Connect with us

Video Stories

അസഹിഷ്ണുതയുടെ കലാപ്രകടനങ്ങള്‍

Published

on

ഇതര മത വിശ്വാസങ്ങളോടും സംസ്‌കാരങ്ങളോടും ഭക്ഷണ-വസ്ത്ര രീതിയോടും മതേതരത്വത്തോടും മാത്രമല്ല, തീവ്രവലതുപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുത തികട്ടിവരുന്നത് മനുഷ്യന്റെ സര്‍ഗാത്മകതയോടും കലയോടും സാഹിത്യത്തോടുമൊക്കെയാണെന്ന് തെളിയിക്കുകയാണ് അടുത്തിടെയായി രാജ്യത്താകെ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയമായ ചില സംഭവങ്ങള്‍. സര്‍ക്കാരും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരവും ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തെ അട്ടിമറിക്കുകയും കലാസൃഷ്ടികളെയും അവയുടെ സ്രഷ്ടാക്കളെയും മോശമായി ചിത്രീകരിക്കുകയും കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്രദര്‍ശനാനുമതി നിഷേധിക്കുക, പ്രദര്‍ശനം അനുവദിക്കാതിരിക്കുക അതുമല്ലെങ്കില്‍ നിര്‍മാതാക്കളെയും സംവിധായകരെയും ഭീഷണിപ്പെടുത്തുക, തലയ്ക്ക് വില പറയുക എന്ന നയമാണ് ഏതാനും സിനിമകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ എന്തു ചിന്തിക്കും, ധരിക്കും, പറയും, ഭക്ഷിക്കും എന്നതുപോലെ തന്നെയാണ് അവരെന്ത് കാണണമെന്നും ഏതാനും ചില ആളുകള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ വീമ്പിളക്കുന്നത്.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം സമാപിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി എന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഥവാ സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ് എസ്.ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്ന ഇതിന്റെ പേരിനെ ചൊല്ലി കോലാഹലം ഉയരുകയും ബോര്‍ഡിന് അതൃപ്തിയുണ്ടായതും കണക്കിലെടുത്ത് പേര് എസ് ദുര്‍ഗയാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കലയുടെ പേരിലായാലും ശരിയല്ലെന്ന തോന്നലിലായിരിക്കാം അങ്ങനെ ബോര്‍ഡിലെ വിദഗ്ധര്‍ നിര്‍ദേശിക്കാനിടയായതും സംവിധായകനും മറ്റും അതുമായി സഹകരിച്ചതും. എന്നിട്ടും സിനിമ സര്‍ക്കാരിന്റെ മേളയില്‍നിന്ന് പുറത്തായി എന്നത് ഔദ്യോഗിക തലങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും മാറാലയെയാണ് തുറന്നുകാട്ടിയിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവമാണ് ചരിത്ര പ്രാധാന്യമുള്ള ഇരുന്നൂറു കോടി ബജറ്റുള്ള ബന്‍സാലിയുടെ ‘പത്മാവതി’ എന്ന ചലച്ചിത്രത്തിനെതിരായ ബി.ജെ.പി -സംഘ്പരിവാര്‍ പക്ഷത്തുനിന്നുണ്ടായ അസഹിഷ്ണുതയുടെയും അട്ടഹാസത്തിന്റെയും തീവ്ര പ്രകടനങ്ങള്‍. മിക്കവാറുമെല്ലാ ബി.ജെ.പി ഭരണസംസ്ഥാന സര്‍ക്കാരുകളും ഈ സിനിമക്കെതിരെ പരസ്യമായിത്തന്നെ രംഗത്തുവരികയും സിനിമ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. പ്രദര്‍ശിപ്പിച്ചാല്‍ സംവിധായകനെ കൊന്നുകളയുമെന്നാണ് സംഘ്പരിവാര ഭീഷണി. ഇതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍, വിശേഷിച്ച് കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു എന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയോട് പത്മാവതി എന്ന രജപുത്രവനിതക്കോ തിരിച്ചോ തോന്നിയ പ്രണയമാണ് പത്മാവതിയുടെ ഇതിവൃത്തം. സുല്‍ത്താന്‍ മുസ്്‌ലിമും രാജ്യദ്രോഹിയുമാണെന്നും അത്തരമൊരാളെ പ്രണയിക്കാന്‍ ഹിന്ദു സ്ത്രീക്കാവില്ലെന്നുമാണ് ചിലരുടെ ന്യായം. സിനിമയുടെ ചിത്രീകരണം ബീഹാറിലും മറ്റുമായി പൂര്‍ത്തിയായി വരവെയാണ് സിനിമക്കും കലാകാരന്മാര്‍ക്കുമെതിരെ സംഘ്പരിവാരത്തിന്റെ ആക്രോശമുണ്ടായത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം ഇന്നലെ സിനിമ പുറത്തിറങ്ങേണ്ടിയിരുന്നതാണ്. രജ്പുത് കര്‍ണിസേന അണിയറക്കാരില്‍ നിന്ന് പണം പിടുങ്ങുന്നതിനായി കെട്ടിച്ചമച്ചതാണ് വിവാദമെന്ന് പിന്നീട് വ്യക്തമായെങ്കിലും കാര്യങ്ങള്‍ അവരുടെയും കൈവിട്ടുപോവുകയായിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശമാണ് ഇതില്‍ ഏറെ വിചിത്രമായത്. ചിത്രം ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് യോഗി സര്‍ക്കാരിന്റെ കേന്ദ്രത്തിനോടുള്ള ഉപദേശം. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന പോലുള്ള മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ നിലപാട് സമാനം തന്നെ. സംവിധായകന്‍ ബന്‍സാലിക്ക് സുപ്രീംകോടതി തന്നെ ക്ലീന്‍ചിറ്റ് കൊടുത്തിരിക്കെയാണ് ഇതെല്ലാമെന്നത് അതിലേറെ കൗതുകകരമാകുന്നു. നേതാക്കളും മന്ത്രിമാരും പത്മാവതി സിനിമക്കെതിരെ ഒരു വാക്കും പറയരുതെന്ന് വരെ കഴിഞ്ഞദിവസം കോടതി താക്കീത് ചെയ്യാന്‍ ഇടവന്നു. പത്മാവതിയുടെ ചിത്രീകരണം ബഹളങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെയും സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലേക്ക് ചിത്രം എത്തിയിട്ടില്ല. രാജ്യത്തെ അറിയപ്പെടുന്ന പ്രഗല്‍ഭ ചലച്ചിത്രകാരനാണ് സഞ്ജയ് ലീല ബന്‍സാലി. നായിക ദീപിക പദുക്കോണിനെതിരെയുമുണ്ടായി അധിക്ഷേപം. എസ്. ദുര്‍ഗക്ക് ടൊറണ്ടോ മേളയിലടക്കം വിലയേറിയ പുരസ്‌കാരങ്ങള്‍ നേടാനായിട്ടുണ്ട്. അടുത്തിടെ തമിഴ്‌നാട്ടില്‍ വിജയ് അഭിനയിച്ച മെര്‍സല്‍ സിനിമക്കെതിരെയും സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് ആക്രോശമുണ്ടായത് ഒറ്റപ്പെട്ടതായിരുന്നില്ല. അതാകട്ടെ മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടായിരുന്നില്ല. നടന്‍ വിജയ് കേന്ദ്ര സര്‍ക്കാരിന്റെ ചരക്കുസേവന നികുതിയെ വിമര്‍ശിച്ച് ചിത്രത്തില്‍ കഥാപാത്രമായി സംസാരിച്ചുവെന്നാണ് മേല്‍പരിവാരം ഉന്നയിച്ച ആരോപണം. നിരവധി തിയേറ്ററുകള്‍ അണികള്‍ അഗ്നിക്കിരയാക്കുകയും പൊതുരംഗത്ത് കാലുഷ്യം സൃഷ്ടിക്കുകയും ചെയ്തു.
ഇതൊക്ക ഒറ്റപ്പെട്ട സംഭവമായി തള്ളാനാകാത്ത വിധം ആശയപ്രകടനങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരായി അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ബോളിവുഡിലെ ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍ ത്രയങ്ങളെ ഇകഴ്ത്തിയും ഭീഷണിപ്പെടുത്തിയും കഴിഞ്ഞവര്‍ഷം ഉണ്ടായ കോലാഹലങ്ങളും മറക്കാറായിട്ടില്ല. ഇതേസമയം തന്നെയാണ് സിനിമാരംഗത്തുനിന്നുതന്നെ പ്രശസ്ത സംവിധായകരായ കമലിനും സാഹിത്യകാരന്‍ എം.ടിക്കുമെതിരെ സംഘ്പരിവാരത്തിന്റെ അപൂര്‍വ ഭാഷ ഉയര്‍ന്നുകേട്ടതും. സിനിമാപ്രവര്‍ത്തകരായ സുരേഷ്‌ഗോപി ഉള്‍പ്പെടെയുള്ളവരാകട്ടെ ഈ ഘട്ടത്തില്‍ മൗനം പാലിക്കുകയോ പരോക്ഷമായി ഇതിനെയൊക്കെ പിന്തുണക്കുകയോ ചെയ്തു. ഇതിന് അവര്‍ക്ക്‌ലഭിച്ച പ്രതിഫലമാണ് എം.പി പദവിയടക്കമുള്ളവ. ഏതായാലും കേരള ചലച്ചിത്ര അക്കാദമി പോലുള്ള ഉന്നത സംവിധാനങ്ങളും അതിലെ കമലിനെപോലുള്ള സിനിമാക്കാരുമൊക്കെ പറഞ്ഞതുപോലെയല്ല കാര്യങ്ങളുടെ പോക്കെന്നാണ് ഗോവ മേളയും തെളിയിച്ചത്. മലയാളിയായ പാര്‍വതിക്ക് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അപൂര്‍വതയായെങ്കിലും വരുംനാളുകള്‍ സിനിമക്കും കലാസാഹിത്യ മേഖലക്കാകെയും ശുഭവാര്‍ത്തകളല്ല തരുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending