Connect with us

Video Stories

അധികാരം ഇന്നും തീണ്ടാപ്പാടകലെ

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഒന്നോടൊന്ന് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. പിന്നാക്ക സമുദായങ്ങളുടെ കേന്ദ്ര സര്‍വീസിലെ ദയനീയമായ സ്ഥിതിവിവരത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഒന്ന്. മറ്റേത്, ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍നിന്ന് ഏതാനും കിലോമീറ്ററകലെ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ മായാവതി നടത്തിയ അനുയായികളുമൊത്തുള്ള മതംമാറ്റത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്. രണ്ടും തമ്മിലെ ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്തുതന്നെയാണ് ഇന്ത്യയുടെ രണ്ട് സുപ്രധാനമായ അധികാര സിംഹാസനങ്ങളില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത് എന്ന വൈരുധ്യവും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലക്ക് ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പ്രചണ്ഡ പ്രചാരണമാണ് നടത്തിവരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പുറത്താകലിന് ഇടയാക്കിയ ഒരു പ്രസ്താവന മോദി വളരെ വ്യക്തിപരമായും വൈകാരികമായും തെരഞ്ഞെടുപ്പുവിഷയമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. തന്നെ അയ്യര്‍ നീച ജാതിക്കാരന്‍ എന്ന് അവഹേളിച്ചുവെന്നാണ് മോദിയുടെ പരാതി. താന്‍ രാജ്യത്തെയും പ്രത്യേകിച്ച് ഗുജറാത്തിലെയും താഴ്ന്ന ജാതിക്കാരുടെ മിശിഹയാണെന്നും തന്നെ കോണ്‍ഗ്രസ് മന:പൂര്‍വം കരിവാരിത്തേക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ 22 കൊല്ലം ഗുജറാത്ത് ഭരിച്ച മോദിയുടെ പാര്‍ട്ടിക്ക് വികസനത്തെക്കുറിച്ച് സംസാരിക്കാനൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം തരംതാഴ്ന്ന വ്യക്തി കേന്ദ്രീകൃത വിഷയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എടുത്തിടുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പക്ഷം. യഥാര്‍ത്ഥത്തില്‍ നീച ജാതിക്കാരന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന തന്റെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ആ വിഭാഗങ്ങളുടെ ജീവിത നിലവാരത്തിന് എന്തു സംഭവിച്ചുവെന്ന് സ്വന്തം നിലനില്‍പിന്നുള്ള തത്രപ്പാടിനിടയില്‍ മോദി സ്വയം ചിന്തിച്ചുനോക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ നടേപറഞ്ഞ രണ്ടു സംഭവങ്ങളെക്കുറിച്ച് മോദി തീര്‍ച്ചയായും ആത്മപരിശോധന നടത്തിയേ തീരു.
‘ദ ഹിന്ദു’ ദിനപത്രത്തില്‍ ഞായറാഴ്ച അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: 1993ല്‍ വി.പി സിങ് സര്‍ക്കാര്‍ ഏറെ ഇച്ഛാശക്തിയോടെ, ആര്‍.എസ്.എസിന്റെയും ഉന്നത കുലജാതരുടെയും പിണിയാളുകളുടെ അക്രമങ്ങളെ വകവെക്കാതെ നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ സര്‍വീസിലെ മറ്റു പിന്നാക്ക ജാതിക്കാര്‍ക്കുള്ള 27 ശതമാനം സംവരണം വെറും ജലരേഖയായി കിടക്കുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യമായ വകുപ്പുകളിലെല്ലാം രാജ്യത്തെ ഏറ്റവും വലിയ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഖ്യ തുലോം തുച്ഛമാണ്. കേന്ദ്ര സര്‍വീസിലെ 35ല്‍ 24 മന്ത്രാലയങ്ങളിലെ കണക്കുകള്‍ മാത്രം വെച്ച്, വേണ്ടതിന്റെ എത്രയോ താഴെയാണ് ഇവരുടെ ഭരണ പങ്കാളിത്തം. 2017 ജനുവരിയിലെ കണക്കനുസരിച്ച് 24 മന്ത്രാലയങ്ങളിലെ ഗ്രൂപ്പ് എ (ഉന്നത കേഡര്‍) ഓഫീസര്‍മാരില്‍ 17 ശതമാനം മാത്രമാണ് ഒ.ബി.സിക്കാര്‍. ഗ്രൂപ്പ് ബിയില്‍ ഇത് 14 ശതമാനവും. ഗ്രൂപ്പ് സി-11, ഗ്രൂപ്പ് ഡി -10 എന്നിങ്ങനെയും. കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ ശതമാനം ഇങ്ങനെ: ഗ്രൂപ്പ് എ- 14, ബി-15, സി-17,ഡി-18. 2013ലും 2015ലും വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും കണക്കനുസരിച്ച് ശരാശരി പത്തില്‍ താഴെയായിരുന്നു ഒ.ബി.സിയുടെ പങ്കാളിത്തം. കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ എന്നീ വകുപ്പുകളിലെ വിവരങ്ങള്‍ അപേക്ഷിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല. ഇതില്ലാതെ വെറും 8.75 ശതമാനം കേന്ദ്ര സര്‍വീസിന്റെ കണക്കിലാണ് ഇത്രയും വലിയ വിടവ് സംഭവിച്ചിരിക്കുന്നതെന്നത് ചെറിയ ഞെട്ടലൊന്നുമല്ല പിന്നാക്ക വിഭാഗക്കാരിലും ദേശസ്‌നേഹികളിലും സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് വെച്ച കണക്കുപ്രകാരം കേന്ദ്ര സര്‍വീസില്‍ 19.28 ശതമാനം ഒ.ബി.സിക്കാരെ മാത്രമേ വെക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതിന് കാരണം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതും അത് നികത്തുന്നതും തമ്മിലുള്ള കാലതാമസമാണെന്നും പറയുകയുണ്ടായി. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രണ്ടു പതിറ്റാണ്ട് തികയാനിരിക്കെയാണ് പിന്നാക്ക വിഭാഗങ്ങളുടെ കഞ്ഞിയില്‍ പൂഴിയിട്ട് മുതലക്കണ്ണീരൊഴുക്കിക്കഴിയുന്ന അധികാരികളെക്കുറിച്ചുള്ള വാര്‍ത്ത ചിലര്‍ക്കെങ്കിലും ഞെട്ടലുളവാക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കി മാസങ്ങള്‍ക്കകം തന്നെ കേന്ദ്ര സര്‍വീസുകളിലെ പട്ടിക ജാതി-വര്‍ഗ-ഒ.ബി.സി പങ്കാളിത്തത്തെക്കുറിച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്നും അത് പ്രാവര്‍ത്തികമായിട്ടില്ല. പിന്നാക്കക്കാരുടെ ലഭിക്കാതെ പോയ ഒഴിവുകള്‍ (ബാക്ക്‌ലോഗ്) നികത്തണമെന്ന നിര്‍ദേശവും ഇന്നും രേഖകളില്‍മാത്രം.
സ്വാതന്ത്ര്യം നേടി എഴുപതാണ്ട് പിന്നിടുമ്പോഴും ഇന്ത്യയുടെ പിന്നാക്കാവസ്ഥ വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നതിന്റെ കാരണത്തെപ്പറ്റി ഇനി അധികം വേവലാതിപ്പെടേണ്ടതില്ല. ശരീരത്തിന്റെ ഒരു ഭാഗത്ത് രോഗം ബാധിച്ചാല്‍ മൊത്തംതളരുമെന്ന സത്യം തിരിച്ചറിയണമെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് താഴേക്കിടയില്‍ കിടക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരണമെന്നും നമ്മുടെ പൂര്‍വസൂരികള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നതിന് കാരണം മറ്റൊന്നായിരുന്നില്ല. ജാതീയതയുടെ ഉപോല്‍പന്നമാണ് അവര്‍ കണ്ടെത്തിയ സംവരണമെന്ന ഒറ്റമൂലി. രാജ്യത്തെ ജനസംഖ്യയുടെ എഴുപതു മുതല്‍ എണ്‍പതുവരെ ശതമാനം പേരെ ഭരണ പങ്കാളിത്തത്തില്‍ നിന്ന് അകറ്റിനിര്‍ത്തി, ബാക്കിയുള്ള തുച്ഛംപേര്‍ക്കുമാത്രം ജനങ്ങളുടെയാകെ വരുമാനത്തിലെ പങ്ക് വീതിച്ചുനല്‍കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇനിയും അതിനൊരു മാറ്റംവരുത്താന്‍ സമ്മതിക്കാതെ അവര്‍ക്ക് അര്‍ഹതപ്പെട്ട കസേരകളില്‍ അള്ളിപ്പിടിച്ചു കയറുന്ന കൈയ്യൂക്കും സാമ്പത്തികക്കരുത്തുമുള്ള വിഭാഗത്തിനുവേണ്ടിയാണ് ജനാധിപത്യം ഇന്നും ഓശാനപാടുന്നതെന്ന് കരുതേണ്ടിവരുന്നത് സങ്കടകരം തന്നെ. ഡോ. അംബേദ്കറെ പോലുള്ള മഹത്തുക്കള്‍ കൂലങ്കഷമായി വിശാരദിച്ച് നടപ്പാക്കിയ സംവരണത്തെ അട്ടിമറിച്ചവര്‍ മണ്ഡല്‍ കമ്മീഷനെതിരെ കൊളുത്തിവിട്ട തീക്കളി ഇനിയും മറക്കാറായിട്ടില്ല. അവരുടെ സമകാലിക പ്രതിനിധികളില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുക വയ്യെന്നാകിലും. ദലിതനും പിന്നാക്കക്കാരനും മുസ്‌ലിമും ഇന്നും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ബാലറ്റു പെട്ടിയും പണപ്പെട്ടിയും നിറക്കാനുള്ള ബാങ്കായി തുടരുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് വിവരാവകാശ റിപ്പോര്‍ട്ടും ഡോ. അംബേദ്കറെ ഉദ്ധരിച്ചുള്ള മതം മാറ്റ ഭീഷണിയും നമ്മെ ഓര്‍മിപ്പിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending