Connect with us

Video Stories

വിവാദങ്ങള്‍ക്കിടെ മുങ്ങുന്ന വിലക്കയറ്റം

Published

on

സംസ്ഥാനത്ത് സിനിമാമേഖലയും പൊലീസും റവന്യൂവകുപ്പുമൊക്കെ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഉത്തരവാദപ്പെട്ടവര്‍ കാണാതെ പോകുന്ന ഒന്നാണ് നിത്യോപയോഗ സാധനങ്ങളുടെ വാണം പോലുള്ള വിലക്കുതിപ്പ്. പച്ചക്കറിയുടെ വിലയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി വന്‍ വിലക്കയറ്റം ദൃശ്യമായിരിക്കുന്നത്. അരിയുടെ വില രണ്ടുമാസം മുമ്പുതന്നെ അമ്പത് രൂപ കിലോക്ക് എന്ന രീതിയിലെത്തിയിരുന്നു. അതവിടെയും നില്‍ക്കുന്ന മട്ടില്ല. മാംസ വിഭവങ്ങളുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായിട്ടും ഇവയെ നിയന്ത്രിക്കാനുത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയോ മറ്റ് അല്‍പമായ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയോ ചെയ്ത് തടിതപ്പുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി തക്കാളിയുടെ വില കിലോക്ക് എണ്‍പതിനും നൂറിനും ഇടയിലാണ്. ചെറിയുള്ളിയുടെ വിലയും ഏതാണ്ട് ഇതോടൊപ്പം നില്‍ക്കുന്നു. ബീന്‍സ്, ബീറ്റ്‌റൂട്ട്, വഴുതിന, കാരറ്റ്, വെണ്ട, മുരിങ്ങക്കായ തുടങ്ങി ഒരു കറിക്ക് അത്യാവശ്യം വേണ്ട പച്ചക്കറിയൊക്കെയാണ് സാധാരണക്കാരന് പിടികിട്ടാത്ത വിധം വാനിലുയര്‍ന്നിരിക്കുന്നത്. ഇവയില്‍ പലതിനും ശരാശരി കിലോക്ക് അമ്പത് രൂപയാണ് ഇന്നലത്തെ വില. തക്കാളി കിലോക്ക് പതിനഞ്ചില്‍ നിന്നാണ് നൂറിലേക്ക് കുതിച്ചത്. കോഴിക്ക് തമിഴ്‌നാട്ടില്‍ കിലോക്ക് 85 രൂപയുള്ളപ്പോള്‍ കേരളത്തില്‍ 150 രൂപവരെയെത്തിനില്‍ക്കുന്നു. കിലോ 85 രൂപക്ക് കോഴി വില്‍ക്കണമെന്നുപറഞ്ഞ മന്ത്രിയെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
വിലക്കയറ്റം സംഭവിക്കുന്നത് സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഇല്ലാത്തതുമൂലമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയാണ് പ്രശ്‌നത്തിന് കാരണമെന്നതാണ് നേര്. തമിഴ്‌നാട്ടില്‍ രാവിലെ ഏതാനും മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറിയുടെയും മറ്റും വില നിര്‍ണയിക്കുന്നത്. ഇത് അന്നന്നത്തെ സപ്ലൈയും ഡിമാന്റും എന്ന സാമ്പത്തികതത്വം വെച്ചുകൊണ്ടുള്ളതല്ലെന്ന് പരക്കെയുയര്‍ന്ന ആക്ഷേപമാണ്. എന്തുവന്നാലും കേരളം ഇവ വാങ്ങും എന്നതാണ് വില നിശ്ചയത്തിനുള്ള മാനദണ്ഡം. അതുകൊണ്ടുതന്നെ കിലോക്ക് രണ്ടു രൂപയുണ്ടാകുമ്പോഴും കേരളത്തിലെ തക്കാളിക്ക് ഇരുപതും നാല്‍പതും രൂപവരെ ഉണ്ടായ അനുഭവങ്ങള്‍ നമ്മിലുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരള്‍ച്ച കാരണം ഉല്‍പാദനം ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കിലും വടക്കേ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സവോള, ഉരുളക്കിഴങ്ങ് പോലുള്ള ഇനങ്ങള്‍ക്ക് വില കയറിത്തന്നെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും വിശദീകരിച്ചുതന്നാല്‍ നന്നായിരിക്കും.
അടുത്ത കാലത്താണ് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പച്ചക്കറികള്‍ കൂട്ടത്തോടെ റോഡിലെറിഞ്ഞ് കര്‍ഷകര്‍ അതത് സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ ദുര്‍ഗവുമായി രംഗത്തെത്തിയത്. മധ്യപ്രദേശില്‍ ഇതിനകം ഈ വര്‍ഷം ഇരുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഉത്പാദനം കൂടിയതാണ് അവിടെ വില കുറയാന്‍ കാരണമെങ്കില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് വില ഒരുപരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചില്ല എന്നാണ് കര്‍ഷക സംഘടനകളുടെ പരാതി. പകരം സമരവുമായി രംഗത്തെത്തിയവരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ പായിച്ച് മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകരെയാണ് പൊലീസ് കൊലപ്പെടുത്തിയത്. ഇതോടെ സമരവീര്യം തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരുകളുടെ ഉദ്ദേശ്യം എന്ന ്‌വ്യക്തമായി. യു.പിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമൊക്കെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ എപ്പോള്‍ ഫലവത്താകുമെന്ന് കാത്തിരിക്കുകയാണ് കര്‍ഷകര്‍.
കേരളത്തില്‍ അരിയുടെ വില നാല്‍പതില്‍ നിന്ന് അമ്പത് രൂപയിലേക്ക് കുത്തനെ കയറിയത് റേഷന്‍ ധാന്യങ്ങള്‍ കേന്ദ്രം പൊടുന്നനെ കുറച്ചതിനെതുടര്‍ന്നായിരുന്നെങ്കിലും ബംഗാളില്‍ നിന്ന് അരിയെത്തിച്ച് വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമം താല്‍ക്കാലികമായി മാത്രമാണ് വിജയിച്ചത്. കിലോക്ക് 25 രൂപക്ക് നല്‍കിയിരുന്ന ബംഗാള്‍ അരി തീരെ നിലവാരം കുറഞ്ഞതാണെന്ന കാരണത്താല്‍ ജനം മുഖംതിരിച്ചതിനാല്‍ അത് ഇപ്പോള്‍ നിലച്ചരിക്കുകയാണ്. റേഷന്‍ കടകള്‍ ആളും അര്‍ത്ഥവുമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. നാലുതരം കാര്‍ഡുകള്‍ നല്‍കി ജനങ്ങളെ തരംതിരിച്ച് റേഷന്‍ വിതരണം നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പൊതിയാത്തേങ്ങ കിട്ടിയ അവസ്ഥയിലാണ് പുതിയ കാര്‍ഡുടമകളിപ്പോള്‍.
കര്‍ക്കിടക മാസം പിറന്നതോടെ ഇനിയും പച്ചക്കറിയുടെ ആവശ്യവും വിലയും ഉയരാനാണിട. ബലിപെരുന്നാളും ആഗതമാകുകയാണ്. ഓണത്തിനും കഷ്ടി ഒന്നര മാസം മാത്രം. വരുന്ന ഓണത്തിനെങ്കിലും വിലക്കയറ്റമില്ലാത്ത വിപണി സ്വപ്‌നം കാണുകയാണ് കര്‍ഷകര്‍. ഇത്തവണ കാലവര്‍ഷത്തിലും മഴയിലുമുണ്ടായിരിക്കുന്ന കുറവ് ‘ഒരുമുറം പച്ചക്കറി’പോലുള്ള പദ്ധതികളുടെ വിജയത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്.
വലിയ വായില്‍ ഗിരിഭാഷണം നടത്താനല്ലാതെ വിപണിയില്‍ കാര്യക്ഷമമായി ഇടപെടാനാവില്ലെന്ന് ഇതിനകം തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അധികാരമേറ്റയുടന്‍, ഇനിയുള്ള അഞ്ചുകൊല്ലം കേരളം വിലക്കയറ്റമില്ലാത്ത സംസ്ഥാനമാകുമെന്നൊക്കെയായിരുന്നു തട്ടിവിടല്‍. ഇപ്പോള്‍ റിക്കോര്‍ഡ് വിലക്കയറ്റമുണ്ടായിട്ടും ഭക്ഷ്യം, കൃഷി വകുപ്പുകള്‍ അനങ്ങുന്നില്ല. കൃഷി വകുപ്പിലാകട്ടെ അഴിമതിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ നടപടിക്ക് വിധേയമാകുന്ന അവസ്ഥയാണുള്ളത്. ഭക്ഷ്യവകുപ്പിന് മന്ത്രിതന്നെയുണ്ടോ എന്ന തോന്നലാണ് മലയാളികള്‍ക്ക് ഉണ്ടായിട്ടുള്ളത്.
ഇന്നത്തെ അവസ്ഥവെച്ചുനോക്കുമ്പോള്‍ കേരളത്തില്‍ അടുത്ത ഓണം വരെയും വിലകള്‍ തല്‍സ്ഥിതി തുടരുമെന്നാണ് അനുമാനിക്കേണ്ടത്. ചരക്കുസേവന നികുതി ഒഴിവായതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചിക്കോഴിയുടെയുമൊക്കെ വില ഇടിയുമെന്ന് വീമ്പിളക്കിയ മന്ത്രിമാര്‍ ഇപ്പോള്‍ ജനങ്ങളുടെ ക്ഷമയും സഹനശേഷിയും സാമ്പത്തികനിലവാരവും പരീക്ഷിക്കുകയാണ് എന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് വാക്കാല്‍ പോലും നടപടിയെടുക്കാത്ത സര്‍ക്കാരുകളെയും അവയുടെ മന്ത്രിമാരെയും പറ്റി എന്തുപറയാനാണ്. ആവശ്യമുള്ളതിന്റെ വെറും അഞ്ചുശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന കേരളത്തിന് വിലയുടെ കാര്യത്തിലെങ്കിലും നിയന്ത്രണം കൈപിടിയിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി തന്നെ ഇരുട്ടിലാകുമെന്നാണ് കരുതുന്നത്. എല്ലാത്തിനും അതിര്‍ത്തിയിലെ വണ്ടി കാത്തിരിക്കുന്ന കാലത്ത് മദ്യവും ടൂറിസവും കൊണ്ട് പണമുണ്ടാക്കി സാധനങ്ങള്‍ വാങ്ങിത്തിന്ന് ജീവിക്കാമെന്ന ചിന്ത സര്‍ക്കാരുകള്‍ക്കുകൂടി വന്നുചേരുന്നിടത്താണ് വലിയ അപായം പതിയിരിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending