Connect with us

Video Stories

സംഘ ഗഡിയന്‍

Published

on

ബാബു, ഷാജി എന്നൊക്കെ പോലെയാണ് നിതിന്‍. പെരുമാറ്റത്തിലൊക്കെ ഈ പാവത്തരം കാണാമെങ്കിലും പേരിന്റെ ആദ്യപകുതിപോലെയല്ല രണ്ടാംഭാഗം-ഗഡ്കരി. കേട്ടാല്‍ വിറയ്ക്കും, വിറയ്ക്കണം. മഹാരാഷ്ട്രയില്‍നിന്നുള്ള ഒറിജിനല്‍ നാഗ്പൂരുകാരന്‍, ജന്മംകൊണ്ടും കര്‍മംകൊണ്ടും. മിതവാദത്തിന്റെ അല്‍പസ്വല്‍പം കുഴപ്പമുണ്ടെങ്കിലും ‘സംഘ’ത്തിന് പാര്‍ട്ടിയില്‍ മോദിയേക്കാള്‍ സ്വീകാര്യന്‍. ഇതുവഴി യോജിച്ചുവന്നാല്‍ അടുത്ത പ്രധാനമന്ത്രിപദം കൈപ്പിടിയിലാക്കണം. ബി.ജെ.പി മുന്‍ അധ്യക്ഷന്‍ എന്നതുപോലല്ല, ആര്‍.എസ്.എസ്സിന്റെ എപ്പോഴത്തേയും അഭിമതപദവി തന്നെയാണ് ഈ നിലയിലേക്ക് ഉയര്‍ത്തിയത്. കേന്ദ്ര ഉപരിതല ഗതാഗത-ജലവിഭവ-ഷിപ്പിംഗ് മന്ത്രിയായ ടിയാന് അധികജോലി മോദി വെച്ചുകൊടുത്തിട്ടുണ്ട്. അങ്ങനെ അധികം രാഷ്ട്രീയം കളിച്ച് തന്റെ തലയില്‍ കയറേണ്ട. എങ്ങനെയാണ് ഗഡ്കരിക്ക് രാജ്യഭരണനേതൃത്വം ലഭിക്കുക എന്നൊന്നും ചോദിക്കരുത്. രാഷ്ട്രീയമല്ലേ, അതും ബി.ജെ.പിയുടെ. ഉള്‍പാര്‍ട്ടി ജനാധിപത്യം ശ്ശീല്ലല്ലോ. ഗഡ്കരിജിയെ കാട്ടിയെങ്കിലും വീണ്ടും ഭരണം പിടിക്കണം. അതിന് പക്ഷേ കാക്കമലര്‍ന്നുപറക്കേണ്ടിവരുമെന്നാണ് ഗഡ്കരിവിരുദ്ധരുടെ പക്ഷം. വീണ്ടും കേന്ദ്രം കിട്ടിയാല്‍ ആദിത്യനാഥന്‍ മുതല്‍ പല തീവ്രവിരുതന്മാരും കാത്തുകെട്ടിക്കിടപ്പുണ്ട്. എല്ലാം മേലെയിരിക്കുന്ന ആള്‍ക്കേ അറിയൂ എന്നുപറഞ്ഞതുപോലെ നാഗ്പൂരിലല്ലേ എല്ലാ കണക്കുപുസ്തകവും. നദികളില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നതുപോലെ പാര്‍ട്ടിയുടെ വോട്ട്ബാങ്കില്‍നിന്ന് ജനങ്ങള്‍ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് വേഴാമ്പലിനെപോലെ ഒരു പ്രധാനമന്ത്രിമോഹം. ആപത്തുകാലത്ത് ഇങ്ങനെ പലര്‍ക്കും പലതും തോന്നുമല്ലോ. നാഗ്പൂര്‍ ഭഗവാന്റെ ചീട്ട് കിട്ടിയിട്ടുണ്ടാകും എന്നാണ് പലരുമിപ്പോള്‍ സംശയിക്കുന്നത്.
പ്രധാനമന്ത്രിയെ മാത്രമല്ല, അടുത്തിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും പരോക്ഷമായി വിരട്ടാന്‍ ഈ ഗഡാഗഡിയന്‍ ഒരുശ്രമം നടത്തി. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഇങ്ങനെ ഒരുപണിയെടുക്കാതെ തിന്നുകുടിച്ച് കൂത്താടി നടക്കില്ലെന്നങ്ങ് വെച്ചുകാച്ചി. നാഗ്പൂരുകാരനല്ലേ, ഷാ ജി കമാന്ന് മറുത്തുമിണ്ടിയില്ല. ഗഡ്കരി വിട്ടില്ല. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. അതാണ് രാജ്യത്തിന്റെ ബലം. പരസ്പരവിശ്വാസവും സൗഹാര്‍ദവുമാണ് രാജ്യത്തിന് ആവശ്യം. പകയും വിദ്വേഷവും ഉപേക്ഷിക്കണം തുടങ്ങിയ കേട്ടാല്‍ രക്തംതുളുമ്പുന്ന മധുരമോഹനവാക്കുകളാണ് ഗഡ്കരിജി തട്ടിവിട്ടുകളഞ്ഞത്. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി )വാര്‍ഷികാഘോഷപരിപാടിയിലായിരുന്നു ഇത്. ഇതേ ക്രിസ്മസ് ദിനത്തില്‍ പക്ഷേ സ്വന്തം സംസ്ഥാനത്ത് കുര്‍ബാനക്ക് പോയ ഇരുപതോളംപേരെ അടിച്ചാസ്പത്രിയിലാക്കിയതും ഗഡ്കരിയുടെ ‘സംഘ’ക്കാര്‍. പാര്‍ട്ടിയിലെയും ജനങ്ങളിലെയും സമാധാനകാംക്ഷികളെ പിടിക്കാനുള്ള അടവ്. ഇപ്പോള്‍ ചിലര്‍ക്ക് ചൊറിഞ്ഞുവരും. എന്താ ബി.ജെ.പിക്ക് മതേതരത്വത്തെക്കുറിച്ച് പറഞ്ഞുകൂടേ. കേന്ദ്രമന്ത്രിയല്ലേ എന്നൊക്കെയാവും സംഘകികളുടെ തുടര്‍ചോദ്യങ്ങള്‍. നെയ്യിന്റെ പരസ്യത്തിലേതുപോലെ ബി.ജെ.പിയുടേതാണ് യഥാര്‍ത്ഥ മതേതരത്വം. ബാക്കിയുള്ളവരെല്ലാം കപടമല്ലേ.
ഇനി ഗഡ്കരിജിക്ക് ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം എന്താകും. തോന്നിയത് കോതക്ക് പാടിയതൊന്നുമല്ല ആശാന്‍. വിഷയം മറ്റേതാണ്. അഞ്ചുസംസ്ഥാനങ്ങളിലെയും കര്‍ണാടകത്തിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍ പുറത്തുവന്നതോടെ ചായക്കടക്കാരനെ ആര്‍.എസ്.എസ് കൈവിടുന്ന ലക്ഷണമുണ്ട്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ പോയിട്ട് രാമക്ഷേത്രം പണിയാന്‍പോലും മോദിജിക്ക് കഴിഞ്ഞിട്ടില്ലെന്ന് നാഗ്പൂരിലെയും ഇന്ദ്രപ്രസ്ഥത്തിലെയും കാന്റീനുകളില്‍ മുറുമുറുപ്പുയര്‍ന്നുകഴിഞ്ഞു. അപ്പോള്‍ പാര്‍ട്ടിയില്‍ ഇനി പ്രധാനമന്ത്രിപ്പണി ഏല്‍പിക്കാന്‍ പറ്റിയത് ആരാണ്. ജെയ്റ്റ്‌ലിക്കോ സുഷമക്കോ സാക്ഷാല്‍ അഡ്വാനി, ജോഷി, കല്യാണ്‍സിംഗ് ആദികള്‍ക്കോ ഒന്നും അതിനെക്കൊണ്ട് പറ്റില്ല. നോക്കിയിട്ട്പിന്നെയാകെയുള്ളത് ഗഡ്കരിജി മാത്രമാണ്. വിശ്വസ്ഥന്‍. വീണ്ടുമൊരു കാര്യം കൂടി ഗഡ്കരി പറഞ്ഞത് വാര്‍ത്തയായി. 2014ല്‍ പ്രതീക്ഷിക്കാതെ വീണുകിട്ടിയതാണ് രാജ്യഭരണം. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് വേണ്ടാത്ത വാഗ്ദാനങ്ങളൊക്കെ പാര്‍ട്ടി കൊടുത്തതെന്ന് തുറന്നുപറഞ്ഞതും ഇതേഗഡ്കരി. മഹാരാഷ്ട്രയിലെ പ്രാദേശികചാനലില്‍ ഇരുട്ടില്‍ പറഞ്ഞതുകൊണ്ട് ആരുംകാണില്ലെന്ന് കരുതിയാണെന്നൊന്നും വിചാരിക്കരുത്. അത് ചര്‍ച്ചക്കുവേണ്ടിതന്നെയാണ്. ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയെങ്കില്‍ ശിവജിയുടെ നാട്ടില്‍ അങ്ങേരുടെ പ്രതിമതന്നെ. മൂവായിരം കോടി ഇതിലേക്കുംനീക്കിവെച്ചിട്ടുണ്ട്. കിട്ടിയാല്‍ വോട്ട്. അല്ലെങ്കില്‍ പോയത് ജനങ്ങള്‍ക്ക്. 2010-13 കാലത്താണ് പാര്‍ട്ടി അധ്യക്ഷപദവി നിതിന്‍ ഏറ്റെടുത്തത്. 1995 മുതല്‍ 99 വരെ സംസ്ഥാനപൊതുമരാമത്തുവകുപ്പുമന്ത്രിയായിരുന്നു. എം.കോം കഴിഞ്ഞ് നിയമബിരുദവും എടുത്താണ് അധികാരരാഷ്ട്രീയത്തിലേക്ക് വണ്ടികയറിയത്. എ.ബി.വി.പിയിലും യുവമോര്‍ച്ചയിലും വിലസിയ വിലാസവും പടികള്‍കയറാന്‍ തുണയായി.
ആളുകളോട് മാന്യമായി പെരുമാറുന്നയാളാണ് താനെന്ന് വരുത്താനും ഗഡ്കരിക്ക് പ്രത്യേകകഴിവുണ്ട്. അടുത്തിടെ ഡല്‍ഹിമുഖ്യന്‍ കെജ്്‌രിവാളും മന്ത്രി ജി.സുധാകരനും ടിയാനെ പൊക്കിപ്പറഞ്ഞു. ആര്‍.എസ്. എസ് ആസ്ഥാനഗായകനെന്ന് പറഞ്ഞിട്ടെന്താ നാഗ്പൂര്‍ കിടക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി പോലും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാത്തയാളാണ് ഗഡ്കരിജി എന്നത് വേറെകാര്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending