Connect with us

Video Stories

മണ്ടത്തരങ്ങള്‍ കൈവിടാതെ സി.പി.എം

Published

on

രൂപീകരണകാലം തൊട്ടേ സി.പി.എമ്മിനുള്ളില്‍ ആശയപരമായ സംവാദങ്ങള്‍ സജീവമായിരുന്നു. ജ്യോതി ബസുവിനെപ്പോലുള്ള പ്രയോഗിക വാദികളും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തിക ബുദ്ധിജീവികളും പാര്‍ട്ടിയുടെ രണ്ടു തട്ടിലായിരുന്നു. അതിന്റെ സ്‌ഫോടനാത്മകമായ പ്രതിഫലനമായിരുന്നു 1996 ലേത്. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടുകളഞ്ഞ ഹിമാലയം അബദ്ധം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 96 ല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് വിശാല ജനാധിപത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട്‌വന്നത്. വി.പി സിങോ ജ്യോതി ബസുവോ പ്രധാനമന്ത്രിയാകും എന്നായിരുന്നു നിഗമനം. ചര്‍ച്ചകള്‍ പ്രധാനമായും വി.പി സിങിനെ ചുറ്റിപ്പറ്റിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രാജ്യത്തിന്റെ ജൈവിക ഘടന കീഴ്‌മേല്‍മറിച്ച സിങ് വീണ്ടും പ്രധാനമന്ത്രിയാകും എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ നറുക്ക് വീണത് ജ്യോതി ബസുവിനാണ്. ബസുവിന്റെ പേര് നിര്‍ദ്ദേശിച്ചതാവട്ടെ വി.പി സിങും. അതോടെ കോണ്‍ഗ്രസും പിന്തുണക്കാമെന്നായി. മുന്നണിയോഗം കഴിഞ്ഞു പുറത്ത്‌വന്ന മുലായംസിങ് ആ പ്രഖ്യാപനം നടത്തി. ‘രാജ്യത്തിന് ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോകുന്നു’. പക്ഷെ അന്തിമ തീരുമാനം സി.പി.എം കേന്ദ്ര കമ്മറ്റിയുടേതായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ഏതാനും അംഗങ്ങളും മാത്രമാണ് ബസു പ്രധാനമന്ത്രിയാകണം എന്ന് വാദിച്ചത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കമുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തം ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അധികാരം വേണ്ടെന്ന നിലപാടായിരുന്നു ഇവര്‍ക്ക്. മുന്നണിയിലെ മറ്റു കക്ഷികള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായി. ഈ തീരുമാനത്തെയാണ് ജ്യോതി ബസു പിന്നീട് ‘ഹിസ്‌റ്റോറിക്കല്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ടത് എനിക്കായിരുന്നില്ല, എന്റെ പാര്‍ട്ടിക്കാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഒരുപക്ഷേ അന്ന് ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിക്ക് ദേശീയ അടിത്തറ പടുത്തുയര്‍ത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് അന്ന് സ്റ്റാലിനിസ്റ്റ് കടുംപിടുത്തങ്ങളില്‍ തട്ടിക്കളഞ്ഞത്.
ഒരാള്‍ക്ക് രണ്ട് ടേം എന്ന പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി മികച്ച പാര്‍ലമെന്റേറിയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടിയുടെ ബൗദ്ധിക മണ്ഡലത്തില്‍ വെളിപ്പെടുന്ന ശൂന്യതയുടെ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഫലനമാണ്. സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്ന വിശേഷണം നേടിയ പി. രാജീവിനെ രാജ്യസഭയില്‍ നിന്ന് അകറ്റിയതും ഇതേ കാരണം പറഞ്ഞായിരുന്നു. അന്ന് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പെട്ട സംഘം രാജീവ് എന്ന സമാജികന്റെ അനിവാര്യതയെക്കുറിച്ച് ഉണര്‍ത്തിയതാണ്. അപ്പോഴും പാര്‍ട്ടിക്ക് വലുത് പാര്‍ട്ടിയുടേതായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമായിരുന്നു. സൈദ്ധാന്തിക പിടിവാശിയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന പാര്‍ട്ടി 96 ലെ ചരിത്രപരമായ മണ്ടത്തരത്തില്‍ നിന്ന് ഒന്നും ഉള്‍കൊണ്ടിട്ടില്ല. ബംഗാളിലും കേരളത്തിലുമൊക്കെ പാര്‍ട്ടി വളര്‍ന്നത് സൈദ്ധാന്തികതയെ ഗര്‍ഭം ധരിച്ചായിരുന്നില്ല. എ.കെ.ജിയെ പോലുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളിലൂടെയായിരുന്നു. അവര്‍ വളര്‍ത്തിയെടുത്ത ജനകീയ ജനാധിപത്യ രീതികളിലൂടെയായിരുന്നു. ജ്യോതിബസു ബംഗാളില്‍ കാല്‍നൂറ്റാണ്ടോളം കാലം തുടര്‍ച്ചയായി ഭരിച്ചതും ബസു മുന്നോട്ട്‌വെച്ച പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു. വിദേശ മൂലധനം വികസനത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവിലേക്ക് ബസു എന്നേ എത്തിയിരുന്നു. 80 കളുടെ തുടക്കത്തില്‍ തന്നെ ബസു ബംഗാളിന്റെ വികസനത്തിന് വിദേശ മൂലധനത്തെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ അതിന്റെ പേരില്‍ ബസുവിന് കേന്ദ്ര കമ്മിറ്റിയിലടക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം അധികാരമുള്ള പാര്‍ട്ടിക്ക് സോഷ്യലിസം നടപ്പില്‍ വരുത്തുക എളുപ്പമല്ല എന്ന് ബസു മനസ്സിലാക്കിയിരുന്നു. പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് ഇത് തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യ മാതൃക ഭരണതലങ്ങളിലേക്ക് പകര്‍ത്തിയ ബസുവാണ് ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം യൂറോപ്പിലെ മിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മുതലാളിത്വ രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് വഴുതി വീഴുകയും തിരിച്ചുനടക്കാന്‍ കഴിയാത്തവിധം ആഗോളീകരണത്തിന്റെ പിടിയിലമരുകയുമായിരുന്നു. ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറ ഉപയോഗിച്ച് മുതലാളിത്വം സമര്‍ത്ഥമായി നടപ്പാക്കുകയും ചെയ്തു. അപ്പോഴും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ സോഷ്യലിസവും മുതലാളിത്വവും സമന്വയിപ്പിച്ച് മാതൃക സൃഷ്ടിച്ചു. അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലുമൊക്കെ ഇടതുക്ഷ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പുണ്ടായത്. ഭരണപരമായി പുതിയ ദിശയില്‍ സഞ്ചരിക്കുമ്പോഴും പാര്‍ട്ടിയില്‍ രൂപപ്പെട്ട ആശയ സംവാദങ്ങളും വിഭാഗീയതയും സംഘടനാപരമായ വീഴ്ചകളുമായിരുന്നു പാര്‍ട്ടിയെ പിന്നോട്ട് നയിച്ചത്. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം സി.പി.എമ്മിന് വലിയ സ്വീകാര്യത ലഭിക്കുകയും മുന്‍നിര നേതാക്കന്മാരുടെ അഭാവം സി.പി.ഐയെ തളര്‍ത്തുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി നിലകൊണ്ട സി.പി.എമ്മിന് എല്ലാകാലത്തും വിഭാഗീയത വലിയ വെല്ലുവിളിയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ വി.എസ് അച്യുതാനന്ദന്‍, ഇ.കെനായനാര്‍, കെ.ആര്‍ ഗൗരിയമ്മ, എം.വി രാഘവന്‍, പിണറായി വിജയന്‍ തുടങ്ങിയ പാര്‍ട്ടിയുടെ ഐക്കണ്‍ താരങ്ങളെല്ലാം പല കാലങ്ങളിലായി വിഭാഗീയതക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാക്കളായിരുന്ന കെ.ആര്‍ ഗൗരിയമ്മക്കും എം.വി രാഘവനുമൊക്കെ പുറത്തേക്കുള്ള വഴിതെളിയിച്ചതും വിഭാഗീയതയായിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഇതിന്റെ അനുരണന സംഭവങ്ങള്‍ അരങ്ങേറി. ബംഗാള്‍ ഘടകവും കേരള ഘടകവും പലപ്പോഴും രണ്ട് തട്ടിലായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ വിഭാഗീയത കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും സജീവമായി. കേരള ഘടകത്തിന്റെ നേതാവായി പ്രകാശ് കാരാട്ടും ബംഗാള്‍ ഘടകത്തെ സീതാറാം യെച്ചൂരിയും നയിച്ചു. യെച്ചൂരിക്ക് രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും അന്ധമായ വിരോധത്തിന്റെ പേരില്‍ യെച്ചൂരിയെ തള്ളിയതും ഈ വിഭാഗീതയുടെ ഫലമാണ്.
രാജ്യത്തെ 200 ജില്ലകളില്‍ സ്വാധീനം ഉണ്ടായിരുന്ന 60 ഓളം അംഗങ്ങളെ പാര്‍ലമെന്റിലേക്കയച്ച ഇടതുപക്ഷം ഇന്ന് പ്രാദേശിക പാര്‍ട്ടികളേക്കാള്‍ ദുര്‍ബലമായി പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ചികയാതെ തന്നെ ഉത്തരം തെളിയുന്നുണ്ട്. വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതികളുമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമൊക്കെ സജീവമായിരുന്ന തെഴിലാളി യൂണിയനുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇന്നുവരെ പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലുമൊന്നും ചര്‍ച്ചയായില്ല. ഏറ്റവും മികച്ച കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയായിട്ടുകൂടി സി.പി.എമ്മിന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.
ഇടതുപാര്‍ട്ടികള്‍ക്ക് വിസ്മയിപ്പിക്കുന്ന വിജയം നല്‍കിയതായിരുന്നു 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 59 സീറ്റുമായി ഏറ്റവും വലിയ മൂന്നാം കക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണത്തില്‍ പങ്കുചേരാതെ പുറത്ത്‌നിന്ന് പിന്തുണക്കാനായിരുന്നു ഇടതുപാര്‍ട്ടികളുടെ തീരുമാനം. അധികാര രാഷ്ട്രീയത്തോട് അയിത്തം പുലര്‍ത്തിയത് മറ്റൊരു തരത്തില്‍ ജനാധിപത്യ വിരുദ്ധതയായും വ്യാഖ്യാനിക്കപ്പെട്ടു. ഭരണത്തില്‍ ഇടപെടാനുള്ള മറ്റൊരു സുവര്‍ണ്ണാവസരമാണ് അന്ന് പ്രകാശ് കാരാട്ടിന്റെ പിന്തിരിപ്പന്‍ വാദങ്ങളില്‍ നഷ്ടപ്പെടുത്തിയത്. ആണവ കരാറിലെ വ്യവസ്ഥകളോട് വിയോജിപ്പ് രേഖപ്പെടുത്തി പിന്തുണ പിന്‍വലിച്ചപ്പോള്‍ ലോക്‌സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സ്പീക്കറായ സോമനാഥ് ചാറ്റര്‍ജിയെ വരെ കൂടെ നിര്‍ത്താനുള്ള നയതന്ത്രജ്ഞത പാര്‍ട്ടിക്ക് കൈമോശം വന്നിരുന്നു. കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയ സ്പീക്കറെ പുറത്താക്കിയതോടെ പാര്‍ട്ടിക്ക് നഷ്ടമായത് ബംഗാളിലെ ജനപ്രിയനായ മുതിര്‍ന്ന നേതാവിനെ. പിന്നീടങ്ങോട്ട് ബംഗാളിലെ പാര്‍ട്ടിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കായിരുന്നു. പലരും പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. ഒരു കാലത്ത് ബംഗാളിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായിരുന്ന അബ്ദുറസ്സാഖ് മൊല്ല അച്ചടക്ക നടപടിയില്‍ പുറത്തായതോടെ പാര്‍ട്ടിക്കെതിരെ മത്സരിക്കുക വരെ ചെയ്തു. ജ്യോതിബസുവിനെയും എ. കെ.ജിയെയും പോലുള്ള നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിറകോട്ട് കൊണ്ട് പോയി.
സിംഗൂരും നന്ദിഗ്രാമുമായിരുന്നു ബംഗാളിലെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുത്തിയതെങ്കില്‍ തിരിച്ചുവരവ് അസാധ്യമാക്കിയത് സി.പി. എമ്മില്‍ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധിയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും നേട്ടമുണ്ടായത് കോണ്‍ഗ്രസിന് മാത്രമായിരുന്നു. അതോടെ സഖ്യത്തിന് വേണ്ടി വാദിച്ച ബംഗാള്‍ ഘടകവും യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ദുര്‍ബലമായി. എഴുപതുകളുടെ പകുതിയോടെ കമ്മ്യൂണിസ്റ്റ് കോട്ടയായി മാറിയ ബംഗാളില്‍ ഇന്ന് ഒരു രാജ്യസഭാ അംഗം പോലും ഇല്ലാത്ത നിസ്സാഹതയിലേക്ക് നയിച്ചത് വിഭാഗീയതയോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇനിയും ഉപേക്ഷിക്കാത്ത വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതിയുമായി പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നത് കണ്ടറിയേണ്ടതാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending