Connect with us

Video Stories

മാധ്യമ പ്രവര്‍ത്തനം ദുഷ്‌ക്കരമാവുമ്പോള്‍

Published

on

സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ദുഷ്‌ക്കരമാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര പരിഹാര ഇടപെടലുകള്‍ അനിവാര്യമാവുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിലസുമ്പോള്‍ പൊലീസ് സത്വര പരിഹാര നടപടികള്‍ക്ക് മുതിരുന്നില്ല എന്ന പരാതി വ്യാപകമാവുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുകയാണ് പലരും. ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ വലിയ ആക്രമണുണ്ടായി. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. രാത്രിയുടെ മറവില്‍ ഒരു സംഘം ചെയ്ത അതിക്രമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി വരവെയാണ് കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. നഗര മധ്യത്തിലുള്ള ഒരു ലോഡ്ജില്‍ ലഹരി ഗുളിക കഴിച്ച് അവശനായി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വേളയിലാണ് മലയാള മനോരമ ലേഖകന്‍ ആക്രമിക്കപ്പെട്ടത്. ലഹരി മാഫിയകളുമായി അടുത്ത ബന്ധമുള്ളവരാണ് ആക്രമണത്തിന് പിറകിലുണ്ടായിരുന്നത്. ഇവരെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പൊലീസ്‌ന് കാട്ടി കൊടുത്തപ്പോള്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാവുന്ന ചെറിയ വകുപ്പുകളിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

മര്‍ദ്ദനമേറ്റ മാധ്യമ പ്രവര്‍ത്തകന്‍ ആസ്പത്രിയില്‍ ഗുരുതര നിലയില്‍ കഴിയവെയാണ് പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഒരു വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരി വേട്ട കര്‍ക്കശമായി നടത്തുമ്പോള്‍ പൊലീസ് സേനക്ക് തന്നെ അപമാനമാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുമുണ്ട്. ലഹരി മാഫിയക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മാധ്യമ പ്രവര്‍ത്തകന് നേരെ മാരകമായാണ് ലഹരി മാഫിയ ആക്രമണം നടത്തിയത്. നാഭിക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും ചെറിയ വകുപ്പുകള്‍ മാത്രം പ്രതികള്‍ക്ക് നേരെ ചുമത്തിയതിലുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടിട്ടും വകുപ്പുകള്‍ മാറ്റാന്‍ കഴിയില്ല എന്ന നിലപാടാണ് പൊലീസിന്.
ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ടത് മുതല്‍ സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന തരത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമ ലോകത്തിന്റെ ആശങ്ക അകറ്റേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുകള്‍ വേണം. ഗൗരി ലങ്കേഷിനെ അക്രമികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ശക്തമായ അന്വേഷണം ആരംഭിച്ചിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു എന്നതിലപ്പുറം ശക്തമായ നടപടികള്‍ ആയിട്ടില്ല. ഇന്നലെ ദേശ വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സമരങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു. ഗാന്ധി മുതല്‍ ഗൗരി വരെ എന്ന് ആഹ്വാനവുമായി നടത്തിയ സമരത്തില്‍ പങ്കെടുത്തവരും സമരത്തിന് നേതൃത്വം നല്‍കിയവരും ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെ ശക്തമായി ശബ്ദിച്ചപ്പോള്‍ ഭരണകൂടങ്ങള്‍ പലതും കണ്ടില്ലെന്ന് നടിക്കുകയാണ്.മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് പറയുന്നവര്‍ തന്നെ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതാണ് വിരോധാഭാസം. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് എന്‍.ഡി.ടി.വി ഉള്‍പ്പെടെയുളള മുഖ്യധാരാ ചാനലുകള്‍ക്കെതിരെ നടപടികള്‍ വന്നത്. പല ഉന്നത മാധ്യമ പ്രവര്‍ത്തകരെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലേക്ക് ഭരണകൂടം മാറിയതും ഈയിടെ എല്ലാവരും കണ്ടതാണ്. ഗൗരി ലങ്കേഷും ത്രിപുരയില്‍ ശന്താനുവുമെല്ലാം രക്തിസാക്ഷികളായത് വാര്‍ത്തകളുടെ പേരിലാണ്. കേരളത്തിലും ഇത്തരത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാവു.
സര്‍ക്കാര്‍ നിഷ്പക്ഷമായി ഈ വിഷയത്തില്‍ നീങ്ങണം. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇവിടെ മാധ്യമ പ്രവര്‍ത്തനമെന്നത് തികച്ചും സ്വതന്ത്രമാണ്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിയമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ആ വഴികളിലൂടെ സഞ്ചരിക്കാതെ വാര്‍ത്തകള്‍ക്ക് നേരെ കോപം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ അടിപിടി കേസുകളില്‍ പോലും 307, 308 വകുപ്പുകളില്‍ കേസ് രജിസ്ട്രര്‍ ചെയ്യുന്ന പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചെറിയ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് രജിസ്ട്രര്‍ ചെയ്തതും നീതീകരിക്കാനാവില്ല.
ഭരണകൂടവും മാധ്യമങ്ങളും ജനാധിപത്യ സംസ്‌ക്കാരത്തിന്റെ അടിത്തറയാണെന്ന സത്യം മനസ്സിലാക്കി തന്നെ പൊലീസും പ്രവര്‍ത്തിക്കണം. ന്യായമായ നിയമ സംരക്ഷണം എല്ലാവര്‍ക്കും ലഭിക്കുമെന്ന് പൊലീസാണ് ഉറപ്പ് വരുത്തേണ്ടത്. ആലപ്പുഴയിലും കോഴിക്കോട്ടുമെല്ലാമുണ്ടായ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവതരത്തില്‍ കാണുമ്പോള്‍ മാത്രമാണ് പൊലീസിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുക. ഈ കാര്യത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ ഗൗരവത്തില്‍ കാണുകയും വേണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending