Connect with us

Video Stories

വംശീയതയുടെ വിജയം

Published

on

അമേരിക്കന്‍ ഐക്യനാടുകളുടെ അമരത്തേക്ക് ശതകോടീശ്വരനായ ഒരു വ്യവസായി പടി കയറിവരുമ്പോള്‍ അപ്രതീക്ഷിത ഫലത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് ലോകം. ഒരു പക്ഷത്ത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുഭാഗത്ത് വെട്ടിപ്പിടുത്തം പ്രായോഗികവത്കരിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ മൂടുപടം ഏറെക്കാലത്തിനുശേഷം അഴിഞ്ഞുവീണിരിക്കയാണെന്നാണ് റിപ്പബ്ലിക്കനായ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ സംബന്ധിച്ച് ലളിതമായി പറയാനാവുക. ഏറ്റവും നീണ്ടതും രാജ്യം കണ്ട ഏറ്റവും ഹീനമായതുമായ വ്യക്തി കേന്ദ്രീകൃത തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു 45-ാം പ്രസിഡണ്ട് പദവിയിലേക്ക് നടന്നത്.

 

ഇന്നലെ അമേരിക്കന്‍ സമയം അര്‍ധ രാത്രിയോടെ ഫലം പുറത്തുവരുമ്പോള്‍ ട്രംപ് 279 ഉം ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ 218 ഉം ഇലക്ടറല്‍ വോട്ടാണ് നേടിയിരിക്കുന്നത്. മൂന്നു ശതമാനത്തിലധികം വോട്ടുകള്‍ മറ്റ് മൂന്നു സ്ഥാനാര്‍ഥികളും നേടിയിട്ടുണ്ട്. ഒരു ശതമാനം വോട്ടുകളുടെ വ്യത്യാസമാണ് ട്രംപിനെ തുണച്ചിരിക്കുന്നത്.
ലോക പൊലീസെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍ ‘ട്രംപിസ’ത്തിന്റെ വൈറ്റ് ഹൗസിലേക്കുള്ള കടന്നുവരവിനോട് യൂറോപ്പും ഏഷ്യയും അറബ് ലോകവുമൊക്കെ പ്രതികരിച്ചിരിക്കുന്നത് കരുതലോടെയാണ്. എന്നാല്‍ ഇന്ത്യയെയും ഇസ്രാഈലിനെയും പോലുള്ള അപൂര്‍വം രാജ്യങ്ങളുടെ പ്രതികരണം ആഹ്ലാദത്തോടെയും.

 

അമേരിക്കക്കാര്‍ കാപട്യം വെടിഞ്ഞ് കാര്യം നേരിട്ട് പറഞ്ഞിരിക്കുകയാണെന്നാണ് ഇസ്രാഈല്‍ ഭരണ കക്ഷിയായ ലിക്വുഡ് പാര്‍ട്ടിയുടെ വക്താവ് അഭിപ്രായപ്പെട്ടതെങ്കില്‍, സംഘപരിവാറിന്റെ നാക്കുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം, നരേന്ദ്ര മോദിയുടെ വിജയത്തിന് സമാനമാണ് ട്രംപിന്റെ വിജയമെന്നാണ്. അതായത്, ഭൂരിപക്ഷ വോട്ടുബാങ്കിനെ ഇസ്‌ലാമോഫോബിയ എന്ന സാങ്കല്‍പിക ലോകത്തില്‍ കുരുക്കുകയെന്ന മത വര്‍ഗീയ തന്ത്രമായിരുന്നു ദാമോദര്‍ദാസ് മോദിയുടേതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ചത് വര്‍ണ വംശീയത എന്ന വ്യത്യാസമേയുള്ളൂ. ഒരുതരം നാസിസ്റ്റ് ഹിറ്റ്‌ലര്‍ ശൈലി. ഐ.എസ്, അല്‍ക്വയ്ദ പോലുള്ള ഭീകര സംഘടനകളുടെ ഭീഷണിയും ട്രംപിന്റെ വിജയത്തിന് പരോക്ഷ സഹായകമായി. ഇതു നമുക്കു തരുന്ന സന്ദേശം ഭീതിതമാണ്.

 
മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവരുടെ കുടിയേറ്റങ്ങള്‍ക്കെതിരെയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമായും ട്രംപ് സംസാരിച്ചത്. നികുതി വെട്ടിക്കുന്നയാളെന്ന പരാതിവരെ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു. തികഞ്ഞ വിടുവായക്കാരന്റെ വിദ്വേഷ ഭാഷയായിരുന്നു ഇത്. ശരീര ഭാഷ പോലും അതോടൊത്ത് നില്‍ക്കുന്നതും. അതുകൊണ്ടുതന്നെ ആദ്യം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരിയുടെ വിജയം ഉറപ്പായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ റോയിട്ടേഴ്‌സ് പോലുള്ള സയണിസ്റ്റ് മാധ്യമങ്ങള്‍ ട്രംപിനെ പര്‍വതീകരിച്ചു. പോരാട്ടം ഇഞ്ചോടിഞ്ചായി. എന്നിട്ടും പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളിലെല്ലാം അവസാന നിമിഷവും നേരിയ മുന്നേറ്റത്തിനെങ്കിലും ഹിലരി ജയിക്കുമെന്നായിരുന്നു പ്രവചനം. ഇത് അക്ഷരാര്‍ഥത്തില്‍ അട്ടിമറിച്ചുകൊണ്ടാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ട്രംപിന് ഭേദപ്പെട്ട വിജയം നേടാനായത്.

 

സെനറ്റിലും കോണ്‍ഗ്രസിലും വിജയിക്കാനായത് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്. ഇതാദ്യമായാണ് ഇത്രയും കൂടുതല്‍-45 നാല്‍പത് ശതമാനം -പേര്‍ വോട്ട് ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തി അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ട്രംപിന്റെ വാഗ്ദാനം തൊഴിലില്ലായ്മ രൂക്ഷമാകുന്ന വെള്ളക്കാരെ സുഖിപ്പിച്ചുകാണണം. കെ.കെ.ക്ലാങ് പോലുള്ള തീവ്ര വലതുപക്ഷ സംഘടനകള്‍ ട്രംപിന് അനുകൂലമായി രംഗത്തുവന്നു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെപോലെ, ആഫ്രിക്കന്‍ അമേരിക്കക്കാരും മറ്റും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരുന്നെങ്കിലും ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ട്രംപിന് മുന്നേറ്റം നടത്താനായത് നിലവിലെ ഒബാമ ഭരണ കൂടത്തിനെതിരായ വെറുപ്പും കൂടിക്കൊണ്ടായിരിക്കണം.

 

പെനിസില്‍വാനിയ, മിഷിഗണ്‍, #ോറിഡ, ഒഹായോ തുടങ്ങിയ ഡെമോക്രാറ്റ് അനുകൂലമെന്നു കരുതിയ സംസ്ഥാനങ്ങളില്‍ ചാഞ്ചാടി നിന്ന വോട്ടുകള്‍ ട്രംപിന് അനുകൂലമായി മാറിയത് ഹിലരി പ്രതിനിധീകരിക്കുന്ന ബഹുമുഖ നിലപാടിനെതിരെയുള്ള ശരാശരി വോട്ടറുടെ വിരോധം മൂലമായിരിക്കണം. സ്ത്രീ വിരുദ്ധത പറയുമ്പോഴും ഹിലരിയുടെ ഭര്‍ത്താവ് ബില്‍ക്ലിന്റണ്‍ പ്രസിഡണ്ടായിരിക്കെ അലയടിച്ച മോണിക്ക ലെവിന്‍സ്‌കി ലൈംഗിക വിവാദം ജനം മറന്നുകാണില്ല. മുപ്പതു വര്‍ഷം സേവനപാരമ്പര്യമുള്ള ഹിലരിക്ക് ഇ-മെയില്‍ വിവാദവും തിരിച്ചടിയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരണമെന്ന ബ്രിട്ടന്റെ ഹിതപരിശോധനാ ഫലവും ഇപ്പോഴത്തേതിന് സമാനമായിരുന്നു.

 

കറുത്ത വര്‍ഗക്കാരനായ പ്രസിഡണ്ടിന്റെ ഒബാമ കെയര്‍ പോലുള്ള ആരോഗ്യപദ്ധതികള്‍ ക്ലച്ച് പിടിച്ചില്ല. ഹിലരിക്കെതിരെ ഡെമോക്രാറ്റുകളുടെ പക്ഷത്തുണ്ടായിരുന്ന സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ് ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ലോകം വീണ്ടും ചുരുങ്ങുന്നുവെന്നാണിത് കാണിക്കുന്നത്. ഈ സ്ത്രീ ശാക്തീകരണ കാലത്ത് ആദ്യമായി ഒരു ‘മാഡം പ്രസിഡണ്ടി’ നെ തോല്‍പിച്ചുവിട്ടെന്ന അപഖ്യാതിയും ഇനി ആ രാജ്യം പേറണം.
തങ്ങളുടെ താല്‍പര്യമാണ് പ്രധാനമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറുള്ളൂവെന്ന് ട്രംപ് പറയുന്നുണ്ട്. അറബ് ലോകവുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് വിദേശനയങ്ങളിലെ പ്രധാന ചോദ്യം. സിറിയയിലും ഇറാഖിലും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഗതിയെന്താവുമെന്ന ആശങ്കയുണ്ട്. ഇസ്രാഈലുമായി കൂടുതല്‍ അടുക്കുമ്പോള്‍ സഊദി അറേബ്യ പോലുള്ള രാഷ്ട്രങ്ങളുമായി ട്രംപ് എങ്ങനെയാണ് വ്യവഹരിക്കുക എന്നതും ചോദ്യചിഹ്നമാണ്.

 

മധ്യ പൂര്‍വദേശത്ത് യുദ്ധം വേണ്ടെന്നാണ് റഷ്യയോടുള്ള മൃദു നിലപാടിലൂടെ ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. റഷ്യക്ക് ഇത് സ്വീകാര്യമാവുമെങ്കിലും ഐ.എസ് പോലുള്ള തീവ്ര സംഘടനകളുടെ നിലപാട് കൂടുതല്‍ കടുക്കാനാണ് സാധ്യത. ഇത് യുദ്ധത്തുടര്‍ച്ച അനിവാര്യമാക്കും. ഇന്ത്യയുമായി നല്ല ബന്ധം സാധ്യമാകുമ്പോള്‍ തന്നെ ചൈനയോടും പാക്കിസ്താനോടുമുള്ള ട്രംപിന്റെ നിലപാട് മോശമാകാനാണ് സാധ്യത. ചുരുക്കത്തില്‍ ഒരു അമേരിക്ക-ഇന്ത്യ-ഇസ്രാഈല്‍ അച്ചുതണ്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് മേഖലയില്‍ പ്രതിസന്ധി പരിഹരിക്കാനാകാത്ത സ്ഥിതി വരുത്തും.
തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ എന്തൊക്കെ പൊടിക്കൈകളാണ് ട്രംപിന്റെ പെട്ടിയിലുള്ളതെന്ന് നോക്കാം.

 

കറുത്ത വര്‍ഗക്കാരനെ നടുറോഡില്‍ വെടിവെച്ചിടുന്ന തൊലി വെളുത്തവന്റെ വംശീയവൈരം ഇനി കൂടുതല്‍ രൂക്ഷമാകും. എന്തായാലും ഒരു വംശീയതയുടെ വക്താവിന് ഇന്ത്യയിലേതുപോലെ ബഹുസ്വരതയെ അംഗീകരിക്കാതെ ഭരണത്തില്‍ തുടരാനാവില്ലെന്നത് തീര്‍ച്ചയാണ്. എബ്രഹാം ലിങ്കന്റെയും ജനാധിപത്യത്തിന്റെയും നാടിന് ഇതുമായി എത്രകണ്ട് മുന്നോട്ടുപോകാനാവുമെന്ന ചോദ്യമാണിവിടെ പ്രസക്തം. ഇനി താന്‍ എല്ലാവരുടെയും പ്രസിഡണ്ടാണെന്ന് ട്രംപ് ഉരുവിടുന്നുണ്ടെങ്കിലും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending