള്‍ മാത്രം.

ഏറ്റവുമൊടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധവും പുറത്തുവന്നിരിക്കുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘാംഗങ്ങളുടെ ഉറ്റ സഹായിയാണ് ബിനീഷ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ തെളിവുസഹിതം ഉന്നയിച്ച ആരോപണത്തെ നിഷേധിക്കാന്‍ ബിനീഷിനും സി.പി.എമ്മിനും സാധിച്ചിട്ടില്ല. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് ഉറ്റ ബന്ധമുണ്ടെന്ന് തന്നെയാണ് അയാള്‍ സമ്മതിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോപണം പച്ചയായി നിഷേധിക്കുന്നത് അപകടമാണെന്ന് അയാള്‍ക്കറിയാം. അനൂപ് മുഹമ്മദ് നാര്‍കോട്ടിക് ബ്യൂറോക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പി.കെ ഫിറോസ് പുറത്തുവിട്ടതാണ് ബിനീഷിന് പണി കിട്ടാന്‍ കാരണം. അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നല്ലാതെ മയക്കുമരുന്ന് ഇടപാടിന്റെ കാര്യം അറിയില്ലെന്നാണ് ബിനീഷിന്റെ വിശദീകരണം. പക്ഷെ, അത് വിശ്വസിക്കാന്‍ ആളെക്കിട്ടുമെന്ന് ബിനീഷും കോടിയേരിയും സി.പി.എമ്മും പ്രതീക്ഷിക്കേണ്ടതില്ല. ഹോട്ടല്‍ തുടങ്ങുന്നതിന് ലക്ഷങ്ങള്‍ നല്‍കാന്‍ മാത്രം ഉറ്റ സൗഹൃദയമുള്ള ഒരാളുടെ ഉള്ളുകള്ളികളെക്കുറിച്ച് ബിനീഷിന് അറിയാതിരിക്കുമോ? ബംഗളൂരുവില്‍ പോകുമ്പോള്‍ ഹോട്ടല്‍ മുറിയെടുത്ത് സഹായിക്കുന്ന സുഹൃത്തിന്റെ ലഹരിക്കടത്ത് പശ്ചാത്തലത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയല്‍ സ്യൂട്ട് അപാര്‍ട്മന്റില്‍ ബിനീഷ് കോടിയേരി പതിവു തെറ്റാതെ സന്ദര്‍ശിക്കുന്നത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. അധികാരത്തിലിരിക്കുന്ന സി.പി.എമ്മിന്റെയും പാര്‍ട്ടി സെക്രട്ടറിയായ പിതാവിന്റെയും തണലില്‍ പരമാവധി വെട്ടിപ്പിടിക്കാമെന്ന് അയാള്‍ക്ക് അറിയാം.

ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടല്‍ വഴിയാണ് മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്നത്. ഈ ഹോട്ടലിനുവേണ്ടി ബിനീഷാണ് പണം മുടക്കിയതെന്ന് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ജൂണ്‍ 19ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം അനൂപ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ശക്തമായ ബന്ധം ബിനീഷ് പറയുന്നതുപോലെ ചെറുതാണോ? സ്വര്‍ണ്ണക്കടത്ത് സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഒളിവിലായിരുന്ന സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബംഗളൂരുവില്‍ ലഹരിക്കടത്തിന് സൗകര്യമെരുക്കുന്ന ഹോട്ടല്‍ നടത്തുന്ന അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചത് 26 തവണയാണ്. അനൂപിന്റെ ഫോണ്‍ ലിസ്റ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെട്ട നിരവധി ആളുകളുടെ പേരുണ്ട്. എന്നിരിക്കെ ഒരു ദിവസം അത്രയേറെ തവണ ബിനീഷ് അയാളെ വിളിച്ചത് കാര്യത്തിനല്ലാതിരിക്കുമോ? സ്വപ്‌ന സുരേഷുമായി ബിനീഷിനുള്ള ബന്ധത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. യു.എ.ഇ കോണ്‍സുലേക്കുള്ള സാധന സാമഗ്രികള്‍ എത്തിച്ചത് ബിനീഷിന്റെ ബിനാമി സ്ഥാപനങ്ങളായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍സുലേറ്റില്‍നിന്ന് ബിനീഷിന് സ്വപ്‌ന സുരേഷ് വാങ്ങിക്കൊടുത്തത് കോടികളാണ്. സി.പി.എമ്മിന്റെ അധികാര കേന്ദ്രങ്ങളുമായി അടുക്കാന്‍ സ്വപ്‌നക്ക് അതിലൂടെ അവസരമൊരുങ്ങുകയും ചെയ്തു. കേരളത്തില്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. പലതരം ബിസിനസ് സംരംഭങ്ങളില്‍ ബിനാമി പേരുകളിലാണ് വന്‍ നിക്ഷേപം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ബിനീഷ് കോടിയേരിയുടെ ക്രിമിനല്‍ പശ്ചാത്തലം നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞതുകൊണ്ട് മറച്ചുവെക്കാനാവില്ല. അന്വേഷണ ഏജന്‍സികള്‍ തനിക്കും ചുറ്റും വലമുറുക്കുകയാണെന്ന് ബോധ്യമാകുമ്പോള്‍ നട്ടുച്ചയും നട്ടപ്പാതിരയും തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ എന്തിന് അത്ഭുതപ്പെടണം? അനൂപുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വിവരങ്ങളും ബിനീഷിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൂന്നാറില്‍ 200 ഏക്കര്‍ വസ്തുക്കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്ന് അനൂപ് നാര്‍കോട്ടിക്‌സ് ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിരവധിയാണ്. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ വിവാദ നായകനാണ് മൂത്ത മകന്‍ ബിനോയ് കോടിയേരി. ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണമുന്നയിച്ചത്. 10 കോടിയിലേറെ രൂപ വെട്ടിച്ചുവെന്നായിരുന്നു പരാതി. കൂടാതെ അയാള്‍ ദുബൈയില്‍നിന്ന് മുങ്ങുകയും ചെയ്തു. ആ കേസ് പിന്നീട് ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. അതിന് ശേഷം ഡാന്‍സ് ബാര്‍ ജീവനക്കാരി ലൈംഗികാരോപണവുമായി രംഗത്തുവന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതിന്റെ ഡി. എന്‍.എ ടെസ്റ്റ് കഴിഞ്ഞ് നില്‍ക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മക്കളോടൊപ്പം പ്രതിക്കൂട്ടില്‍ കയറുന്നത് സി.പി.എമ്മുകൂടിയാണ്. മക്കള്‍ കുടുങ്ങുമെന്ന് ഉറപ്പാകുമ്പോള്‍ കൈയൊഴിഞ്ഞ് സംസാരിക്കുകയാണ് കോടിയേരി ചെയ്യാറുള്ളത്. ബിനീഷും ബിനോയിയും പാര്‍ട്ടി അംഗങ്ങളല്ലെന്നും മക്കള്‍ ചെയ്യുന്ന കുറ്റത്തിന് മാതാപിതാക്കള്‍ ഉത്തരവാദികളല്ലെന്നുമെന്നാണ് അദ്ദേഹത്തിന്റെ പതിവ് ന്യായീകരണം. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മക്കളുടെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടി നശിച്ചാലും പണം വാരണം. അതിന് ഏത് വഴിയും തെരഞ്ഞെടുക്കും. ഇങ്ങനെ പോയാല്‍ കേരളത്തിലും സി.പി.എം നാമാവശേഷമാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending