Connect with us

Video Stories

ഏക സിവില്‍കോഡ് വാദത്തിലെ ഒളിയജണ്ട

Published

on

രാജ്യത്ത് ഭരണഘടന നിലവില്‍വന്ന് അറുപത്തേഴാം വാര്‍ഷികത്തോടടുക്കുന്ന വേളയില്‍ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഇടപെടുന്നതിനായി സംഘ്കുടുംബവും കേന്ദ്രസര്‍ക്കാറും മുന്നോട്ടുവന്നിരിക്കുകയാണ്. മുസ്്‌ലിംകളിലെ വനിതകള്‍ ആവശ്യപ്പെട്ടുവെന്നാണ് ഇതിനായി കേന്ദ്രസര്‍ക്കാരും ബി.ജെ.പി പ്രഭൃതികളും പുറത്തുപറയുന്ന ന്യായം. രാജ്യത്തെ പതിനെട്ടര കോടി വരുന്ന മുസ്്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം (ത്വലാഖ്) വ്യാപകമായി നടക്കുന്നുവെന്നും മുത്ത്വലാഖ് കാരണം ആ സമുദായത്തിലെ അനേകം സ്ത്രീകള്‍ വഴിയാധാരമാകുന്നുവെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് കേന്ദ്രനിയമ കമ്മീഷനോട് ഇതുസബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. റിട്ട. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനും എസ്. ശിവകുമാര്‍ അംഗവുമായ നിയമ കമ്മീഷന്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് 16 ചോദ്യാവലി അടങ്ങിയ അപേക്ഷ പൂരിപ്പിച്ചു നല്‍കാന്‍ രാജ്യത്തെ സംഘടനകളോടും വ്യക്തികളോടും ആവശ്യപ്പെട്ടിരിക്കയാണ്. കമ്മീഷനിലെ താല്‍ക്കാലിക അംഗങ്ങളായ സത്യപാല്‍ ജെയിന്‍, ബിമന്‍ പട്ടേല്‍ എന്നിവര്‍ പരിവാറുകാരാണെന്ന ആക്ഷേപവുമുണ്ട്. അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് പോലുള്ള സംഘടനകള്‍ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ചോദ്യാവലി പ്രഹസനമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റും വ്യക്തമാക്കിയിരിക്കുന്നു.

 

തുല്യാവകാശമെന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണ് മുത്തലാഖും പ്രത്യേക വ്യക്തിനിയമവുമെന്നാണ് നിയമകമ്മീഷന്റെ ചോദ്യാവലിയും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും ആരോപിക്കുന്നത്. പതിനാലാം വകുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് താന്‍ വിശ്വസിക്കുന്ന മതം പാലിച്ചുപോരുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന് അനുവാദം നല്‍കുന്ന 25,26 വകുപ്പുകള്‍ സവര്‍ണ മേധാശക്തിക്ക് ഇരയായ ദലിതന്‍ കൂടിയായ ഡോ.അംബേദ്കറെ പോലുള്ളവര്‍ ചേര്‍ന്ന് ഭരണഘടനയില്‍ ഉള്‍പെടുത്തിയത്. രാജ്യത്തെ ക്രിമിനല്‍, കരാര്‍ മുതലായ നിയമങ്ങളില്‍ പൊതുനിയമം ന്യൂനപക്ഷങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുന്നതുമാണ്. അങ്ങനെയിരിക്കെ ഇപ്പോഴെന്താണ് കേന്ദ്രത്തിന്റെയും നിയമ കമ്മീഷന്റെയും ഈ നീക്കത്തിന് പിന്നില്‍?
വാസ്തവത്തില്‍, പൊതുവായി ഇന്ത്യയില്‍ മുസ്്‌ലിം സ്ത്രീകള്‍ ഇത്തരമൊരു അരക്ഷിതാവസ്ഥ നേരിടുന്നുണ്ടോ എന്നത് വസ്തുതകള്‍ വെച്ച് പരിശോധിക്കുക.ദൈവത്തിന് ഹിതകരമല്ലാത്തതില്‍ ഏറ്റവും വെറുക്കപ്പെട്ടതാണ് വിവാഹമോചനമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.വളരെയധികം ആലോചനയോടെ മൂന്നു തവണയായി വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഇസ്്‌ലാം കല്‍പിച്ചത് തെറ്റുസംഭവിക്കരുതെന്ന ജാഗ്രതയോടെയാണ്. ഇതുപോലെ സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി സ്ത്രീകള്‍ക്ക് അനുകൂലമായ എത്രയോ വ്യവസ്ഥകളാണ് ശരീഅത്തിലുള്ളത്. സ്ത്രീകളെ അബലയായി കാണാതെ അവര്‍ക്കുള്ള കവചമാണിത്. കുട്ടികളുമായി അല്ലലില്ലാതെ കഴിയുന്ന കുടുംബനാഥന്‍ ഒറ്റയടിക്ക് ലൈംഗിക ലക്ഷ്യം വെച്ച് ഭാര്യയെ മൊഴിചൊല്ലുമെന്ന് പറയുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അജ്ഞതയാണ്.

രാജ്യത്ത് വിവിധ ഘട്ടങ്ങളില്‍ നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്, മുസ്്‌ലിംകളില്‍ മറ്റു മതസ്ഥരേക്കാള്‍ ആനുപാതികമായി വിവാഹമോചനം നടക്കുന്നില്ല എന്നാണ്. ഇസ്്‌ലാമിക നിയമം മാത്രമല്ല, ഏതുനിയമവും സങ്കുചിത താല്‍പര്യത്തിനുവേണ്ടി ലംഘിക്കുന്നവരെ ഇക്കൂട്ടത്തില്‍ പെടുത്തേണ്ടതുമില്ല. അന്തരിച്ച സി.പി.എം നേതാവ് ഇ.എം.എസ് പോലും ശരീഅത്തിനെതിരെ സംസാരിച്ച ശേഷം ഒരു ഘട്ടത്തില്‍ തനിക്ക് അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നുപറഞ്ഞ് വിവാദം അവസാനിപ്പിച്ചത് ഓര്‍ക്കേണ്ടതാണ്. ഖുര്‍ആനും ശരീഅത്ത് നിയമങ്ങളും എന്തെന്നറിയാത്തവരാണ് അതിനെതിരെ കാടിടളക്കി നടക്കുന്നത്.

ഖാപ് പഞ്ചായത്ത്് പോലുള്ള ഉത്തരേന്ത്യയിലെ വ്യക്തിനിയമങ്ങളനുസരിച്ച് നടക്കുന്ന അനാചാരങ്ങള്‍ ഇവര്‍ കാണുന്നുമില്ല. 1950ലെ നിയമപ്രകാരം ഹിന്ദുനിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്ന വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന പോലെയുള്ള സാര്‍വ വ്യക്തിനിയമം പെട്ടെന്ന് നടപ്പാകുമെന്ന് ഭരണഘടനാശില്‍പികള്‍ പോലും ചിന്തിച്ചിട്ടില്ലെന്നതിന് തെളിവാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ നടന്ന ചര്‍ച്ചകള്‍. തുല്യനീതിക്ക് വേണ്ടി വാദിക്കാറുള്ള രാഷ്ട്രപിതാവുമായി ഡോ.അംബേദ്കറിനും മറ്റും ഒരു ഘട്ടത്തില്‍ വീക്ഷണഭിന്നത ഉണ്ടായത് ചരിത്രപാഠമാണ്.
ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ബി.ജെ.പി മുമ്പും വോട്ടുബാങ്കില്‍ നിക്ഷേപം കൂട്ടാന്‍ പലപ്പോഴും ഇത്തരം അനഭിലഷണീയ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്.

ബാബ്‌രി മസ്ജിദ് തകര്‍ത്തതും ഗുജറാത്തിലും മുംബൈയിലും നിരവധി ഉത്തരേന്ത്യന്‍ നഗരങ്ങളിലും സംഘപരിവാര്‍ നടത്തിയ കലാപങ്ങളും ന്യൂനപക്ഷകൂട്ടക്കുരുതികളും മറ്റും രാജ്യത്തെ ജനങ്ങള്‍ക്ക് മറക്കാനാവില്ല. ഇപ്പോഴാകട്ടെ മുസ്്‌ലിംകളെ കൂടാതെ പാവപ്പെട്ട ദലിതുകളെകൂടി അവരുടെ തീട്ടൂരത്തിന് ഇരയാക്കിവരികയാണ്. രാജ്യവും ലോകവും മോദി സര്‍ക്കാരിന് കീഴില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് 125 കോടിയോളം വരുന്ന ജനതയെ വ്യക്തിനിയമത്തിന്റെ പേരില്‍ രണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടുന്നത്. 2014ലെ പ്രകടനപത്രികയിലും ബി.ജെ.പി ഇക്കാര്യം ഉള്‍പെടുത്തിയാണ് തീവ്രഹിന്ദുക്കളുടെ വോട്ടുനേടിയത്. മുസ്്‌ലിം ജനസംഖ്യ ഇങ്ങനെ പോയാല്‍ ഹിന്ദുക്കളെ മറികടക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. രാജ്യതാല്‍പര്യം മറന്നുള്ള തികച്ചും ലജ്ജാകരമായ ദുഷ്ടലാക്കല്ലാതെന്താണിത്.
അടുത്ത വര്‍ഷം യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ഈ സന്ദര്‍ഭത്തില്‍ മുമ്പ് ബ്രിട്ടീഷുകാര്‍ ഭരണം നിലനിര്‍ത്താന്‍ ചെയ്തതുപോലുള്ള തന്ത്രമാണ് സംഘപരിവാറിലെ കുടില ബുദ്ധികള്‍ ഏകവ്യക്തിനിയമമെന്ന ചര്‍ച്ച ഉയര്‍ത്തി വിട്ടതിലൂടെ പരീക്ഷിക്കുന്നത്. സാധാരണഹിന്ദുക്കള്‍ മാത്രമല്ല, പുരോഗമനവും മതേതരത്വവും പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും ലിപ്‌സ്റ്റിക് ബുദ്ധിജീവികളും വരെ ഈ കെണിയില്‍ വീഴുമെന്ന പ്രതീക്ഷയുണ്ട് പരിവാറിന്. കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് പോലുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഈ ഫാസിസ്റ്റ് കുതന്ത്രം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചപ്പോള്‍ കഴിഞ്ഞ ദിവസം സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയത് എല്ലാ വ്യക്തി നിയമങ്ങളിലും കാലോചിതമായ മാറ്റം വരുത്തണമെന്നാണ്.
ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും ആസാമിലും മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്ന ബി.ജെ.പിക്ക് അവരുടെ വിധവകളുടെ കാര്യത്തിലില്ലാത്ത ഉത്കണ്ഠ മുത്തലാഖിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലുണ്ടാവുന്നതിലെ യുക്തി ആര്‍ക്കും മനസ്സിലാകും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നതോടൊപ്പം തന്നെ ഏറ്റവും വലിയ മതേതരത്വരാഷ്ട്രവുമാണ് ഇന്ത്യ. അതിന്റെ സാകല്യതയും ബഹുസ്വരതയുമാണ് ഇതിനടിസ്ഥാനമെന്ന് ചിന്തിക്കുന്നവര്‍ക്കെല്ലാമറിയും. ഈ ബഹുമത-സാംസ്‌കാരിക പൂന്തോട്ടത്തെ തകര്‍ക്കുകയാണ് പ്രസ്തുത വിവാദവും നിയമഭേദഗതിയും കൊണ്ട് ഹിന്ദുത്വ ദേശീയതയുടെ പ്രയോക്താക്കള്‍ ഉന്നം വെക്കുന്നത്. ഇതിന് വളം വെക്കുന്ന രീതിയില്‍ മതേതരസംരക്ഷകരെന്നു പറയുന്നവര്‍ പോലും നിന്നുകൊടുക്കുന്നതിനെ എന്താണ് വിശേഷിപ്പിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending