Connect with us

Video Stories

ചൈനാ തര്‍ക്കത്തില്‍ വിവേകം നയിക്കട്ടെ

Published

on

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ സിക്കിമിനോടുചേര്‍ന്ന് കിടക്കുന്ന 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദോക്‌ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഒരു മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷതയിലേക്ക് വഴിതിരിയുന്നതായാണ് വാര്‍ത്തകള്‍. മൂന്നു രാജ്യങ്ങളുടെയും തന്ത്രപ്രധാന പ്രദേശമാണ് ദോക്‌ലാം എന്നതാണ് തര്‍ക്കത്തിന് പ്രധാനഹേതു. ഇന്ത്യക്ക് അതിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമാര്‍ഗവും രാജ്യസുരക്ഷയുടെ ഭാഗവുമാണ് ദോക്‌ലാമെങ്കില്‍ ചൈനയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ അഖണ്ഡതയാണ് പ്രശ്‌നം. പ്രത്യേകിച്ചും നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ പുതിയ സൗഹൃദത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍. അടുത്ത കാലത്തായി ചൈനയുമായി മെച്ചപ്പെട്ടബന്ധം പുലര്‍ത്തുന്ന റഷ്യയുടെ നിലപാടും നിര്‍ണായകമാകുന്നുണ്ട്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദമാണ് ചൈനയെ ഇപ്പോഴത്തെ സാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. അവരുടെ അനുമതിയില്ലാതെയാണ് ഭൂട്ടാന്‍ പ്രദേശത്തിലെ ചൈനയുടെ റോഡ് നിര്‍മാണം. ഇതനുവദിക്കുകയെന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് സൈനികമായ തിരിച്ചടിയാകും. 2013ല്‍ അരുണാചല്‍പ്രദേശ് സംസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന രംഗത്തുവന്നിരുന്നെങ്കിലും ഇരുഭാഗത്തുനിന്നും ഉണ്ടായ അനുരഞ്ജന നീക്കങ്ങള്‍ കാരണം പ്രശ്‌നം ഏതാണ്ട് രമ്യമായി പരിഹരിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്ക് സ്ഥിരം തലവേദനയായി, കശ്മീരിനോട് ചേര്‍ന്നുകിടക്കുന്ന ലഡാക്ക്, അക്‌സായ് ചിന്‍ പ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണമുണ്ട്. 2014ല്‍ ലഡാക്കില്‍ ഇരു സൈന്യവും തമ്മില്‍ ഉരസലിലെത്തുകയും ചെയ്തു.
ഏതാനും മാസംമുമ്പാണ് പൊടുന്നനെ ദോക്‌ലാമില്‍ ചൈന പാത നിര്‍മിക്കാന്‍ ആരംഭിച്ചതും അത് നിര്‍ത്തിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതും. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. 1962നെ ഓര്‍മിപ്പിച്ച് ഇന്ത്യ ജാഗ്രതപാലിക്കണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഓര്‍മപ്പെടുത്തിയപ്പോള്‍ ഇന്ത്യ ’62ലേതല്ലെന്ന് ഓര്‍ക്കണമെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും തിരിച്ചടിക്കുകയുണ്ടായി. ഇതിനിടെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവരിലേക്കുള്ള സിക്കിമിലെ നാഥുലാചുരം അടച്ചിടാന്‍ ചൈന തീരുമാനിച്ചതും കാര്യങ്ങള്‍ വഷളാക്കി. ജൂണ്‍ അവസാനത്തോടെ മൂവായിരത്തിലധികം സൈനികരെ ഇരുരാജ്യങ്ങളും പ്രദേശത്ത് വിന്യസിച്ചതായാണ് വിവരം. ജൂണ്‍ 29ന് പട്ടാള മേധാവി ബിപിന്‍ റാവത്ത് ദോക്‌ലാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിക്കുകയുമുണ്ടായി. തങ്ങളുടെ ക്ഷമയെ അനിശ്ചിതകാലത്തേക്കായി കാണേണ്ടതില്ലെന്നും ചൈനയിലെ വിദേശരാജ്യപ്രതിനിധികള്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഉത്കണ്ഠ അറിയിക്കുകയുണ്ടായെന്നും വിദേശകാര്യ വക്താവ് ലൂ കാങ് പറയുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ചൈന ഓര്‍മിപ്പിച്ചിരിക്കയാണ്. എന്നാല്‍ വളരെ കരുതലോടെയാണ് നാം പ്രതികരിക്കുന്നത്.
തിബത്തിലെ ബുദ്ധരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയെന്ന കാരണം പറഞ്ഞ് 1962ല്‍ ചൈന നടത്തിയ ആക്രമണം ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പിച്ചിരുന്നുവെന്നത് നേരുതന്നെ. നമ്മുടെ കുറച്ചുപ്രദേശം അന്നവര്‍ കൈക്കലാക്കുകയും ചെയ്തു. ഇതിനുശേഷം ഈഭാഗത്ത് വ്യക്തമായ അതിര്‍ത്തി രേഖകളില്ല. സിക്കിമാകട്ടെ ഹിതപരിശോധനയിലൂടെ 1975ല്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്തു. ഭൂട്ടാന്‍, വിയറ്റ്‌നാം, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി ഏതാണ്ടെല്ലാ അതിര്‍ത്തി രാജ്യങ്ങളുമായും തര്‍ക്കത്തിലേര്‍പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സൈനിക രസതന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ വിജയം സ്വപ്‌നം മാത്രമാണെന്ന് അവര്‍ ആലോചിക്കുന്നില്ലെങ്കില്‍ ഹാ, കഷ്ടമെന്നേ പറയാനുള്ളൂ. വന്‍ ജനസംഖ്യമാത്രമല്ല, ഇരുരാജ്യങ്ങളും ലോകത്തെ ദരിദ്രരുടെഎണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയുമാണ്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കീഴോട്ടുമാണ്. ഇന്ത്യയുടെ നോട്ടുനിരോധനവും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുടെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ എന്ന ഭയവും അവരെ അലട്ടുന്നുണ്ടാകണം. ഈ പശ്ചാത്തലത്തില്‍ ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തയ്യാറാകുകയാണ് ഇരുഭാഗവും ചെയ്യേണ്ടത്. അതിന് തയ്യാറാണെന്ന് നാം അറിയിച്ചിട്ടും പട്ടാളത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്ന കടുംപിടിത്തത്തിലാണ് അവര്‍. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച ജര്‍മനിയിലെ ജി-20 രാഷ്ട്ര സംയുക്തയോഗത്തില്‍ നേരില്‍കണ്ടുവെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് വിവരം. മഞ്ഞുരുകാന്‍ സമയമെടുക്കുമെന്നാണ് ഇത് നല്‍കിയ സൂചന. അതേസമയം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനെ പോലുള്ളവര്‍ ഉപദേശിക്കുന്നതുപോലെ, നിലവിലുള്ള പ്രത്യേക പ്രതിനിധിസംഘം വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിനാണ് പലരും മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകട്ടെ കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. ഇന്നലെ അമേരിക്ക പ്രശ്‌നത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതേസമയം, രണ്ട് സുപ്രധാന അതിര്‍ത്തി രാജ്യങ്ങളുമായി ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ പൊട്ടിത്തെറികളിലേക്ക് നീങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായാണ് സൂചനകള്‍. പാക്കിസ്താനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഇതിനകം നിരവധി നയതന്ത്രസമ്മര്‍ദങ്ങള്‍ നടത്തിയ ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍പോലും ഇടപെടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഓര്‍ക്കണം. ഇന്ത്യ തേടുന്ന ഭീകരന്‍ ഹഫീസ്‌സഈദിന്റെയും അന്താരാഷ്ട്ര ആണവ ഏജന്‍സി അംഗത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ ചൈന ഉടക്ക് പ്രകടിപ്പിക്കുകയാണ്. ചൈനയുടെ മിത്രങ്ങള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്ര രംഗത്ത് ഇന്ത്യ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെങ്കിലും രണ്ടു ശക്തികള്‍ ചേര്‍ന്നാല്‍ കുറച്ചുകാലത്തേക്കെങ്കിലും നമ്മെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും ബന്ധം സാധാരണ ഗതിയിലേക്ക് കൊണ്ടുവരിക ആഭ്യന്തരമായ ഒട്ടേറെ വൈഷമ്യങ്ങള്‍ക്കിടെ ഇരുവര്‍ക്കും സുപ്രധാനമാണ്. വികാരമല്ല വിവേകമാകട്ടെ രാഷ്ട്ര നേതാക്കളെ നയിക്കേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending