Connect with us

Video Stories

ഉയരങ്ങളിലേക്ക് കുതിക്കുന്ന കേരള-ഷാര്‍ജ സഹകരണം

Published

on

കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അകത്തളങ്ങളിലെ കണ്ണുനീരിന് ശമനമാകുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ചൊവ്വാഴ്ച യു.എ.ഇയിലെ ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് നാം ആഹ്ലാദപൂര്‍വം ശ്രവിച്ചത്. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച കേരളത്തിലെത്തിയ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമിയുടെ മഹാമനസ്‌കതയുടെ തെളിവാണ് നൂറ്റമ്പതോളം ഇന്ത്യന്‍ പൗരന്മാരെ ഷാര്‍ജയിലെ വിവിധ തടവറകളില്‍ നിന്ന് നിരുപാധികം വിട്ടയക്കുമെന്ന പ്രഖ്യാപനം. 149 ഇന്ത്യക്കാരാണ് ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് ഇതുമൂലം വിമോചിതരാകാന്‍ പോകുന്നത്. ചെക്ക് കേസ് മുതലായ സിവില്‍ കേസുകളില്‍ ലളിതമായ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലടക്കപ്പെട്ടവരാണ് ഇവര്‍. ഇതുള്‍പ്പെടെ കേരളത്തിന്റെ വികസനത്തിന് സഹായകമാവുന്ന എട്ടു പദ്ധതികള്‍ കൂടി ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഷെയ്ഖ് സുല്‍ത്താന്‍ തടവു പുള്ളികളുടെ മോചനത്തെക്കുറിച്ചുള്ള ചരിത്ര പ്രഖ്യാപനം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി.ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രഭാഷണത്തിലായിരുന്നു ഷെയ്ഖ് സുല്‍ത്താന്റെ പ്രഖ്യാപനം. രണ്ടു കോടി ദിര്‍ഹം വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുക. മൂന്നു വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താന്‍ ഷെയ്ഖ് സുല്‍ത്താനോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ പ്രകടിപ്പിച്ച നല്ല മനസ്സ് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. വിട്ടയക്കുന്ന തടവുപുള്ളികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം യു.എ.ഇയില്‍ തന്നെ ജോലി തുടര്‍ന്നും നിര്‍വഹിക്കുന്നതിനുള്ള രേഖാമൂലമുള്ള സൗകര്യം ചെയ്തുനല്‍കുമെന്നും ഷെയ്ഖ് സുല്‍ത്താന്‍ അറിയിച്ചത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സമൂഹത്തോടും വിശിഷ്യാ മലയാളികളോടുള്ള അതീവ താല്‍പര്യത്തെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍, രാജ്യാന്തരതലത്തില്‍ നടക്കുന്ന നിരവധി ഉഭയകക്ഷി ചര്‍ച്ചകളുടെ ഒടുവില്‍ സംഭവിക്കുന്ന കേരളത്തിന്റെ ഒരു നടപടിയാണ് ഒറ്റ അഭ്യര്‍ത്ഥനയിലൂടെ ഷെയ്ഖ് സുല്‍ത്താന്‍ അനുവദിച്ചുതന്നിരിക്കുന്നത്. 149 ഇന്ത്യക്കാരില്‍ പകുതിയോളവും മലയാളികളാണെന്നതാണ് നമ്മെ ആഹ്ലാദിപ്പിക്കുന്നത്. കുടുംബം പുലര്‍ത്താനായി സ്വദേശത്തെയും ഉറ്റവരെയും വിട്ട് മണലരണ്യത്തിലേക്ക് നാടുവിടുന്ന മലയാളി കുടുംബങ്ങളുടെ കദനകഥകള്‍ നമുക്ക് പുത്തരിയല്ല. അതിലുമെത്രയോ ഇരട്ടി വേദനയാണ് അവിടെവെച്ച് നിസ്സാരമായ കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെടുന്നത്. അവിചാരിതമായ സാഹചര്യങ്ങളില്‍ കുറ്റകൃത്യത്തിലേര്‍പ്പെടേണ്ടി വരുന്നവരുടെയും വാഹനാപകട മരണങ്ങളുടെയും കാര്യത്തിലും ഇത്തരമൊരു ഔദാര്യം ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് ഉണ്ടാകണമെന്നുകൂടിയാണ് നമ്മുടെയൊക്കെ ആഗ്രഹം. ഇക്കാര്യത്തില്‍ കൂടി കേരള സര്‍ക്കാരിന്റെയും ഇന്ത്യാഗവണ്‍മെന്റിന്റെയും ശ്രദ്ധ പതിയേണ്ടതുണ്ട്.
അമ്പതു ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലായി ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ സഊദി അറേബ്യ, ഐക്യഅറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണ് മലയാളികളായ ബഹുഭൂരിപക്ഷം പ്രവാസികളും. സഊദിയില്‍ മാത്രം 2046 ഉം യു.എ.ഇയില്‍ 1376ഉം ഇന്ത്യക്കാര്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് ഇന്ത്യാസര്‍ക്കാരിന്റെ കണക്ക്. ഈ രണ്ടു രാജ്യങ്ങളിലാണ് ഇന്ത്യന്‍ തടവുകാരുടെ 47 ശതമാനം പേരുമെന്നത് ജോലി ചെയ്യുന്നവരുടെ സംഖ്യക്ക് ആനുപാതികമാണ്. കുവൈത്തില്‍ 506, ഖത്തറില്‍160 എന്നിങ്ങനെയാണ് ഈ മേഖലയിലെ ഇന്ത്യന്‍ തടവുകാരുടെ സംഖ്യ. 7448 ഇന്ത്യന്‍ പൗരന്മാര്‍ വിവിധ വിദേശരാജ്യങ്ങളില്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏകദേശ കണക്ക്. കേരളവും അറബ് രാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. മലയാളികള്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക് നാടുവിടുന്നത് എണ്ണ സമ്പത്തിന്റെ കണ്ടെത്തലോടെയാണ്. എണ്‍പതുകളില്‍ തുടങ്ങി ഇന്നും അത് അഭംഗുരം തുടരുന്നു. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ ജീവനാഡി കിടക്കുന്നതുതന്നെ അറേബ്യയിലാണ്. സഊദിയിലും മറ്റും അടുത്തകാലത്തായി തൊഴില്‍ മേഖലയിലും തൊഴില്‍ നിയമങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ കൂടുതല്‍ പേരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികള്‍ യു.എ.ഇയിലെ ദുബൈ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് കേരളം നടപ്പാക്കുന്നത്. ആ രാജ്യത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നതും ഷാര്‍ജ, ദുബൈ, അബൂദാബി മുതലായ പ്രവിശ്യകളിലാണ്. ഇവരുടെയൊക്കെ സേവനത്തിനും വരുമാനത്തിനും ക്ഷേമത്തിനും ആ രാജ്യത്തെ ഭരണാധികാരികള്‍ വെച്ചുനീട്ടിത്തരുന്ന ഉദാരമായ സമീപനങ്ങളും നടപടികളും കേരളീയര്‍ക്ക് ഒരു കാലത്തും മറക്കാനാവുന്നതല്ല. പതിറ്റാണ്ടുകളായുള്ള ഈ പരസ്പര സഹകരണമാണ് കേരളത്തിലേക്ക് നേരിട്ടുവരാന്‍ ഷാര്‍ജ ഭരണാധികാരിയെ പ്രേരിപ്പിച്ചിരിക്കുക.
സന്ദര്‍ശനം വിജയകരമാണെന്നതിന്റെ തെളിവാണ് ഷാര്‍ജയില്‍ മലയാളി സമൂഹത്തിനായി ഷെയ്ഖ് പ്രഖ്യാപിച്ച സാംസ്‌കാരിക സമുച്ചയം, വിദ്യാഭ്യാസ ഹബ്, ഫാമിലി സിറ്റി, പ്രവാസികള്‍ക്കായുള്ള ടെക്‌നിക്കല്‍ സ്‌കൂള്‍ തുടങ്ങിയവ. വിവരസാങ്കേതിക മേഖലയിലും ആയുര്‍വേദത്തിലും നവകേരള മിഷന്‍ പദ്ധതിയിലും ആതുരരംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ ചര്‍ച്ചാവിഷയമായി. മൊത്തം എട്ടു പദ്ധതികളില്‍ ധാരണ നടന്നുകഴിഞ്ഞു. ഷെയ്ഖ് പ്രഖ്യാപിച്ച കേരളത്തില്‍ അറബ് ഭാഷാപഠന-ഗവേഷണകേന്ദ്രം, പ്രവാസികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിനുള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയവയും അംഗീകരിക്കപ്പെട്ട നിര്‍ദേശങ്ങളിലുണ്ട്. ഇതിനെല്ലാമായി പ്രത്യേക ഉന്നതസമിതിയെ നിയോഗിക്കാനുള്ള ധാരണയും പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിക്കുന്നു. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സലേറ്റിനായി സ്ഥലം അനുവദിക്കുന്നതിന് മുഖ്യമന്ത്രി സമ്മതിച്ചതും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഭാവിയിലും തുടരുന്ന ശോഭാധാവള്യമാര്‍ന്ന പരസ്പരാശ്ലേഷത്തിന്റെ മകുടമായ നിദര്‍ശനങ്ങളാണെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ യു.എ.ഇ ഇന്ത്യന്‍ സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ മുന്‍കൈകളും ഏറെ പ്രശംസാര്‍ഹമായിരിക്കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending