Connect with us

Video Stories

ബാല മരണങ്ങള്‍ കേള്‍പാനില്ലാ…

Published

on

വണ്ടികള്‍ കൂട്ടിമുട്ടുമെന്നായാല്‍ പാത തിരിച്ചുവിടാം എന്ന് തെളിയിച്ചയാളാണ് സുരേഷ് പ്രഭു എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. അങ്ങനെയാണ് ശിവസേന വിട്ട് ബി.ജെ.പിയിലെത്തിയത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ പ്രഭു റെയില്‍വേ മന്ത്രി സ്ഥാനം രാജിവെച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. ബീഹാറുകാര്‍ക്ക് പണ്ടെ റെയില്‍വേയോട് വല്ലാത്ത കമ്പമാണ്. ജോര്‍ജ് ഫെര്‍ണാണ്ടസായാലും ലാലുവും നിതീഷും പാസ്വാനുമെല്ലാമായാലും റെയില്‍വേ കണ്ടാല്‍ വിടില്ല. ഒറ്റ രാത്രി കൊണ്ട് നരേന്ദ്രനെ നരാധമനും നേരം വെളുക്കുമ്പോഴേക്ക് വീണ്ടും നരേന്ദ്രനുമാക്കിയ നിതീഷ് കുമാറിന് വേണ്ടി റെയില്‍വേ മാറ്റി വെച്ചിരിക്കയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? തമിഴ്‌നാട്ടില്‍ നിന്ന് അതിനേക്കാള്‍ വലിയ സമ്മര്‍ദം വന്നില്ലെങ്കില്‍ നിതീഷിന്റെ സ്വന്തക്കാരിലൊരാള്‍ റെയില്‍വെക്കായി ത്യാഗിക്ക വേണം.
ഉത്തര്‍പ്രദേശില്‍ അഞ്ചു ദിവസത്തിനിടയില്‍ രണ്ടു തീവണ്ടി അപകടങ്ങളുണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വെക്കുന്നതെന്നാണ് പ്രഭു പറയുന്നത്. പ്രഭുവിന്റെ രാജിക്കൊരു ധാര്‍മികതയുടെ പരിവേഷം സംഘടിപ്പിക്കാന്‍ വേണ്ടിയാണോ രണ്ടു തീവണ്ടികള്‍ പാളം മാറി ഓടിയതും മുപ്പതോളം പേരെ കാലപുരിക്കയച്ചതും എന്ന് അത്ര തിട്ടമില്ല. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലക്കാരനായ സുരേഷ് പ്രഭു റെയില്‍വെയുടെ ചുമതല ഏറ്റ ശേഷം തന്നെ 650 പേര്‍ തീവണ്ടിയപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മാത്രം മരണം 200 കവിഞ്ഞു. റെയില്‍വേയുടെ കാര്യത്തില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി കാണിച്ച മാതൃകയുണ്ട്. അപകടമുണ്ടായി ആളുകള്‍ മരിച്ചപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരിലെ രാജി. നൂറു പിഞ്ചുകുട്ടികള്‍ പ്രാണ വായു കിട്ടാതെ ശ്വാസംമുട്ടി മരിച്ചപ്പോള്‍ കാണാത്ത ധാര്‍മികത മുസഫര്‍ നഗറില്‍ തീവണ്ടിയപകടമുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നത് തെല്ലതിശയം തന്നെ. ബാല മരണങ്ങള്‍ കേള്‍പാനില്ലാത്ത മാവേലിനാടല്ലല്ലോ യു.പി.
ഊണുറക്കമില്ലാതെ വകുപ്പിന് വേണ്ടി പണിയെടുക്കുന്നയാളായിരുന്നു ഈ പ്രഭു. ബി.ജെ.പിയുടെ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും ഹൈബി ഈഡനും അത് നന്നായി മനസ്സിലായി. അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ കൊച്ചിയില്‍ മുഖ്യാതിഥിയായെത്തിയ സുരേഷ് പ്രഭു ശവാസനത്തിനിടെ ഉറങ്ങിപ്പോയി. യോഗ അവസാനിച്ചെന്നറിയിപ്പുണ്ടാകുകയും എല്ലാരും എഴുന്നേല്‍ക്കുകയും ചെയ്തിട്ടും മന്ത്രി പുംഗവന്‍ ആസനത്തില്‍ തുടര്‍ന്നപ്പോള്‍ ബേജാറായ ഒരാള്‍ തട്ടി. പ്രഭു ഞെട്ടിയുണര്‍ന്നല്ലോ. 1996 മുതല്‍ ഇദ്ദേഹം പാര്‍ലിമെന്റ് അംഗമാണ്. 1996ല്‍ രാജാപൂരില്‍നിന്ന് ശിവസൈനികനായാണ് ലോക്‌സഭയിലെത്തിയത്. നാലു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. ഇതിനിടയില്‍ 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ വ്യവസായം, വളം, ഊര്‍ജം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇക്കാലത്താണ് കേന്ദ്ര വൈദ്യുതി നിയമം വന്നത്. രാജ്യത്തിന്റെ ഊര്‍ജ രംഗത്ത് കാര്യമായ പുരോഗതി ഇക്കാലയളവിലുണ്ടായെന്നാണ് വിലയിരുത്തല്‍. 2009ല്‍ പക്ഷെ തോറ്റു. 2014ല്‍ മത്സരിക്കാന്‍ ശിവസേന സീറ്റ് നല്‍കിയതുമില്ല. കേന്ദ്ര മന്ത്രിയായിരിക്കെ സാക്ഷാല്‍ ബാല്‍താക്കറെ ഉന്നയിച്ച ആവശ്യങ്ങളോട് പുറം തിരിഞ്ഞ സുരേഷ് പ്രഭുവിനെ അന്നുതന്നെ പിരിച്ചുവിടണമെന്ന് താക്കറെ ശാഠ്യം പിടിച്ചു. അതു നടക്കുകയും ചെയ്തു. 2014ല്‍ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കവെ പ്രഭുവിനെ ശിവസൈനികനായി മന്ത്രിസഭയിലെടുക്കാനുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചു. ഉദ്ധവ് താക്കറെ സമ്മതിച്ചില്ലെങ്കിലും ഇതിനകം മഹാരാഷ്ട്രയില്‍ ശിവസേനയെ വെല്ലുവിളിക്കാന്‍ കരുത്താര്‍ജിച്ച ബി.ജെ.പി താക്കറെയുടെ തിട്ടൂരം തട്ടിയെന്ന് മാത്രമല്ല, സുരേഷ് പ്രഭുവിനെ ആന്ധ്രയില്‍ നിന്ന് രാജ്യസഭാംഗമാക്കി. മന്ത്രിയുമാക്കി.
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പെ സുരേഷിന്റെ പ്രഭുത്വത്തിന് കുറവുണ്ടായിരുന്നില്ല. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ പതിനൊന്നാമത് റാങ്കുകാരനായ ഇദ്ദേഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യയുടെ അംഗമാണ്. സി.എ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫോറം ഓഫ് സി.എ പ്രസിദ്ധീകരണത്തിന്റെ പത്രാധിപ സമിതി അംഗം, യൂത്ത് ഫോര്‍ ഡെമോക്രസി സ്ഥാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
മോദിക്ക് വേണ്ടി റെയില്‍വെ വകുപ്പ് നഷ്ടപ്പെട്ടാലും വാഴാന്‍ ഒട്ടേറെ മേഖല പ്രഭുവിനുണ്ട്. നദീജല സംയോജനത്തിന്റെ കര്‍മസമിതി അധ്യക്ഷനാണ്. ക്യാബിനറ്റ് പദവിയുള്ളതാണ് ഈ സ്ഥാനം. ലോക പാര്‍ലിമെന്ററി നെറ്റ്‌വര്‍ക്കിലെ തെരഞ്ഞെടുത്ത അംഗം, ലോക ബാങ്കിന്റെ വാട്ടര്‍ റിസോഴ്‌സ് അടക്കം പല കമ്മിറ്റികളിലെ അംഗം.. നിരവധി നിലകളില്‍ സേവനം ചെയ്യുന്നു. പ്രധാനമന്ത്രിയാകും മുമ്പ് തന്നെ മോദിയെ വിധേയത്വം ബോധ്യപ്പെടുത്തിയ ആളാണ് സുരേഷ് പ്രഭു. 2013ലാണ്. വാര്‍ട്ടണ്‍ ഇന്ത്യ ഇക്കണോമിക് ഫോറത്തില്‍ നിന്ന് അവസാന നിമിഷം നരേന്ദ്രമോദിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി സന്ദര്‍ശനം റദ്ദു ചെയ്തത് വാര്‍ത്തയാക്കിയിരുന്നുവല്ലോ. അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇന്റഗറേറ്റഡ് ഡവലപ്‌മെന്റ് ഓഫ് പവര്‍, കോള്‍, റിന്യൂവബിള്‍ എനര്‍ജിയുടെ ഉന്നത തല പാനല്‍ തലവന്‍ ആയി നിയമിച്ചതും മോദി. റെയില്‍വേക്ക് വേണ്ടി പ്രത്യേകമായ ബജറ്റ് അവസാനമായി അവതരിപ്പിച്ചത് സുരേഷ് പ്രഭു തന്നെയാകും. കഴിഞ്ഞ ബജറ്റില്‍ പുതുതായി ഒരു വണ്ടിയും അനുവദിച്ചില്ല. ഉള്ള വണ്ടികളുടെയും പാതകളുടെയും അറ്റകുറ്റപ്പണിക്കും സുരക്ഷാ ക്രമീകരണത്തിനും വേണ്ടി ചെലവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അപകട പരമ്പരകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending