Connect with us

Video Stories

നടുറോഡില്‍ ചിതറിയ ഒരമ്മയുടെ കണ്ണുനീര്‍

Published

on

അനീതിയുടെ കൊടിപ്പടമുയര്‍ത്തുകയായിരുന്നു നീതിയുടെ കാവല്‍ക്കാരാകേണ്ടിയിരുന്നവര്‍ ഇന്നലെ. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ പൊലീസിന്റെ ലാത്തിയും ബൂട്ടും കൊണ്ട് നേരിട്ട്, വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അധികാരപ്രയോഗം കൊണ്ട് ജനാധിപത്യത്തെ റദ്ദാക്കി, നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ തുറുങ്കിലടക്കാനുള്ള ധാര്‍ഷ്ട്യം ഭരണകൂട ഭീകരതയെന്ന വാക്കില്‍ മാത്രം ഒതുങ്ങില്ല. മാനവികതയുടെ കണിക പോലും തങ്ങളില്‍ ശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തലാണ് അധികാര പുംഗവന്മാര്‍ നടത്തിയിട്ടുള്ളത്. ഒരിക്കലും കേരളത്തില്‍ നടക്കില്ലെന്ന് കരുതിയിരുന്ന, അനീതിയുടെ ആഭാസ നൃത്തമാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്നത്. ജനാധിപത്യ കേരളം ഉയിര്‍കൊണ്ടതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഈ കളങ്കമുണ്ടായതെന്നത് ചരിത്രത്തിന്റെ വിരോധാഭാസമാകാം. ജനാധിപത്യ പാതയില്‍ ആറ് പതിറ്റാണ്ട് സഞ്ചരിച്ച കേരളത്തെ തിരിച്ചു നടത്തുകയാണ് എല്ലാം ശരിയാക്കാനെത്തിയവര്‍.

പത്തൊമ്പതുകാരനായ ജിഷ്ണു പ്രണോയി എന്ന എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട് 80 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിക്കാനെത്തിയ മാതാവിനെയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കണ്‍മുന്നില്‍ പൊലീസുകാര്‍ കൈകാര്യം ചെയ്തത്. ജിഷ്ണുവിന്റെ മാതാവ് മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച ശേഷം ‘കേറടീ…… മോളേ’ എന്ന് അട്ടഹസിക്കാന്‍ പൊലീസ് കാട്ടിയ ധൈര്യം കേരളം നില്‍ക്കുന്ന അപകട മുനമ്പ് എത്രമാത്രം ഭീതിദമാണെന്ന വെളിപ്പെടുത്തലാണ്.
മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ജീവിക്കുന്ന മഹിജയെന്ന സാധാരണ വീട്ടമ്മയെ, പൊലീസ് കൈകാര്യം ചെയ്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, വിഷ്ണു ആത്മഹത്യാ പ്രേരണക്കേസിലെ പ്രതി കൃഷ്ണകുമാറിനെ ചുവപ്പ് പരവതാനി വിരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസിലേക്ക് ആനയിച്ചു കൊണ്ടുപോയി ഉപചരിച്ച് വിട്ടയക്കുന്നതിന് കേരളം സാക്ഷിയായതാണ്. നെഹ്‌റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ആദരിച്ച അതേ പൊലീസാണ് ഇരയായ മഹിജയെ അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച്, തെറികൊണ്ട് അഭിഷേകം ചെയ്ത് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയത്. വേട്ടക്കാരനൊപ്പം വേട്ടയാടാനിറങ്ങിയ സര്‍ക്കാറിന്റെ പൊലീസിനെ ആരാണ് ഇപ്പോള്‍ ഭരിക്കുന്നത്.
സ്വാശ്രയ കോളജ് മാനേജ്‌മെന്റിന്റെ ഇടിമുറിയില്‍ മാനേജുമെന്റിന്റെ ഗുണ്ടകള്‍ ശരിയാക്കിയതില്‍ മനംനൊന്ത് സ്വയം രക്തസാക്ഷിയായ വിഷ്ണു സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. സി.പി.എമ്മിനെ മാത്രമല്ല, പിണറായി വിജയനെ നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ പോലും ആ രക്തസാക്ഷിത്വത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതയുള്ള ഒരു സര്‍ക്കാരാണ് വേട്ടക്കാരനൊപ്പം നിലയുറപ്പിച്ച് വീണ്ടും വീണ്ടും ആ കുടുംബത്തെ വേട്ടയാടുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഫാസിസത്തിനെതിരായി പോരാടി രക്തസാക്ഷിയായ രോഹിത് വെമുലയെ പോലെ, സ്വാശ്രയ മാനേജുമെന്റിനെതിരെ പോരാടി സ്വയം മരണം വരിക്കുകയായിരുന്നു വിഷ്ണു പ്രണോയി.
മരണം കൊണ്ട് അനീതിയെ ചെറുക്കാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതുപക്ഷം പുലര്‍ത്തുന്ന ജാഗ്രത അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു സത്യമുണ്ട്. തങ്ങള്‍ പുതു മുതലാളിത്തത്തിന് വഴിപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പല വഴിക്ക് ഒളിഞ്ഞും തെളിഞ്ഞും ഇടതുപാര്‍ട്ടികള്‍ വെളിപ്പെടുത്തുന്നത്. വിഷ്ണുവിന് നീതി ലഭ്യമാക്കാന്‍ വേണ്ടി, മഹിജക്കും കുടുംബത്തിനുമൊപ്പം നിലകൊണ്ട സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗത്തിന്റേയും നിരവധി സി.പി.എമ്മുകാരുടെയും അംഗത്വം പുതുക്കി നല്‍കാതെ അവരെ അനഭിമതരാക്കി മാറ്റിനിര്‍ത്തുന്നതും ഇതുകൊണ്ടാണ്.
മുതലാളിമാര്‍ക്ക് അടിയറവെച്ച പ്രസ്ഥാനത്തെ കൊണ്ട് ഇനി ചൂഷിത, മര്‍ദ്ദിത സമൂഹത്തിന് എന്തുകാര്യം എന്ന ചോദ്യം ഉയരുന്നതും സ്വാഭാവികമാണ്. പ്രത്യയശാസ്ത്രത്തിലും നിലപാടുകളിലും വിശ്വാസം നഷ്ടപെട്ട നേതൃത്വം നയിക്കുന്ന ഒരു പാര്‍ട്ടിക്ക് അനുരൂപമായ സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. വ്യക്തിപൂജയില്‍ അഭിരമിക്കുന്ന യുവജന, വിദ്യാര്‍ത്ഥി സംഘടനകളിലെ വിപ്ലവ കേസരികള്‍ക്ക് മന:സാക്ഷി പോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ഇടതുപക്ഷത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷികളും തകര്‍ത്തെറിയുന്നത്. അല്ലെങ്കില്‍ വിഷ്ണുവിന്റെ മാതാവിനെ നടുറോഡില്‍ വലിച്ചിഴച്ച്, മര്‍ദ്ദിച്ച്, തെറിവിളിച്ച് പീഡിപ്പിച്ചപ്പോള്‍ പൊലീസിനെ പിന്തുണച്ച് സൈബര്‍ രംഗത്ത് വിപ്ലവ കേസരികള്‍ സജീവമാകുമായിരുന്നില്ല.
പൊലീസിന്റെ കണക്കനുസരിച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയത് 15 ഓളം പേരാണ്. അവരെ നേരിടാനാണ് പൊലീസ് വന്‍ സന്നാഹം ഒരുക്കിയത്. ഡി.ജി.പിയെ കണ്ട് പരാതി പറയാന്‍ എത്തിയ അവരെ നടുറോഡില്‍ തടഞ്ഞ പൊലീസ് പിന്നീട് നടത്തിയ നാടകം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒന്നാണ്. നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. മ്യൂസിയം എസ്.ഐ മഹിജയെ ക്രൂരമായി മര്‍ദ്ദിച്ചു. വിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനും ക്രൂരമായി മര്‍ദ്ദനമേറ്റു. കേസുമായി മുന്നോട്ടു പോകുന്നതില്‍ ധീരമായ നിലപാട് സ്വീകരിക്കുന്നവരാണ് രണ്ട് പേരും. ഇവരെ മര്‍ദ്ദിച്ച് ഒതുക്കാന്‍ പൊലീസിന് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത് അതുകൊണ്ടാണ്. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. എങ്കില്‍ ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞുവരും എന്നുറപ്പാണ്.
മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പൊലീസിനോട് ബഹളത്തിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേരള ജനത തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്. പൊലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും മഹിജയുടെ സമരം കേരളം ഏറ്റെടുത്തിരിക്കുന്നു. മഹിജക്കും കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ ഈ സമരം കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending